ഞാനും എന്‍റെ കുടുംബവുമോ (രാജു മൈലപ്ര)

പുളിക്കലെ പത്രോസുകുട്ടിയെ കാണാതായിട്ട് മൂന്നാല് ദിവസങ്ങളായി. “അവന്‍ എവിടെപ്പോകാനാ? അവനിങ്ങു വരും..” ഇതായിരുന്നു പൊതുവേയുള്ള പ്രതികരണം. എന്നാല്‍, അഞ്ചു പ്രവൃത്തി ദിനങ്ങള്‍ കഴിഞ്ഞിട്ടും അവന്‍ തിര്യെ എത്താതിരുന്നപ്പോള്‍ ‘പത്രോസ്കുട്ടി കയറിപ്പോയി’ എന്നൊരു നിഗമനത്തില്‍ നാട്ടുകാര്‍ എത്തിച്ചേര്‍ന്നു. ‘ചെറുക്കനെ കാണുന്നില്ലല്ലോ!’ എന്നൊരു വേവലാതി അവന്‍റെ അമ്മ മറിയാമ്മച്ചേടത്തിക്കു മാത്രമാണ് തോന്നിയത്. പത്രോസ്കുട്ടിയുടെ ‘തന്തപ്പടി’ സ്ഥാനം അലങ്കരിക്കുന്ന ഉണ്ണിച്ചായന് ഇതൊരു വിഷയമേയല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ആ വീട്ടിലെ ഒരു കാര്യത്തിലും അങ്ങേര്‍ക്ക് ഒരു കാര്യവുമില്ലായിരുന്നു. ഉണ്ണിച്ചായനും മറിയാമ്മച്ചേടത്തിയും തമ്മില്‍ ഒരിക്കലും കലഹിച്ചിരുന്നില്ല. കാരണം കുടുംബവീടിനു തൊട്ടു മുന്നില്‍ റോഡരുകില്‍ രണ്ടു മുറിയും വരാന്തയുമുള്ള ഒരു ഓലപ്പുരകെട്ടി ‘കാപ്പിക്കട’ എന്നൊരു ലേബലും നല്‍കി, അതില്‍ ഒറ്റക്കായിരുന്നു ഉണ്ണിച്ചായന്‍റെ താമസം. അകന്നുള്ള ആ ജീവിതത്തിലും ഉണ്ണിച്ചായന്‍റെ മുഖഛായയുള്ള അഞ്ചു മക്കളെ മറിയാമ്മച്ചേടത്തി പ്രസവിച്ചത് ഒരു അത്ഭുതമായിരുന്നു. കടയുടെ മുന്‍വശം വീഞ്ഞപ്പലക കൊണ്ട് മറച്ചിരുന്നു.…

മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പേരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചു; ന്യൂയോർക്കിൽ ഒരു അമേരിക്കൻ സ്ത്രീക്കെതിരെ കേസ്

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് കാനഡയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും നിയമവിരുദ്ധമായി ആളുകളെ കടത്തുന്ന അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 42 കാരിയായ സ്റ്റേസി ടെയ്‌ലർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ചത്തെ ഒരു ഔദ്യോഗിക പ്രസ്താവന പ്രകാരം, ന്യൂയോർക്കിലെ പ്ലാറ്റ്സ്ബർഗിൽ നിന്നുള്ള സ്റ്റേസി ടെയ്‌ലർ, ഇക്കഴിഞ്ഞ ഒക്ടോബറിൽ ഒരു കള്ളക്കടത്ത് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ആല്‍ബനിയിലെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്ന് ഈ ആഴ്ച കോടതിയിൽ ഹാജരായി. 2025 ജനുവരി 20-ന് പുലർച്ചെ ന്യൂയോർക്കിലെ ചുരുബസ്കോയ്ക്ക് (Churubusco) സമീപം, ക്യൂബെക്ക് അതിർത്തിക്കടുത്ത്, യുഎസ് ബോർഡർ പട്രോൾ ഏജന്റുമാർ ടെയ്‌ലറുടെ വാഹനം തടഞ്ഞുനിർത്തി. നാല് വിദേശ പൗരന്മാരെ അവരുടെ വാഹനത്തിൽ കണ്ടെത്തിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. കാറിലുണ്ടായിരുന്ന നാല് പുരുഷന്മാർ, മൂന്ന് ഇന്ത്യൻ പൗരന്മാരും ഒരു കനേഡിയനും, പരിശോധനയില്ലാതെ യുഎസ്-കനേഡിയൻ അതിർത്തി കടന്നിരുന്നു. പിന്നീട് പോലീസ് ടെയ്‌ലറുടെ…

2026 ലോകകപ്പ് നറുക്കെടുപ്പിൽ ഡൊണാൾഡ് ട്രംപിന് ഫിഫ സമാധാന അവാർഡ് ലഭിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി

2026 ലെ ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആദ്യത്തെ ഫിഫ സമാധാന സമ്മാനം ലഭിച്ചു. ലോകസമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് അദ്ദേഹത്തിന് ഈ ബഹുമതി നൽകുന്നതെന്ന് ഫിഫ അറിയിച്ചു. വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണ്‍ ഡിസിയിലെ ഡിസിയിലെ കെന്നഡി സെന്ററിൽ നടന്ന 2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ഇത്തവണ ഒരു കായിക പരിപാടിയെക്കാൾ രാഷ്ട്രീയവും വിവാദപരവുമായ വഴിത്തിരിവായി. ചടങ്ങിനിടെ, ഡൊണാൾഡ് ട്രംപിന് “സമാധാനത്തിനായുള്ള അസാധാരണവും വിശിഷ്ടവുമായ പ്രവർത്തനങ്ങൾക്ക്” ഫിഫ സ്ഥാപിച്ച ആദ്യത്തെ അവാർഡായ ഫിഫ സമാധാന സമ്മാനം സമ്മാനിച്ചു. ട്രം‌പിന് അവാർഡ് നല്‍കിയത് പല രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചാ വിഷയമായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുൾപ്പെടെ വിവിധ ലോക നേതാക്കളുടെ മുൻകൂട്ടി റെക്കോർഡു ചെയ്‌ത വീഡിയോ മൊണ്ടേജ് ഉൾപ്പെടുത്തി നൂതന…

ഓർമ്മകളെ തൊട്ടുണർത്തിയ ഒരു ചോദ്യം: സി വി സാമുവേൽ (ഡിട്രോയിറ്റ്)

അടുത്തിടെ എന്റെ മക്കളിൽ ഒരാൾ എന്നോട് ചോദിച്ചു, “അച്ഛാ, വളരുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നോ?” ആദ്യം ഞാൻ ആ ചോദ്യത്തെക്കുറിച്ച് അധികം ചിന്തിച്ചില്ല. പക്ഷേ, എൻ്റെ ഓർമ്മകളുടെ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ, കുട്ടിക്കാലത്തെ വിശ്വസ്തനും മറക്കാനാവാത്തതുമായ ഒരു കൂട്ടുകാരനെ എനിക്ക് ഓർമ്മ വന്നു – ഞങ്ങളുടെ നായ, മോണി. ഞാൻ വളർന്നത് കേരളത്തിലെ ഒരു ചെറിയ ഗ്രാമമായ ആനിക്കാടാണ്. അക്കാലത്ത്, ഒരു കുടുംബത്തിന് വളർത്തുമൃഗമുണ്ടെങ്കിൽ, അത് സാധാരണയായി ഒരു നായ ആയിരിക്കും. പൂച്ചകൾ രണ്ടാം സ്ഥാനത്ത് വരും. കുറച്ചുപേർ പക്ഷികളെ വളർത്തിയിരുന്നു, പക്ഷേ ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ സാധാരണമായ ഹാമ്സ്റ്റർ, ഗിനി പന്നികൾ, മീനുകൾ, പാമ്പുകൾ തുടങ്ങി പലതരം വളർത്തുമൃഗങ്ങൾ ഞങ്ങൾക്ക് അജ്ഞാതമായിരുന്നു. ഇവിടെ അമേരിക്കൻ ഐക്യനാടുകളിൽ, നായകളെ കുടുംബാംഗങ്ങളെപ്പോലെയാണ് കണക്കാക്കുന്നത്. അവർക്ക് ദിവസേനയുള്ള പരിചരണം, ശരിയായ ഭക്ഷണം, ചമയം, പതിവായുള്ള നടത്തം, വെറ്ററിനറി ഡോക്ടറുടെ അടുത്ത്…

ഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിക് കണ്ടെത്തിയതിനെതുടർന്നു സാലഡ് ഡ്രെസ്സിംഗ് തിരികെ വിളിച്ച് FDA

ന്യൂയോർക് :27 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ആയിരക്കണക്കിന് ഗാലൻ സാലഡ് ഡ്രെസ്സിംഗുകളും മറ്റ് ഉൽപ്പന്നങ്ങളും എഫ്.ഡി.എ. (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) തിരികെ വിളിച്ചു (Recall). ഈ ഉൽപ്പന്നങ്ങളിൽ ‘ബ്ലാക്ക് പ്ലാസ്റ്റിക്’ അടക്കമുള്ള അന്യവസ്തുക്കൾ കലരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു. വെഞ്ചുറ ഫുഡ്‌സ് LLC (Ventura Foods LLC) നിർമ്മിച്ചതും ‘ഹിഡൻ വാലി ബട്ടർ മിൽക്ക് റാഞ്ച്’, ‘കോസ്റ്റ്‌കോ സർവീസ് ഡെലി സീസർ ഡ്രെസ്സിംഗ്’, ‘പബ്ലിക്സ് ഡെലി കരോലിന-സ്റ്റൈൽ മസ്റ്റാർഡ് BBQ സോസ്’ തുടങ്ങിയ ബ്രാൻഡുകളിൽ വിതരണം ചെയ്ത ഉൽപ്പന്നങ്ങളെയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത കുറവാണെങ്കിലും, ഇത് ക്ലാസ് II റിസ്ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും അവ വലിച്ചെറിയണമെന്നും എഫ്.ഡി.എ. നിർദ്ദേശിച്ചു

വിന്റർ ബെൽസ് 2025 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് തുടക്കമായി

ലീഗ് സിറ്റി (ടെക്സാസ്): ലീഗ് സിറ്റി മലയാളി സമാജത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് വിന്റർ ബെൽസ് 2025 ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് തുടക്കമായി. ക്രിക്കറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ശിവ്നാരൈൻ ചന്ദ്രപോൾ , ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധീകരിച്ച പ്രശസ്ത അത്‌ലറ്റ് ഒളിമ്പിയൻ ഷൈനി വിൽസൺ, കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ കമ്മിറ്റി ഫോർ ലോ ആൻ്റ് പി ഐ എൽ ൻ്റെ സെക്രട്ടറിയും സുപ്രീംകോടതി അഡ്വക്കേറ്റ്- ഓൺ – റിക്കോർഡുമായ (AOR) അഡ്വ. ജോസ് എബ്രഹാം എന്നിവർ വിശിഷ്ടാത്ഥിതികളായെത്തും. വിന്റർ ബെൽസിനോടനുബന്ധിച്ചു അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌ ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറിലധികം കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുക. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയിൽ…

യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി,നിയമം ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ

വാഷിംഗ്‌ടൺ ഡി സി :ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി; യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി തൊഴിൽ അംഗീകാര രേഖകളുടെ (EADs) പരമാവധി കാലാവധി അമേരിക്കൻ പൗരത്വ, കുടിയേറ്റ സേവന വിഭാഗം (USCIS) ഗണ്യമായി കുറച്ചു. സുരക്ഷാ പരിശോധനകൾ ശക്തിപ്പെടുത്താനും വഞ്ചന തടയാനും വേണ്ടിയാണ് നടപടിയെന്ന് ഏജൻസി അറിയിച്ചു. ഈ മാറ്റം യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും കുടുംബങ്ങളെയും കാര്യമായി ബാധിക്കും. പുതിയ നിർദ്ദേശമനുസരിച്ച്, പല വിഭാഗങ്ങളിലുമുള്ള EAD-കളുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് 18 മാസമായി കുറച്ചു. മറ്റ് ചില വിഭാഗങ്ങൾക്ക് ഇത് ഒരു വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻ കാർഡ് അപേക്ഷകൾ തീർപ്പാക്കാതെ വർഷങ്ങളായി കാത്തിരിക്കുന്ന H-1B തൊഴിലാളികൾക്ക് ഈ മാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കും. കാലാവധി കുറയ്ക്കുന്നത് കാരണം വർക്ക് പെർമിറ്റുകൾ കൂടുതൽ തവണ പുതുക്കേണ്ടി വരും. പുതിയ നിയമങ്ങൾ 2025 ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ…

ഡാളസ്-ഫോർട്ട് വർത്തിൽ ആമസോൺ ഡ്രോൺ ഡെലിവറി ആരംഭിച്ചു

ഡാളസ്‌ : അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോൺ, ഡാളസ്-ഫോർട്ട് വർത്ത് (ഡി-എഫ്-ഡബ്ല്യു) മേഖലയിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചു. നോർത്ത് ടെക്സാസിലെ റിച്ചാർഡ്‌സണിലാണ് ആദ്യമായി ഈ സേവനം ലഭ്യമാകുക.പ്രദേശത്തെ ഉപഭോക്താക്കൾക്ക് പതിനായിരക്കണക്കിന് സാധനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഡ്രോൺ വഴി ലഭിക്കും. 5 പൗണ്ട് (ഏകദേശം 2.26 കിലോ) വരെ ഭാരമുള്ള പാക്കേജുകൾ വിതരണ കേന്ദ്രത്തിന്റെ 7-8 മൈൽ ചുറ്റളവിൽ ഡെലിവർ ചെയ്യും.ചെലവ്: ആമസോൺ പ്രൈം അംഗങ്ങൾക്ക് 4.99 ഡോളറാണ് ഡെലിവറി നിരക്ക്. താരതമ്യേന തുറന്ന റെഗുലേറ്ററി അന്തരീക്ഷം, നല്ല കാലാവസ്ഥ എന്നിവ കാരണം ഡി-എഫ്-ഡബ്ല്യു പ്രദേശം ഡ്രോൺ കമ്പനികളെ ആകർഷിക്കുന്നുണ്ട്. വാൾമാർട്ടും ഈ രംഗത്ത് സജീവമാണ്. വാക്കോ, സാൻ അന്റോണിയോ (ടെക്സാസ്), ടോളെസൺ (അരിസോണ), പോണ്ടിയാക് (മിഷീഗൺ), റസ്കിൻ (ഫ്ലോറിഡ) എന്നിവിടങ്ങളിലും ആമസോൺ ഡ്രോൺ ഡെലിവറി സേവനം അവതരിപ്പിച്ചിട്ടുണ്ട്

സാം വർഗീസ്‌ ന്യൂജേഴ്സിയിൽ അന്തരിച്ചു

ന്യൂജേഴ്സി:സാം വർഗീസ്‌ ന്യൂജേഴ്സിയിൽ അന്തരിച്ചു. പരേതനായ ശ്രീ ജോൺ വർഗീസിന്റെയും ശ്രീമതി ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്. സഹോദരങ്ങൾ ശ്രീ സ്റ്റാൻലി ജോൺ, ശ്രീമതി സുസൻ തോമസ് എന്നിവരാണ്. ഭാര്യ ദീപാ സാം(പ്രൊഫ: സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്) മക്കൾ : സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ . കുടുംബാംഗങ്ങൾ ശ്രീമതി ഷീബ വർഗീസ്, ശ്രീമതി ശോഭാ സാം, ശ്രീ തോമസ് അബ്രഹാം (ബിജു), ശ്രീമതി പ്രഭാ തോമസ് . മുൻ FOMAA നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്. പൊതുദർശനവും ശുശ്രൂഷയും 2025 ഡിസംബർ 7, ഞായർ സ്ഥലം:MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034 2025 ഡിസംബർ 8, തിങ്കൾ പൊതുദർശനം: 9:00 AM – 10:00 AM ശവസംസ്കാര ശുശ്രൂഷ: 10:00…

മേരി തോമസ് (87) അന്തരിച്ചു

വാഷിംഗ്‌ടൺ ഡി.സി: കടമ്പനാട് ഐവർകാലായിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ മുളകുവിളയിൽ പരേതനായ ജോൺ സി തോമസിന്റെ സഹധർമ്മിണി മേരി തോമസ് (87) വിർജീനിയ ഹെറേണ്ടനില്‍ കർത്താവിൽ നിദ്ര പ്രാപിച്ചു. എഴുപതുകളില്‍ അമേരിക്കയിൽ വന്നതാണ്. ദീർഘകാലം അലക്സാണ്ട്രിയ സിറ്റിക്കുവേണ്ടി ജോലി ചെയ്തിരുന്നു. വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിലെ സജീവാംഗമായിരുന്നു. ശവസംസ്‌കാരം ഡിസംബര്‍ 6 ശനിയാഴ്ച വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ ഇടവക വികാരി ഫാ. കെ.ഓ. ചാക്കോയുടെ സഹകരണത്തിൽ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നതാണ്. തുടര്‍ന്ന് മെരിലാന്‍ഡ് 16225 നോർബെക്ക് മെമ്മോറിയൽ പാർക്കിൽ സംസ്ക്കാരവും നടക്കും.