ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ലോകത്തു മനുഷ്യന്റെ നിലനിൽപ്പിനു വെല്ലുവിളി ആയിരിക്കുന്ന ഈ ഘട്ടത്തിൽ, ആഗോള തലത്തിൽ പരിസ്ഥിതി ബോധവത്കര്ണത്തിനായി കുര്യൻ ഫൗണ്ടേഷനു വേണ്ടി തമ്പി കുര്യൻ ബോസ്റ്റൺ നിർമിക്കുന്ന ” ദി ഗ്രീൻ അലെർട് ” എന്ന ഡോക്ക്ക്യു ഫിക്ഷൻ ഫിലിമിന്റെ റ്റിസർ പുറത്തു വിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ്ബിന്റെ പത്താം അന്താരാക്ഷ്ട്ര വാർഷിക മീഡിയ കോൺഫറൻസിൽ ടീസർ പ്രദർശിക്കപ്പെട്ടു. നാടകത്തിന്റെയും സിനിമയുടെയും സാധ്യതകൾ, പൂർണ സാങ്കേതിക മികവോടെ സംയോജിപ്പിച്ചിരിക്കുന്ന ഈ ചിത്രം, വേറിട്ട ദൃശ്യാനുഭവം ആണ്. പരിസ്ഥിതി ബോധവര്‍ക്കരണ ഫിലിം “ദി ഗ്രീന്‍ അലേര്‍ട്” എന്ന ഡോകുമെന്ററിയുടെ ചിത്രീകരണം തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബില്‍ ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം സംസ്ഥാന ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജന്‍ നിര്‍വ്വഹിച്ചു. ലോകം അത്യന്തം ആപ്തകരമായ പാരിസ്ഥിതിക തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന…
Category: AMERICA
മുഴുവൻ ശമ്പളവും വീണ്ടും സർക്കാരിന് സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു ട്രംപ്
വാഷിംഗ്‌ടൺ ഡി സി: വിവിധ ഫെഡറൽ വകുപ്പുകൾക്ക് മുഴുവൻ ശമ്പളവും പ്രസിഡന്റ് ട്രംപ് വീണ്ടും സംഭാവന ചെയ്തു.മെയ് 4 ന് ചെയ്ത പ്രസ്താവനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ടേമിലെന്നപോലെ തന്റെ മുഴുവൻ പ്രസിഡന്റ് ശമ്പളവും വീണ്ടും ഫെഡറൽ സർക്കാരിന് സംഭാവന ചെയ്യുമെന്ന് പറഞ്ഞു. “മറ്റൊരു പ്രസിഡന്റും ചെയ്യാത്ത ഒരു കാര്യം ഞാൻ ചെയ്യുന്നു, ഒരുപക്ഷേ ജോർജ്ജ് വാഷിംഗ്ടൺ ചെയ്തിട്ടുണ്ടാകുമെന്ന് അവർ കരുതുന്നു. ഞാൻ എന്റെ മുഴുവൻ ശമ്പളവും സർക്കാരിന് സംഭാവന ചെയ്യുന്നു, ട്രംപ് പറഞ്ഞു നാഷണൽ പാർക്ക് സർവീസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ, മനുഷ്യ സേവന വകുപ്പ് (HHS) ഒപിയോയിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്, വെറ്ററൻസ് അഫയേഴ്‌സ് വകുപ്പ്, സർജൻ ജനറലിന്റെ COVID-19 പ്രതികരണം, ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയുൾപ്പെടെ വിവിധ ഫെഡറൽ വകുപ്പുകൾക്കാണ് തന്റെ ശമ്പളം സംഭാവന ചെയ്യുക.
സുധാകരന്റെ വീര്യം കെടുത്തരുത്: ജെയിംസ് കൂടൽ
പിണറായി ഭരണം കണ്ടുമടുത്ത കേരളത്തിലെ ജനങ്ങൾ എത്രയും വേഗം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പിണറായി ഭരണത്തിന് ചുട്ട അടി നൽകാനുള്ള ഒരുക്കത്തിലാണ് വോട്ടർമാർ. പകരം ആര് എന്ന ചിന്തയ്ക്ക് കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് എന്ന ഒറ്റ മറുപടിയേ ഉള്ളൂ. അതിന് കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകണം. തിരഞ്ഞെടുപ്പ് നടന്നാൽ വൻ തിരിച്ചടി നേരിടുമെന്ന ഭയം പിണറായിക്കും സി.പി.എമ്മിനുമുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിൽ നേതാക്കളുടെ കൂട്ടയടി എന്ന പ്രതീതി സൃഷ്ടിക്കാൻ സി.പി.എം നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിനാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ മാറ്റുന്നു എന്ന പ്രചരണം നടത്തുന്നത്. സി.പി എമ്മിനു വേണ്ടി പണിയെടുക്കുന്ന ചാനൽ മുതലാളിമാരെയും മാധ്യമ പ്രവർത്തകരെയും ഉപയോഗിച്ചാണ് കെ. സുധാകരനെ താറടിക്കുന്നത്. ഇതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താനാവില്ല. സി.പി.എമ്മിന്റെ ഗുണ്ടായിസത്തെ നെഞ്ചുവിരിച്ച് നേരിട്ടയാളാണ് സുധാകരൻ. അടുത്ത കാലത്ത്…
മാർത്തോമൈറ്റ് പ്രീമിയർ ലീഗ് 2025: സെഹിയോൻ മാർത്തോമ യുവജനസഖ്യം ചാമ്പ്യന്മാർ
ഡാളസ്: മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “മാർത്തോമയിറ്റ് പ്രീമിയർ ലീഗ് 2025” ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ സെഹിയോൻ മാർത്തോമാ യുവജനസഖ്യം ചാമ്പ്യന്മാരായി. വാശിയേറിയ ടൂർണമെന്റിൽ കരോൾട്ടൻ മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനത്ത് എത്തി. 2025 മെയ് മാസം മൂന്നാം തീയതി ശനിയാഴ്ച ലോഡ്സ് ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ വച്ച് നടത്തപ്പെട്ട ടൂർണ്ണമെന്റിൽ സെന്ററിലെ എല്ലാ യുവജനസഖ്യ ശാഖകളും ആവേശത്തോടെ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങളോടെ സമാപിച്ച ടൂർണമെന്റ് വൻവിജയമായി മാൻ ഓഫ് ദ മാച്ച് ആയി ജേക്കബ് ജോർജ് (സെഹിയോൻ മാർത്തോമ യുവജനസഖ്യം) തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി ഷിജു ജേക്കബ് (സെഹിയോൻ മാർത്തോമ യുവജനസഖ്യം), മികച്ച ബൗളറായി സിബി മാത്യു (ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ യുവജനസഖ്യം) എന്നിവരെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ പങ്കെടുത്ത ഏവരേയും സെൻട്രൽ സെക്രട്ടറി സിബി…
ഫ്ലോറിഡയിലെ കരടി ആക്രമണത്തിൽ ഒരാൾ മരിച്ചതായി അധികൃതർ
നേപ്പിൾസ് (ഫ്ലോറിഡ): കരടി ആക്രമണത്തിൽ ഒരാൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ചു അന്വേഷിച്ചുവരികയാണെന്ന് ഫ്ലോറിഡ ഫിഷ് & വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷന്റെ സൗത്ത് റീജിയൻ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഏരിയൽ കലണ്ടർ മെയ് 5 ന് പറഞ്ഞു. മാർക്കോ ദ്വീപിന് കിഴക്കുള്ള ഗ്രാമപ്രദേശമായ ജെറോമിലെ ഒരു ഹൈവേയ്ക്ക് സമീപം കരടിയുമായി ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പരാമർശിച്ച് രാവിലെ 7 മണിക്ക് തൊട്ടുപിന്നാലെ കോളിയർ കൗണ്ടി ഷെരീഫ് ഓഫീസിന് ഒരു കോൾ ലഭിച്ചു. ഏകദേശം ഒരു മണിക്കൂറിന് ശേഷം ഡെപ്യൂട്ടികൾ എത്തി മരിച്ച ഒരാളെ കണ്ടെത്തിയതായി ഷെരീഫ് ഓഫീസ് പറഞ്ഞു. അന്വേഷണത്തിൽ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് കൺസർവേഷൻ കമ്മീഷനെ ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തിടെ തന്റെ വെറോണ വാക്ക് സ്ട്രീറ്റിലൂടെ ഒരു അമ്മ കരിങ്കരടിയും അവളുടെ മൂന്ന് കുഞ്ഞുങ്ങളും നടന്നുപോകുന്നത് കണ്ടതായി നേച്ചർ ഫോട്ടോഗ്രാഫർ ജെയിംസ്…
വൈവിധ്യമാർന്ന കലാകായിക മേളകളോടെ റിവർസ്റ്റോൺ ഒരുമ പിക്‌നിക്ക് ആവേശോജ്ജലമായി സമാപിച്ചു
ഹൂസ്റ്റൺ: ഔവർ റിവർസ്റ്റോൺ യുണ്ണെറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) സ്‌പ്രിംഗ് പിക്നിക്ക് പ്രകൃതി മനോഹരമായ കിറ്റി ഹോളോ പാർക്കിൽ വ്യത്യസ്തമായ സ്പോർട്ട്സ്, ഗയിംസ്, കൾച്ചറൽ പ്രോഗ്രം എന്നിവയോട് കൂടി നടത്തപ്പെട്ടു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ആവേശത്തോടെ മൽസരിച്ച് പിക്നിക്ക് ഉല്ലാസ പ്രദമാക്കി. കേരളാ സ്റ്റൈൽ ബ്രേക്ക് ഫാസ്റ്റ്, ഇടവേളകളിലെ ലൈവ് ഓംലെറ്റ്, സമ്പാരം,ലമണേഡ്,ഡോണറ്റ്സ് എന്നിവയും വെസ്റ്റേൺ സ്റ്റെൽ ലഞ്ചും രുചിയോട് കൂടി കുടുംബാഗങ്ങൾ ആസ്വദിച്ചു. സമാപന സമ്മേളനത്തിൽ ഒരുമ പ്രസിഡൻറ്റ് ജിൻസ് മാത്യു അധ്യക്ഷത വഹിച്ചു. ജഡ്ജ് ജൂലി മാത്യു മൽസര വിജയികൾക്ക് ട്രോഫി നൽകി.പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജോസ് തൈപ്പറമ്പിൽ, വൈസ് പ്രസിഡൻ്റ് റീനാ വർഗീസ്,ട്രഷറർ നവിൻ ഫ്രാൻസിസ്,മേരി ജേക്കബ്, വിനോയി സിറിയേക്ക് റോബി ജേക്കബ്, സെലിൻ ബാബു,എന്നിവർ പ്രസംഗിച്ചു. വിവിധ കമ്മിറ്റി കോഓർഡിനേറ്റാഴ്സായ ജിജി പോൾ, സീനാ അഷറഫ്,സോണി പാപ്പച്ചൻ, ആൻറ്റു വെളിയെത്ത്, അമൃതാ…
പോപ്പ് ചിത്രം പോസ്റ്റ് ചെയ്തതിനെ നിഷേധിച്ചു ട്രംപ്
വാഷിംഗ്‌ടൺ ഡി സി:പോപ്പ് ചിത്രം പോസ്റ്റ് ചെയ്തതിനെ ട്രംപ് നിഷേധിച്ചു.വാരാന്ത്യത്തിൽ തന്റെയും വൈറ്റ് ഹൗസിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ട, എ.ഐ. സൃഷ്ടിച്ചതായി തോന്നുന്ന ചിത്രത്തിൽ നിന്ന് സ്വയം അകന്നു നിൽക്കുന്ന, പോപ്പായി തന്നെ ചിത്രീകരിച്ചതിൽ തനിക്ക് “ഒരു ബന്ധവുമില്ല” എന്ന് പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച പറഞ്ഞു. “എനിക്ക് അതിൽ ഒരു ബന്ധവുമില്ല,” ഓവൽ ഓഫീസിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് മിസ്റ്റർ ട്രംപ് പറഞ്ഞു. “പോപ്പിനെ പോലെ വസ്ത്രം ധരിച്ച എന്റെ ഒരു ചിത്രം ആരോ നിർമ്മിച്ചു, അവർ അത് ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു. അത് ചെയ്തത് ഞാനല്ല, അത് എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല – ഒരുപക്ഷേ അത് എ.ഐ ആയിരിക്കാം. പക്ഷേ അത് എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല.”ട്രംപ് ആവർത്തിച്ചു വെളുത്ത പാപ്പൽ വസ്ത്രവും ആചാരപരമായ ശിരോവസ്ത്രവും ധരിച്ച തന്റെ ചിത്രത്തോട് അതൃപ്തിയുള്ള കത്തോലിക്കരെക്കുറിച്ചുള്ള ചോദ്യത്തിന്…
ഐനന്റ് (IANANT) നഴ്സ് വരാഘോഷം നടത്തുന്നു
ഡാളസ്: നഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് ഐനന്റ് (IANANT ) മെയ് 17ശനിയാഴ്ച 4 മണിക്ക് സെന്റ് ജോർജ് ഓർത്തഡക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നഴ്സ് വരാഘോഷം നടത്തുന്നു. ഡാളസ്-ഫോർത്ത് വർത്ത് മേഖലയിലെ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന വിനോദ പരിപാടികൾ അവതരിപ്പിക്കും. കൂടാതെ, നഴ്സിംഗ് പ്രൊഫഷണൽ രംഗത്തു വിവിധ മേഖലകളിൽ അവാർഡ് ലഭിച്ചവരെ ആദരിക്കുകയും, ഐനന്റ് ലൈഫ് ടൈം അച്ചീവേമേന്റ്റ് അവാർഡ് നൽകുകയും ചെയ്യുന്നു. ഈ പരിപാടിയുടെ മുഖ്യാഥിതി നൈന (NAINA) പ്രസിഡന്റ് ശ്രീമതി ഉമാ മഹേശ്വരി വേണുഗോപാൽ പങ്കെടുക്കുന്നു. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാ നഴ്സിംഗ് പ്രൊഫഷണൽസിനെ സ്വാഗതം ചെയ്യുന്നതായി ഐനന്റ് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://ianant.org/nurses-week-celebration
ബിരുദം നേടാൻ ദിവസങ്ങൾ ശേഷിക്കെ അരയ്ക്ക് താഴേക്ക് തളർച്ച ബാധിച്ചു ബന്ദ്‌ന ഭട്ടി
ബെർക്ക്ലി, കാലിഫോർണിയ -മെയ് 17 ന് ഭട്ടി ബിരുദം നേടാൻ പോകുകയായിരുന്നു.ബിരുദദാനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, യുസി ബെർക്ക്ലി സീനിയർ വിദ്യാർത്ഥിനിയായ 21 വയസ്സുള്ള ബന്ദ്‌ന ഭട്ടി, ഫ്രറ്റേണിറ്റി ഹൗസിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയെത്തുടർന്ന് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സാഹചര്യം അഭിമുഘീകരിക്കുന്നു.വീഴ്ചയിൽ നട്ടെല്ലിന് ഒടിവ്, തലച്ചോറിൽ ഒരു ഹെമറ്റോമ, അരയ്ക്ക് താഴേക്ക് തളർച്ച എന്നിവ ഉണ്ടായി. ഡാറ്റാ സയൻസ് മേജറായ ഭട്ടി, പീഡ്‌മോണ്ട് അവന്യൂവിലുള്ള ഫ്രറ്റേണിറ്റി ഹൗസിലെ ഒരു ബാഹ്യ പടിക്കെട്ടിൽ നിന്ന് ഉച്ചയ്ക്ക് 1 മണിയോടെ വീണതായി റിപ്പോർട്ടുണ്ട്. ഏകദേശം 15 മിനിറ്റിനുശേഷം അവളെ കണ്ടെത്തിയതായി കുടുംബാംഗങ്ങൾ പറഞ്ഞു. അവളുടെ പരിക്കുകളുടെ വ്യാപ്തിയെക്കുറിച്ച് തുടക്കത്തിൽ അറിയില്ലായിരുന്നു, സുഹൃത്തുക്കൾ അവളെ അവളുടെ അപ്പാർട്ട്മെന്റിലേക്ക് തിരികെ കൊണ്ടുവന്നു. ഏഴ് മണിക്കൂറിനുശേഷം മാത്രമാണ് അടിയന്തര സേവനങ്ങളെ ബന്ധപ്പെട്ടത്. കെടിവിയുവിനു നൽകിയ അഭിമുഖത്തിൽ അവളുടെ അമ്മ സുഖ് ഭട്ടി കുടുംബത്തിന്റെ…
‘ഹിന്ദുക്കള്‍ക്കെതിരായ അക്രമം വെച്ചുപൊറുപ്പിക്കില്ല’; കാനഡയില്‍ നടന്ന ഖാലിസ്ഥാന്‍ റാലിക്കെതിരെ ഇന്ത്യയുടെ ശക്തമായ താക്കീത്
കാനഡയിൽ താമസിക്കുന്ന എട്ട് ലക്ഷം ഹിന്ദുക്കളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഖാലിസ്ഥാനി അനുകൂലികൾ ടൊറന്റോയിലെ മാൾട്ടൺ ഗുരുദ്വാരയ്ക്ക് പുറത്ത് പരേഡ് നടത്തി. ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ മാൾട്ടൺ ഗുരുദ്വാരയ്ക്ക് പുറത്ത് നടന്ന പരേഡിൽ ഇന്ത്യാ ഗവണ്മെന്റിനും കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും, പ്രത്യേകിച്ച് ഹിന്ദുക്കൾക്കും എതിരെയുള്ള അധിക്ഷേപകരമായ ചിത്രീകരണങ്ങളിലും ഭീഷണി മുദ്രാവാക്യങ്ങളിലും ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ കനേഡിയൻ അധികാരികളിൽ നിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, “വിദ്വേഷം പ്രചരിപ്പിക്കുകയും തീവ്രവാദവും വിഘടനവാദ അജണ്ടയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഞങ്ങൾ വീണ്ടും കനേഡിയൻ അധികാരികളോട് ആവശ്യപ്പെടുന്നു” എന്ന് പറഞ്ഞു. കാനഡയിൽ താമസിക്കുന്ന എട്ട് ലക്ഷം ഹിന്ദുക്കളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് ഖാലിസ്ഥാനി അനുകൂലികൾ ടൊറന്റോയിലെ മാൾട്ടൺ ഗുരുദ്വാരയ്ക്ക്…
