മെക്സിക്കോയില്‍ ട്രെയിൻ പാളം തെറ്റി 13 പേർ മരിച്ചു; 98 പേർക്ക് പരിക്കേറ്റു; അഞ്ച് പേരുടെ നില ഗുരുതരം

മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ ഒക്സാക്കയിൽ 250 പേരുമായി പോയ ഇന്റർഓഷ്യാനിക് ട്രെയിൻ പാളം തെറ്റി 13 പേർ മരിക്കുകയും 98 പേര്‍ക്ക് പരിക്കേറ്റതായും മെക്സിക്കൻ നാവിക സേന അറിയിച്ചു. നിസാണ്ട പട്ടണത്തിന് സമീപം പാളം തെറ്റിയ ട്രെയിനിൽ ഒമ്പത് ജീവനക്കാരും 241 യാത്രക്കാരുമുണ്ടായിരുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 139 പേർ അപകടനില തരണം ചെയ്‌തതായും പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം എക്‌സിൽ പറഞ്ഞു, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒക്സാക്ക ഗവർണർ സലോമൻ ജാര ക്രൂസ് അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാന അധികാരികൾ ഫെഡറൽ ഏജൻസികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മെക്സിക്കോ അറ്റോർണി ജനറൽ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ ഏണസ്റ്റീന ഗൊഡോയ് റാമോസ് സോഷ്യൽ മീഡിയ…

‘Nightfall The Kochi Invasion’ – പൂര്‍ണ്ണമായും എ ഐയില്‍ നിര്‍മ്മിച്ച സിനിമയുടെ ട്രെയ്‌ലര്‍ ജനുവരി 1-ന് പുറത്തിറങ്ങും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് കേരളത്തില്‍ നിന്നും ആദ്യമായി ഒരു സയന്റിഫിക് ത്രില്ലര്‍ സിനിമ പുറത്തിറങ്ങുകയാണ്. ‘Nightfall The Kochi Invasion’ . കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന SMBS Info labs LLC ആണ് സിനിമ നിര്‍മ്മിക്കുന്നത്. കഥയും സംവിധാനവും ശ്രീ.എം.രമേഷ് ബാബു മാണിക്കോത്ത് നിര്‍വ്വഹിക്കുന്നു. സിനിമയുടെ ഗാനം യൂട്യൂബിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു. ട്രെയിലര്‍ 2026 ജനുവരി 1ന് ഓണ്‍ലൈനായി പുറത്തിറങ്ങുന്നു. Chat GPT, Suno ai Google VO3.1 ai,elaven lab ai എന്നിവയാണ് സിനിമ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. അഭിനേതാക്കളൊക്കെയും AI നിര്‍മ്മിതമാണ്. സംഗീതവും AI ഉപയോഗിച്ചാണ്.

മെക്സിക്കോയില്‍ നിന്ന് കണ്ടെടുത്ത ക്യൂബ് ആകൃതിയിലുള്ള തലയോട്ടി മനുഷ്യ ചരിത്രത്തെ വെല്ലുവിളിക്കുന്നു

മെക്സിക്കോയിൽ നിന്ന് കണ്ടെത്തിയ ഒരു പുരാതന ക്യൂബ് ആകൃതിയിലുള്ള തലയോട്ടി, പുരാതന ലോകത്തെക്കുറിച്ചുള്ള മനുഷ്യരുടെ ധാരണയെ തിരുത്തിയെഴുതുന്നു. 1,400 വർഷങ്ങൾക്ക് മുമ്പുള്ള ഒരു സമൂഹത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി (INAH) ലെ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, മെക്സിക്കോയിലെ ക്ലാസിക് കാലഘട്ടത്തിൽ, ഏകദേശം AD 400 നും 900 നും ഇടയിൽ ജീവിച്ചിരുന്ന 40 വയസ്സിനു മുകളിൽ പ്രായമുള്ള ഒരാളുടേതാണ് ഈ ശ്രദ്ധേയമായ തലയോട്ടി. മെക്സിക്കോയിലെ തമൗലിപാസ് സംസ്ഥാനത്തെ വടക്കൻ ഹുവാസ്ടെക്ക മേഖലയിലെ പർവതപ്രദേശങ്ങളിലെ ബാൽക്കൺ ഡി മോണ്ടെസുമ പുരാവസ്തു സ്ഥലത്തു നിന്നാണ് ഇത് കണ്ടെത്തിയത്. അസ്ഥികളുടെയും പല്ലുകളുടെയും വിശകലനത്തിലൂടെ ഗവേഷകർ കണ്ടെത്തിയത് ആ മനുഷ്യൻ ജനിച്ചതും, ജീവിതകാലം മുഴുവൻ ജീവിച്ചതും, മരിച്ചതും അവിടെത്തന്നെയാണെന്നും, മറ്റൊരു പ്രദേശത്തേക്ക് താമസം മാറിയതിനോ താമസിച്ചതിനോ യാതൊരു തെളിവുമില്ലാതെ, പ്രാദേശിക പർവതങ്ങളിൽ തന്നെയാണ് ജീവിച്ചതെന്നുമാണ്. ഹുവാസ്തെക്കയ്ക്ക്…

സ്വർണ്ണം, വെള്ളി നാണയങ്ങൾ, ആനക്കൊമ്പ്…; നമീബ് മരുഭൂമിയില്‍ ആഭരണങ്ങൾ നിറഞ്ഞ 500 വർഷം പഴക്കമുള്ള കപ്പൽ കണ്ടെത്തി

അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ വ്യാപാര യാത്രയിലായിരുന്ന പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് കപ്പലായ ബോം ജീസസ്, നമീബ് മരുഭൂമിയിലെ മണലിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 2,000 സ്വർണ്ണ നാണയങ്ങൾ, വെള്ളി, ആനക്കൊമ്പ് എന്നിവയുൾപ്പെടെയുള്ള നിധികൾ കപ്പലിനുള്ളിൽ നിന്ന് കേടുകൂടാതെ കണ്ടെത്തി. 1533 മാർച്ചിൽ ഒരു കൊടുങ്കാറ്റിൽ പെട്ടാണ് കപ്പല്‍ മുങ്ങിയത്. ആഫ്രിക്കയിലെ നമീബ് മരുഭൂമിയിലാണ് പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരുമാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ നടത്തിയത്. മണലിനടിയിൽ മറഞ്ഞിരിക്കുന്ന ഈ പോർച്ചുഗീസ് കപ്പൽ പതിനാറാം നൂറ്റാണ്ടിലേതാണ്, ഒരിക്കൽ അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ ഒരു വ്യാപാര യാത്ര നടത്തിയിരുന്നു. ഇന്ന് ഈ പ്രദേശം കടലിൽ നിന്ന് മൈലുകൾ അകലെയാണ്. എന്നാൽ, ചരിത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത് ഒരിക്കൽ ഇവിടെ തിരമാലകൾ ആഞ്ഞടിച്ചിരുന്നു എന്നാണ്. 2008-ൽ നമീബിയയിൽ വജ്ര ഖനന പ്രവർത്തനങ്ങൾക്കിടെ കടൽവെള്ളം കുഴിച്ചെടുത്തപ്പോഴാണ് ഈ കപ്പൽ കണ്ടെത്തിയത്. ഏകദേശം 200 മീറ്റർ വിസ്തൃതിയിൽ നടത്തിയ ഖനനത്തിൽ…

ദശലക്ഷക്കണക്കിന് എച്ച്-1ബി വിസക്കാര്‍ അമേരിക്കയിൽ തടവുകാരെപ്പോലെയാണ് ജീവിക്കുന്നത്: റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസകൾക്കുള്ള ഫീസ് വർദ്ധിപ്പിച്ചതിന്റെ ഫലമായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ അമേരിക്കയിൽ തടവുകാരെപ്പോലെ ജീവിക്കാൻ നിർബന്ധിതരാകുന്നതായും, ഇന്ത്യയിലേക്ക് പോകാൻ അവർ ഭയപ്പെടുന്നതായും റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ നയങ്ങളാണ് പലരെയും വിദേശ യാത്ര ചെയ്യാൻ ഭയപ്പെടുത്തുന്നത്. വീടുകൾക്കുള്ളിൽ പോലും അവർ ജാഗ്രത പാലിക്കുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കാണുമോ എന്ന ഭയം കാരണം നിരവധി കുടിയേറ്റക്കാർ ഇപ്പോൾ ദീർഘദൂര യാത്രകൾ ഒഴിവാക്കുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ കാണിക്കുന്നു. ഇന്ത്യൻ എച്ച്-1ബി വിസ ഉടമകളെയാണ് ഈ ഭയം പ്രത്യേകിച്ച് ബാധിക്കുന്നത്. 2025 വരെയുള്ള എച്ച്-1ബി വിസകൾക്ക് ട്രംപ് ഭരണകൂടം നിരവധി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ അപേക്ഷകൾക്ക് ഉയർന്ന ഫീസ് ഈടാക്കുകയും സോഷ്യൽ മീഡിയ പരിശോധന വർദ്ധിപ്പിക്കുകയും ചെയ്തത് വിസ അഭിമുഖ തീയതികൾ മാസങ്ങൾ വൈകിക്കുന്നതിന് കാരണമായി. ഇന്ത്യയിലേക്ക് മടങ്ങാൻ വിസ…

ക്രിസ്മസ് തലേന്ന് കാണാതായ പെൺകുട്ടിക്കായുള്ള തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തി

സാൻ അന്റോണിയോ: ക്രിസ്മസ് തലേന്ന് കാണാതായ 19 വയസ്സുകാരി കാമില മെൻഡോസ ഓൾമോസിനായുള്ള  തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി ബെക്സർ കൗണ്ടി ഷെരീഫ് അറിയിച്ചു. മൃതദേഹം കാമിലയുടേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡിസംബർ 24-ന് പുലർച്ചെ വീട്ടിൽ നിന്നാണ് കാമിലയെ കാണാതായത്. ഫോണും ഐപാഡും വീട്ടിൽ തന്നെ വെച്ച നിലയിലായിരുന്നു. കണ്ടെത്തിയ മൃതദേഹത്തിൽ സ്വയം പരിക്കേൽപ്പിച്ചതിന്റെ സൂചനകളുണ്ടെന്നും എന്നാൽ അസ്വാഭാവികമായ മറ്റ് ഇടപെടലുകൾ  സംശയിക്കുന്നില്ലെന്നും ഷെരീഫ് ഹാവിയർ സലാസർ പറഞ്ഞു. എഫ്.ബി.ഐയുടെയും ഹോംലാൻഡ് സെക്യൂരിറ്റിയുടെയും സഹായത്തോടെ വലിയ രീതിയിലുള്ള തിരച്ചിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കാമില മുൻപ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് സൂചിപ്പിച്ചു. കൂടുതൽ ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.

സെന്റ് പോൾസ് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് മാതൃകയായി ‘ഒരു ദിവസത്തെ വരുമാനം’ ദാനപദ്ധതി

മെസ്‌ക്വിറ്റ് (ഡാളസ്): മെസ്‌ക്വിറ്റിലെ സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗങ്ങൾ തങ്ങളുടെ  മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ  പ്രാദേശിക സമൂഹത്തിന് വലിയൊരു കൈത്താങ്ങായി മാറിയിരിക്കുകയാണ്. ഇടവകയിൽ നടന്ന ‘ഫാമിലി സൺഡേ’ ) ആഘോഷങ്ങളോടനുബന്ധിച്ച് അംഗങ്ങൾ തങ്ങളുടെ ഒരു ദിവസത്തെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചു. സമാഹരിച്ച തുകയുടെ 50 ശതമാനവും പ്രാദേശിക സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും കഷ്ടത അനുഭവിക്കുന്നവരെയും സഹായിക്കാനാണ് വിനിയോഗിച്ചത്. ഇടവകയുടെ ഈ കാരുണ്യസ്പർശം എത്തിച്ചേർന്നത് ടൗൺ ഓഫ് സണ്ണിവെയ്ൽ പ്രാദേശിക ക്ഷേമ പ്രവർത്തനങ്ങൾക്കും , സിറ്റി ഓഫ് മെസ്‌ക്വിറ്റ്  നഗരപരിധിയിലെ സേവന പ്രവർത്തനങ്ങൾക്കും , ഷെയറിംഗ് ലൈഫ്  നിർദ്ധനരായ ആളുകളെ സഹായിക്കുന്ന ഈ മൂന്നു പദ്ധതികൾക്കുമാണ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ ഡിസംബർ 21,28 ഞായറാഴ്ചകളിൽ വിശുദ്ധ  കുർബാനക്ക് ശേഷം ഇടവക വികാരി റവ റജിൻ രാജു അച്ചന്റെ അധ്യക്ഷതയിൽ   സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ  സണ്ണിവെയ്ൽ,മെസ്‌ക്വിറ്റ്  സിറ്റികളിൽ…

പെൺവാണിഭം: ടെക്സാസിൽ 25-കാരിക്ക് 30 വർഷം തടവ്

ടാരന്റ് കൗണ്ടി (ടെക്സാസ്): മനുഷ്യക്കടത്ത്, പെൺവാണിഭം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട 25 വയസ്സുകാരി എമിലി ഹച്ചിൻസിനെ  കോടതി 30 വർഷം തടവിന് ശിക്ഷിച്ചു. ടാരന്റ് കൗണ്ടി ജില്ലാ അറ്റോർണി ഓഫീസാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. കുറ്റം: പെൺകുട്ടികളെ പ്രലോഭിപ്പിച്ച് പെൺവാണിഭത്തിനായി റിക്രൂട്ട് ചെയ്യുകയും അവരെക്കൊണ്ട് നിർബന്ധപൂർവ്വം ലൈംഗിക തൊഴിൽ ചെയ്യിപ്പിക്കുകയും ചെയ്തു. പെൺകുട്ടികളെ ഭവനരഹിതരാക്കുമെന്നും അവരുടെ വിവരങ്ങൾ കുടുംബാംഗങ്ങളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി ഇവരെ നിയന്ത്രിച്ചിരുന്നത്. സാമ്പത്തിക ചൂഷണം: പെൺകുട്ടികൾ സമ്പാദിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും എമിലി സ്വന്തമാക്കിയിരുന്നതായി പ്രോസിക്യൂട്ടർമാർ കോടതിയിൽ ബോധിപ്പിച്ചു. കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് എമിലിക്ക് ശിക്ഷ വിധിച്ചത്. ഈ കേസിൽ എത്ര പെൺകുട്ടികൾ ഇരകളായിട്ടുണ്ടെന്ന കൃത്യമായ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.

കൊപ്പേൽ സെന്റ് അൽഫോൻസാ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, ലീജിയൻ ഓഫ് മേരി സംഘടനകൾ ഒരുക്കിയ ‘നല്ലിടയൻ’ നാടകം ശ്രദ്ധേയമായി

കൊപ്പേൽ / ടെക്‌സാസ് : സെന്റ് അൽഫോൻസ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഈ വർഷത്തെ ക്രിസ്മസ് ഫാമിലി ഡേ ആഘോഷങ്ങൾ ഭക്തിസാന്ദ്രവും വർണ്ണാഭവുമായി. ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘നല്ലിടയൻ’ എന്ന നാടകം കാണികൾക്ക് പുത്തൻ അനുഭവമായി മാറി. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും (St. Vincent DePaul Society) ലീജിയൻ ഓഫ് മേരിയും (Legion of Mary) സംയുക്തമായാണ് ഈ കലാവിരുന്ന് സംഘടിപ്പിച്ചത്. ഇരു സംഘടനകളും ചേർന്ന് ആദ്യമായി ഒരുക്കുന്ന നാടകം എന്ന പ്രത്യേകതയും ഇതിനുണ്ട്. ജോജോ ആലൂക്ക രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന്റെ പിന്നണിയിൽ ഡെന്നി എരിഞ്ചേരി (അസിസ്റ്റന്റ് ഡയറക്ടർ), സജേഷ് അഗസ്റ്റിൻ (റെക്കോർഡിംഗ് & മിക്സിംഗ്), ബെന്നി മറ്റക്കര (എഡിറ്റിംഗ്), സ്കറിയ ജേക്കബ് (സംഗീതം) എന്നിവർ പ്രവർത്തിച്ചു. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ജോസഫ് കുര്യൻ (സാജു കാര്യമ്പുഴ) എന്നിവരായിരുന്നു നാടകത്തിന്റെ കോർഡിനേറ്റർമാർ.…

ഒർലാൻഡോയിലെ ലേക്ക് ഇയോളയിൽ 12 അരയന്നങ്ങൾ ചത്ത നിലയിൽ; പക്ഷിപ്പനി ഭീതി

ഒർലാൻഡോ:അമേരിക്കയിലെ ഒർലാൻഡോയിലുള്ള ലേക്ക് ഇയോള പാർക്കിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12 അരയന്നങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശത്ത് പക്ഷിപ്പനി (Bird Flu) പടരുന്നുണ്ടോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വർഷവും ഈ തടാകത്തിൽ അരയന്നങ്ങൾ പക്ഷിപ്പനി ബാധിച്ച് ചത്തിരുന്നു. ഇത്തവണയും സമാനമായ രീതിയിൽ പക്ഷിപ്പനി തന്നെയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാവൂ. പ്രതിരോധ നടപടികളുടെ ഭാഗമായി പാർക്കിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കാൻ നഗരസഭ നിർദ്ദേശം നൽകി. പക്ഷികൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി പക്ഷികൾക്ക് തീറ്റ നൽകുന്ന യന്ത്രങ്ങൾ താൽക്കാലികമായി നീക്കം ചെയ്തു. ചത്ത പക്ഷികളെ വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. അവധി ദിവസങ്ങളായതിനാൽ വെറ്ററിനറി വിദഗ്ധരുടെ സേവനം ലഭിക്കാൻ താമസം നേരിട്ടതാണ് പരിശോധന വൈകാൻ കാരണമായത്. 1922 മുതൽ ഒർലാൻഡോയുടെ അടയാളമായ ഈ അരയന്നങ്ങളുടെ കൂട്ടമരണത്തിൽ പരിസ്ഥിതി പ്രവർത്തകരും…