ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. പ്രശസ്ത സിനാമാ സംവിധായകൻ ബ്ലെസ്സിയുടെയും പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർമാനും കേരളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമായ അഡ്വ. വർഗ്ഗീസ് മാമ്മൻറെയും മഹനീയ സാന്നിദ്ധ്യത്തിൽ കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റേയും ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കരുടെയും നേതൃത്വത്തിൽ വിവിധ ആഘോഷങ്ങളോടെ നടന്ന ഓണാഘോഷം അവിസ്മരണീയമായി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ ആനയിച്ച് മുഖ്യാതിഥികളും സമാജം ചുമതലക്കാരും ആഘോഷത്തിൽ സംബന്ധിച്ച എല്ലാവരും ചേർന്ന് പ്രദക്ഷിണമായി എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്ക കത്തീഡ്രലിൻറെ വിശാലമായ മനോഹര ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. ശനിയാഴ്ച രാവിലത്തെ ചെറു ചാറൽമഴയെ അവഗണിച്ച് പ്രദക്ഷിണം കൃത്യം പതിനൊന്ന് മണിക്ക് തെന്നെ ആരംഭിക്കുവാൻ സാധിക്കും വിധം എല്ലാവരും സമയത്ത് തന്നെ വേദിയിൽ എത്തിച്ചേർന്നു. സമാജത്തിൻറെ അൻപത്തിരണ്ടാമത് പ്രസിഡൻറ്…
Category: AMERICA
ഷിക്കാഗോയിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ സൈക്കിൾ സവാരി കാണികളെ അത്ഭുതപ്പെടുത്തി
ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തിവരുന്ന മുഖ്യമന്ത്രി സ്റ്റാലിൻ ഷിക്കാഗോയിൽ സൈക്കിൾ സവാരി നടത്തി കാണികളെ അത്ഭുദപ്പെടുത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആദരിക്കുന്നതിനായി നോൺ റസിഡൻ്റ് തമിഴർ വെൽഫെയർ ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ റോസ്മോണ്ട് കൺവെൻഷൻ സെൻ്ററിൽ എത്തിച്ചേർന്നതായിരുന്നു സ്റ്റാലിൻ സ്റ്റാലിനെ സ്വീകരിക്കാൻ .രാജ്യത്തെമ്പാടുമുള്ള 5,000-ത്തോളം ഇന്ത്യൻ അമേരിക്കൻ തമിഴർ തടിച്ചുകൂടി. ‘തമിഴ്നാടിൻ്റെ അതിർത്തികളിൽ എൻ്റെ ജോലി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള എല്ലാ തമിഴരുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രവർത്തിക്കുന്നു, അത് തമിഴ്‌നാട്ടിലായാലും ഇവിടെ അമേരിക്കയിലായാലും. ആഗോളതലത്തിൽ തമിഴ് ഐഡൻ്റിറ്റി ആഘോഷിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭാവി ഞങ്ങൾ ഒരുമിച്ച് കെട്ടിപ്പടുക്കുകയാണ്,” സ്റ്റാലിൻ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിൻ്റെ നേതൃത്വത്തിൽ തമിഴ് വ്യക്തിത്വത്തിൻ്റെയും ഐക്യത്തിൻ്റെയും പുരോഗതിയുടെയും ആഘോഷമായിരുന്നു പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. തമിഴ്നാടും ലോകമെമ്പാടുമുള്ള തമിഴ് പ്രവാസികളും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിന് ഊന്നൽ നൽകി…
പ്രസിഡൻഷ്യൽ ചർച്ചയിൽ കുടിയേറ്റക്കാരെക്കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ ആവർത്തിച്ച് ട്രംപ്
പെന്‍സില്‍വാനിയ: പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനിടെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി കുടിയേറ്റക്കാരെ ആക്രമിച്ചു. ഒഹായോയിലെ സ്പ്രിംഗ്ഫീൽഡിൽ എത്തിയിട്ടുള്ള പുതിയ ഹെയ്തിയൻ വംശജര്‍ പ്രാദേശിക നിവാസികളുടെ “പൂച്ചകളെയും നായകളേയും കൊന്നു തിന്നുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ചർച്ചയ്ക്കിടെ, ട്രംപ് അവകാശപ്പെട്ടു, “സ്പ്രിംഗ്ഫീൽഡിൽ, അവർ നായ്ക്കളെ തിന്നുന്നു, അവർ പൂച്ചകളെ തിന്നുന്നു, അവർ അവിടെ താമസിക്കുന്ന ആളുകളുടെ വളർത്തുമൃഗങ്ങളെ തിന്നുന്നു. ഇതാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്.” ഈ പ്രസ്താവനകളെ സ്പ്രിംഗ്ഫീൽഡിൻ്റെ സിറ്റി മാനേജർ അതിവേഗം വെല്ലുവിളിച്ചു, അത്തരം അവകാശവാദങ്ങള്‍ ശക്തമായി നിഷേധിക്കുകയും അവ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.
“കമല ഹാരിസ് ഇസ്രായേലിനെ വെറുക്കുന്നു”: ഗുരുതര ആരോപണവുമായി ട്രംപ്
പെന്‍സില്‍വാനിയ: താൻ ഇപ്പോഴും വൈറ്റ് ഹൗസിലായിരുന്നെങ്കിൽ ഗാസയിൽ ഹമാസുമായി ഇസ്രായേൽ തുടരുന്ന യുദ്ധം ഒരിക്കലും ആരംഭിക്കില്ലായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഈ വർഷം യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസ് വിജയിച്ചാൽ, ഇസ്രായേൽ ഒരു രാഷ്ട്രമെന്ന നിലയിൽ നിലനിൽക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജൂത രാഷ്ട്രത്തെ കമലാ ഹാരിസ് വെറുക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഹാരിസ് പറഞ്ഞു. പ്രത്യാക്രമണത്തിൽ, ട്രംപിൻ്റെ ഗർഭച്ഛിദ്ര നയത്തെക്കുറിച്ച് കമലാ ഹാരിസ് ചോദ്യങ്ങൾ ഉന്നയിക്കുകയും തൻ്റെ ശരീരം എന്തുചെയ്യണമെന്ന് ട്രംപിന് ഒരു സ്ത്രീയോടും പറയാന്‍ കഴിയില്ലെന്നും വിമർശിച്ചു. കമലാ ഹാരിസിൻ്റെ കീഴിൽ രണ്ട് വർഷത്തിനുള്ളിൽ ഇസ്രായേൽ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ട്രംപ് ആരോപിച്ചു. “അവര്‍ (കമലാ ഹാരിസ്) ഇസ്രായേലിനെ വെറുക്കുന്നു. അവര്‍ പ്രസിഡൻ്റായാൽ, രണ്ടു വർഷത്തിനുള്ളിൽ ഇസ്രായേൽ…
സംവാദത്തില്‍ പ്രോജക്ട് 2025-നെച്ചൊല്ലി ട്രംപും ഹാരിസും ഏറ്റുമുട്ടി
പെന്‍സില്‍വാനിയ: ചൊവ്വാഴ്ച രാത്രി നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിനിടെ, പ്രോജക്ട് 2025 എന്നറിയപ്പെടുന്ന വിവാദ നയ സംരംഭവുമായി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ബന്ധിപ്പിക്കാനുള്ള അവസരം വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് മുതലെടുത്തു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന സംവാദത്തില്‍, ട്രംപിൻ്റെ സ്ഥാനാർത്ഥിത്വത്തെ വെല്ലുവിളിക്കാൻ രേഖയുടെ ഉള്ളടക്കം ഹാരിസ് പ്രയോജനപ്പെടുത്തി. എന്നാല്‍, പദ്ധതിയുമായുള്ള ബന്ധം ട്രംപ് ശക്തമായി നിഷേധിച്ചു. പ്രോജക്ട് 2025-ലേക്ക് ട്രംപിനെ ബന്ധിപ്പിച്ചുകൊണ്ട് ഹാരിസ് ട്രംപിൻ്റെ നയങ്ങളെ വിമർശിച്ചു. “അതേ പഴയ ക്ഷീണിച്ച പ്ലേബുക്കിൽ നിന്ന് ഒരു കൂട്ടം നുണകളും ആവലാതികളും പേരുവിളിയും നിങ്ങൾ കേൾക്കാൻ പോകുന്നു,” ഹാരിസ് പറഞ്ഞു. “നിങ്ങൾ കേൾക്കാൻ പോകുന്നത് പ്രോജക്റ്റ് 2025 എന്ന അപകടകരമായ പ്ലേബുക്കാണ്.” ട്രംപിൻ്റെ രാഷ്ട്രീയ പ്ലാറ്റ്‌ഫോമിലെ പ്രശ്‌നകരമായ വശമായി ഹാരിസും പല ഡെമോക്രാറ്റുകളും വീക്ഷിക്കുന്നതിനെ ഉയർത്തിക്കാട്ടാനാണ് ഈ നേരിട്ടുള്ള ആരോപണം. ഹാരിസിൻ്റെ പരാമർശങ്ങളോട് ട്രംപ് ശക്തമായി പ്രതികരിക്കുകയും പ്രോജക്റ്റ്…
ട്രംപ്-ഹാരിസ് പ്രസിഡൻഷ്യൽ ഡിബേറ്റില്‍ സാമ്പത്തിക-ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ചര്‍ച്ചയും ക്യാപിറ്റോള്‍ ഹില്‍ കലാപവും
പെന്‍സില്‍വാനിയ: യു എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസത്തിൽ താഴെ മാത്രം ബാക്കിനില്‍ക്കെ, നവംബർ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും മുഖാമുഖം നേരിട്ടു. എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദം ഡേവിഡ് മുയറും ലിൻസി ഡേവിസുമാണ് മോഡറേറ്റ് ചെയ്തത്. സംവാദത്തില്‍ ഇരു പാർട്ടികളുടെയും നേതാക്കൾ ഒരേ വേദിയിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. കമലാ ഹാരിസും ഡൊണാൾഡ് ട്രംപും ആദ്യമായാണ് സംവാദത്തില്‍ ഏര്‍പ്പെട്ടതെങ്കിലും, ട്രംപിൻ്റെ ആദ്യ സംവാദമല്ല ഇത്. നേരത്തെ നിലവിലെ പ്രസിഡൻ്റ് ജോ ബൈഡനുമായി ട്രംപ് സംവദിച്ചിരുന്നു. ആ സംവാദത്തിലെ മോശം പ്രകടനത്തിന് ശേഷമാണ്, പ്രസിഡൻ്റ് മത്സരത്തിൽ ബൈഡന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്. ജൂലൈ 21 ന് ബൈഡന്‍ സ്വയമേവ മത്സരത്തില്‍ നിന്ന് പിന്മാറുകയും നിലവിലെ വൈസ് പ്രസിഡൻ്റ് കമലാ…
കോങ്ങൂര്‍പ്പിള്ളി ശങ്കരനാരായണൻ നമ്പൂതിരിക്കും ഉമേഷ് നരേന്ദ്രനും കെ എൽ എസ്സിന്റെ ആദരവ്
ഡാളസ്: ഡാളസ് കേരളാ ലിറ്റററി സൊസൈറ്റി അവതരിപ്പിച്ച അക്ഷരശ്ലോക സദസ്സിൽ അമേരിക്കയിലും കേരളത്തിൽ നിന്നുമുള്ള നൂറിൽപ്പരം അക്ഷരശ്ലോക ആസ്വാദകരും ഭാഷാസ്നേഹികളും പങ്കെടുത്തു. ആഗസ്റ്റ് 31 നു ആയിരുന്നു കെ എൽ എസ്സിന്റെ മൂന്നാമത്തെ അക്ഷരശ്ലോക പരിപാടി. സൂം ഓൺലൈനിലൂടെ പങ്കെടുക്കാനും അവസരം ഒരുക്കി. അക്ഷരശ്ലോകനിയമങ്ങൾ പൂർണ്ണമായി പാലിച്ചു നടത്തപ്പെട്ട പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ഉമേഷ് നരേന്ദ്രൻ (യു എസ് എ) പ്രധാന അവതാരകനായി പങ്കെടുത്തു. ഒപ്പം അക്ഷരശ്ളോക രംഗത്ത് അറിയപ്പെടുന്ന കെ ശങ്കരനാരായണൻ നമ്പൂതിരിയും ഡാളസില്‍ എത്തി പങ്കുചേർന്നു. അക്ഷരശ്ളോകരംഗത്ത് ദീർഘകാല പരിചയവും പ്രാഗൽഭ്യവും നേടിയ കോങൂർപ്പള്ളി ശങ്കരനാരായണൻ നമ്പൂതിരിയ്ക്കു പൊന്നാടയും പ്രശംസാഫലകവും നൽകി കെ എൽ എസ് ആദരിച്ചു. പ്രസിഡൻറ്റ് ഷാജു ജോൺ കൈമാറിയ പ്രസ്തുത പ്രശംസാ ഫലകത്തിൽ ഹരിദാസ് മംഗലപ്പള്ളി എഴുതിയ ശ്ലോകം ഇപ്രകാരം ചേർത്തിരുന്നു. “അതിശയമികവോടേയക്ഷരശ്ളോകദീപ- ദ്യുതി, തിരിതെളിയിച്ചും സ്നേഹമേറെപ്പകർന്നും മതിസമമുലകെങ്ങും തൂകി മോദിച്ചു…
അറ്റുപോയ ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെടണം, ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത
ഡാളസ്: മനുഷ്യനും മനുഷ്യനും തമ്മിൽ അറ്റുപോയ ബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെടണമെന്നും ,നമ്മുടെ ഭവനങ്ങളിൽ നിന്നായിരിക്കണം അതിനു തുടക്കം കുറിക്കേണ്ടതെന്നും മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഓഫ് ഇന്ത്യസുൽത്താൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത ഉധബോധിപ്പിച്ചു. ഗദര ദേശത്തെ അശുദ്ധാത്മാവുള്ള മനുഷ്യനു രോഗ സൗഖ്യം നൽകിയതിനു ശേഷം തന്നെ അനുഗമിക്കണമെന്ന ആഗ്രഹം പ്രകടിച്ചപ്പോൾ ക്രിസ്തു അതിനു അനുവദിച്ചില്ല ആദ്യം നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു കർത്താവ് നിനക്ക് ചെയ്തതൊക്കെയും നിന്നോട് കരുണ കാണിച്ചതും അറിയിക്കുക എന്നാണ് ഉപദേശിച്ചത്. ഈ പ്രവർത്തിയാണ് നമ്മുക്കെല്ലാവര്കും മാതൃകയായിരിക്കേണ്ടത്. നാം സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നതിന് മുൻപ് കുടുംബത്തിൽ നഷ്ടപെട്ട ബന്ധങ്ങൾ പുനം സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ് എന്നാൽ മാത്രമേ ദൈവത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങൾ വെളിപ്പെടുകയുള്ളൂവെന്നും തിരുമേനി.കൂട്ടിച്ചേർത്തു. ഇന്‍റർനാഷണൽ പ്രയർലെെൻ സെപ്റ്റംബർ 10 ചൊവാഴ്ച സംഘടിപ്പിച്ച 539-ാമത്തെ സെഷൻ സമ്മേളനത്തില്‍ സൂം പ്ലാറ്റഫോമിൽ…
സെപ്റ്റംബർ 11 – ഒരു ഓർമ്മ പുതുക്കൽ
2001, സെപ്റ്റംബർ 11, ചൊവ്വാഴ്ച ആദ്യം നോർത്ത് ടവറും പിന്നീട് സൗത്ത് ടവറും 19 ചാവേറുകൾ ഇടിച്ച് കത്തിച്ചുകളഞ്ഞപ്പോൾ, ലോകം എന്തു നേടി? 2977,പേർ തൽക്ഷണം മരിച്ചു. 4343, ആക്സിഡന്റ് സർവൈവേഴ്സും,ഫസ്റ്റ് റസ്പോണ്ടസും പിന്നീട് മരണപ്പെട്ടു. 247, ന്യൂയോർക്ക് സിറ്റി പോലീസ് ഓഫീസേഴ്സ് ,രോഗബാധിതരായി മരിച്ചു. യുദ്ധം മൂലം, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാഖ്, സിറിയ,യമൻ എന്നിവിടങ്ങളിലായി 3.8 മില്യൻ ആളുകൾ മരിച്ചു. മേൽപ്പറഞ്ഞതെല്ലാം ഔദ്യോഗിക കണക്കാണ്. യഥാർത്ഥ മരണങ്ങളും, അതുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ യാതനകൾ എന്തെന്ന് തിട്ടപ്പെടുത്തുവാൻ സാധിക്കുമോ? അമേരിക്കയിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ നിലവിൽ വന്നു. സന്തോഷിച്ചു, ഉല്ലസിച്ചു പോയ വിമാനയാത്രകൾ, ഇപ്പോൾ ക്രിമിനലിനെ പോലെ, ഏതോ അറിയപ്പെടാത്ത ജയിലിലേക്ക് പോകുന്ന പോലെ ഒരു യാത്ര….. യുഎസ് ഇമിഗ്രേഷൻ നയങ്ങൾ പുനർ രൂപകൽപ്പന ചെയ്യപ്പെട്ടു. ഇത് വിവേചനം ,വംശീയ പ്രൊഫൈലിംഗ്, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് നയിച്ചു.…
കീസ്റ്റോൺ എക്‌സ്എൽ ഓയിൽ പൈപ്പ്‌ലൈൻ ബൈഡൻ തകർത്തത് പെട്രോൾ വില ഉയർത്തിതായി ട്രംപ്
ഫിലാഡൽഫിയ:മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും ചൊവ്വാഴ്ച ഫിലാഡൽഫിയയിൽ നടന്ന തിരെഞ്ഞെടുപ്പ് സംവാദം ബൈഡനുമായി ട്രംപ് നടത്തിയ ആദ്യ സംവാദത്തെ അപേക്ഷിച്ചു ഉദ്വകജനകമായിരുന്നു. ബൈഡൻ ഭരണത്തിൻ കീഴിൽ പെട്രോൾ വില ഉയർന്നു, കോവിഡും ഉക്രെയ്നിലെ റഷ്യൻ അധിനിവേശവും രണ്ട് സംഭവങ്ങൾ ആഗോള ഊർജ വിപണിയെ തകർത്തു.ഒരു സാധാരണ ഗ്യാലൻ ഗ്യാസിൻ്റെ വില ഇപ്പോൾ പല സംസ്ഥാനങ്ങളിലും $3-ൽ താഴെയാണ്.കീസ്റ്റോൺ എക്‌സ്എൽ ഓയിൽ പൈപ്പ്‌ലൈൻ ബൈഡൻ തകർത്തുവെന്ന് വസ്തുതയും ട്രംപ് ആവർത്തിച്ചു – എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദത്തിൽ ട്രംപും ഹാരിസും ഗർഭച്ഛിദ്രം, കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, വിദേശനയം എന്നിവയിൽ അഭിപ്രായ വ്യത്യാസം പ്രകടമായിരുന്നു കുടിയേറ്റക്കാർ, ഹാരിസിൻ്റെ പ്രചാരണം, ഗർഭച്ഛിദ്രം, ജനുവരി 6, തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് ഒന്നിലധികം നുണകൾ ആവർത്തിച്ചു. അമേരിക്കക്കാരുടെ തോക്കുകൾ എടുത്തുകളയുമെന്ന ട്രംപിൻ്റെ അവകാശവാദത്തെ…
