(അണ്വായുധ ഭീഷണിയിൽ അടിപിണയാനൊരുങ്ങുന്ന ആഗോള മനുഷ്യ രാശിക്ക് വേണ്ടി ഒരുവാത്മീകിത്തേങ്ങൽ) അരുത് കാട്ടാളന്മാരെ അതി തീവ്ര ഞാണിൽ നിന്നും അയക്കല്ലേ ശരമെന്റെ- യിണയുറങ്ങുന്നു ! ഒരുമര കൊമ്പിൽ ഞങ്ങൾ ഒരുമിച്ചു കൂടും കൂട്ടി പ്രണയ മർമ്മരങ്ങളിൽ ചേർന്നിരിക്കുമ്പോൾ, ഇടനെഞ്ചു പിളരുവാൻ ഇടയുള്ള യാഗ്നേയാസ്ത്രം മതി മതി, വിട്ടയക്കുവാൻ ക്രൂരനാവല്ലേ ? ! വിരിയുവാൻ വിതുമ്പുന്ന യരുമകൾ ചൂടും പറ്റി മൃദുചുണ്ട് തോടിൽ നിന്നും നിർഗ്ഗമിക്കുമ്പോൾ, അകലത്തെ യാകാശത്തിൽ മഴ പെയ്യാൻ തുടി താളം മുകിലിന്റെ യാശംസകൾ കൂട്ടിലെത്തുമ്പോൾ, ഒരു വേള പക്ഷിക്കുഞ്ഞിൻ ചിറകിന്റെ നിഴൽ പറ്റി പുലരികൾ വിരിയുവാൻ കാത്തു നിൽക്കുമ്പോൾ, കറുകപ്പുൽ വേരിൽ തൂങ്ങി മഴത്തുള്ളി പ്രപഞ്ചത്തിൻ തനിഛായ പകർത്തുന്നു സ്വനഗ്രാഹികൾ ! ഇനിയില്ല യിതു പോലെ കനവുകൾ തുടിക്കുന്ന നെബുലകൾ മണ്ണായ്ത്തീരാൻ കാത്തു നില്പില്ലാ ! അതുകൊണ്ടു വേട്ടക്കാരേ, അരുത് ! അതി വില്ലിൽ…
Category: POEMS
എന്റെ നീലാകാശം (കവിത): ജയന്‍ വര്‍ഗീസ്
ചിരപുരാതനമായ ഏതൊരു കാൻവാസിനോടാണ് ഞാൻ ആകാശത്തെ ഉപമിക്കേണ്ടത്? സൂപ്പർ ജറ്റുകൾ ഉഴുതു മറിക്കുമ്പോൾ, അതിന്റെ മാറിൽ നിന്ന് വെളുത്ത ചോരയൊലിക്കുന്നത് ഞാൻ കാണുന്നു! ഹുങ്കാരവത്തോടെ കുതിച്ചുയരുന്ന ഭൂഖണ്ഡാന്തര മിസ്സൈലുകളിൽ നിന്ന്, കറുകറുത്ത പുകത്തൂണിൽ വിടരുന്ന മഷ്‌റൂൺ തലപ്പുകളെയോർത്തു ഞാൻ നടുങ്ങുന്നു! മുലപ്പാൽ മണക്കുന്ന അതിശുഭ്രതയിൽ നിന്ന് മസൂരിയുടെയും, പ്ളേഗിന്റെയും, ആന്ത്രാക്സിന്റെയും, എയിഡ്‌സിന്റെയും ജൈവാണുക്കൾ പറന്നിറങ്ങുന്നതു കണ്ട് ഞാൻ കരയുന്നു! ചിരപുരാതനമായ നറും വിശുദ്ധിയോടെ എന്നാണിനി എന്റെ നീലാകാശം എനിക്ക് സ്വന്തമാവുക?
കലികാല സവിശേഷതകൾ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
വചസ്സിൽ ‘ഹലോ ഹലോ’, കേൾക്കുവാനിമ്പം, പക്ഷെ, മനസ്സിൽ ‘ഹാലാഹലം’,കാണുവാനാവില്ലാർക്കും! രക്ഷകർ തങ്ങളെന്നു, ഞെളിയുമെന്നാൽ, കൊടും രാക്ഷസരിവരെന്നു തെളിയും പിൽക്കാലത്തിൽ! പൈതലിൻ മന്ദസ്മേരം തുളുമ്പും മുഖഭാവം പൈശാചികത്വം തുള്ളിക്കളിക്കും മനോഗതം! കൈതവം ലവലേശമേശാത്ത പെരുമാറ്റം വൈഭവപൂർവ്വം കാട്ടും, നമ്പുവാനാവാവിധം! അന്യർ തൻ കാര്യങ്ങളിൽ തലയിട്ടതിൽ നിന്നും വന്യമാം നിഗമനം സ്വതവേ കണ്ടെത്തുന്നു! ദന്തങ്ങൾ സ്വയം നൽകിയതിനെയൊരു കിംവ- ദന്തിയായ് മാറ്റുന്നുടൻ സ്വാർത്ഥ ലാഭങ്ങൾക്കായി! കൊടുത്ത കയ്യിൽത്തന്നെ കടിക്കുന്നല്ലോ, കഷ്ടം! കടുത്ത മഹാഹ്വയമിയലും നാഗം പോലെ! നന്ദികേടൊരു മഹാമാരിയാണതിനൊപ്പം നിന്ദയും കുറവെന്യേ, പെരുകുന്നിക്കാലത്തിൽ! പകയും, വൈരാഗ്യവും, കാമക്രോധാദികളും പുകഞ്ഞു കത്തുന്നെന്നും, പാരാകെ നിലയ്ക്കാതെ! തീപ്പൊരിവലിപ്പത്തിലുള്ളൊരു സമസ്യയെ തീപ്പന്തമാക്കൻ പോന്ന ചാതുരിസമാർജ്ജിപ്പൂ! ഏഷണിയൊരു തക്കമാർഗ്ഗമാണതു ചാരി ഏറുന്നു പ്രശസ്തിയും പ്രീതിയും സമ്പാദിപ്പാൻ! ‘ധാർമ്മിക ന്യായാധിപർ’തങ്ങളെന്നുൽഘോഷിപ്പൂ ധാർഷ്ട്യത്തോടപകീർത്തി വരുത്താൻ പ്രയത്നിപ്പൂ ! ‘അലസ ചേതസ്സുകൾ, പിശാചിൻ പണിപ്പുര’ ആലോചിക്കുന്നതവർ, അന്യർതൻ ഹാനിമാത്രം! അലയുന്നഹോരാത്രം…
ഓണം വരവായി (കവിത): എ.സി. ജോർജ്
ഓണം പൊന്നോണം വരവായി മാവേലി മന്നനും വരവായി എങ്ങും കൊട്ടും കുരവയും തട്ടുമുട്ട് താളമേളങ്ങൾ ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ മാവേലി രാജമന്നനെന്ന നാമമെങ്കിലും എന്നും ജനത്തോടൊപ്പം ജനസേവകൻ മാവേലി നാടു വാണിടും കാലം അനീതിയില്ല ജനത്തിന് നീതി മാത്രം ഉച്ചനീചത്വം ഇല്ലാത്ത ലോകത്ത് ആബാലവൃന്ദം ജനം സുഖസമൃദ്ധിയിൽ കള്ളമില്ല കൊള്ളയില്ല ചതിയില്ല വഞ്ചനയില്ല സത്യവും നീതിയും കൊടികുത്തി വാഴും കാലം ഉദ്യോഗസ്ഥ പരിഷകരുടെ കുതിര കയറ്റമില്ല കൈക്കൂലിയില്ല ഫയലുകൾക്ക് താമസമില്ല മാസപ്പടിയില്ല കള്ള കേസില്ല കുടുക്കലില്ല പോലീസ് സ്റ്റേഷനുകളിൽ ഇടിയില്ല വിരട്ടലില്ല തൊഴിയില്ല ഉരുട്ടലില്ല മെതിയില്ല പീഡനമില്ല തത്വവും നീതിയും നെറിവും ഇല്ലാത്ത രാഷ്ട്രീയ ഭരണ കോമരങ്ങൾ തൻ കാലുവാരി കാലുമാറി അധികാര ആസനം കരസ്ഥമാക്കി കേറി കുത്തി അടയിരുന്നു ജനദ്രോഹികളാം ജനാധിപത്യ ലേബലിൽ ജനത്തിന്മേൽ ആധിപത്യം പുലർത്തും കീശ വീർപ്പിക്കും വ്യാജ സേവകരില്ല…
ഗതകാല സ്മരണകളിൽ (ഓണക്കവിത): ജയൻ വർഗീസ്
തിരുവോണപ്പുലരികളെ, തുയിലുണരൂ …തുയിലുണരൂ …, വരവായീ വരവായീ, മലയാളപ്പെരുമ ! വരവായീ വരവായീ ഗതകാലസ്മരണ ! മലയാളത്തിരുനടയിൽ മഴവിൽക്കൊടി തിറയാട്ടം മനസ്സിന്റെ താരാട്ടിൽ മാവേലിത്തിരി വെട്ടം ! മല മുകളിൽ കോടി നാട്ടിയ മാന്യന്മാർ സിനിമാക്കാർ തലയുരുളും തരികിടയിൽ തലതല്ലി ചാവുമ്പോൾ , തിരുതാളി കാവുകളിൽ തിറയാടും കുരുവികളേ , ഒരുനല്ല പുലരിപ്പൂ നിറ താലം കൊണ്ടുവരൂ ! അടിപൊളിയുടെ അവതാര പെരുമകളിൽ വീണടിയും മലയാളം ഗതകാല സ്മരണകളിൽ പുലരട്ടെ തിരുവോണം ധർമ്മത്തിൻ നിരകതിരായ തെളിയട്ടെ! (തിരുവോണപ്പുലരികളെ ……)
പരുന്തും കോഴിയും (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ
പരുന്തു പറക്കും പോൽ മാനത്തു പറക്കുവാൻ പരുങ്ങി നടക്കുന്ന കോഴിക്കു കഴിയുമോ? പറക്കാൻ പഠിച്ചൊരാ നാളുതൊട്ടാകാശത്തിൽ കറങ്ങും പരുന്തിനു വിണ്ണുതാനതിമുഖ്യം ! പറക്കാൻ കഴിയുമോ?കഴിയില്ലയോ? യെന്നു പറയാനാവില്ലതു ശ്രമിക്കുന്നതു വരെ! ‘ആയിരം കാതം ദൂരം നടക്കാനാണെങ്കിലും ആദ്യത്തെ കാൽവയ്പ്പല്ലോ മുഖ്യമാം ഘടകവും’! ‘എനിക്കു കഴിയുമെന്ന’ വിശ്വാസമൊന്നല്ലയോ എപ്പോഴും വിജയത്തിലെത്തിയ്ക്കുന്നതു നമ്മെ! ‘എന്നാലതാവില്ലെന്നു’ മനസ്സു ചോന്നെന്നാലും ‘എന്നാലതാവുമെന്നു’ മാറ്റി നാം ചൊല്ലിക്കണം! നല്ലതിനാണെന്നാകിൽ നന്മ താൻ ഫലമെങ്കിൽ നമുക്കു നമ്മെത്തന്നെ മാറ്റുവാൻ പഠിക്കണം! മനസ്സു ചൊല്ലുന്നതു ശരിയോ തെറ്റോ യെന്നു- മറിയാൻ പുനർ പുനർ ചിന്തനം ചേയ്യേണം നാം! ആർത്തനായിരിക്കാതെ, ആരെയും ഭയക്കാതെ തന്നാലാതാവുമെന്നു തിരുത്തി ചിന്തിപ്പോരേ, സന്ദേഹമെന്യേ ചൊല്ലാം, ആശയും’, സ്വപ്നങ്ങളും സന്തോഷ പ്രദായിയായ് സാക്ഷാത്കരിക്കും നാളെ! പരുന്തു പറക്കും പോൽ കോഴിയും പറക്കുമ്പോൾ പറക്കില്ലെന്നു ചൊന്നോർ വിസ്മയസ്തബ്ധരാകും! വെടിയൂ, അപകർഷ ചിന്തയും സങ്കോചവും വെന്നിക്കൊടി പാറട്ടെ,…
ഓണം വരുന്നേ, പൊന്നോണം! (കവിത): ജോൺ ഇളമത
ഓണം വരുന്നേ പൊന്നോണം. തുമ്പപ്പൂ മണമുള്ള പൊന്നോണം! ഓണം വരുന്നേ…… തുമ്പികൾ പാറിപ്പറന്നു. തൂവാനത്തുമ്പികൾ തുള്ളികളിച്ചങ്ങും തിരുവാതിര മേള മാടി. ഓണം വരുന്നേ…… കൈതകൾ പൂത്ത വരമ്പത്തു ചാടി മാക്കാച്ചിത്തവളകൾ പാടി. ഓണം വരുന്നേ, പൊന്നോണം.! ഓണം വരുന്നേ…… കോലോത്തെ തമ്പുരാട്ടി. കോടിയുടുത്തു മാവേലി തമ്പുരാനെ വരവേറ്റ ഇടാനായി ഓണം വരുന്നേ……. മുറ്റത്തെ തെറ്റി പൂത്തുലഞ്ഞു. മൂവാണ്ടന് മാവിന്റെ കൊമ്പത്തിരുന്ന് ഓലവാലൻ കിളിയാടി. ഓണം വരുന്നേ…… പച്ച വിരിച്ച പാടങ്ങളിലൊക്കെ പക്ഷികൾ പറന്നു പാടി ഓണം വരുന്നേ പൊന്നോണം! ഓണം വരുന്നേ……
മഴക്കവിത : ജയൻ വർഗീസ്
രാത്രിയും പകലും വേർപിരിയുന്നു യാത്രാ മൊഴിയുതിരുന്നു, അകലെയാകാശത്തിൻ അരമന വീട്ടിൽ ആരോ പാടുന്നു ! അണകെട്ടി നിർത്തിയ ഹൃദയ വികാരങ്ങൾ അറിയാതെ കവിയുമ്പോൾ, അഴലിന്റെ മുൾക്കാട്ടിൽ ഒരു കിളിപ്പെണ്ണിന്റെ നിലവിളിയുയരുന്നു ! ഒരു കൊച്ചു കണ്ണുനീർ – ക്കൂടവുമായ് മാനത്ത് മഴമുകിൽ തേങ്ങുന്നു, സഹികെട്ടു സംഹാര രുദ്രയായ് ഭ്രാന്തമായ് അത് പെയ്തൊഴിയുന്നു ?
വാവിട്ടു കരയും നാട് വയനാട് (കവിത): എ.സി. ജോർജ്
നയന വർണ്ണ മനോഹരിയാം മാമല നാട് വയനാട് സഹ്യപർവ്വത താഴ്‌വരകളിൽ തിലകമായ വയനാട് ഇന്നവിടെ വിങ്ങി തേങ്ങി നുറുങ്ങിയ മനസ്സുകൾ ഹൃദയം പൊട്ടി അലമുറയിട്ടു കരയുന്ന മാനസങ്ങൾ തോരാത്ത ഈ കണ്ണീർ പ്രളയത്തെ കാണുന്നോർക്കും ഹൃത്തടത്തിൽ മനഃസ്സാക്ഷിയിൽ ഒരു നിലക്കാത്ത നീറ്റൽ വാവിട്ടു കരയും വയനാടിൻ കണ്ണീർ നാടിനാകെ കണ്ണീർ അന്ന് പ്രകൃതി ദേവി രൗദ്രഭാവത്തിലായി ക്ഷുഭിതയായി ആകാശത്തിൽ തീക്കനൽ മിന്നൽ പിണർ കൊടിയ മുഴക്കങ്ങൾ ഇടി വെട്ടി കാറ്റൂതി കുലംകുത്തി പേമാരി പെയ്തിറങ്ങി നദിയുടെ കൊടിയ പെരും കുത്തൊഴുക്ക്പോൽ വയനാടൻ ആകാശ ഗംഗയിൽ ജലം കീഴോട്ടു കുത്തിയൊഴുകി എല്ലാം തകർത്തെറിഞ്ഞു രാക്ഷസീയ സംഹാരതാണ്ഡവമാടി വൃക്ഷങ്ങൾ വേരോടെ നിലം പൊത്തി വീണു മലയിടിഞ്ഞു മണ്ണിടിഞ്ഞു കുത്തിയൊഴുകി ചെളി വെള്ളം പൈശാചിക രൗദ്രഭാവമായി എല്ലാം തകർത്താടി ഉരുൾ പൊട്ടി ഭൂമി പിളർന്നു പാറക്കെട്ടുകളും.. വീടുകൾ വിദ്യാലയങ്ങൾ ആരാധനാലയങ്ങൾ വകഭേദമില്ലാതെ…
ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ (കവിത): സണ്ണി മാളിയേക്കൽ
ഉരുൾപൊട്ടി ഒഴുകിയ നീർച്ചാലിൽ നാം അകന്നുപോയോ…… നിർവികാരനായി നിസ്സഹായനായി നോക്കിനിൽക്കെ ….. ഒഴുകി ഒലിച്ചുപോയ ജീവിതങ്ങൾ…… കൂട്ടരും, കൂടും, കുടുക്കയും തുടച്ചു മാറ്റപ്പെട്ടപ്പോൾ ……. ഹൃദയം തകർന്നു നോവേറെയായി….. മരവിച്ച മനുഷ്യജന്മങ്ങളിൽ നിന്നും ഒരു തേങ്ങൽ…. ആരു പറയും ആരോട് പറയും ഞാൻ എന്റെ കഥകൾ … കഥനങ്ങൾ….. സ്വപ്നങ്ങൾ, സ്വപ്നങ്ങൾ മാത്രമായിരുന്നു… മരണങ്ങൾ മരണങ്ങൾ സത്യമായിരുന്നു…. ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ….
