പാലക്കാട്: പാലക്കാട്ട് ഒരു കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെ പാലക്കാട് ധോണി-മുണ്ടൂർ റോഡിലെ അരിമാനി എസ്റ്റേറ്റിന് സമീപമാണ് സംഭവം. കാർ തീപിടിക്കുന്നത് ആദ്യം കണ്ടത് ഒരു വഴിയാത്രക്കാരനാണ്. അദ്ദേഹം നാട്ടുകാരെയും ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെയും അറിയിച്ചു. കാർ പൂർണ്ണമായും കത്തിനശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. കാറുടമ നേരത്തെ ഒരു പെട്രോൾ പമ്പിൽ വന്ന് പെട്രോൾ വാങ്ങിയിരുന്നതായി പറയപ്പെടുന്നു.
Category: KERALA
വാളയാർ ചെക്ക് പോസ്റ്റിൽ സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിടികൂടി; എട്ട് കോടി രൂപയുടെ സ്വർണം കണ്ടെടുത്തു
വാളയാർ: രേഖകളില്ലാതെ അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് കടത്തിയ എട്ട് കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളുമായി വാളയാർ എക്സ്പ്രസ് ചെക്ക് പോസ്റ്റിൽ രണ്ടു പേരെ എക്സൈസ് സ്ക്വാഡ് പിടികൂടി. മുംബൈ സ്വദേശികളായ സങ്കിത് അജയ് ജെയിൻ (28), ഹിദേഷ് ശിവറാം സെലാങ്കി (23) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 9.30 ന് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കോയമ്പത്തൂരിൽ നിന്ന് യാത്ര ചെയ്തിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരായിരുന്നു യുവാക്കൾ. പിടിച്ചെടുത്ത സ്വര്‍ണ്ണം സംസ്ഥാന ജിഎസ്ടി വകുപ്പിന് കൈമാറി. ഏകദേശം 8.696 കി.ഗ്രാം ആഭരണങ്ങള്‍ പോളിത്തീൻ കവറുകളിലായിരുന്നു. സ്വർണം തൃശൂരിലേക്ക് കൊണ്ടുവന്നതായി യുവാക്കള്‍ പറഞ്ഞു. വാളയാർ എൻഫോഴ്‌സ്‌മെന്റ് എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി. രമേശ്, എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി.ജെ. ശ്രീജി, കെ.എ. മനോഹരൻ,…
അജോയി കെ വർഗ്ഗീസിന് സ്വീകരണം നല്‍കി
നിരണം: കന്നി പോരാട്ടത്തിൽ വിജയിച്ച നിരണം കടപ്പിലാരിൽ അജോയി കെ വർഗ്ഗീസിന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിരണം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അജോയ് കെ വർഗ്ഗീസ് നിരണം ഇടവകയുടെ ട്രസ്റ്റി കൂടിയാണ്. ഇടവക സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ച സമ്മേളനം വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഡീക്കന്‍ ഷാൽബിൻ മർക്കോസ്, സെൽവരാജ് വിൽസൺ, ഷീജ രാജൻ, ഷിനു റെന്നി ,അനു അജീഷ് എന്നവർ ആശംസകൾ നേർന്നു. പാർട്ടി വ്യത്യാസങ്ങൾക്ക് അപ്പുറം വോട്ട് നൽകിയവരും നൽകാത്തവരും പിന്തുണച്ചവരും വിമർശിച്ചവരും ഉൾപ്പെടെ എല്ലാവരും വാർഡിലെ കുടുംബമാകണമെന്നും എല്ലാവരെയും ചേർത്ത് പിടിച്ച് വാർഡിൻ്റെ നന്മയാണ് അടിസ്ഥാന ലക്ഷ്യമെന്നും അജോയി കെ വർഗ്ഗീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ജനാധിപത്യ പ്രക്രിയയിലൂടെ…
പിഎം ഇ-ഡ്രൈവുമായി കൈകോർത്ത് ഇലക്ട്രിക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ഇലക്ട്രിക്ക് ട്രക്ക് ഇടനാഴി യാഥാർഥ്യമാക്കാൻ കേരളം ഒരുങ്ങുന്നു. സംസ്ഥാനത്തെ തുറമുഖങ്ങളുമായി ബന്ധപ്പെട്ടതും വ്യാവസായിക ചരക്കു നീക്കത്തിൽ വലിയ പങ്ക് വഹിക്കുന്നതുമായ ഇന്ത്യയിലെത്തന്നെ ഏറ്റവും തിരക്കേറിയതും സുപ്രധാനവുമായ ഇടനാഴികളിൽ ഒന്നായ ദേശീയ പാത – 66 ലാണ് ഈ സംരംഭം യാഥാർഥ്യമാകുന്നത്. വൈദ്യുത ചരക്ക് ഗതാഗതം വേഗത്തിലാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയുമായി സംസ്ഥാന ഏജൻസികളുടെ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. . വൈദ്യുത ചരക്ക് ഗതാഗതത്തിനായുള്ള സംസ്ഥാനത്തിന്റെ റോഡ്‌മാപ്പ് തയ്യാറാക്കുന്നതിനായി സംസ്ഥാനത്തുനിന്നുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വൈദ്യുതി സ്ഥാപനങ്ങൾ, വൈദ്യുത വാഹന കമ്പനികൾ, ലോജിസ്റ്റിക്‌സ് ഓപ്പറേറ്റർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്ത ശില്പശാല ബുധനാഴ്‌ച തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. മലിനീകരണം ഇല്ലാത്ത ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിൽ കേരളം വീണ്ടും നേതൃത്വ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് എന്ന് ശില്പശാല വിലയിരുത്തി. പ്രധാന ദേശീയ, സംസ്ഥാന ഹൈവേകളിലായി…
ശബരിമല സ്വര്‍ണ്ണപ്പാളി മോഷണം: ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ബുധനാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. ഹൈക്കോടതി ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി രണ്ടാഴ്ച കഴിഞ്ഞാണ് അറസ്റ്റ്. അദ്ദേഹത്തോടൊപ്പം, മുൻ ടിഡിബി സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷയും തള്ളപ്പെട്ടു. രണ്ട് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചാൽ, ശബരിമലയിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള മുഴുവൻ അന്വേഷണവും തകരുമെന്നും ഫലപ്രദമായ അന്വേഷണം “അർത്ഥശൂന്യമാകുമെന്നും” കോടതി പറഞ്ഞിരുന്നു. ശ്രീകുമാറിനും ജയശ്രീക്കും പ്ലേറ്റുകൾ യഥാർത്ഥത്തിൽ സ്വർണ്ണം കൊണ്ടാണ് പൊതിഞ്ഞതെന്ന് നന്നായി അറിയാമായിരുന്നുവെന്നും എന്നാൽ ചെമ്പ് കൊണ്ടാണ് നിർമ്മിച്ചതെന്ന് പരാമർശിക്കുന്ന രേഖകളിൽ ഒപ്പിട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ദ്വാരപാലക (കാവൽ ദേവത) വിഗ്രഹങ്ങളുടെയും ശ്രീകോവിലിന്റെ (ശ്രീകോവിൽ) വാതിൽ ചട്ടക്കൂടുകളുടെയും സ്വർണ്ണം പൊതിഞ്ഞ തകിടുകളിൽ നിന്ന് നഷ്ടപ്പെട്ട സ്വർണ്ണവുമായി ബന്ധപ്പെട്ട…
ആരോഗ്യ പരിപാലനം, ലൈഫ് സയൻസസ് മേഖലകളിലെ ഡീപ് ടെക്ക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ യുഎസ് ടി – ഐ ഐ ടി മദ്രാസ് ഇൻകുബേഷൻ സെൽ പങ്കാളിത്തം
പങ്കാളിത്തത്തിന്റെ ഭാഗമായി നടന്ന ‘പിച്ച് റ്റു വിൻ: ഫാർമ 4.0 എഡിഷൻ’ മത്സര വിജയികൾക്ക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. തിരുവനന്തപുരം: ആരോഗ്യപരിചരണം, ലൈഫ് സയൻസസ് എന്നിവ ഉൾപ്പെടുന്ന മേഖലകളിൽ നവീകരണവും സംരംഭകത്വവും ഗവേഷണ സാധ്യതകളും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ എ ഐ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യും ഡീപ് ടെക് സ്റ്റാർട്ടപ്പ് ഹബ്ബായ ഐ ഐ ടി മദ്രാസ് ഇൻക്യൂബേഷൻ സെല്ലും ( ഐ ഐ ടി എം ഐ സി ) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംയുക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതികൾ, ഇൻക്യൂബേറ്റ് ചെയ്യുന്ന സ്റ്റാർട്ടപ്പുകളുമായുള്ള ഇടപെടലുകൾ, വ്യവസായ പങ്കാളിത്തങ്ങൾ തുടങ്ങിവയിലൂടെ ഇന്നൊവേഷൻ മുന്നോട്ടു നയിക്കുന്നതിനുള്ള ഒരു സഹകരണ ചട്ടക്കൂട് സൃഷ്ടിക്കുകയെന്നതാണ് ഈ ധാരണാ പത്രത്തിന്റെ ലക്ഷ്യം. വിജയ സാധ്യതയുള്ള സ്റ്റാർട്ടപ്പുകളെ കണ്ടെത്തുക, അവർക്കു…
ലൈംഗിക പീഡന കേസില്‍ മുൻ മന്ത്രി നീല ലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയതിനെതിരെ പരാതിക്കാരി അപ്പീൽ നൽകി
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി അപ്പീൽ നൽകി. കേരള വനം വകുപ്പിൽ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കെതിരെ 1999 ഫെബ്രുവരി 27 നാണ് ലൈംഗികാതിക്രമ സംഭവം നടന്നത്. കോഴിക്കോട്ടെ ഒരു ഗസ്റ്റ് ഹൗസിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥയോട് നാടാര്‍ മോശമായി പെരുമാറിയെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയിൽ ഐഎഎസ് ഉദ്യോഗസ്ഥ നാടാര്‍ക്കെതിരെ പരാതി നൽകി. പിന്നീട് ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തി. തുടക്കത്തിൽ ജില്ലാ കോടതി നീലലോഹിതദാസന് ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. എന്നാല്‍, കഴിഞ്ഞ സെപ്റ്റംബറിൽ, നീല ലോഹിതദാസന്‍ നാടാരുടെ അപ്പീലിൽ ജില്ലാ കോടതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ വിധിയിൽ, പരാതിയില്‍ പറയുന്ന കുറ്റങ്ങളിൽ നിന്ന് നാടാരെ കുറ്റവിമുക്തനാക്കി. ഇതോടെ, സംസ്ഥാനത്ത് വലിയ രാഷ്ട്രീയ, സാമൂഹിക കോളിളക്കം സൃഷ്ടിച്ച കേസിന്റെ…
‘സ്പെഷ്യൽ – കാർണിവൽ ഓഫ് ദി ഡിഫറന്റ് ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ശാക്തീകരണവും സാമൂഹിക ഉൾപ്പെടുത്തലും പ്രധാന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഉത്സവമായ സ്പെഷ്യൽ – കാർണിവൽ ഓഫ് ദി ഡിഫറന്റ് സംഘടിപ്പിക്കുന്നു. ജനുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സർഗോത്സവം, സഹായ സാങ്കേതികവിദ്യ, തൊഴിൽ, സംരംഭകത്വം, ഉൾക്കൊള്ളുന്ന കായിക മത്സരങ്ങൾ എന്നിവയിലെ അവസരങ്ങളിലൂടെ കേരളത്തെ ഒരു മാതൃകാ സംസ്ഥാനമാക്കി മാറ്റുന്നതിന് വഴിയൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു സെക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ വൈകല്യ മേഖലയിലെ സമഗ്ര പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ, അന്തർദേശീയ കാഴ്ചപ്പാടുകൾ, സഹായകരമായ സാങ്കേതിക പ്രദർശനങ്ങൾ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസന ശിൽപശാലകൾ, സമഗ്രമായ ചലച്ചിത്രമേള എന്നിവ സർഗോത്സവത്തിൽ ഉൾപ്പെടും. ഭിന്നശേഷിക്കാർക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും അവരെ സമൂഹത്തിന്റെ…
തൊഴില്‍ തട്ടിപ്പ് കേസിൽ റിയാലിറ്റി ഷോ മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രമുഖ കേരള റിയാലിറ്റി ഷോ മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ ചൊവ്വാഴ്ച (ഡിസംബർ 16, 2025) ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ പിടികൂടിയത്. കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിന് പിന്നിൽ എട്ട് പേരുണ്ടെന്നും, അതില്‍ രണ്ടുപേരെ ഇതിനകം അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ, വഞ്ചിക്കപ്പെട്ട ജോലി അപേക്ഷകരിൽ ഭൂരിഭാഗവും കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ നിന്നും പരിസര ഗ്രാമങ്ങളിൽ നിന്നുമുള്ളവരാണെന്ന് പോലീസ് കണ്ടെത്തി. ഗ്രാമീണ മേഖലയിലെ ചില ഇരകൾ നൽകിയ പരാതികളെ തുടർന്ന് 2025 ജൂണിൽ…
തലവടിയിൽ വീണ്ടും ദുരന്ത വാർത്ത; വാഹനാപകടത്തിൽ ആനപ്രമ്പാല്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു
എടത്വ: തലവടി ഗ്രാമത്തിന്റെ കണ്ണീർ തോരുന്നതിന് മുമ്പ് വീണ്ടും ദുരന്ത വാർത്ത. കോതമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ തലവടി ആനപ്രമ്പാൽ സ്വദേശി വിദ്യാർത്ഥിയായ വിഷ്ണുവിന്റെ മരണ വാർത്തയാണ് തലവടി ഗ്രാമത്തെ വീണ്ടും കണ്ണീരിലാഴ്ത്തിയത്. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥിയാണ് മരിച്ച വിഷ്ണു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ ആനപ്രമ്പാൽ കറത്തേരിൽ കുന്നേൽ വീട്ടിൽ കൊച്ചുമോൻ്റെയും സിന്ധുവിന്റെയും മകനാണ്. വിവേക് ആണ് ഏക സഹോദരൻ. കൂട്ടുകാരായ തൃശൂർ ചെന്ത്രാപ്പിന്നി കൊരാട്ടിൽ ആദിത്യൻ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കൽ ആരോമൽ (20) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപതരയോടെ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടി ലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണു മരണത്തിന് കീഴടങ്ങി. അതീവ ഗുരുതരാവസ്ഥയിലായ മറ്റ് രണ്ടു വിദ്യാർഥികളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വിഷ്ണുവിന്റെ…
