ഗാനം പോലെ നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്? ചില പാട്ടുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. ചിലരുടെ ശബ്ദമാധുരിയാകട്ടേ ലഹരി പോലെ നമ്മെ പിന്തുടരും. മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത അത്തരമൊരു ശബ്ദത്തിനുടമയാണ് മലയാളത്തിന്റെ പ്രിയങ്കരിയായ വാനമ്പാടി കെ എസ് ചിത്ര. പകരം വെക്കാനില്ലാത്ത സ്വരമാധുര്യമാണ് ചിത്രയുടേത്. അറുപതാം വയസ്സിലും മതിവരാത്ത ഗാനങ്ങൾ സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേരുകയാണ് സംഗീതലോകവും ആരാധകരും. സംഗീതത്തിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു ഗായികയുണ്ടോ എന്ന് സംശയമാണ്. മലയാളികളുടെ അഭിമാനത്തിന്റെ മറ്റൊരു പേരാണ് കെ എസ് ചിത്ര. ആ പ്രതിഭാസം ജീവിക്കുന്ന കാലഘട്ടത്തില്‍ പിറന്നതില്‍ ആ സ്വര മാധുരിയില്‍ അലിയാൻ കഴിഞ്ഞതില്‍ ഊറ്റം കൊള്ളുന്നവരാണ് നാം. വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ആ ശബ്‌ദത്തില്‍ പുറത്തുവന്നത്. തലമുറ വ്യത്യാസമില്ലാതെ അവയൊക്കെയും ജനം നെഞ്ചോട് ചേര്‍ത്തു. ചിത്രയുടെ പാട്ടു കേൾക്കാത്ത ഒരു…
Category: KERALA
ഒമ്പതാം അനുസ്മരണ ദിനം; പുതുപ്പള്ളി പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തി
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് 9-ാം സ്മൃതിദിനമായ ഇന്ന് ജൂലൈ 26-ന് രാവിലെ ഉമ്മൻചാണ്ടിയുടെ അന്ത്യവിശ്രമസ്ഥലമായ പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ കുര്‍ബാനയും ഖബറിടത്തില്‍ ധൂപപ്രാർഥനയും നടത്തി. കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറോസിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്. കുന്നംകുളം ഭദ്രാസനാധിപതി ഗീവർഗീസ് മാർ യൂലിയോസ്, പള്ളി വികാരി വർഗീസ് തുടങ്ങി നിരവധി വൈദികർ ചടങ്ങിൽ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ അച്ചു ഉമ്മൻ എന്നിവർ കുർബാനയിലും പ്രാർത്ഥനയിലും പങ്കെടുത്തു. ഒന്‍പതാം ഓര്‍മ്മ ദിനമായ ഇന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ നിരവധി ആളുകളാണ് എത്തിയത്. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയും, ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ ദുഃഖാര്‍ദ്രരായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ്…
പ്ലസ് വൺ: 97 താൽക്കാലിക ബാച്ച് പരിഹാരമല്ല; മലബാർ സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണം – വെൽഫെയർ പാർട്ടി
മലപ്പുറം: സർക്കാർ പ്രഖ്യാപിച്ച 97 താൽകാലിക ബാച്ചുകൾ പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും ആവശ്യമായ സ്ഥിരംബാച്ചുകൾ അനുവദിക്കുന്നവിധം മലബാർ സ്പെഷൽ പാക്കേജ് നടപ്പിലാക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറത്തും മലബാറിലും പ്ലസ് വൺ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് ചിലർ പ്രതിസന്ധി ഉന്നയിക്കുന്നതെന്നുമാണ് ദേശാഭിമാനിയും ഇടതുപക്ഷവും എസ് എഫ് ഐ യും ഇതുവരെ പ്രചരിപ്പിച്ചിരുന്നത്. ആ ഇടതുപ്രചാരണം വ്യാജമായിരുന്നുവെന്നാണ് സർക്കാരിപ്പോൾ പ്രഖ്യാപിച്ച താൽക്കാലിക ബാച്ചുകൾ വ്യക്തമാക്കുന്നത്. നിലവിൽ അനുവദിച്ച 97 താൽക്കാലിക ബാച്ചുകൾകൊണ്ടും പരിഹരിക്കുന്നതിനേക്കാൾ കുട്ടികളാണ് സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്. അതിനാൽ ഈ യാഥാർഥ്യം ഉൾക്കൊണ്ട് അടുത്ത ബജറ്റിൽ സ്ഥിരംപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര…
+1 സീറ്റ് പ്രതിസന്ധി: പിച്ചയെടുക്കൽ സമരം സംഘടിപ്പിച്ചു
മങ്കട: അൺ എയ്ഡഡ് സ്കൂളുകളിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടി വരുന്ന വിദ്യാർത്ഥികൾക്കായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം കമ്മിറ്റി മങ്കട ടൗണിൽ പിച്ചയെടുക്കൽ സമരം സംഘടിപ്പിച്ചു. ചേരിയം ഗവ. ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തുകയും മങ്കട മണ്ഡലത്തിൽ നിലവിലുള്ള ഹയർ സെക്കണ്ടറികളിലെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ സമരത്തെ അഭിസംബോധനം ചെയ്ത് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം സെക്രട്ടറി ഹനീന പി.കെ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഷ്ഫാഖ് എൻ, ഹമ്ന സി.എച്ച്, ഹാനിഷ് എൻ.കെ, ഖലീലുറഹ്മാൻ, നസ്‌ല പി.കെ, നിസ്‌വ ചേരിയം, സഫ സാദിഖ് എന്നിവർ നേതൃത്വം നൽകി.
റോഡുകളുടെ ശോച്യാവസ്ഥ: സമ്പാദക സമിതിയുടെ പ്രവർത്തനോദ്ഘാടനം നടത്തി
എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽപ്പടി,മടയ്ക്കൽ – പൊയ്യാലുമാലിൽ പടി എന്നീ റോഡുകളുടെ ഇരുവശങ്ങളിൽ താമസിക്കുന്നവരുടെ യാത്രാക്ലേശവും ശുദ്ധജല ക്ഷാമവും പരിഹരിക്കുക, വഴിവിളക്കുകൾ സ്ഥാപിക്കുകയെന്ന് ആവശ്യപ്പെട്ട് രൂപികരിച്ച സമ്പാദക സമിതിയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സൗഹൃദ നഗറിൽ പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ വസതിയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.രാജു, സമിതി രക്ഷാധികാരി തോമസ്ക്കുട്ടി പാലപറമ്പിൽ, ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, കൺവീർ മനോജ് മണക്കളം, ജോ. കൺവീനർമാരായ പി.ഡി.സുരേഷ്, രജീഷ് പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു. കുഞ്ഞുമോൻ പരുത്തിയ്ക്കൽ പ്രിൻസ് കോശി, ബാബു വാഴക്കൂട്ടത്തിൽ, സാം വി.മാത്യൂ, അജയൻ മറ്റത്തിൽ, തോമസ്…
ബി. അശോക് കുമാർ വിരമിക്കുന്നു
ആകാശവാണി മംഗലാപുരം ഡെപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാർ വിരമിക്കുന്നു. തിരുവനന്തപുരം നിലയത്തിൽ 1989ൽ എൻജിനീയറിംഗ് അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ച അശോക് കുമാർ മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിനുശേഷം ജൂലൈ 31നാണ് വിരമിക്കുന്നത്. കേരളത്തിനു വെളിയിൽ അരുണാചൽ പ്രദേശിലെ ഈറ്റാനഗർ, കർണ്ണാടകയിലെ റയിച്ചൂർ, മംഗലാപുരം നിലയങ്ങളിലും തൃശ്ശൂർ, കോഴിക്കോട് നിലയങ്ങളിലുമായി എൻജിനീയറിങ്ങ് അസിസ്റ്റൻറ്, സീനിയർ എൻജിനീയറിങ്ങ് അസിസ്റ്റൻറ്, അസിസ്റ്റൻറ് എഞ്ചിനീയർ, അസിസ്റ്റൻറ് ഡയറക്ടറർ, എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരം, ബ്രഹ്മവാർ, ശൃംഗേരി എന്നീ നിലയങ്ങളുടെ ഹെഡ് ഓഫ് എൻജിനീയറിങ്ങും ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷനും കൂടി ആയിരുന്നു. ത്യശ്ശൂർ മരത്താക്കര ശ്രീനിലയത്തിലെ പ്രൊഫ. കെ. കെ. ഭാസ്കരൻ(Late), പ്രഭാമണി(Late) എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ചാന്ദ്നി. മകൻ അക്ഷയ് ടാറ്റ ഇലക്സിയിൽ സീനിയർ എൻജിനീയറും മകൾ അനുശ്രീ എം. എ(ഇംഗ്ലീഷ്) ബിരുദധാരിയുമാണ്. ഒരു ഗായകൻ കൂടിയാണ് അശോക്. ഗസൽ ഗായകൻ ഉമ്പായിയെകുറിച്ചുള്ള…
ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി; പതിനായിരം രൂപ പിടിച്ചെടുത്തു
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ വിജിലൻസിന്റെ പിടിയിലായി. താമരശ്ശേരി താലൂക്ക് ഓഫീസിലെ സർവേയർ നസീറാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കൈക്കൂലി വാങ്ങിയ പണവും കണ്ടെടുത്തു. കൂടരഞ്ഞി സ്വദേശി അജ്മലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് താലൂക്ക് ഓഫീസിലെത്തിയത്. ക്വാറി ഉടമയായ അജ്മല്‍ ക്വാറിയിലേക്കുള്ള വഴി അളന്ന് തിട്ടപ്പെടുത്താനാണ് താലൂക്ക് ഓഫീസില്‍ നസീറിനെ സമീപിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അജ്മൽ അപേക്ഷ നൽകിയതാണ്. എന്നാൽ, വഴി അളക്കണമെങ്കിൽ പണം നൽകണമെന്ന് അജ്മല്‍ ആവശ്യപ്പെട്ടു. ഗൂഗിൾ പേ ആയി പണം നല്‍കിയെങ്കിലും അടുത്തിടെ വീണ്ടും 10,000 രൂപ കൂടി വേണമെന്ന് നസീർ ആവശ്യപ്പെട്ടു. ഇതോടെ അജ്മൽ വിവരം വിജിലൻസിനെ അറിയിച്ചു. ആവശ്യപ്പെട്ടത് പ്രകാരം താലൂക്ക് ഓഫീസിൽ എത്തി പണം കൈമാറി. ഇതിന് പിന്നാലെ വിജിലൻസ് ഓഫീസിൽ എത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് നസീറിനെ പിടികൂടിയത്. സംഭവസമയത്ത് തഹസിൽദാറുടെ യാത്രയയപ്പ് ചടങ്ങ് നടക്കുകയായിരുന്നു. നസീറും…
കേരളത്തിന് കേന്ദ്രത്തിന്റെ ഓണ സമ്മാനം; രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചു
തിരുവനന്തപുരം: കേരളത്തിന് കേന്ദ്ര സർക്കാറിന്റെ ഓണ സമ്മാനം… രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ചുകൊണ്ട് റെയിൽവേ, റോഡ് മന്ത്രാലയം അന്തിമ തീരുമാനം പ്രഖ്യാപിച്ചു. എന്നാൽ, പുതിയ ട്രെയിനിന്റെ റൂട്ടും സ്റ്റോപ്പുകളും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയിരുന്നു. അപ്പോഴാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിന് അനുവദിച്ചതായി ഉറപ്പ് നല്‍കിയത്. കാസർകോട് നിന്ന് തലസ്ഥനത്തേക്ക് ഒരു വന്ദേ ഭാരത് കൂടി ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു. നടപടികൾ പൂർത്തിയാക്കി വന്ദേ ഭാരത് വൈകാതെ ഓടി തുടങ്ങും. സിൽവർ ലൈൻ അടഞ്ഞ അദ്ധ്യായമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. നിലവിൽ ഒരു വന്ദേഭാരത് ട്രെയിനാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയും തിരിച്ചുമാണ് അതിവേഗ ട്രെയിനിന്റെ…
സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും, വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിർദ്ദേശം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്…
ഹിന്ദുക്കള്‍ക്കെതിരെ കൊലവിളിയുമായി മുസ്ലീം യൂത്ത് ലീഗ്; ആശങ്കയോടെ ജനങ്ങള്‍
കാസര്‍കോട്: മണിപ്പൂര്‍ വിഷയത്തിന്റെ മറവില്‍ ഹിന്ദുക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് മുസ്ലീം യൂത്ത് ലീഗ്. കാസർകോട് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ജനകീയ പ്രതിഷേധത്തിന്റെ പേരിൽ ഹിന്ദുക്കളെ കൊല്ലുക എന്ന മുദ്രാവാക്യം ഉയർന്നത്. റോഡിലൂടെ പരസ്യമായി പ്രകടനം നടത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്നലെ വൈകിട്ടാണ് നഗരമധ്യത്തിൽ പ്രതിഷേധ റാലി നടന്നത്. “അമ്പല നടയില്‍ കെട്ടിത്തൂക്കി…പച്ചക്കിട്ട് കത്തിക്കും…” എന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രകടനത്തില്‍ പങ്കെടുത്തവര്‍ വിളിച്ചുപറഞ്ഞത്. പ്രതിഷേധ പരിപാടിയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു റാലി ഉദ്ഘാടനം ചെയ്തു. ഹിന്ദു വിശ്വാസികളെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വീഡിയോ കാണുക
