ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സര്‍‌വേയര്‍ വിജിലന്‍സിന്റെ പിടിയിലായി; പതിനായിരം രൂപ പിടിച്ചെടുത്തു

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സർവേയർ വിജിലൻസിന്റെ പിടിയിലായി. താമരശ്ശേരി താലൂക്ക് ഓഫീസിലെ സർവേയർ നസീറാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കൈക്കൂലി വാങ്ങിയ പണവും കണ്ടെടുത്തു.

കൂടരഞ്ഞി സ്വദേശി അജ്മലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് താലൂക്ക് ഓഫീസിലെത്തിയത്. ക്വാറി ഉടമയായ അജ്മല്‍ ക്വാറിയിലേക്കുള്ള വഴി അളന്ന് തിട്ടപ്പെടുത്താനാണ് താലൂക്ക് ഓഫീസില്‍ നസീറിനെ സമീപിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അജ്മൽ അപേക്ഷ നൽകിയതാണ്. എന്നാൽ, വഴി അളക്കണമെങ്കിൽ പണം നൽകണമെന്ന് അജ്മല്‍ ആവശ്യപ്പെട്ടു. ഗൂഗിൾ പേ ആയി പണം നല്‍കിയെങ്കിലും അടുത്തിടെ വീണ്ടും 10,000 രൂപ കൂടി വേണമെന്ന് നസീർ ആവശ്യപ്പെട്ടു. ഇതോടെ അജ്മൽ വിവരം വിജിലൻസിനെ അറിയിച്ചു.

ആവശ്യപ്പെട്ടത് പ്രകാരം താലൂക്ക് ഓഫീസിൽ എത്തി പണം കൈമാറി. ഇതിന് പിന്നാലെ വിജിലൻസ് ഓഫീസിൽ എത്തുകയായിരുന്നു. ഇവിടെ നിന്നുമാണ് നസീറിനെ പിടികൂടിയത്.

സംഭവസമയത്ത് തഹസിൽദാറുടെ യാത്രയയപ്പ് ചടങ്ങ് നടക്കുകയായിരുന്നു. നസീറും തഹസിൽദാരും ഒരേ നിറത്തിലുള്ള ഷർട്ടാണ് ധരിച്ചിരുന്നത്. ഇത് വിജിലൻസിനെ ആശയക്കുഴപ്പത്തിലാക്കി. നസീറാണെന്ന് തെറ്റിദ്ധരിച്ച് തഹസിൽദാരെ വിജിലൻസ് ആദ്യം അറസ്റ്റ് ചെയ്തു. ഇത് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കി. ഇതോടെ നസീറിനെ പരിശോധിക്കുകയായിരുന്നു. നസീറിൽ നിന്ന് 10,000 രൂപ കണ്ടെടുത്തു. നസീറിനെതിരെ നേരത്തെ നിരവധി പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News