കൊച്ചി: കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പ്രതികള്‍ക്ക് എൽഎൽബി പഠനത്തിന് ഹൈക്കോടതി അനുമതി നൽകി. തടവുകാലത്ത് അവരുടെ പുനരധിവാസത്തിൽ വിദ്യാഭ്യാസം ഒരു നിർണായക ഘടകമാണെന്നും, അത് അവരെ സമൂഹവുമായി സമന്വയിപ്പിക്കാനും ജയിലിലെ സമയം നന്നായി വിനിയോഗിക്കാനും സഹായിക്കുമെന്നും, അവര്‍ ഈ കാലയളവിൽ നേടിയ വിദ്യാഭ്യാസം മോചിതരകുമ്പോൾ കൂടുതൽ പ്രതീക്ഷ നൽകുന്ന ജീവിതത്തിലേക്ക് അവരെ നയിക്കുമെന്നും കോടതി ഊന്നിപ്പറഞ്ഞു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് തടവുകാർക്കാണ് ഓൺലൈനായി എൽഎൽബി പഠനം നടത്താൻ അനുമതി നല്‍കിയത്. കണ്ണൂർ ചീമേനിയിലെ തുറന്ന ജയിലിൽ കഴിയുന്ന സുരേഷ് ബാബു, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വി വിനോയ് എന്നിവരാണ് ശിക്ഷാ കാലാവധി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റിവെക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 2023-24 അധ്യയന വർഷത്തേക്കുള്ള എൽഎൽബി പ്രവേശന പരീക്ഷയിൽ ഇരുവരും വിജയിച്ചു. സുരേഷ് ബാബുവിനെ മലപ്പുറം കെഎംസിടി ലോ കോളേജിൽ…
Category: KERALA
കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ഭാഗ്യക്കുറി വകുപ്പ് 30 കോടി രൂപ നല്കി
തിരുവനന്തപുരം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും മുപ്പത് കോടി രൂപയുടെ ചെക്ക് നൽകി. ധനവകുപ്പു മന്ത്രിയുടെ ചേംബറിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജിന് ഫണ്ട് കൈമാറി. ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ്, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ പി.മനോജ്, മായാ എൻ.പിള്ള എന്നിവർ സന്നിഹിതരായിരുന്നു. 30 കോടി രൂപ കൂടി പദ്ധതിയിലേയ്ക്ക് കൈമാറിയതോടെ ആകെ 1762.37 കോടി രൂപയാണ് കാരുണ്യ ബെനവലന്റ് ഫണ്ടിലേയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമാഹരിച്ച് നൽകിയത്. പിആര്‍ഡി, കേരള സര്‍ക്കാര്‍
രജിസ്റ്റർ ചെയ്ത ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നീട്ടി നല്‍കും: മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം നോർത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്ത 322 ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് നിലവിൽ സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നൽകാൻ തീരുമാനിച്ചതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇതിനായി 27 കോടി രൂപ മത്സ്യഫെഡിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത അവലോകന യോഗത്തിന് ശേഷം വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായ ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരമായി 2.22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ തുകയും വിതരണം ചെയ്യുന്നുണ്ട്. 2024 മെയ് മാസത്തിൽ തന്നെ പോർട്ട് കമ്മീഷൻ ചെയ്യും. ഇതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള രണ്ടാമത്തെ…
പുനർജന്മത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പുലിവാല് പിടിച്ച് നടി ലെന
ആത്മീയതയെയും പുനർജന്മത്തെയും കുറിച്ചുള്ള തന്റെ ചിന്തകൾ ഒരു ഇംഗ്ലീഷ് മാധ്യമവുമായി പങ്കു വെച്ച നടി ലെന പുലിവാല് പിടിച്ച പോലെയായി. താന്‍ നടത്തിയ അഭിപ്രായങ്ങളുടെ പേരില്‍ ഈ നടി വിമർശനം ഏറ്റുവാങ്ങി. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ ലെന മുംബൈയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. മുഴുവൻ സമയ അഭിനേത്രിയാകാൻ അവര്‍ പ്രാക്ടീസ് ഉപേക്ഷിച്ചു. എന്നാൽ, ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയതിനാൽ, പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും, ആത്മീയതയെയും പുനർജന്മത്തെയും കുറിച്ച് അവര്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയതാണ് ‘കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസോസിയേഷനെ’ പ്രകോപിപ്പിച്ചത്. ലെന പ്രാക്ടീസ് ചെയ്യുന്ന ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്നാണ് അവരുടെ വാദം. കേരളത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ അസോസിയേഷൻ തന്നെ തെറ്റിദ്ധരിച്ചിരിക്കാമെന്നാണ് ലെന ഇതിനോട് പ്രതികരിച്ചത്. പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് താൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു. പകരം മുഴുവൻ സമയ നടിയാണെന്നും അവർ പറഞ്ഞു.…
കേരളത്തിൽ നിന്ന് 37 പേരെ ഗിന്നസിലെത്തിച്ച സുനിൽ ജോസഫിനെ ആദരിച്ചു
കോഴിക്കോട്: റിക്കാർഡുകളുടെ അവസാന വാക്കായ ഗിന്നസ് റിക്കാർഡിൽ 37 പേരെ എത്തിച്ച സുനിൽ ജോസഫിനെ ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ഗിന്നസ് ജേതാക്കളുടെ സംഘടനയായ ‘ആഗ്രഹി’ ന്റെ സംസ്ഥാന സമ്മേളനത്തിലാണ് ആദരവ് നൽകിയത്. കേണൽ ഡി. നവിൻ ബൻജിത്ത്, മേജർ മധു സേത്ത് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് സുനിലിനെ ആദരിച്ചു. കേരളത്തിൽ നിന്ന് 73 പേർ ഉൾപ്പെടെ ഗിന്നസ് റിക്കാർഡിന്റെ 68 വർഷ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് 500-ൽ താഴെ ആളുകളാണ് ജേതാക്കളായത്. ഇതിൽ 37 മലയാളികളെയും 6 ഇതര സംസ്ഥാനക്കാരെയും ഗിന്നസ് റിക്കോർഡ് നേടുന്നതിന് പങ്കു വഹിച്ച വ്യക്തിയാണ് ഇടുക്കി പീരുമേട് സ്വദേശിയായ സുനിൽ ജോസഫ്. 2012ലാണ് സുനിൽ ഗിന്നസ് ജേതാവായത്. 245 രാജ്യങ്ങളിലെ ടെലഫോൺ കാർഡുകളുടെ ശേഖരമായിരുന്നു സുനിലിനെ ഗിന്നസിലെത്തിച്ചത്. ‘ആഗ്രഹി’ന്റെ സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ ജോസഫിനെ യു.ആർ.എഫ് വേൾഡ്…
തിരൂരങ്ങാടി നവകേരള സദസ്സ് ജനങ്ങളുടെ വേദിയായി മാറണം; അവലോകന യോഗത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്
മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തിലെ നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നവകേരള സദസ്സ് ജനങ്ങളുടെ വേദിയായി മാറണമെന്ന് മന്ത്രി പറഞ്ഞു. അഭിപ്രായ രൂപീകരണം താഴെ തട്ടിൽ നിന്നും വരണമെങ്കിൽ യുവാക്കളെയും സ്ത്രീകളെയും സദസ്സിൻ്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തണം എന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടി മുനിസിപ്പൽ ഹാളിൽ ചേർന്ന യോഗത്തിൽ തിരൂരങ്ങാടി നവകേരള സദസ്സ് കൺവീനറായ മലപ്പുറം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീജയ, ചെയർമാൻ നിയാസ് പുളിക്കലകത്ത്, തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് എന്നിവർ യോഗത്തിൽ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, പഞ്ചായത്ത് വാർഡ് തല ഒരുക്കങ്ങൾ എന്നിവ വിലയിരുത്തി. മണ്ഡലം സബ് കമ്മിറ്റി കൺവീനർമാർ, പഞ്ചായത്ത്, മുനിസിപ്പൽ കൺവീനർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പിആര്‍ഡി,…
കേരളീയത്തിലെ ജനപങ്കാളിത്തത്തില്‍ മുഖ്യമന്ത്രിക്ക് സംതൃപ്തി; അടുത്ത കേരളീയത്തിനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങുമെന്ന്
തിരുവനന്തപുരം: കേരളത്തിന്റെ മഹോത്സവമായ കേരളീയത്തിന്റെ ആദ്യത്തെ പതിപ്പിന് പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണുണ്ടായതെന്നും ആയിരക്കണക്കിനാളുകളുടെ ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും കാരണമാണു മികച്ച രീതിയിൽ കേരളീയം നടത്താൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയത്തിന്റെ ദിനങ്ങളിൽ തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ ജനസമുദ്രമായി മാറിയെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര വിപുലമായ ആഘോഷം സംഘടിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന ആശങ്കകളെ അകറ്റി കേരളീയം കേരളീയതയുടെ ആഘോഷമാണെന്ന്, മലയാളികളുടെ മഹോത്സവമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച എല്ലാവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നു. സംഘാടനത്തിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. സ്വാഭാവികമായ ചെറിയ പിഴവുകൾ തിരുത്തി കൂടുതൽ മികച്ച രീതിയിൽ അടുത്ത വർഷം കേരളീയം സംഘടിപ്പിക്കാനും മറ്റു നാടുകളിൽ നിന്നുകൂടി കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്താനും ഈ വിജയം പ്രചോദനം പകരും. അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ ആരംഭിക്കുകയാണ്. അതിനായി ചീഫ് സെക്രട്ടറി ചെയർമാനായി സംഘാടകസമിതിക്ക് മന്ത്രിസഭാ യോഗം…
തലമുതിര്‍ന്ന രാഷ്ട്രീയ നേതാവ് എല്‍ കെ അദ്വാനിക്ക് ജന്മദിനാശംസകള് നേരാന്‍ സുരേഷ് ഗോപിയെത്തി
ന്യൂഡൽഹി: 96-ാം ജന്മദിനം ആഘോഷിക്കുന്ന, തലമുതിര്‍ന്ന രാഷ്ട്രീയ നേതാവ് ലാൽ കൃഷ്ണ അദ്വാനിക്ക് (എല്‍ കെ അദ്വാനി) ജന്മദിനാശംസകള് നേരാന്‍ സുരേഷ് ഗോപിയെത്തി. 1980കളിലും 90കളിലും രാഷ്ട്രത്തിന് നിർണായക സംഭാവനകൾ നൽകിയ നേതാക്കളിൽ ഒരാളാണ് അദ്വാനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തിന് ദീർഘായുസ്സും നല്ല ആരോഗ്യവും നേര്‍ന്നു. മുൻ പാർലമെന്റ് അംഗവും നടനുമായ സുരേഷ് ഗോപിയും അദ്ദേഹത്തെ നേരിട്ട് കണ്ട് ആശംസകൾ നേര്‍ന്നു. “അദ്വാനി ജിയെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ തന്നെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞാൻ ശിരസ്സ് കൂപ്പി അദ്ദേഹത്തിന്റെ കാലിൽ തൊട്ടുവണങ്ങി. എന്നെ ആകർഷിച്ചത് അവിടെയുണ്ടായിരുന്ന ചിത്രങ്ങളായിരുന്നു. വാജ്പേയ് ജിയുടെയും അദ്വാനി ജിയുടെയും ചരിത്രപരമായ ചിത്രങ്ങളായിരുന്നു. വാജ്പേയ് ജിയുടെയും അദ്വാനി ജിയുടെയും ചരിത്രപരമായ ചിത്രങ്ങൾ ദർശിച്ചപ്പോൾ എന്നിൽ ഊർജ്ജം പടർന്നു. 80-90 കാലഘട്ടത്തിൽ ഭാരതത്തെ കെട്ടിയുയർത്തിയ മഹത് വ്യക്തികൾ. ഭാരത…
ഗുരുവായൂരില്‍ ആന ഇടഞ്ഞു, രണ്ടാം പാപ്പാനെ കുത്തിക്കൊന്നു; ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് റദ്ദാക്കി
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ മരിച്ചു. എ ആർ രതീഷാണ് ഗുരുവായൂർ ചന്ദ്രശേഖരൻ എന്ന ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആദ്യ പാപ്പാൻ അവധിയിലായിരുന്ന സമയത്താണ് സംഭവങ്ങൾ അരങ്ങേറിയത്. രതീഷ് വെള്ളം നൽകാൻ എത്തിയപ്പോൾ ആന പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. ഗുരുവായൂർ ചന്ദ്രശേഖരൻ എന്ന 60 വയസ്സുള്ള ഒറ്റക്കൊമ്പനെ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആനക്കോട്ടയിലേക്ക് അക്രമാസക്തമായ പെരുമാറ്റത്തെ തുടർന്ന് സ്ഥലം മാറ്റിയിരുന്നു. 26 വർഷത്തിനു ശേഷം നവംബർ ഒന്നിന് ക്ഷേത്രത്തിൽ തിരിച്ചെത്തിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആനക്കോട്ടയിലേക്കാണ് ചന്ദ്രശേഖരന്റെ അക്രമ സ്വഭാവത്തെ തുടർന്ന് സ്ഥലം മാറ്റിയത്. പാപ്പാനെ ആക്രമിക്കുകയും സിനിമാ തിയേറ്ററിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതാണ് ചന്ദ്രശേഖരനെ ആനക്കോട്ടയിലേക്ക് മാറ്റാന്‍ കാരണമായത്. ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ദേവസ്വം അധികൃതര്‍. പാപ്പാന്മാരെ…
ഗവർണ്ണര്‍ക്കെതിരെ സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ; ബില്ലുകളില്‍ ഒപ്പിടാന്‍ തയ്യാറാകാത്ത ഗവര്‍ണ്ണറെ കക്ഷി ചേര്‍ക്കണമെന്ന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ വൈകുന്നത് സംബന്ധിച്ച് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഈ കേസിൽ ഗവർണറെയും കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും സംയുക്തമായാണ് പ്രത്യേക അനുമതി ഹർജി സമർപ്പിച്ചിരിക്കുന്നത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർ വൈകുന്നത് കേരളത്തിലെ ജനങ്ങളോടും നിയമസഭാ സാമാജികരോടും കാണിക്കുന്ന അനീതിയാണെന്ന് ഹർജിയിൽ സംസ്ഥാന സർക്കാർ വാദിക്കുന്നു. ഏറ്റവും പുതിയ ഈ ഹർജിയിൽ ഗവർണർക്കെതിരായ സർക്കാർ വിമർശനങ്ങൾ ശക്തമായി, ഇത് മുൻ സുപ്രീം കോടതി ഫയലിംഗിനെക്കാൾ പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ, 2022 നവംബറിൽ സർക്കാർ ഈ വിഷയം ഹൈക്കോടതിയുടെ മുമ്പാകെ കൊണ്ടുവന്നു. എന്നാൽ, ഗവർണർക്ക് നിർദ്ദേശം നൽകാനുള്ള കഴിവില്ലായ്മ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.…
