രാശിഫലം (02-07-2026 വ്യാഴം)

ചിങ്ങം: കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫീസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നം നിങ്ങളെ ഉല്‍കണ്‌ഠകുലനാക്കും. കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തിൻ്റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകൾ നിങ്ങളെ വേദനിപ്പിച്ചേക്കാം എങ്കിലും ദിവസം പൊതുവെ സമാധാനത്തിൻ്റെയും സമ്പത്സമൃദ്ധിയുടേതുമായിരിക്കും. ഇന്ന് നിങ്ങൾ കുറേക്കൂടി സമയം ആനന്ദിക്കാനും, രസിക്കാനും കണ്ടെത്തണം. തുലാം: നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ, നിങ്ങളുടെ അമ്മയുമായുള്ള ഉലഞ്ഞ ബന്ധമോ, ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. മനസ്സിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ത്ഥനയും ചെയ്യുക. ഇന്ന് യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമ പരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക. വൃശ്ചികം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ, പഴയവ…

അൻസിബയുടെ പരാതിയിൽ ടിനി ടോമിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടി അൻസിബ ഹസ്സന്റെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന് കടവന്ത്ര പോലീസ് നടൻ ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യും. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും. ടിനി ടോമിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളൊന്നും പോലീസ് സ്വീകരിക്കില്ല. നടിമാരുടെ മൊഴികൾ പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ. അൻസിബ നൽകിയ പരാതിയിൽ ടിനി ടോമിന്റെ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കാൻ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള പരാതികൾ അന്വേഷിക്കാനാണ് കോടതി നിർദ്ദേശിച്ചത്. പരാതിയിൽ കേസെടുക്കാൻ തെളിവില്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നേരത്തെയുണ്ടായിരുന്ന നിലപാട്. ഇതിനെതിരെ അൻസിബ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. മലയാളം സിനിമാ കലാകാരന്മാരുടെ സംഘടനയായ ‘അമ്മ’ യുടെ എക്സിക്യൂട്ടീവ് പാനലിൽ നിന്ന് രാജിവയ്ക്കാൻ കാരണം ടിനി ടോമിന്റെ മാനസിക പീഡനമാണെന്ന് അൻസിബ പരാതിയിൽ പറയുന്നു. ടിനി ടോം…

ഷവര്‍മയും ഷവായും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി

ചിറയിൻകീഴ്: കടയ്ക്കാവൂരിലെ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള ‘സിഗ്നേച്ചർ ഡിഷ്’ എന്ന കടയിൽ നിന്ന് ഷവർമയും ഷവായും കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കം, ഛർദ്ദി, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടത്. ഇവര്‍ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഗിരീഷ്, ദീപ, ഹരിത കർമ്മ സേനാംഗങ്ങളായ ശുഭ, സ്നേഹ, സംഗീത്, ആയന്തവിള സ്വദേശികളായ പ്രിയറാണി, രത്നമ്മ, ബിജു, മണി, ആറു വയസ്സുകാരി ദക്ഷിണ, അഞ്ചുതെങ്ങ് വാട സ്വദേശികളായ ഗിരീശൻ (35), ഉദയകുമാർ (58), നിരുപമ (51), ഗ്രീഷ്മ (33), കൃഷ്ണനമ്പൻ (33), ഗൗരി നന്ദപ്പള്ളി (33), (11), ലീമ (35), കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ (35), ഭാര്യ മിന്നു (25), സെയിൽ (രണ്ടര), ഈമി (4),…