തിരുവനന്തപുരം: ഓർഡിനൻസ് പാസാക്കാൻ പിണറായി സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത് പാഴായേക്കും. കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകൾ ബില്ലുകളാക്കി ഗവർണറുടെ അംഗീകാരത്തിനായി അയച്ചാലും ഗവർണർ ഒപ്പിടുന്നതുവരെ ബില്ലുകൾ സാധുവാകില്ല. സി.പി.എമ്മും സർക്കാരും ഗവർണറെ പരസ്യമായി വെല്ലുവിളിക്കുമ്പോൾ നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ കണ്ണടച്ച് ഒപ്പിടാൻ സാധ്യതയില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ സമയപരിധി ഭരണഘടന അനുശാസിക്കുന്നില്ല. മതിയായ കാരണങ്ങളുണ്ടെങ്കിൽ ബിൽ തിരിച്ചയക്കാൻ ഗവർണർക്ക് അധികാരമുണ്ട്. ഗവർണർക്ക് ഗവൺമെന്റിന്റെ നിയമനിർമ്മാണ നിർദ്ദേശങ്ങൾ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം, അവ പുനഃപരിശോധിക്കാൻ തിരിച്ചയക്കുകയോ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കുകയോ ചെയ്യാം. ഈ അധികാരം മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവവും ഉപയോഗിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചാല്‍ ആറ് മാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാം. ഗവര്‍ണര്‍ ബില്‍ പിടിച്ചുവച്ചാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. കാലാവധി…
Category: KERALA
സാമ്പത്തിക വിദഗ്ധൻ പ്രൊഫ.കെ.കെ. ജോർജ് അന്തരിച്ചു
എറണാകുളം: പബ്ലിക് ഫിനാൻസ്, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ വിദഗ്ധനായ പ്രൊഫ. കെ കെ ജോര്‍ജ്ജ് (82) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 8:45നാണ് അന്തരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ ചെയർമാനായിരുന്നു. പൊതു ധനകാര്യത്തിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ മുൻനിര വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ “കേരള വികസന മാതൃകയുടെ പരിമിതികൾ” എന്ന പുസ്തകം ശ്രദ്ധ നേടിയിട്ടുണ്ട്. ആലുവ യുസി കോളജിലും മദ്രാസ് ക്രിസ്ത്യൻ കോളജിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം കൊച്ചി സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ അധ്യാപകനായി ജോലി ആരംഭിച്ച അദ്ദേഹം എസ്ബിഐയിലും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവർത്തിച്ചു. കൊട്ടി സർവകലാശാലയിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടറായി 2000ൽ വിരമിച്ചു.…
കാസർകോട് ആരോഗ്യ മന്ത്രിക്കു നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി
കാസർകോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേര്‍ക്ക് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി. മൊഗ്രാൽ പുത്തൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആരോഗ്യമേഖലയിൽ കാസർകോടിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നാണ് വിശദീകരണം. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകുന്ന വഴിയില്‍ മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ ശിലാസ്ഥാപനം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എസ്എൻസിയു നവജാത ശിശു പരിചരണ വിഭാഗം, തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രം, ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനം എന്നിവയാണ് മന്ത്രിയുടെ ജില്ലയിലെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ.
രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുന്നു: കടന്നപ്പപ്പള്ളി രാമചന്ദ്രന്
കണ്ണൂർ: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിയന്തരാവസ്ഥയേക്കാൾ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ‘സ്വാതന്ത്ര്യം – ജനാധിപത്യം – ഫോർത്ത് എസ്റ്റേറ്റ്’ എന്ന വിഷയത്തിൽ കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റംഗങ്ങൾക്ക് പാർലമെന്റിൽ തങ്ങളുടെ ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ തന്നിഷ്ടം പോലെ നടത്താനാണ് ശ്രമം. ഒരു നോട്ടീസ് പോലും സ്വീകരിക്കുന്നില്ല. ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തത് ജനാധിപത്യ ധ്വംസനമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗാന്ധി സ്മാരക നിധി മുന്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനും അധ്യാപകനുമായ അജിത് വെണ്ണിയൂര്‍ പ്രഭാഷണം നടത്തി. അജിത് വെണ്ണിയൂര്‍ രചിച്ച രണ്ട് പുസ്തകങ്ങള്‍ പ്രസ് ക്ലബ്ബ് ലൈബ്രറിയിലേക്ക് സമര്‍പ്പിച്ചു. കൂടാതെ പ്രമുഖ ഗാന്ധിയന്‍ മാത്യു എം.കണ്ടത്തിലും സ്വാതന്ത്ര്യ സമര ചരിത്രവുമായി…
ഇറച്ചിക്കാവശ്യമായ രോഗരഹിത പന്നികളെ സർക്കാർ ഏറ്റെടുക്കും: മന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണിയും ഉപഭോഗവും രൂക്ഷമായ സാഹചര്യത്തിൽ ഇറച്ചിക്കാവശ്യമായ രോഗ രഹിത പന്നികളെ സർക്കാർ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണം, മൃഗശാല, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പന്നിപ്പനി മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ല. പന്നികളിലേക്ക് മാത്രമാണ് രോഗം പകരുന്നത്. എന്നാൽ, പന്നിപ്പനി ആശങ്കയിലായ സാഹചര്യത്തിൽ കർഷകരെ സഹായിക്കാനാണു നടപടിയെന്നും മന്ത്രി പറഞ്ഞു. കണിച്ചാർ ഗ്രാമപ്പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പന്നിപ്പനി ബാധിത പ്രദേശങ്ങളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലിശക്ക് ലോണ്‍ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചതിനാലാണ് രോഗബാധ പിടിച്ചുകെട്ടാനായത്. ക്ഷീര കര്‍ഷക…
കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണിത്: വാണിദാസ് എളയാവൂർ
കണ്ണൂർ: കോണ്‍ഗ്രസ്സിന് ഇത് തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണെന്ന് പ്രമുഖ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂര്. ദേശീയ സുരക്ഷക്ക് രാഷ്ട്രീയ ജാഗ്രത എന്ന മുദ്രാവാക്യവുമായി ഡിസിസി പ്രസിഡന്റ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് വാണിദാസ് എളയാവൂരിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ജാഥാ ലീഡർ അഡ്വ. മാർട്ടിൻ ജോർജിന് വാണിദാസ് എളയാവൂർ ദേശീയ പതാക കൈമാറി. ജനാധിപത്യ മതേതര പ്രസ്ഥാനത്തിന്റെ നവോത്ഥാനമാണ് നാം കാണുന്നതെന്നും വാണിദാസ് എളയാവൂർ പറഞ്ഞു. കോണ്‍ഗ്രസിന്റേതു പോലെ തെളിവുറ്റതും പുരോഗമനപരവുമായ പ്രത്യയശാത്രം അവകാശപ്പെടാന്‍ കഴിയുന്ന വേറൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്നില്ലെന്ന് വാണിദാസ് എളയാവൂര് പറഞ്ഞു. രാഷ്ട്രസേവനം ജീവിതലക്ഷ്യമായി കണ്ട് ആത്മത്യാഗം വരിച്ച മഹാരഥന്മാരുടെ പെരുനിര സാരഥ്യം വഹിക്കുന്ന വേറൊരു സംഘടനയുമില്ല. എല്ലാം മറന്ന പോലെ കാലം അത് നിശബ്ദമാക്കിക്കളഞ്ഞു. നിശ്ശബ്ദതയില്‍ മൂടിക്കെട്ടിയ കോൺഗ്രസിന് ഒരു…
കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിന്റെ പേരില്‍ രാഷ്ട്രീയ പോരാട്ടം
തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോരാട്ടം രൂക്ഷമാകുന്നു. പോസ്റ്ററില്‍ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാക്യത്തെച്ചൊല്ലി രാഷ്ട്രീയപോരാട്ടം മുറുകുകയാണ്. ഇടത് അനുഭാവികളാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ പോസ്റ്ററിനെതിരായ സൈബർ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം രംഗത്തെത്തി. കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ദുരിതം ഫലിതരൂപേണ പരസ്യത്തിൽ ഉൾപ്പെടുത്തിയതിന്റെ പേരില്‍ സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്സിസ്റ്റ് വെട്ടുകിളികൾ’ ആണെന്നാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവന്മാര്ക്ക് പ്രാന്താണോയെന്നും അദ്ദേഹം ചോദിക്കുന്നു. സിനിമക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തെ വിമര്‍ശിച്ചിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്തു കയറി നിന്ന് വാദിക്കുന്നവരാണ് ഇത്തരം സൈബര്‍ ആക്രമണം നടത്തുന്നതെന്നും റോഡിലെ…
വിമർശനങ്ങള്‍ സ്വാഭാവികമാണ്; അത് ക്രിയാത്മകമായി എടുത്താല്‍ പ്രശ്നമില്ല: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തിരുവനന്തപുരം: ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിലെ പരസ്യവാചകം വിവാദമായതോടെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും റോഡുകളിലെ കുഴികൾ സംബന്ധിച്ച പ്രശ്നങ്ങൾ നേരത്തെയുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ‘വ്യക്തിക്കോ സംഘടനകള്‍ക്കോ സിനിമയ്ക്കോ വിമര്‍ശിക്കാം. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ഓരോ കാലത്തും സിനിമയില്‍ അതാത് കാലത്തെ സംഭവങ്ങള്‍ വരാറുണ്ട്.’ മന്ത്രി പറഞ്ഞു. സിനിമയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. “തിയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ടെങ്കിലും വരണേ” എന്ന മുദ്രാവാക്യത്തോടെയുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് വിവാദമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. പോസ്റ്ററിനെതിരായ സൈബർ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.
പ്രസവിച്ചയുടൻ അമ്മ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊന്നു
തൊടുപുഴ: കരിമണ്ണൂരിൽ നവജാത ശിശുവിനെ അമ്മ പ്രസവിച്ച ഉടൻ ബക്കറ്റിൽ മുക്കി കൊന്നു. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതി മണിക്കൂറുകള്‍ മുമ്പ് പ്രസവിച്ചതിനെ തുടര്‍ന്നുള്ള രക്തസ്രാവമാണെന്നിതെന്ന് പരിശോധനയില്‍ ഡോക്ടര്‍ക്ക് മനസിലായി. എന്നാല്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായാണ് യുവതി മറുപടി നല്‍കിയത്. പിന്നീട് കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. കുളിമുറിയിലെ ബക്കറ്റിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതി ഗർഭിണിയാണെന്ന കാര്യം എല്ലാവരിൽ നിന്നും മറച്ചുവെച്ചതായി റിപ്പോർട്ട്. എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നറിയാൻ യുവതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
നിരീക്ഷണത്തിലുള്ള യുവതിക്ക് കുരങ്ങുപനിയല്ല തക്കാളിപ്പനിയാണെന്ന്
കണ്ണൂർ: കുരങ്ങുപനി സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവതിക്ക് തക്കാളിപ്പനി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ കുരങ്ങുപനി ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. പരിശോധനയിൽ പെൺകുട്ടിക്ക് കുരങ്ങുപനിയല്ല തക്കാളിപ്പനിയാണെന്ന് വ്യക്തമായതിനാൽ വീട്ടിൽ ചികിത്സ തുടർന്നാൽ മതിയായിരുന്നു എന്ന് ഡോക്ടർമാർ. പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തതായി പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
