ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും പത്തനം‌തിട്ട ജില്ലാ കലക്ടറ് ദിവ്യാ അയ്യര്‍ക്കും കൊവിഡ്-19 പൊസിറ്റീവ് സ്ഥിരീകരിച്ചു; ഇരുവരുടെയും പൊതുപരിപാടികള്‍ മാറ്റി വെച്ചു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനും പത്തനംതിട്ട ജില്ലാ കലക്‌ടർ ദിവ്യ എസ്. അയ്യർക്കും കോവിഡ്-19 പോസിറ്റീവ് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇരുവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഇന്ന് (ഞായറാഴ്‌ച) നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുന്‍‌കൂട്ടി നിശ്ചയിച്ചിരുന്ന ഇരുവരുടെയും പൊതുപരിപാടികള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്ലാച്ചിമടക്കാർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “സാഹോദര്യത്തണൽ വിരിയിക്കാം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട്ട് ഫലവൃക്ഷ തൈ നട്ട് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് നിർവഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി നേതാക്കൾ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമര സമിതിയംഗങ്ങളെ സന്ദർശിച്ചു.പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ പൊതുജനങ്ങളുടെ കുടിവെള്ളം ഊറ്റി ആഗോള കുത്തക ഭീമൻ കൊക്കക്കോള ആരംഭിച്ച കമ്പനിക്കെതിരെ ജനകീയ പോരാട്ടം നടന്നിട്ട് ഇരുപത് വർഷം തികയുകയാണ്. ജനകീയ സമരത്തിന് മുന്നിൽ മുട്ടുമടക്കി കമ്പനിക്ക് നാടുവിടേണ്ടി വന്നെങ്കിലും കമ്പനി മൂലം ദുരിതമനുഭവിച്ച പ്ലാച്ചിമടക്കാർക്ക് രണ്ട് പതിറ്റാണ്ടിനിപ്പുറവും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം നൽകാതെ രക്ഷപ്പെടാൻ സർക്കാറുകൾ കൊക്കക്കോളക്ക് സൗകര്യമൊരുക്കിക്കൊടുത്തുവെന്നതാണ് യാഥാർത്ഥ്യം.നഷ്ടപരിഹാരത്തിനു വേണ്ടിയുള്ള നിയമ പോരാട്ടവും സമരങ്ങളും സമര സമിതി ഇപ്പോഴും തുടരുന്നു.ഫ്രറ്റേണിറ്റി നേതാക്കൾ സമര സമിതിക്ക് പിന്തുണകളറിയിച്ചു.നഷ്ടപരിഹാര തുക ഉടൻ…

കേരളത്തിലെ മൂന്ന് ജില്ലകളിലായി 53 വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തില്‍ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ്

തിരുവനന്തപുരം: ഉച്ചഭക്ഷണം കഴിച്ച് മൂന്ന് ജില്ലകളിലായി 50 ഓളം വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ച സംഭവത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ശനിയാഴ്ച പ്രത്യേക അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ കായംകുളം, ഉച്ചക്കട എന്നിവിടങ്ങളിലെ രണ്ട് സ്‌കൂളുകളിലും കൊല്ലം കല്ലുവാതുക്കലിലെ ഒരു അങ്കണവാടിയിലുമായി 53 വിദ്യാർഥികളാണ് വെള്ളി, ശനി ദിവസങ്ങളിലായി ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബുവിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വി ആർ വിനോദിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. അങ്കണവാടിയിൽ നടന്ന സംഭവം വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ അന്വേഷിക്കും. വെള്ളി, ശനി ദിവസങ്ങളിലായി കായംകുളം ടൗൺ യുപി സ്‌കൂളിലെ 18 വിദ്യാർഥികളെ ഛർദ്ദിയും വയറിളക്കവും നിർജലീകരണവുമായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവർക്കും മരുന്നുകൾ നൽകി ഡിസ്ചാർജ് ചെയ്തു. വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന്…

രാഷ്ട്രീയ സത്യസന്ധതയുടെ പ്രതീകമായ പ്രയാർ ഗോപാലകൃഷ്ണൻ ഇനിയില്ല

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണൻ (72) ശനിയാഴ്ച വട്ടപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. തലസ്ഥാന നഗരിയിലേക്കുള്ള യാത്രാമധ്യേ, അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും അനുശോചനം അറിയിച്ചു. നിലവിൽ ചിതറയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം രാവിലെ 8.30 ഓടെ കൊല്ലം ഡിസിസി യിലേക്ക് കൊണ്ടുപോകും. 10 മണി മുതൽ 11 മണി വരെ ഡിസിസിയിൽ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സംസ്‌കാരം. ഭാര്യ എസ് സുധർമ്മ, മക്കൾ ഡോ റാണി കൃഷ്ണ, ഡോ വേണി കൃഷ്ണ, വിഷ്ണു ജി കൃഷ്ണൻ. 2001ൽ ചടയമംഗലം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം, ദീർഘകാലം മിൽമ ചെയർമാനായി പ്രവർത്തിച്ചിരുന്നു. മിക്കവാറും എല്ലാ പ്രധാന സഹകരണ…

പൂപ്പാറ കൂട്ടബലാത്സംഗം: പെണ്‍കുട്ടി മുമ്പും ക്രൂര പീഡനത്തിന് ഇരയായി, പീഡനം മദ്യം നൽകിയ ശേഷം

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കൂട്ട ബലത്സംഗത്തിന് ഇരയായ പെൺകുട്ടിയെ സംഭവത്തിന് മുമ്പ് സുഹൃത്തുക്കൾ ക്രൂര പീഡനത്തിന് ഇരയാക്കിയതായി പൊലീസ്. മദ്യം നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. രാജകുമാരിയിലെ റൂമിലും, പൂപ്പാറയിലെ തേയില തോട്ടത്തിലും എത്തിച്ചതായിരുന്നു പീഡനം. സംഭവത്തിൽ ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതര സംസ്ഥാനക്കാരിയായ 15കാരി പൂപ്പാറയിലെ തേയില തോട്ടത്തിൽ വച്ച് കൂട്ട ബാലത്സംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപെട്ട്, കൗമാരക്കാർ ഉൾപ്പടെ പൂപ്പാറ സ്വദേശികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടിയുടെ സുഹൃത്തുക്കളായ മഹേഷ് കുമാർ യാദവ്, ഖേം സിംഗ് എന്നിവരെ രാജകുമാരി കജനപ്പാറയിൽ നിന്നും പൊലീസ് പിടികൂടി. സംഭവം നടന്ന ദിവസം സുഹൃത്തായ മഹേഷ് കുട്ടിയെ രാജകുമാരിയിലെ റൂമിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. ഉച്ചയോടെ സുഹൃത്തായ ഖേം സിംഗിനൊപ്പം ഇയാൾ വീട്ടിലേക്കയച്ചു. എന്നാൽ ഖേം സിംഗ് ഓട്ടോറിക്ഷയിൽ…

ഭാര്യയുടെ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 60-കാരന്‍ അറസ്റ്റിൽ

പത്തനംതിട്ട: ഭാര്യയുടെ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത അറുപതുകാരനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മെയ് രണ്ടാം വാരത്തിലാണ് 85 കാരിയായ മുത്തശ്ശിയെ അവരുടെ വസതിയിൽ വച്ച് 60-കാരനായ ശിവദാസന്‍ ബലാത്സംഗം ചെയ്തത്. സംഭവം ഒരു പ്രാദേശിക അങ്കണവാടി ഹെൽപ്പറോട് മുത്തശ്ശി വിവരിച്ചു. അവർ ബന്ധപ്പെട്ട അധികാരികളെയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. ചെറുമകളെ വിവാഹം കഴിച്ച പ്രതി മുത്തശ്ശിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ശിവദാസനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

പോപ്പുലർ ഫ്രണ്ട് റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം; ട്രഷറർ കെ എച്ച് നാസര്‍ പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയില്‍ ആണ്‍കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസില്‍ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്. നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് ഉച്ചയ്ക്ക് കാഞ്ഞിരമറ്റത്തെത്തിയാണ് നാസറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടി. നേരത്തെ, ഇതേ കേസില്‍ സംസ്ഥാന സമിതിയംഗം യഹ്‌യ തങ്ങളെ അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാന്‍ഡിലാകുകയും ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പ്രകോപന മുദ്രാവാക്യക്കേസില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതി അടക്കമുള്ളര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. പ്രകോപന മുദ്രാവാക്യം വിളിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 25ഓളം പ്രവർത്തകർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് അച്ഛൻ രണ്ട് കുട്ടികളെ നദിയിലെറിഞ്ഞ് കൊലപ്പെടുത്തി

കൊച്ചി: പെരിയാറിൽ രണ്ട് മക്കളെ എറിഞ്ഞ് കൊലപ്പെടുത്തിയ പിതാവ് അതേ നദിയിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 4.30 ഓടെയാണ് പിതാവ് ആദ്യം മകനെയും പിന്നീട് മകളെയും നദിയിലേക്ക് വലിച്ചെറിഞ്ഞ് സ്വയം ചാടി ആത്മഹത്യ ചെയ്തത്. സംഭവം കണ്ട് രക്ഷാപ്രവർത്തനം നടത്തി രണ്ട് കുട്ടികളെ ആദ്യം പുഴയിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനാണ് പിതാവ്. ഏകനാഥ് എന്ന ആൺകുട്ടിക്ക് ഏകദേശം 13 വയസ്സും കൃഷ്ണപ്രിയ എന്ന പെൺകുട്ടിക്ക് ഏകദേശം 17 വയസ്സും പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു. ഏ​ക​നാ​ഥ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് കൃ​ഷ്ണ​പ്രി​യ പ്ല​സ് വ​ൺ വി​ദ്യാ​ർത്ഥി​നി​യും. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം…

ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തണം; കര്‍ഷകഭൂമി കയ്യേറാന്‍ അനുവദിക്കില്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: വനമേഖലകളുടെ സംരക്ഷണത്തിനായി കര്‍ഷകരുടെ കൃഷിഭൂമി കയ്യേറി ബഫര്‍സോണ്‍ അനുവദിക്കാനാവില്ലെന്നും ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തി വനാതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുകയാണ് വേണ്ടതെന്നും ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും കൈവശഭൂമിയേയും ബഫര്‍സോണായി കണക്കാക്കി കര്‍ഷകരുള്‍പ്പെടെ മലയോരജനതയുടെ ജീവിതത്തിനു വെല്ലുവിളിയുയര്‍ത്തുന്ന സുപ്രീം കോടതി വിധി രാജ്യത്തുടനീളം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. വനവല്‍ക്കരണത്തിന്റെ മറവില്‍ കര്‍ഷകഭൂമി കയ്യേറാന്‍ ആരെയും അനുവദിക്കില്ല. സുപ്രീം കോടതി വിധി വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് പരിസ്ഥിതി ലോലമേഖല വ്യാപിപ്പിക്കാനുള്ള നിര്‍ദ്ദേശമായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥ ഇടപെടലുകളുണ്ടായാല്‍ എന്തുവിലകൊടുത്തും കര്‍ഷകര്‍ എതിര്‍ക്കും. വനവും വന്യജീവികളേയും സംരക്ഷിക്കുവാന്‍ നിയമങ്ങള്‍ സൃഷ്ടിക്കുന്നവരും ഉത്തരവുകളിറക്കുന്നവരും നീതിനിര്‍വ്വഹണ സംവിധാനങ്ങളും കൃഷിഭൂമിയില്‍ ജീവിക്കാന്‍വേണ്ടി കഷ്ടപ്പെടുന്ന കര്‍ഷകരെ ബലിയാടാക്കുന്നത് അപലപനീയമാണ്. ഖനനവും വന്‍കിട ഫാക്ടറികളും കര്‍ഷകരുടേതല്ല. ഖനനമാഫിയകള്‍ സംരക്ഷിത വനമേഖലകളിലുണ്ടെങ്കില്‍ വനംവകുപ്പിന്റെയും രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെയും ഒത്താശയോടെയാണിവര്‍ പ്രവര്‍ത്തിക്കുന്നത്. ഖനനമാഫിയകളുടെയും വനം വന്യജീവി സംരക്ഷണത്തിന്റെയും മറവില്‍ കര്‍ഷകരെ…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സെഞ്ച്വറി പ്രതീക്ഷിച്ച ‘ക്യാപ്റ്റൻ’ പിണറായി വിജയന് കിട്ടിയ തിരിച്ചടി

കൊച്ചി: കേരള നിയമസഭയിൽ ‘സെഞ്ച്വറി’ നേടാമെന്ന എൽഡിഎഫിന്റെ തകർപ്പൻ പ്രതീക്ഷകൾ തകർത്താണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിലെ ഉമാ തോമസ് 25,016 വോട്ടിന്റെ റെക്കോർഡ് വിജയം നേടിയത്. ഇതോടെ, 2011ൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം തൃക്കാക്കരയിൽ യുഡിഎഫ് ഇതുവരെ തോറ്റിട്ടില്ല – 2021ലെ നിയമസഭയിലെ തോൽവിക്ക് ശേഷം കോൺഗ്രസിന് പുതിയ ഊർജം പകരുന്ന വോട്ടെടുപ്പ്. മണ്ഡലത്തിന് ഗുണകരമെന്ന് മുന്നണി വിലയിരുത്തിയ സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്കും ‘ക്യാപ്റ്റൻ’ മുഖ്യമന്ത്രി പിണറായി വിജയനിലൂടെ മുന്നണിയുടെ വൻ പ്രചാരണം അഴിച്ചുവിട്ടതും എൽഡിഎഫിന് തിരിച്ചടിയായി. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ മുഖ്യമന്ത്രി പ്രചാരണത്തിന് നേതൃത്വം നൽകിയെന്ന വാർത്ത സിപിഎം ജില്ലാ നേതൃത്വം നിഷേധിച്ചു. ഉമയുടെ വിജയ മാർജിൻ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബെന്നി ബഹനാന്റെ 22,313-നെ മറികടന്ന് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന വിജയമാണ്. 2021ൽ പി.ടി.യുടെ വിജയ…