പൂപ്പാറ കൂട്ടബലാത്സംഗം: പെണ്‍കുട്ടി മുമ്പും ക്രൂര പീഡനത്തിന് ഇരയായി, പീഡനം മദ്യം നൽകിയ ശേഷം

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കൂട്ട ബലത്സംഗത്തിന് ഇരയായ പെൺകുട്ടിയെ സംഭവത്തിന് മുമ്പ് സുഹൃത്തുക്കൾ ക്രൂര പീഡനത്തിന് ഇരയാക്കിയതായി പൊലീസ്. മദ്യം നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. രാജകുമാരിയിലെ റൂമിലും, പൂപ്പാറയിലെ തേയില തോട്ടത്തിലും എത്തിച്ചതായിരുന്നു പീഡനം.

സംഭവത്തിൽ ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതര സംസ്ഥാനക്കാരിയായ 15കാരി പൂപ്പാറയിലെ തേയില തോട്ടത്തിൽ വച്ച് കൂട്ട ബാലത്സംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപെട്ട്, കൗമാരക്കാർ ഉൾപ്പടെ പൂപ്പാറ സ്വദേശികളായ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആൺകുട്ടിയുടെ സുഹൃത്തുക്കളായ മഹേഷ് കുമാർ യാദവ്, ഖേം സിംഗ് എന്നിവരെ രാജകുമാരി കജനപ്പാറയിൽ നിന്നും പൊലീസ് പിടികൂടി. സംഭവം നടന്ന ദിവസം സുഹൃത്തായ മഹേഷ് കുട്ടിയെ രാജകുമാരിയിലെ റൂമിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. ഉച്ചയോടെ സുഹൃത്തായ ഖേം സിംഗിനൊപ്പം ഇയാൾ വീട്ടിലേക്കയച്ചു.

എന്നാൽ ഖേം സിംഗ് ഓട്ടോറിക്ഷയിൽ പൂപ്പാറയിലെ ബീവറേജിൽ എത്തുകയും അവിടെ നിന്ന് മദ്യം വാങ്ങുകയും ചെയ്തു. തുടർന്ന് തേയില തോട്ടത്തിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു. ഇതു കണ്ടവരാണ് ഖേം സിംഗിനെ മർദ്ദിച്ച ശേഷം, കുട്ടിയെ കൂട്ട ബലത്സംഗത്തിന് ഇരയാക്കിയത്.

ശാന്തൻപാറ പൊലീസ് രണ്ട് ദിവസം ഇവരെ ചോദ്യം ചെയ്‌തെങ്കിലും പ്രതികൾ കുറ്റം സമ്മതിച്ചിരുന്നില്ല. ഇവർക്കെതിരെ മൊഴിയും നൽകിയിരുന്നില്ല. പിന്നീട് ചൈൽഡ് ലൈൻ കൗൺസിലിംഗ് നൽകിയിരുന്നു. ഇതേ തുടർന്നാണ് സുഹൃത്തുക്കൾ പീഡിപ്പിച്ച വിവരം പറയുന്നത്.

നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരാണുള്ളത്. നാല് പേരുടെ കൂട്ട ബലത്സംഗത്തിന് ഇരയായെന്നാണ് കുട്ടി മൊഴി നൽകിയത്. സുഗന്ധ്, ശ്യാം, ശിവ എന്നിവരെ കുട്ടി തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെ ഇതര സംസ്ഥാനക്കാരായ കൂടുതൽ തൊഴിലാളികൾ ദുരുപയോഗം ചെയ്‌തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും

Print Friendly, PDF & Email

Leave a Comment

More News