എഡ്മിന്റൺ: നേർമ മലയാളി അസോസിയേഷൻ എഡ്മൺറ്റണിലെ മലയാളി വയോജനങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെന്റ് അൽഫോൻസാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചു നവംബർ പത്തൊൻപതു ശനിയാഴ്ച്ച നടത്തിയ സെമിനാർ അഡ്വക്കേറ്റ് സണ്ണി കോലാടിയിൽ ഉത്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ടയിലെ മെന്റൽ ഹെലത്തു തെറാപ്പിസ്റ് ജോബിജോണും,സോഷ്യൽ വർക്കർ സ്റ്റീഫൻ ചാക്കോയും പ്രദാന ക്ലാസുകൾ കൈകാര്യം ചെയ്തു. പലപ്പോഴും വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ മാനസീക ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനു മക്കൾ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും സെമിനാർ ചർച്ചചെയ്തു. മക്കളുടെ കാനഡ കുടിയേറ്റത്തിന്റെ ഭാഗമായി നാട്ടിൽനിന്നു വിസിറ്റിംഗ് -ഗ്രാൻഡ് പേരന്റ് വിസയിൽ കാനഡയിൽ എത്തിയവരാണ് മുഴുവൻ വയോജനങ്ങളും. മക്കൾ ജോലിക്കു പോയിക്കഴിഞ്ഞാൽ മുഴുവൻ സമയവും വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഇവർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ ക്ലാസ്സുകളും,കളികളും, കഥളും പാട്ടുകളും വേറിട്ട അനുഭവമായി. സമപ്രായക്കാരായ കൂട്ടുകാരോട് കൊച്ചുവർത്തമാനം പറഞ്ഞിരുന്നു ഒരുദിനം…
Category: AMERICA
ശക്തനാം ദൈവമെൻ സൈന്യാധിപൻ (കവിത): പി.സി. മാത്യു
കാറ്റും മഴയും കടലും കരയും കലങ്ങി മറിഞ്ഞാലും വൻ കരങ്ങളാൽ താങ്ങുവാൻ വിശ്വസ്തനാമെൻ ദൈവമുണ്ട്…. കാർമേഘമിരുണ്ടു കൂരിരുട്ടായാലൂം കാഴ്ചയേകുവാൻ കർത്തനുണ്ട് സൂര്യനായ് മേഘത്തിലുദിച്ചിടുമെ സ്വർഗം തുറന്നവൻ വന്നീടുമേ…. ശത്രുക്കളൊക്കെയും ഭയപ്പെട്ടു വേഗം ശങ്കയോടെ ചിതറിയോടുവാൻ ദൂതഗണങ്ങളെ ഊരിയ വാളുമായി ദേവനവനയച്ചിടും സംശയമെന്യേ… മാലാഖമാർ തൻ പടധ്വനി വാനിൽ മാലോകരെ നിങ്ങൾ കേൾക്കുന്നീലെ? പറക്കും കുതിര തൻ ഗംഭീര സീല്കാരം പ്രകമ്പനം കൊള്ളിക്കുന്നതും… താമസമില്ലിനി ശാന്തത പടരുവാൻ താമസമില്ലിനി യുദ്ധം തീരുവാൻ ശത്രു ഭീഷണി ഫലിക്കില്ലിനിയും ശക്തനാം ദൈവമെൻ സൈന്യാധിപൻ
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 22): ജോണ്‍ ഇളമത
ഏതാണ്ട് ഒരു വര്‍ഷത്തോളം എത്തി മോശയുടെ ശില്പം കൊത്താന്‍ തക്ക ഒരു കല്ല് കണ്ടെത്താന്‍. വലിയ പാറമേല്‍ ഇരിക്കുന്ന പ്രതിമ. അരോഗദൃഡഃഗാത്രനായ മോശ. നീണ്ടു നരച്ച താടിയും മുടിയും. നാല്പതു വര്‍ഷം മരുഭൂമിയില്‍ സഞ്ചരിച്ച മോശ. യഹോവയുടെ ആജ്ഞാനുവര്‍ത്തിയായി ചെങ്കടലിനെ വേര്‍തിരിച്ച് ഇസ്രായേല്‍ ജനതയ്ക്ക് വഴിയൊരുക്കിയ മോശ. വെള്ളത്തില്‍ നിന്നെടുക്കപ്പെട്ട അടിമയുടെ പുത്രന്. ഫറവോന്റെ അരമനയെ പിടിച്ചു കുലുക്കിയ മോശ! ഈ കല്ലില്‍ നിന്നിറങ്ങിവരുമ്പോള്‍ ആരുടെ രൂപമായിരിക്കണമെന്ന് ചിന്തിച്ചു നിന്നപ്പോള്‍ കറോറമലയിലെ പാറയിടുക്കില്‍ ഒരു വൃദ്ധന്! അത്ഭുതം! അയാള്‍ക്ക് താന്‍ മനസ്സില്‍ കൊണ്ടുനടന്ന മോശയോട് ഏറെ രൂപസാദൃശ്യം! അരോഗദൃഢഃഗാത്രനായ വൃദ്ധന്. തല ഇടതുഭാഗത്തേക്ക് തിരിഞ്ഞ്, അതിതീക്ഷ്ണമായ പച്ചക്കണ്ണുകളില്‍ കുങ്കുമ രേഖകള്‍ പടര്‍ന്നിരിക്കുന്നു. നീണ്ട നരച്ച മുടിയും താടിയും. പ്രതികാരവും നിരാശയും നിഴലിക്കുന്ന മുഖഭാവം. ഇയാള്‍ തന്നെ മോശ. ഇസ്രായേല്‍ ജനതയുടെ രക്ഷകന്.ഈജിപ്റ്റില്‍ നിന്നും ഇസ്രായേല്‍ ജനതയെ മരുഭൂമിയിലേക്കു…
MAGH സോക്കർ ടൂർണ്ണമെന്റ് ‘മിന്നൽ എഫ് സി ഡാളസ്’ ജേതാക്കൾ
ഹൂസ്റ്റൺ: നവംബർ അഞ്ചാം തീയതി ശനിയാഴ്ച മിസോറി സിറ്റിയിലെ റോൺ പാർക്കിൽ വച്ച് നടന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) സംഘടിപ്പിച്ച പ്രഥമ സോക്കർ ടൂർണമെന്റിൽ ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ് ടീമിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കീഴടക്കി മിന്നൽ എഫ് സി ഡാളസ് ടീം കിരീടത്തിൽ മുത്തമിട്ടു. ടൂർണമെന്റിന്റെ ഉദ്ഘാടനം MAGH പ്രസിഡന്റ് അനിൽകുമാർ ആറന്മുള നിർവഹിച്ചു. ആവേശകരമായ മത്സരങ്ങൾ കാണുവാൻ നൂറുകണക്കിന് കാണികളാണ് എത്തിച്ചേർന്നത്. ഡാളസ്സിൽ നിന്നും ഹൂസ്റ്റണിൽ നിന്നും 9 ടീമുകളാണ് ടൂർണമെൻ്റിൽ അണിനിരന്നത്. മിന്നൽ എഫ് സി ഡാളസ്, ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ്, ഹൂസ്റ്റൺ യുണൈറ്റഡ് ടൈഗേഴ്സ്, ഹൂസ്റ്റൺ യുണൈറ്റഡ് ജാഗ്വാർസ്, പെയർലാന്റ് ഓൾ സ്റ്റാർസ്, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് എ ടീം, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് ബി ടീം, ഹൂസ്റ്റൺ സൺഡേ ക്ലബ്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ എന്നീ ടീമുകൾ പങ്കെടുത്തു.…
പ്രതിമാസം ആയിരക്കണക്കിന് ഉക്രേനിയൻ സൈനികർക്ക് പരിശീലനം നൽകാൻ യുഎസ് ആലോചിക്കുന്നു: റിപ്പോർട്ട്
വാഷിംഗ്ടണ്‍: ജർമ്മനിയിലെ ഒരു യു എസ് സൈനിക താവളത്തില്‍ പ്രതിമാസം 2,500 ഉക്രേനിയൻ സൈനികര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതി വിപുലീകരിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്. പേരിടാത്ത ഒന്നിലധികം യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു എക്സ്ക്ലൂസീവ് റിപ്പോർട്ടിൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഉക്രേനിയൻ സേനയ്ക്ക് യുഎസ് സൈന്യം വാഗ്ദാനം ചെയ്യുന്ന പരിശീലനത്തിൽ പങ്കെടുക്കാനുള്ള അവസരം പരിഗണിക്കുന്നതായി പറയുന്നു. പദ്ധതി അംഗീകരിക്കുകയാണെങ്കിൽ, ജർമ്മനിയിലെ ഗ്രാഫെൻവോഹറിലെ യുഎസ് സൈനിക താവളത്തിൽ പ്രതിമാസം 2,500 ഉക്രേനിയൻ സൈനികർക്ക് പരിശീലനം നൽകുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തു. യുഎസ് ഇതുവരെ പരിശീലിപ്പിച്ച ഉക്രേനിയൻ സൈനികരുടെ എണ്ണത്തിലും അവർക്ക് ലഭിക്കുന്ന പരിശീലന രീതിയിലും ഈ നിർദ്ദേശം ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തും. റഷ്യയുടെ ഉക്രേനിയന്‍ ആക്രമണത്തിന്റെ തുടക്കം മുതൽ, യുഎസും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും മോസ്കോയ്ക്കെതിരെ അഭൂതപൂർവമായ സാമ്പത്തിക ഉപരോധമാണ് ഏര്‍പ്പെടുത്തിയത്. അതേസമയം, ഉക്രെയിന് കനത്ത ആയുധങ്ങളുടെ…
സാറാ ഓമന മാത്യു ഡാളസിൽ അന്തരിച്ചു
ഡാളസ്: അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂർ വെമ്പഴത്തറയിൽ പരേതനായ ഡോ. ജോൺ മാത്യുവിന്റെ (ടാരെന്റ് കൗണ്ടി കോളേജ് മുൻ അധ്യാപകൻ) സഹധർമ്മിണി സാറാ ഓമന മാത്യു (83) ഡാളസിൽ അന്തരിച്ചു. കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്. മക്കൾ: റീന എബ്രഹാം (ലോംഗ് ഐലൻഡ്), സുനിൽ മാത്യു (ഒക്ലഹോമ), റോഷൻ മാത്യു (ഡാളസ്), ആൻ മാത്യു (വാഷിംഗ്ടൺ ഡിസി). മരുമക്കൾ: റാന്നി പനവേലിൽ ഡോ.മോഹൻ എബ്രഹാം, ലൂയിസ് മാത്യു (ഒക്ലഹോമ), കോട്ടയം സ്രാമ്പിക്കൽ ശോഭ മാത്യു. കൊച്ചുമക്കൾ: ജെയ്സൺ, ജാസ്മിൻ, പരേതനായ ജോൺ ചാൾസ്, സെറാ, ജോൺ, തോമസ്. പൊതുദർശനം ഡിസംബർ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ്…
എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ മത്സരം; റജിസ്ട്രേഷന് ഡിസംബര്‍ 31 വരെ നീട്ടി
ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. റജിസ്ട്രേഷനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ഹൈസ്കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്മോര്‍ ആയവര്‍ക്കോ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. ഡിസംബര്‍ 31 വരെയാണ് സൗജന്യ റജിസ്ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് സെബാസ്റ്റ്യൻ: 601-715-2229.
സണ്ണി ഡേവിഡ് ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: കോട്ടയം – പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതൻ 1984-ലാണ് കോട്ടയം പള്ളത്ത് നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ലോംഗ് ഐലൻഡിൽ വളരെ വർഷങ്ങൾ സ്വന്തമായി ബിസിനസ്സ് നടത്തി വന്നിരുന്നു. സീഫോർഡ് സി.എസ്.ഐ. ഇടവകാംഗമാണ്. ഭാര്യ പ്യാരി. പ്രീതി (ഫാർമസിസ്റ്റ്), പ്രീജ (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) എന്നിവർ മക്കളാണ്. മരുമക്കൾ: മാത്യു ജോഷ്വാ (ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻസ് ഡിപ്പാർട്മെൻറ്), ജോയൽ ജോർജ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് എഞ്ചിനീയർ). ജയ്മീ, ജെയ്സി, ജെയ്ഡൻ, ജിമ്മി, കൈത്ലീൻ, ആരോൺ എന്നിവർ കൊച്ചുമക്കൾ. ഡിസംബർ 2 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പള്ളിയിൽ (3833 Jerusalem Avenue, Seaford,…
യുഎസുമായുള്ള ആണവ ചർച്ചകൾ റദ്ദാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് റഷ്യ
“ന്യൂ സ്റ്റാർട്ട്” ആണവായുധ നിയന്ത്രണ ഉടമ്പടിയുടെ കീഴിലുള്ള പരിശോധനകൾ സംബന്ധിച്ച് വാഷിംഗ്ടണുമായുള്ള ചർച്ചകൾ റദ്ദാക്കുകയല്ലാതെ മോസ്കോയ്ക്ക് “മറ്റൊരു മാർഗവുമില്ല” എന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. അമേരിക്കയ്ക്ക് മറ്റ് മുൻഗണനകൾ ഉള്ളപ്പോൾ പരിശോധന പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് റിയാബ്കോവ് പറഞ്ഞു. “ഞങ്ങൾ ഞങ്ങളുടെ നിലപാട് ആവർത്തിച്ച് വിശദീകരിച്ചു … എന്നാൽ ഈ ദിശയിലേക്ക് നീങ്ങാനുള്ള ചെറിയ ആഗ്രഹം പോലും അമേരിക്കൻ ഭാഗത്ത് ഞങ്ങൾ കണ്ടില്ല. മൊത്തത്തിൽ, ഞങ്ങൾക്ക് മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയായിരുന്നു. രാഷ്ട്രീയ തലത്തിലാണ് തീരുമാനമെടുത്തത്,” അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സംബന്ധമായ നിരവധി പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന “തന്ത്രപരമായ സ്ഥിരത” എന്ന വിശാലമായ വിഷയം ചർച്ച ചെയ്യാൻ മോസ്കോ ആഗ്രഹിക്കുന്നുവെന്ന് റിയാബ്കോവ് പറഞ്ഞു. “അമേരിക്കക്കാർ പരിശോധനകൾ പുനരാരംഭിക്കുക എന്ന വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… അതേസമയം, മറ്റ്…
ഇന്ത്യൻ വംശജയായ റിതു ഖുള്ളര്‍ ആൽബർട്ട പ്രവിശ്യാ കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
കാനഡയിലെ ആൽബർട്ട പ്രവിശ്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ഇന്ത്യൻ വംശജയായ വനിതയെ നിയമിച്ചു. അമ്പത്തിയെട്ടുകാരിയായ റിതു ഖുള്ളര്‍ ആൽബർട്ടയിലെ അപ്പീൽ കോടതിയിലെ ഉന്നത ജഡ്ജിയാകുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസ് അറിയിച്ചു. ഖുള്ളർ 2017-ൽ ആൽബർട്ടയിലെ ക്വീൻസ് ബെഞ്ചിലെ ജഡ്ജിയായിരുന്നു. അന്ന് കോര്‍ട്ട് ഓഫ് ക്വീൻസ് ബെഞ്ചിലേക്ക് നിയമിക്കപ്പെട്ടപ്പോൾ പ്രവിശ്യയുടെ ചരിത്രത്തിൽ ജഡ്ജിയായി നിയമിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയായ വനിതയായിരുന്നു അവർ. ഒരു വർഷത്തിനുശേഷം, അവര്‍ക്ക് ആൽബർട്ടയിലെ അപ്പീൽ കോടതിയിലേക്ക് സ്ഥാനക്കയറ്റം നേടി. ഇപ്പോൾ വീണ്ടും, കനേഡിയൻ അപ്പീൽ കോടതിയിലേക്ക് നാമകരണം ചെയ്യപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയാണ് ഖുള്ളര്‍. വെറും അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രയൽ കോടതി ജഡ്ജിയിൽ നിന്ന് പ്രവിശ്യയിലെ ഉന്നത സ്ഥാനത്തേക്ക് കുത്തനെയുള്ള സ്ഥാനക്കയറ്റമാണ് ഖുള്ളറിന് ലഭിച്ചത്. ജഡ്ജിയാകുന്നതിന് മുമ്പ് അഭിഭാഷകയായിരുന്നു. “ബഹുമാനപ്പെട്ട റിതു ഖുള്ളര്‍ തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുമ്പോൾ എല്ലാ…
