സ്റ്റാറ്റൻ ഐലന്റ് (ന്യൂയോർക്ക്): സ്റ്റാറ്റന്‍ ഐലന്റിലെ തെരുവുകളില്‍ അഴിഞ്ഞാടിയ ഒരുപറ്റം നായകളുടെ ആക്രമണത്തിൽ മൂന്നു പെൺകുട്ടികൾക്കു പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടിൽ നിന്നാണ് എട്ടു പിറ്റ്ബുൾ വർഗത്തിൽപ്പെട്ട നായകള്‍ തെരുവിലെത്തിയതെന്ന് പറയുന്നു. 250 യോർക്ക് അവന്യുവിലെ വീടിനു മുമ്പിൽ നിൽക്കുകയായിരുന്ന 2, 13, 19 വയസ്സുള്ള പെൺകുട്ടികളാണ് നായകളുടെ കൂട്ടായ ആക്രമണത്തിനിരകളായത്. കാലിലും കൈകളിലും കടിയേറ്റ രണ്ടു വയസ്സുകാരി ഉൾപ്പെടെ മൂന്നു പേരേയും രക്തം വാർന്നൊലിക്കുന്ന സ്ഥിതിയിൽ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ 15 നായകളാണുണ്ടായിരുന്നതെന്ന് പറയുന്നു. അതിൽ എട്ടെണ്ണമാണ് കുട്ടികളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ മൃഗ നിയന്ത്രണ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നായകളെ പിടികൂടി മൃഗ അഭയകേന്ദ്രത്തില്‍ അടച്ചു. റിച്ച്മണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച കുട്ടികൾ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.…
Category: AMERICA
ഫൊക്കാനയുടെ മാധ്യമ മുഖമായിരുന്ന ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം
ഫൊക്കാനയുടെ അടുത്ത പ്രവർത്തകനും ഫൊക്കാനയുടെ ന്യൂസുകൾ മീഡിയകളിൽ എത്തിച്ചേരുന്ന ഫൊക്കാനയുടെ മാധ്യമ മുഖം ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഓരോ ഫൊക്കാന പ്രവർത്തരെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ അമേരിക്കൻ മലയാളികൾക്ക് ഒരു അവിശ്വാസിനിയാ വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതെയി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. സ്വന്തം കുടുബത്തിൽ ഉണ്ടായ ഒരു നഷ്‌ടമാണ് ഫ്രാൻസിന്റെ വിയോഗം എന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷർ ബിജു ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് എന്നിവർ അനുശോചനം അറിയിച്ചു. ദീപിക പത്രത്തിലൂടെ പത്രപ്രവത്തക ട്രെയിനിയായി തൃശൂരിൽ പത്ര പ്രവർത്തന പരിശീലനം ആരംഭിച്ച ഫ്രാൻസിസ് തടത്തിൽ ശ്രദ്ധേയമായ ഒട്ടേറെ…
നാലു പേരുടെ അറുത്തു മാറ്റപ്പെട്ട ശരീര ഭാഗങ്ങള്‍ നദിയില്‍ നിന്ന് കണ്ടെടുത്തു; സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു
ഒക്‌ലഹോമ: സൈക്കിൾ സവാരിക്കിറങ്ങിയ നാലുപേരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങൾ ഒക്‌ലഹോമ നദിയിൽ നിന്ന് കണ്ടെടുത്ത സംഭവത്തിൽ കുറ്റവാളിയെന്നു സംശയിക്കുന്ന ജോ കെന്നഡി (67) എന്ന വ്യക്തിയെ ഫ്ലോറിഡയിലെ ഡെയ്ടണ്‍ ബീച്ചില്‍ നിന്ന് അറസ്റ്റു ചെയ്തതായി ലോക്കല്‍ പൊലീസ് ചീഫിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിച്ച വാഹനത്തിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ഒക്ടോബർ ഒമ്പതിനാണ് മാർക്ക് ചാസ്റ്റിൻ (32), ബില്ലി ചാസ്റ്റിൻ (30), മൈക്ക് സ്പാർക്ക്സ് (32), അലക്സ് സ്റ്റീവൻസ് (29) എന്നിവരെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്. ബില്ലിയുടെ വീട്ടിൽ നിന്ന് നാലുപേർ സംഘമായി ഒക്ടോബർ 9-ന് രാത്രി 9 മണിക്കാണ് ഇവര്‍ വീട്ടില്‍ നിന്ന് പുറത്തുപോയതെന്നു പറയുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട ഇവരുടെ ശരീരഭാഗങ്ങൾ നദിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. ഇവരിൽ രണ്ടുപേരുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. ശരീരഭാഗങ്ങൾ അറുത്തു…
ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കയില്‍ ഗ്യാസ് വില നിയന്ത്രിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമം
വാഷിംഗ്ടണ്‍: ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് എങ്ങനെ നേട്ടമുണ്ടാക്കാമെന്ന ഡമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങളുടെ ഭാഗമായി കുതിച്ചുയരുന്ന ഗ്യാസ് വിലയിൽ പൊറുതിമുട്ടി കഴിയുന്ന ജനങ്ങൾക്ക് ആശ്വാസം പകരാൻ നീക്കം. ഫെഡറൽ പെട്രോളിയം റിസർവിൽ നിന്ന് ഡിസംബറിൽ 15 മില്യൺ ബാരൽ വിട്ടു നൽകുമെന്ന് ബൈഡൻ ഭരണകൂടം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഫെഡറൽ റിസർവിൽ നിന്ന് 180 മില്യൺ ബാരൽ ഓയിലാണ് മാർക്കറ്റിലെത്തിച്ചത്. ഈ സമയത്ത് ഫെഡറൽ റിസർവിൽ ഉണ്ടായിരുന്നത് 400 മില്യൻ ബാരൽ ഓയിലാണ്. പുറത്തുനിന്ന് കൂടുതൽ ബാരൽ ഓയിൽ ഇറക്കുമതി ചെയ്യുന്നതിനും ബൈഡൻ ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നവംബർ എട്ടിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാർട്ടിക്ക് ജീവന്മരണ പോരാട്ടമാണ്. സെനറ്റിൽ ഭൂരിപക്ഷം ഇല്ലാത്ത പാർട്ടിക്ക് കൂടുതൽ നിയമനിർമാണം നടത്തുന്നതിന് കൂടുതൽ സെനറ്റ് സീറ്റുകൾ പിടിച്ചെടുത്തേ മതിയാകൂ. ബൈഡന്റെ പ്രശസ്തി ദിനംതോറും…
പ്രവാസി ഭാരതീയ ദിവസ്, കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ തുടരുന്നു
ന്യൂയോർക്ക് – ഇന്ത്യ ഗവൺമെന്റ് മിനിസ്ട്രി ഓഫ് എക്സ്റ്റേർണൽ അഫയേഴ്സ്സ് ആഗോള പ്രവാസികൾക്കായി മധ്യപ്രദേശിലെ ഇൻഡോർ സിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് അമേരിക്കയിൽ നിന്ന് കൂടുതൽ ഇന്ത്യൻ വംശജരെ പങ്കെടുപ്പിക്കുവാൻ കേന്ദ്രമന്ത്രി സഭ പ്രവാസി സംഘടനാ നേതാക്കളുമായി കൂടിയാലോചനകൾ തുടരുന്നു, അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രവാസി ഭാരതി ദിവസ് പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ന്യൂ യോർക്ക് ഇന്ത്യ കോൺസുലേറ്റ് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസുമായി ചർച്ചകൾ നടത്തിയിരുന്നു, തുടർ ചർച്ചകളുടെ ഭാഗമായി അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലാർ ജനറൽ സ്വാതി കുൽക്കർണിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ( ഫോമാ ) യുടെ ട്രഷറർ ബിജു തോണിക്കടവിൽ അറ്റ്ലാന്റാ ഇന്ത്യൻ കോൺസുലേറ്റിലെത്തി പ്രവാസികാര്യ മന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി, കൂടിക്കാഴ്ചയിൽ ഫോമാ…
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘം നാഷണൽ കോൺഫറൻസ് സമാപിച്ചു
ഡാളസ്: മാർത്തോമ്മ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാ സംഘത്തിൻറെ ഒക്ടോബര് 13 മുതൽ മൂന്നുദിവസം നീണ്ടുനിന്ന നാഷണൽ കോൺഫറൻസ് ഞായറാഴ്ച രാവിലെ 8 നു ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ അനുഷ്ടിച്ച വിശുദ്ധ കുർബാനക്കുശേഷം നടന്ന സമാപന സമ്മേളനത്തോടെ സമംഗളം പര്യവസാനിച്ചു . ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ഇടവക ആദിദേയത്വം വഹിച്ച കോൺഫറൻസ് വൻ വിജയമായിരുന്നുവെന്നു സെക്രട്ടറി ഡോ: അഞ്ചു ബിജിലി അറിയിച്ചു. ഒക്ടോ 13 വ്യാഴാഴ്ച കോൺഫറൻസ് ഗായക സംഘം ആലപിച്ച ഗാനത്തോടും ആരാധനയോടും കൂടി ഉത്ഘാടന സമ്മേളനത്തിനു തുടക്കം കുറിച്ചു. കോൺഫറൻസിന് പ്രസിഡണ്ടും ഇടവക വികാരിയുമായ റവ :അലക്സ് യോഹനാൻ പ്രാരംഭ പ്രാർത്ഥന നടത്തി കോൺഫറൻസ് കൺവീനർ എലിസബത്ത് ജോൺ സ്വാഗതമാശംസിച്ചു.നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ റൈറ്റ് ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. മാർത്തോമ സഭ…
ജോസഫ് മാത്യു കുഴിയാംപ്ലാവില്‍ (94) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ഇടുക്കി ജില്ലയില്‍ പാലൂര്‍ക്കാവ് (പെരുവന്താനം) കുഴിയാംപ്ലാവില്‍ പരേതരായ മത്തായി ഔസേപ്പിന്റേയും റോസമ്മയുടേയും മൂത്ത മകന്‍ ജോസഫ് മാത്യു ഒക്ടോബര്‍ 15-ന് ക്യൂന്‍സ് ഫ്ലോറല്‍ പാര്‍ക്കില്‍ നിര്യാതനായി. ഭാര്യ: തൃശൂര്‍ ജില്ലയിലെ മേലൂര്‍ നെറ്റിക്കാടന്‍ പരേതരായ കുഞ്ഞുവര്‍ക്കിയുടേയും മറിയത്തിന്റേയും മകള്‍ ഏലിയാമ്മ. മക്കള്‍: റോഷ്നി, രജനി. മരുമകന്‍: ലാറി ലല്ലഗി. സഹോദരങ്ങള്‍: പരേതനായ തോമസ്, പരേതയായ ത്രേസ്യാമ്മ, സിസ്റ്റര്‍ മേരി (ജെമ്മു), സെബാസ്റ്റ്യന്‍, സിസ്റ്റര്‍ റോസമ്മ (കോട്ടഗിരി), സിസ്റ്റര്‍ എത്സ (പെരുവന്താനം), പരേതയായ അന്നക്കുട്ടി, മാത്യു (യു എസ് എ), ബ്രിജിറ്റ് (യു എസ് എ). പൊതുദര്‍ശനം: ഒക്ടോബര്‍ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണി മുതല്‍ 4:00 മണിവരെയും, വൈകീട്ട് 7:00 മണിമുതല്‍ 9:00 മണി വരെയും തോമസ് എഫ് ഡാള്‍ട്ടണ്‍ ഫ്യൂണറല്‍ ഹോമില്‍ (125 ഹില്‍സൈഡ് അവന്യൂ, ന്യൂഹൈഡ് പാര്‍ക്ക്, ഫോണ്‍: 516 354…
തിങ്കളാഴ്ച ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
“മണ്‍ഡേ ബ്ലൂസ്” എന്നത് വെറുമൊരു വാചകം മാത്രമല്ല, രസകരമായ ഒരു വാരാന്ത്യത്തിനുശേഷം ജോലിയിൽ പ്രവേശിക്കേണ്ട ആളുകൾക്ക് പ്രധാനമായും മനസ്സിലാക്കാൻ കഴിയുന്ന ഒരു യഥാർത്ഥ വികാരമാണ്. ആഴ്‌ചയിലെ ആദ്യ ദിവസം സാധാരണയായി ഭൂരിഭാഗം ആളുകൾക്കും ഏറ്റവും പ്രിയപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നു. എന്നാല്‍, ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR) തിങ്കളാഴ്ച ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി പ്രഖ്യാപിച്ചു. “ഞങ്ങൾ തിങ്കളാഴ്ച ഔദ്യോഗികമായി ആഴ്ചയിലെ ഏറ്റവും മോശം ദിവസത്തിന്റെ റെക്കോർഡ് നൽകുന്നു,” ഗിന്നസ് വേൾഡ് റെക്കോർഡ്സ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിൽ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ഒരു റഫറൻസ് പുസ്തകമാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR). മനുഷ്യന്റെ നേട്ടങ്ങളുടെയും പ്രകൃതിയുടെയും ലോക റെക്കോർഡുകൾ ഇത് പട്ടികപ്പെടുത്തുന്നു.
ആണവായുധം കൈകാര്യം ചെയ്യുന്നതില്‍ പാക്കിസ്താന്റെ കഴിവുകേടിനെക്കുറിച്ച് ബൈഡന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചു
വാഷിംഗ്ടൺ: ആണവായുധങ്ങൾ സുരക്ഷിതമാക്കാനുള്ള പാക്കിസ്താന്റെ കഴിവിനെക്കുറിച്ചുള്ള പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പില്‍ നിന്ന് യുഎസ് പിന്മാറി, രാജ്യത്തിന് തങ്ങളുടെ ആണവായുധങ്ങൾ സുരക്ഷിതമാക്കാൻ കഴിയുമെന്ന് പറഞ്ഞു. പാക്കിസ്താന്റെ പ്രതിബദ്ധതയിലും ആണവ ആസ്തികൾ സുരക്ഷിതമാക്കാനുള്ള കഴിവിലും അമേരിക്കയ്ക്ക് വിശ്വാസമുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മാറുന്ന ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ കാലിഫോർണിയയിൽ നടത്തിയ പ്രസംഗത്തിൽ പാക്കിസ്താന്‍ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാകാമെന്ന് യുഎസ് പ്രസിഡന്റ് ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. കാലിഫോർണിയയിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പയിൻ കമ്മിറ്റിയുടെ സ്വീകരണത്തിൽ ബൈഡൻ നടത്തിയ പ്രസംഗത്തിന്റെ വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ ലഭ്യമായ ട്രാൻസ്‌ക്രിപ്റ്റ് അനുസരിച്ച് അദ്ദേഹം പറഞ്ഞു: “… ഞാൻ കരുതുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഒന്നായിരിക്കാം പാക്കിസ്താന്‍. യാതൊരു യോജിപ്പും ഇല്ലാതെ ആണവായുധങ്ങൾ കൈവശം വെച്ചിരിക്കുന്ന രാജ്യം.” “ലോകത്തിലെ ഏറ്റവും അപകടകരമായ…
അമേരിക്കയുടെ ശത്രുതാപരമായ നടപടികൾക്ക് മുന്നിൽ ഇറാനികൾ കൈയും കെട്ടി നിൽക്കില്ല: പ്രസിഡന്റ് റെയ്സി
അമേരിക്കയുടെ ശത്രുതാപരമായ നടപടികൾക്ക് മുന്നിൽ ഇറാൻ കൈയ്യും കെട്ടി നിൽക്കില്ലെന്നും, വാഷിംഗ്ടണിന്റെ ശത്രുതയ്‌ക്കെതിരെ പ്രതികരിക്കുമെന്നും ഇറാനിയന്‍ പ്രസിഡന്റ് സെയ്ദ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. തിങ്കളാഴ്ച ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദുമായി നടത്തിയ ഫോൺ കോളിൽ, ഇറാനിയൻ യുവതിയുടെ മരണത്തെ തുടർന്ന് ഇറാനിൽ നടക്കുന്ന കലാപങ്ങളെ പിന്തുണയ്ക്കുന്നതിനും തീവ്രമാക്കുന്നതിനും അമേരിക്കയുടെ കണക്കുകൂട്ടൽ തെറ്റിച്ചതായി പ്രസിഡന്റ് റെയ്‌സി പറഞ്ഞു. “ഇറാന്റെ മേലുള്ള ഉപരോധം ഇറാനിയൻ രാഷ്ട്രത്തെ ഇല്ലാതാക്കുമെന്ന് അമേരിക്കയുടെ സങ്കല്പം തെറ്റായിരുന്നു. എന്നാൽ, ഉപരോധങ്ങൾക്ക് മുന്നിൽ ഇറാൻ രാഷ്ട്രം നിലച്ചില്ലെന്ന് മാത്രമല്ല, അത് പുരോഗതി കൈവരിക്കുന്നത് തുടരുകയും ചെയ്തപ്പോൾ, അത് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെയുള്ള അമേരിക്കയുടെ രാജ്യദ്രോഹമാണെന്ന് തെളിയിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ അടുത്തിടെ നടന്ന കലാപങ്ങൾക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ്…
