മിസ്സൂറി സിറ്റി (ഹൂസ്റ്റൺ): കാൽപ്പന്ത് കളിയുടെ ആവേശം നെഞ്ചിലേറ്റി നോർത്ത് അമേരിക്കയിലെ മലയാളി ഫുട്ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന നാലാമതു വി. പി.സത്യൻ മെമ്മോറിയൽ ടൂർണമെന്റിനു ടെക്സാസിലെ ഹൂസ്റ്റണിൽ നാളെ തുടക്കമാകും. സെപറ്റംബർ 5 , 6 ,7 (വെള്ളി – ഞായർ) തീയതികളിലാണ് ടൂർണമെന്റ്. നോർത്ത് അമേരിക്കൻ സോക്കർ ലീഗ് (NAMSL) എന്നറിയപ്പെടുന്ന ഈ ടൂർണമെന്റിന് ഇത്തവണ ആതിഥേയരാകുന്നത് ഹൂസ്റ്റണിലെ പ്രമുഖ മലയാളി ക്ലബായ ഹൂസ്റ്റൺ യുണൈറ്റഡ് ആണ്. ഹൂസ്റ്റൺ യുണൈറ്റഡിന്റെ നേതൃത്വത്തിൽ ഇതോടൊപ്പം 30 പ്ലസ് , 45 പ്ലസ് കാറ്റഗറികളിൽ ‘നാടൻ’ സെവൻസ് ടൂർണമെന്റും അരങ്ങേറും. അമേരിക്കയിലെയും കാനഡയിൽ നിന്നുമായി ഇരുപതോളം ടീമുകൾ ഇത്തവണ മാറ്റുരക്കുന്നു. നോർത്ത് അമേരിക്കയിലെ മലയാളി ക്ലബുകൾ പങ്കെടുക്കുന്ന ഏറ്റവും വലിയ സോക്കർ ലീഗാണിത്. വെള്ളിയാഴ്ച വൈകുന്നേരം നാലു മുതലാണ് പ്രാഥമിക റൗണ്ടുകൾ. ഞായാറാഴ്ച ഫൈനലുകൾ അരങ്ങേറും. ഹൂസ്റ്റണിലെ മിസ്സൂറി…
Category: AMERICA
ഹാർവാർഡ് സർവകലാശാലയ്ക്ക് ഫെഡറൽ ഗ്രാന്റുകൾ മരവിപ്പിച്ചത് റദ്ദാക്കി ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി
ബോസ്റ്റൺ :അമേരിക്കയിലെ ട്രംപ് ഭരണകൂടം ഹാർവാർഡ് സർവകലാശാലയ്ക്ക് നൽകിയ ഏകദേശം 220 കോടി ഡോളർ വരുന്ന ഫെഡറൽ ഗ്രാന്റുകൾ മരവിപ്പിച്ചത് റദ്ദാക്കി. ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ആലിസൺ ഡി. ബറോസാണ് ഈ തുക വിട്ടുനൽകാൻ ഉത്തരവിട്ടത്. ഗവേഷണ ഗ്രാന്റുകൾ നിർത്തലാക്കിയതും ജൂതവിരുദ്ധതയും തമ്മിൽ യഥാർത്ഥത്തിൽ ചെറിയ ബന്ധമേയുള്ളൂവെന്ന് ജഡ്ജി വ്യക്തമാക്കി. ഗ്രാന്റ് മരവിപ്പിക്കാൻ ട്രംപ് ഭരണകൂടം പറഞ്ഞ ജൂതവിരുദ്ധത ഒരു മറ മാത്രമാണെന്നും ഹാർവാർഡ് സർവകലാശാലയുടെ ഗവേഷണ പദ്ധതികളെ സാരമായി ബാധിക്കുന്നതായിരുന്നു ഈ ഫണ്ട് മരവിപ്പിക്കൽ എന്നും കോടതി ചൂണ്ടിക്കാട്ടി.ഫണ്ട് നിർത്തലാക്കിയതിന് പിന്നിൽ പ്രത്യയശാസ്ത്രപരമായ ആക്രമണമുണ്ടെന്നും അത് ഫസ്റ്റ് അമെൻഡ്മെന്റിനും ടൈറ്റിൽ VI നിയമങ്ങൾക്കും എതിരാണെന്നും വിധിയിൽ പറയുന്നു. വിദ്യാർത്ഥി സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ഓഡിറ്റ് ചെയ്യുക, വൈവിധ്യ പരിപാടികൾ നിർത്തലാക്കുക തുടങ്ങിയ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ പലതും ജൂതവിരുദ്ധതയുമായി ബന്ധമില്ലാത്തവയായിരുന്നു. ഹാർവാർഡ് ജൂതവിരുദ്ധതയെ ശരിയായ രീതിയിൽ…
ബെർഗൻ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കൾ
ന്യൂയോർക്ക് : 2025 മില്ലേനിയം കപ്പ് ന്യൂയോർക്കിന്റെ ഫൈനലിൽ ടീം യുണൈറ്റഡ് X11 നെ പരാജയപ്പെടുത്തി, പ്രാദേശിക ക്രിക്കറ്റിൽ തങ്ങളുടെ ആധിപത്യം നില നിർത്തി ബെർഗൻ ടൈഗേഴ്സ് ഈ വർഷത്തെ തുടർച്ചയായ നാലാം കിരീടം കരസ്ഥമാക്കി ടെക്സസിലെ SOH ഹ്യൂസ്റ്റൺ കപ്പ്, ഫിലാഡൽഫിയയിലെ യൂണിറ്റി കപ്പ്, ന്യൂജേഴ്സിയിലെ ടൈഗേഴ്സ് കപ്പ് എന്നീ ടൂർണമെന്റുകളിൽ തിളക്കമാർന്ന കിരീടനേട്ടം നേടിയ ടൈഗേഴ്സ് തങ്ങളുടെ 2025 സ്വപ്ന സീസണിലെ കളക്ഷനിലേക്ക് ന്യൂയോർക്കിലെ മില്ലേനിയം കപ്പിലെ മിന്നുന്ന വിജയവും എഴുതിച്ചേർത്തു മില്ലേനിയം കപ്പിൽ ബെർഗൻ ടൈഗേർസിന്റെ കിരീടത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. സെമി ഫൈനലിൽ, വാശിയേറിയ പോരാട്ടത്തിലൂടെയാണ് നോർത്ത് ഈസ്റ്റ് ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബിനെ (NEFCC) ടൈഗേഴ്സ് പരാജയപ്പെടുത്തിയത്. NEFCC പടുത്തുയർത്തിയ 213 എന്ന ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോർ, ഈ സീസണിലെ ഏറ്റവും ആവേശകരമായ ബാറ്റിംഗ് പ്രകടനത്തിലൂടെ പിന്തുടർന്നാണ് ടൈഗേഴ്സ് ഫൈനലിൽ ഇടം…
യുഎസ് സൈനികൻ അറസ്റ്റിൽ; പ്രതിഷേധത്തിൽ പങ്കെടുത്തതിനാലെന്ന് പോലീസ്
വാഷിങ്ടൺ: യുഎസ് സൈന്യത്തിൽ സേവനമനുഷ്ഠിച്ച മുപ്പത്തിയഞ്ചുകാരനായ ബാജുൻ മാവൽവല്ല II, ഒരു സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി. കഴിഞ്ഞ ജൂണിൽ നടന്ന ഈ പ്രതിഷേധത്തിൽ ഒരു സർക്കാർ വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്ന് അധികൃതർ ആരോപിക്കുന്നു. അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ സർജന്റായ മാവൽവല്ലക്കെതിരെ “ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തി” എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഫെഡറൽ ഏജൻറുമാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനെ തുടർന്ന് മനുഷ്യാവകാശ പ്രവർത്തകരും പിന്തുണക്കാരും ആശങ്ക അറിയിച്ചു. ‘ഇത് പൊതു സുരക്ഷയെക്കുറിച്ചല്ല, മറിച്ച് വിയോജിപ്പുള്ളവരെ ലക്ഷ്യമിടുന്നതാണെന്ന്’ ഒരു പ്രാദേശിക സംഘടന പ്രസ്താവിച്ചു. ഇന്ത്യൻ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച മാവൽവല്ലയുടെ അച്ഛനും അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക സേവനത്തിന് ശേഷം അഫ്ഗാനിലെ 30-ലധികം സഖ്യകക്ഷികളെ ഒഴിപ്പിക്കാൻ…
യുഎഇ, സൗദി അറേബ്യ, യുകെ, മെക്സിക്കോ, ചൈന, ജർമ്മനി, കുവൈറ്റ് ഉള്‍പ്പടെ നിരവധി രാജ്യങ്ങളെ ഉയർന്ന അപകടസാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി കാനഡ
സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം (യുകെ), മെക്സിക്കോ, ചൈന, ജർമ്മനി, കുവൈറ്റ്, മറ്റ് നിരവധി രാജ്യങ്ങൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവ ഉൾപ്പെടുന്ന 2025 സീസണിലേക്ക് കാനഡ ഒരു പുതിയ യാത്രാ ഉപദേശം പുറപ്പെടുവിച്ചു. തീവ്രവാദ ഭീഷണികളും സുരക്ഷാ ആശങ്കകളും വർദ്ധിച്ചുവരുന്നതിനാൽ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ മുമ്പെന്നത്തേക്കാളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു. തിരക്കേറിയ പ്രദേശങ്ങളിലെ അപകടസാധ്യത മാനേജ്മെന്റ്, പൊതുസമ്മേളനങ്ങളിൽ ജാഗ്രത, കുറ്റകൃത്യങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും സംരക്ഷണം, സാധ്യതയുള്ള ഭീഷണികളെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നിവയാണ് നിര്‍ദ്ദേശത്തിലുള്ളത്. ആഗോളതലത്തിൽ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, 2025 സീസണിൽ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിച്ചിരിക്കുന്നത്. തീവ്രവാദ ഭീഷണി, ആഭ്യന്തര കലാപം, മറ്റ് സുരക്ഷാ അപകടസാധ്യതകൾ എന്നിവ കാരണം നിരവധി രാജ്യങ്ങളെ ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ…
ഇന്ത്യക്കെതിരെ അധിക താരിഫ് ചുമത്തിയ ട്രംപിന്റെ അവകാശ വാദം പൊളിച്ചടുക്കി ജിടിആര്‍ഐ റിപ്പോര്‍ട്ട്
ഇന്ത്യയ്ക്ക് മേൽ 50% തീരുവ ചുമത്തിയ ട്രംപിന്റെ ആരോപണങ്ങൾക്കിടയിലും, ഇന്ത്യയിൽ നിന്ന് അമേരിക്ക പ്രതിവർഷം 3.5 ലക്ഷം കോടി രൂപയിലധികം ലാഭം നേടുന്നുണ്ടെന്ന് ജിടിആർഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തുന്നതിന്റെ കാരണത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഇന്ത്യ-യുഎസ് വ്യാപാര ബന്ധം പൂർണ്ണമായും ഏകപക്ഷീയമാണെന്നാണ്. അതില്‍ നിന്ന് ഇന്ത്യയ്ക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കയ്ക്ക് തുച്ഛമായ നേട്ടമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിന്റെ (ജിടിആർഐ) ഏറ്റവും പുതിയ റിപ്പോർട്ട് ഈ അവകാശവാദത്തെ പൂർണ്ണമായും നിരാകരിക്കുകയും അമേരിക്ക ഇന്ത്യയിൽ നിന്ന് പ്രതിവർഷം 3.5 ലക്ഷം കോടി രൂപയിലധികം ലാഭം നേടുന്നുണ്ടെന്ന സത്യം പുറത്തുകൊണ്ടുവരികയും ചെയ്തു. ജിടിആർഐ റിപ്പോർട്ട് അനുസരിച്ച്, ട്രംപിന്റെ ആരോപണങ്ങളും യഥാർത്ഥ കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ട്. മൊത്തം വ്യാപാര വരുമാനത്തിന്റെ വീക്ഷണകോണിൽ വ്യാപാര…
ട്രംപിന്റെ ധാർഷ്ട്യം ഇന്ത്യ-യുഎസ് ബന്ധത്തെ തകർക്കുന്നു: റോ ഖന്ന
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തിന് അപകടകരമാണെന്ന് യുഎസ് കോൺഗ്രസ് അംഗം റോ ഖന്ന, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ, ജോൺ ബോൾട്ടൺ എന്നിവർ വിശേഷിപ്പിച്ചു. ട്രംപിന്റെ ധാർഷ്ട്യം, ഉയർന്ന തീരുവകൾ, പാക്കിസ്താനുമായുള്ള വ്യക്തിപരമായ ബിസിനസ്സ് ബന്ധങ്ങൾ എന്നിവ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത തന്ത്രപരമായ പങ്കാളിത്തത്തെ ദുർബലപ്പെടുത്തിയെന്നും ഇന്ത്യയെ ചൈനയുമായും റഷ്യയുമായും അടുപ്പിച്ചെന്നും അവർ പറഞ്ഞു. 30 വർഷത്തെ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത ബന്ധമാണ് ട്രംപ് തകർക്കുന്നതെന്ന് ഇന്ത്യൻ വംശജനായ റോ ഖന്ന പറഞ്ഞു. ട്രംപ് ഇന്ത്യയ്ക്ക് മേൽ 50% വരെ തീരുവ ചുമത്തിയെന്നും, ഇത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തെ ബാധിക്കുകയാണെന്നും ഇന്ത്യ ചൈനയിലേക്കും റഷ്യയിലേക്കും ചായുകയാണെന്നും ഖന്ന പറയുന്നു. ട്രംപിനെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി…
റഷ്യൻ, ഉത്തര കൊറിയൻ നേതാക്കളുമായി ചേർന്ന് ഷി ജിൻപിംഗ് അമേരിക്കയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ്
ബെയ്ജിംഗിൽ നടന്ന സൈനിക പരേഡിനിടെ, റഷ്യൻ, ഉത്തരകൊറിയൻ നേതാക്കളുമായി ചേർന്ന് ഷി ജിൻപിംഗ് അമേരിക്കയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. താരിഫ്, സാങ്കേതികവിദ്യ, മറ്റ് വിഷയങ്ങൾ എന്നിവയിൽ ഇരുപക്ഷവും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നും വിശ്വസിക്കപ്പെടുന്നു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് ഈ വിഷയത്തിൽ തന്റെ പ്രതികരണം നൽകിയിട്ടുണ്ട്. . ട്രംപിന്റെ താരിഫ് തർക്കം ലോകമെമ്പാടും ചർച്ചാ വിഷയമായി തുടരുന്നതിനിടെ, താരിഫ്, സാങ്കേതികവിദ്യ, മറ്റ് വിഷയങ്ങൾ എന്നിവയിൽ ഇരുപക്ഷവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പരേഡ് സംഘടിപ്പിച്ചത്. വിയറ്റ്നാം, മലേഷ്യ, പാക്കിസ്താന്, ബെലാറസ്, ഇറാൻ, സെർബിയ, സ്ലൊവാക്യ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് രാജ്യങ്ങളിലെ നേതാക്കൾ ഇതിൽ പങ്കെടുത്തു. എന്നാൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ…
കരീബിയൻ കടലിൽ വെനിസ്വേലൻ മയക്കുമരുന്ന് സംഘത്തിനെതിരെ യുഎസ് സൈന്യത്തിന്റെ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു
വെനിസ്വേലയുടെ തീരത്തിനടുത്തുള്ള ഒരു ബോട്ടിൽ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബോട്ടിലുണ്ടായിരുന്നവർ മയക്കുമരുന്നും അക്രമവുമായി ബന്ധപ്പെട്ട ട്രെൻ ഡി അരഗ്വ എന്ന അപകടകാരിയായ ക്രിമിനൽ സംഘത്തിലെ അംഗങ്ങളാണെന്ന് ട്രംപ് പറഞ്ഞു. ഈ ആക്രമണത്തിൽ സംഘത്തിലെ 11 പേർ കൊല്ലപ്പെട്ടു. അന്താരാഷ്ട്ര ജലപാതയിലൂടെ നിയമവിരുദ്ധ മയക്കുമരുന്ന് കടത്തി അമേരിക്കയിലേക്ക് നീങ്ങുകയായിരുന്നു സംഘാംഗങ്ങളെന്ന് ട്രംപ് പറഞ്ഞു. വെനിസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയുടെ കീഴിലാണ് സംഘം പ്രവർത്തിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. മഡുറോയാണ് ഇവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതെന്ന് ട്രംപ് ആരോപിച്ചു. വെനിസ്വേലയിൽ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്ന ട്രെൻ ഡി അരാഗ്വ ബോട്ട് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ച് സൈനിക ആക്രമണത്തിലൂടെ പിടിച്ചെടുത്തു. ടിഡിഎയെ വിദേശ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ച ട്രംപ്, മയക്കുമരുന്ന് കടത്ത്, ലൈംഗിക കടത്ത്, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അവർ…
അമേരിക്കയിലെ 200,000-ത്തോളം വെനിസ്വേലക്കാരുടെ സംരക്ഷണം നീക്കി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി
വാഷിങ്ടൺ:വെനിസ്വേലക്കാരുടെ “താൽക്കാലിക സംരക്ഷണ പദവി” അവസാനിപ്പിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു.ഇതോടെ 200,000-ത്തിലധികം വെനിസ്വേലക്കാർക്ക് അമേരിക്കയിൽ താമസിക്കാനുള്ള നിയമപരമായ അവകാശം നഷ്ടമാകും. വെനിസ്വേലയിൽ നിലനിൽക്കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി കണക്കിലെടുത്ത് ബൈഡൻ ഭരണകൂടം 2021-ലും 2023-ലും ഈ പദവി നൽകിയിരുന്നു. എന്നാൽ, ഈ പദവി തെക്കൻ അതിർത്തിയിലെ കുടിയേറ്റ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ഡിഎച്ച്എസ് പ്രസ്താവനയിൽ അറിയിച്ചു. പൊതു സുരക്ഷ, ദേശീയ സുരക്ഷ, കുടിയേറ്റ നയം, വിദേശനയം തുടങ്ങിയവ പരിഗണിച്ച് വെനിസ്വേലൻ പൗരന്മാരെ താൽക്കാലികമായി തുടരാൻ അനുവദിക്കുന്നത് അമേരിക്കയുടെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും ഡിഎച്ച്എസ് കൂട്ടിച്ചേർത്തു. വെനിസ്വേലക്കെതിരെ യുഎസ് സൈനിക നടപടികൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ തീരുമാനം. മയക്കുമരുന്ന് കടത്ത് തടയുന്നതിനും വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ ഭരണത്തെ അട്ടിമറിക്കുന്നതിനും വേണ്ടിയാണ് സൈനിക നടപടികൾ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 10-ന് താൽക്കാലിക സംരക്ഷിത പദവിക്ക് കാലാവധി അവസാനിക്കും.…
