പാസ്റ്റർ ജെയിംസ് ജോർജ് ലേക്ക് ലാൻഡ് എബനേസർ ഐപിസി സഭ സീനിയർ ശുശ്രൂഷകൻ

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിൽ ഒന്നായ ലേക്ക് ലാൻഡ് എബനേസർ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജെയിംസ് ജോർജ് ചുമതലയേറ്റു. 7 വർഷം സഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ തോമസ് വി. കോശി വിരമിച്ച ഒഴിവിലേക്കാണ് പാസ്റ്റർ ജെയിംസ് ജോർജ് നിയമിതനായത്. അടൂർ സ്വദേശിയായ പാസ്റ്റർ ജെയിംസ് ജോർജ് ഡാളസ് റ്റാബർനാക്കൾ ഐ.പി.സി സഭാംഗമാണ്. ഡാളസ് ക്രിസ് വെൽ കോളേജിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഭാര്യ: ജോയ്സ്. മക്കൾ: ജോബിൻ, ജസ്റ്റിൻ. സഭയുടെ അസോസിയേറ്റ് പാസ്റ്റർ ജോഷ്വാ മുതലാളി, സഭ സെക്രട്ടറി റെജി വർഗീസ്, സഹ ശുശ്രൂഷകന്മാർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേത്യത്വം നൽകി. റീജൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം ആശംസ അറിയിച്ചു.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള നേതൃപരിശീലനം ടാമ്പയിലെ സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ സമാപിച്ചു

ന്യൂജേഴ്‌സി: ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ അവതരിപ്പിച്ച “ഇന്റർപേഴ്സണൽ കമ്മ്യൂണിക്കേഷൻ” എന്ന പരിശീലന പരിപാടി 2025 ജൂലൈ 28 മുതൽ ആഗസ്റ്റ് 2 വരെ ഫ്ലോറിഡയിലെ ടാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ സംഘടിപ്പിച്ചു. പാസ്റ്റർ ഫാ. ജിമ്മി ജെയിംസ്, ഹൈസ്കൂൾ വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും പള്ളി സൗകര്യങ്ങൾ യുവാക്കൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. ബ്രാൻഡൻ ടോസ്റ്റ് മാസ്റ്റേഴ്സിന്റെ എജുക്കേഷൻ വൈസ് പ്രസിഡന്റ് മിസ്സ് എസ്ലിൻ ലിയോൺ 16 ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ന്യൂയോർക്കിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിതയായ ഡോ. ആനി പോൾ (റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ) പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഫാ. ജിമ്മി ജെയിംസും സംസാരിച്ചു. ഈ പരിശീലനം, ടോസ്റ്റ് മാസ്റ്റേഴ്സിന്റെ യൂത്ത് ലീഡർഷിപ്പ് ട്രെയിനിംഗിന്റെ വിപുലീകരണമായാണ് ഒരുക്കിയത്. ഓരോരുത്തരുടെയും വ്യക്തിഗത ആശയവിനിമയ ശൈലികൾ തിരിച്ചറിയുക,…

ഐ. എ. പി. സി ആൽബെർട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന സെമിനാർ സെപ്റ്റംബർ 6 ന്

കാൽഗറി : ഇൻഡോ അമേരിക്കൻ പ്രെസ്സ് ക്ലബ് ആൽബെർട്ട ചാപ്റ്ററിന്റെ നേതൃത്വത്തിൽ   സെമിനാർ  “കഥ പറച്ചിൽ ” സെപ്തംബർ 6 , ശനിയാഴ്ച്ച രാവിലെ 8 .00 (M S T) ന്  സൂമിൽ സംഘടിപ്പിക്കുന്നു.   പ്രമുഖ പത്രപ്രവർത്തകനും , മാതൃഭൂമി എഡിറ്ററുമായ എം.പി  സൂര്യദാസ് മുഖ്യാതിഥി ആയിരിക്കും . പങ്കെടുക്കാൻ താത്പ്പര്യപ്പടുന്നവർ www.indoamericanpressclub.com/albertaseminar എന്ന ലിങ്ക് ഉപയോഗിച്ചോ ,  (Meeting ID: 870 0820 8324 Passcode: 477671) പാസ്സ്‌കോഡ്  ഉപയോഗിച്ചോ പങ്കെടുക്കാവുന്നതാണ് . വാർത്ത : ജോസഫ് ജോൺ, കാൽഗറി

ഇന്ത്യന്‍ ബ്രാഹ്മണർക്കെതിരെ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ; എതിര്‍പ്പുമായി ഇന്ത്യ

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ സമീപകാല പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ നവാരോ ചോദ്യം ചെയ്തു, “ഇന്ത്യ ക്രെംലിനിലെ അലക്കുശാല മാത്രമാണ്” എന്നും “ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുന്നു” എന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “മഹാനായ നേതാവ്” എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം റഷ്യയ്ക്കും ചൈനയ്ക്കും ഒപ്പം നിൽക്കുന്നത് എന്തുകൊണ്ടാണെന്ന്” ചോദ്യം ചെയ്യുകയും ചെയ്തു. നവാരോയുടെ പരാമർശങ്ങൾ ഇന്ത്യൻ നേതാക്കളിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി ഇത് അദ്ദേഹത്തിന്റെ “വാർദ്ധക്യ കോപത്തിന്റെ” ഫലമാണെന്ന് വിശേഷിപ്പിക്കുകയും ഒരു പ്രത്യേക ജാതിയെ പരാമർശിച്ച് രാഷ്ട്രീയ വാദങ്ങൾ ഉന്നയിക്കുന്നത് “ലജ്ജാകരവും അപകടകരവുമാണ്”…

എസ്‌സി‌ഒ “സ്വേച്ഛാധിപത്യ മാന്യന്മാരുടെ ലീഗ്”; ചൈനയും റഷ്യയും ഇന്ത്യയോട് കൂടുതൽ അടുക്കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ദോഷം ചെയ്യും: ജോണ്‍ ബോള്‍ട്ടണ്‍

പതിറ്റാണ്ടുകളായി സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യയിൽ നിന്നും ഇന്ത്യയെ അകറ്റാൻ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍, ട്രംപിന്റെ നയങ്ങൾ ഈ ശ്രമത്തെ മാറ്റിമറിച്ചുവെന്നും ബോൾട്ടൺ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അടുപ്പം പാശ്ചാത്യ രാജ്യങ്ങൾക്ക് ആശങ്കാജനകമാണെന്നും ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തിൽ ട്രം‌പിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ആശങ്ക പ്രകടിപ്പിച്ചു. ഈ സന്ദർശനം പാശ്ചാത്യ രാജ്യങ്ങൾക്ക് മോശം വാർത്തയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ തീരുവകൾ ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എസ്‌സി‌ഒ ഉച്ചകോടിയിൽ മോദി, ഷി ജിൻപിംഗ്, വ്‌ളാഡിമിർ പുടിൻ എന്നിവരുടെ സാന്നിധ്യം ആഗോള രാഷ്ട്രീയത്തിലെ മാറ്റത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യയെ സോവിയറ്റ് യൂണിയനിൽ നിന്നും റഷ്യയിൽ നിന്നും അകറ്റാൻ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നു.…

പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദര്‍ശനവും ഷി ജിൻപിംഗ്/പുടിന്‍ കൂടിക്കാഴ്ചയും: രോഷമടക്കാനാകാതെ ട്രം‌പ്

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് തുടർച്ചയായ വാചാടോപങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഇന്ത്യയെ ലക്ഷ്യം വെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനവും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയും ട്രം‌പിനെ രോഷം കൊള്ളിച്ചു. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ഇന്ത്യയെക്കുറിച്ചുള്ള തന്റെ അതൃപ്തി രേഖപ്പെടുത്തി. അമേരിക്ക ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരം മാത്രമേ നടത്തുന്നുള്ളൂവെന്നും അതേസമയം ഇന്ത്യ അമേരിക്കയ്ക്ക് വലിയ അളവിൽ സാധനങ്ങൾ വിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തങ്ങളുടെ എണ്ണയും സൈനിക ഉപകരണങ്ങളും കൂടുതലും റഷ്യയിൽ നിന്നാണ് വാങ്ങുന്നതെന്നും അമേരിക്കയിൽ നിന്ന് വളരെ കുറച്ച് മാത്രമേ വാങ്ങുന്നുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ അമേരിക്കയെ ഏറ്റവും വലിയ ഉപഭോക്താവായി കാണുന്നുണ്ടെങ്കിലും, യുഎസിന് വളരെ…

മോദിയുടെ ജനപ്രീതി ഇടിയുന്നു: ജെയിംസ് കൂടൽ

ഇന്ത്യയിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതിന്റെ സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നുവെന്ന സർവെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലയ് ഒന്നിനും ആഗസ്റ്റ് പതിനാലിനുമിടയിൽ ഇന്ത്യ ടുഡേ സീ വോട്ടർ മൂഡ് ഓഫ് ദ നേഷൻ ഇന്ത്യയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും നടത്തിയ സർവെയിൽ മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ജനപിന്തുണയിൽ വലിയ ഇടവു സംഭവിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 54778 ആളുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മോദി സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന് സർവെ റിപ്പോർട്ടിൽ നിന്ന് വിലയിരുത്താം. മറുവശത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന് ജനപിന്തുണയേറുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവെയിൽ കേന്ദ്ര സർക്കാരിന്റെ ജനപിന്തുന്ന 62.1 ശതമാനമായിരുന്നു. ആഗസ്റ്റിൽ നടത്തിയ സർവെയിൽ 52.4ശതമാനമായി ഇടിഞ്ഞു താണു. പുതിയ സർവെയിൽ 12.7 ശതമാനം പേർ മോദി സർക്കാരിന്റെ പ്രകടനം ശരാശരിയാണന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. 12.6 ശതമാനം പേർ…

“ബ്ലൂ ഡ്രാഗൺ” സ്പെയിനിലേക്കു വിനോദ യാത്ര ചെയ്യുന്നവർക്ക് ജാഗ്രത നിർദ്ദേശം

സ്പെയിൻ: ലോകത്തിലെ അതി മനോഹരമായ സ്പെയിനിലെ മനോഹരമായ കടൽത്തീരങ്ങൾ, സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ, ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. കാരണം കടലിൽ കണ്ടുവരുന്ന ഒരപൂർവ ജീവിയാണ് – ‘ബ്ലൂ ഡ്രാഗൺ’ (Glaucus atlanticus) എന്നറിയപ്പെടുന്ന സീ സ്ലഗ്ഗുകൾ ഒരിനം കടലൊച്ച്. കാഴ്ചയിൽ അതിമനോഹരമായ ഈ ജീവികൾ, സ്പർശിച്ചാൽ മാരകമായ വിഷം പുറത്തുവിടുമെന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. സാധാരണയായി ആഴക്കടലിൽ കാണുന്ന ഇവയെ, സമീപകാലത്തായി സ്പെയിനിന്റെ തീരപ്രദേശങ്ങളിൽ കൂടുതലായി കണ്ടെത്തിയതോടെയാണ് ഈ അസാധാരണ നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്. നീല ഡ്രാഗൺ കടൽ സ്ലഗ്ഗുകൾക്ക് സ്വന്തമായി വിഷം ഉത്പാദിപ്പിക്കാനുള്ള കഴിവില്ല. എന്നാൽ ഇവയുടെ പ്രധാന ആഹാരം ‘പോർച്ചുഗീസ് മാൻ ഓഫ് വാർ’ (Portuguese man o’ war) എന്നറിയപ്പെടുന്ന അതിമാരകമായ വിഷമുള്ള ജെല്ലിഫിഷാണ്. ബ്ലൂ ഡ്രാഗണുകൾ ഈ ജെല്ലിഫിഷിനെ ഭക്ഷിക്കുമ്പോൾ, അതിന്റെ വിഷ കോശങ്ങളെ നശിപ്പിക്കാതെ സ്വന്തം ശരീരത്തിലേക്ക് ശേഖരിക്കുന്നു. ഈ വിഷം അവയുടെ…

ഡോർബെൽ അടിച്ച് ഓടിപ്പോകുന്നതിനിടെ 11 വയസ്സുകാരൻ വെടിയേറ്റു മരിച്ചു

ഹൂസ്റ്റൺ: ഡോർബെൽ അടിച്ച് ഓടിപ്പോകുന്നതിനിടെ 11 വയസ്സുകാരന് വെടിയേറ്റു, മരണം. ‘ഡോർബെൽ ഡിച്ച്’ എന്ന കളി കളിക്കുന്നതിനിടെയാണ് സംഭവം. ഹൂസ്റ്റണിലെ 9700 ബ്ലോക്ക് ഓഫ് റേസിൻ സ്ട്രീറ്റിലെ വീട്ടിൽ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു. ഡോർബെൽ അടിച്ച ശേഷം കുട്ടി വീട്ടിൽ നിന്ന് ഓടുന്നതിനിടെയാണ് വെടിയേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച മരണം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കുട്ടികൾ കൂട്ടമായിട്ടാണ് ഈ കളി കളിച്ചിരുന്നത് എന്ന് എൻബിസി അഫിലിയേറ്റ് കെപിആർസി റിപ്പോർട്ട് ചെയ്തു. വെടിയുണ്ടകൾക്ക് പേരുകളില്ലാത്തതിനാൽ കുട്ടികൾക്ക് ചുറ്റും തോക്കുകൾ ഉണ്ടാകാൻ പാടില്ലെന്ന് അയൽവാസി തെരേസ ജോൺസ് സ്റ്റേഷനോട് പറഞ്ഞു. നേരത്തെയും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിങ്-ഡോങ് ഡിച്ച് പ്രാങ്കുകൾ ടിക്-ടോക്കിനായി ചിത്രീകരിക്കുന്നതിനിടെ 18 വയസ്സുകാരൻ…

തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് ജിജോ മാത്യു ഡാലസിൽ അന്തരിച്ചു

ഡാളസ്: തീക്കോയി വേലത്തുശ്ശേരി മുത്തനാട്ട് മാത്യുവിന്റെയും അരുവിത്തുറ മാളിയേക്കൽ കുടുംബാംഗമായ പെണ്ണമ്മയുടെയും മകൻ ജിജോ മാത്യു (ജെയ്സൺ, 48) ഡാലസിൽ സെയിന്റ് പോളിൽ അന്തരിച്ചു. പാലാ കടനാട്‌ വടക്കേക്കര കുടുംബാംഗം ദിവ്യയാണ് ഭാര്യ. മക്കൾ: ജെയ്ഡൻ, ജോർഡിൻ. ഏക സഹോദരി: ഷെറിൻ, സഹോദരി ഭർത്താവ്: സിൽജോ കോമരത്താക്കുന്നേൽ മൂന്നിലവ്. സംസ്കാര ചടങ്ങുകൾ ഡാലസിലെ പൊതുദർശനത്തിനു ശേഷം നാട്ടിലെ ഇടവകയായ പാലാ മാവടി വേലത്തുശ്ശേരി സെന്റ് സെബാസ്റ്റ്യൻസ്‌ ദേവാലയത്തിൽ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക് : (469) 774-8326