ചിങ്ങം: വളരെ ആവേശം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ആരോഗ്യത്തെപ്പറ്റിയുള്ള ചിന്തകൾ നിങ്ങളെ ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. കോപം നിയന്ത്രിക്കുക. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യത. കച്ചവടത്തിലോ മറ്റ് തൊഴിലിലോ ഉണ്ടാകുന്ന തിരിച്ചടികൾ പിരിമുറുക്കത്തിനും ആശങ്കകൾക്കും ഇടയാക്കും. കുട്ടികളുടെ പ്രതികരണം തൃപ്‌തികരമായിരിക്കില്ല. പേര്, പ്രസക്തി എന്നിവ നഷ്‌ടപ്പെടാതെ നോക്കുക. മോശം പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക. തുലാം: ബഹുമതികൾ ഇന്ന് നിങ്ങളെ തേടിവരും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും കൂടെയുണ്ട്. കച്ചവടക്കാർക്ക് മികച്ച ദിനം. യാത്രകൾക്ക് സാധ്യത. അത്യാവശ്യം ഭേദപ്പെട്ട ദിവസമായിരിക്കും ഇന്ന്. നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടും. അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. എന്തെങ്കിലും പ്രശ്‌നങ്ങളും സംഭവങ്ങളും ഇന്ന് വന്നുച്ചേരാം.…
Day: April 9, 2026
ജില്ലയോടുള്ള ഭരണകൂട വിവേചനത്തിനും അപരവത്കരണത്തിനുമെതിരായി മലപ്പുറം വിധി എഴുതി: കെ വി സഫീർഷ
മലപ്പുറം: കഴിഞ്ഞ പത്ത് വർഷമായി ഇടത് പക്ഷ സർക്കാർ ജില്ലയോട് വികസന വിഷയത്തിൽ കാണിക്കുന്ന വിവേചനപൂർവ്വമായ സമീപനത്തിനും, മലപ്പുറത്തേയും മുസ്ലിം സമുദായത്തേയും പൈശാചികവൽക്കരിച്ച് അപരവത്കരിക്കാനുള്ള നിരന്തര ശ്രമങ്ങൾക്കുമെതിരായ പ്രതിഷേധം ജനങ്ങളുടെ വോട്ടിൽ പ്രതിഫലിച്ചു. ഇതിന്റെ തെളിവാണ് ജില്ലയിൽ ഉണ്ടായ റെക്കോർഡ് പോളിംഗ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ വി സഫീർഷ അഭിപ്രായപ്പെട്ടു. എൽ ഡി എഫ് – ആർ എസ് എസ് ഡീൽ പരാജയപ്പെടുത്താൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയത്തിന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്, ഇതിന്റെ ഒരു പ്രതിഫലനവും മെയ് നാലിന് വരുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഇടത് പക്ഷം സമ്പൂർണ്ണമായി തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷിതാക്കള്‍ക്ക് ആശ്വാസമായി “നടുമുറ്റം ബുക്ക്‌സ്വാപ്പ് 2026”
ദോഹ: ഖത്തറിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ കൈമാറ്റം ലക്ഷ്യമാക്കി നടുമുറ്റം സംഘടിപ്പിച്ച ബുക്ക്‌സ്വാപ്പ് രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായി. തുമാമ സയൻസ് എഡ്യൂക്കേഷൻ സെന്ററിൽ സംഘടിപ്പിച്ച ബുക്ക്‌സ്വാപ്പ് വഴി ആയിരക്കണക്കിന് പുസ്തകങ്ങളാണ് കൈമാറ്റം ചെയ്തത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ബുക്ക്‌സ്വാപ്പിന് ഇത്തവണയും ഇത്തവണയും വര്‍ദ്ദിച്ച പങ്കാളിത്തമാണുണ്ടായത്. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഇവന്റിലൂടെയും കഴിഞ്ഞ ഒരു മാസത്തോളമായി നടുമുറ്റത്തിന്റെ മേൽനോട്ടത്തിലുള്ള നാല്പതോളം ബുക്ക്‌സ്വാപ്പ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമായി ആറായിരത്തോളം പേരാണ് പുസ്തക കൈമാറ്റത്തിൽ പങ്കെടുത്തത്. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി മാനേജിംഗ് കമ്മിറ്റിയംഗം അസീം എം.ടി, ഐ.സി.സി വനിതാ വിംഗ് വൈസ് പ്രസിഡന്റ് അബിദ സുബൈർ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ തുടങ്ങി ഒട്ടേറെ പേര്‍ ബുക്ക്‌സ്വാപ്പ് സന്ദർശിച്ചു. വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നതോടൊപ്പം വിദ്യാഭ്യാസത്തെ പ്രകൃതി സൗഹൃദമാക്കുകയും, പേപ്പർ റീസൈക്ലിംഗിന്റെ ആവശ്യകതയും അതിന്റെ…
യൂണിയൻ കോപ് 14% ഡിവിഡൻഡും 5% പർച്ചേസ് റിട്ടേണും അംഗീകരിച്ചു
മൊത്തം 244.38 മില്യൺ ദിർഹമാണ് ഡിവിഡൻഡ്. യൂണിയൻ കോപ് 14% ക്യാഷ് ഡിവിഡൻഡും ഓഹരി ഉടമകളുടെ പർച്ചേസുകൾക്ക് 5% റിട്ടേണും പ്രഖ്യാപിച്ചു. ജനറൽ അസംബ്ലി മീറ്റിങ്ങിലാണ് പ്രഖ്യാപനം. 2025 വർഷത്തേക്കുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് റിപ്പോർട്ട് ഓഹരി ഉടമകൾ അംഗീകരിച്ചു. കൂടാതെ ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ സാമ്പത്തിക സ്റ്റേറ്റ്മെന്റുകളും ഓഡിറ്റും അംഗീകരിച്ചു. മൊത്തം 244.38 മില്യൺ ദിർഹമാണ് ഡിവിഡൻഡ്. റിട്ടേൺ ഇനത്തിൽ 36.81 മില്യൺ ദിർഹവും നൽകി. സി.എസ്.ആർ പദ്ധതികൾക്കായി 6.14 ദിർഹവും അനുവദിച്ചു. യൂണിയൻ കോപ് സുസ്ഥിര വളർച്ചയ്ക്കുള്ള പ്രവർത്തനങ്ങൾ നടന്ന വർഷമാണ് 2025 എന്ന് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ജിജി ജോൺസൺ കന്നി വോട്ട് രേഖപ്പെടുത്തി
എടത്വ: പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ജിജി ജോൺസൺ കന്നി വോട്ട് രേഖപ്പെടുത്തി. തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണിയാണ് ജിജി ജോൺസൺ. പ്രവാസ ജീവിതത്തിന് മുമ്പ് നഴ്സിംഗ് പഠനവും ജോലിയുമായി ഡൽഹിയിലായിരുന്നതിനാൽ ജീവിതത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് സാധിച്ചിട്ടില്ല. പലതവണ അവധിക്ക് നാട്ടില്‍ എത്തിയിട്ടുണ്ടെങ്കിലും വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. ഇത്തവണ നാട്ടിലെത്തിയതിന് ശേഷം വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കുകയായിരുന്നു. കുടുംബത്തോടൊപ്പം തലവടി ആനപ്രമ്പാൽ തെക്ക് ഗവ.എൽ പി സ്കൂളിൽ ഉള്ള ബൂത്തിൽ എത്തിയ ജിജി ജോൺസന് ബിഎൽഒ രാജി സുഭാഷ് സമ്മതിദായക ഫോട്ടോ തിരിച്ചറിയൽ കാർഡ് നല്‍കി. തുടര്‍ന്ന് 132 -ാം മത് ബൂത്തിൽ വോട്ടവകാശം രേഖപ്പെടുത്തി. ജനാധിപത്യത്തിൽ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് സമ്മതിദാനവകാശം. വൈകിയാണെങ്കിലും അതിന്റെ ഭാഗമായി തീർന്നതിൽ…
കേരള നിയമസഭയുടെ പതിനാറാം തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു
തിരുവനന്തപുരം: പതിനാറാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പോളിംഗ് ശതമാനം കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് 75.01 ശതമാനമാണ്. അവസാന മണിക്കൂറിലെ കണക്കുകൾ കൂടി ചേർത്താൽ ശതമാനം ഇനിയും വർദ്ധിക്കും. ചില ബൂത്തുകളിൽ വോട്ടർമാർ ഇപ്പോഴും ക്യൂവില്‍ കാത്തു നില്‍ക്കുകയാണ്. അവർക്ക് വോട്ടു ചെയ്യാനും അനുവാദമുണ്ടാകും. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലാണ് (77.63%), എറണാകുളം (77.25%), തൊട്ടുപിന്നിൽ പാലക്കാട് (77.09%). എറണാകുളം ജില്ലയിലെ കുന്നത്തുനാട് ആണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് (81.99%). ഉപതെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ പാലക്കാട് മണ്ഡലത്തിൽ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
പോളിംഗ് ബൂത്തിലും ചാരക്കണ്ണട: സ്പൈ ഗ്ലാസ് ധരിച്ച് പോളിംഗ് ബൂത്തില്‍ കയറിയ യുഡിഎഫ് ഏജന്റിനെ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി
കാസര്‍ഗോഡ്: സംസ്ഥാനത്ത് വോട്ടെടുപ്പ് തകൃതിയായി നടക്കുമ്പോള്‍ ചാരക്കണ്ണട (സ്പൈ ഗ്ലാസ്) ധരിച്ച് ബൂത്തിലെത്തിയ യു ഡി എഫിന്റെ ചീഫ് ഏജന്റ് അഡ്വ. ബി എം ജമാലിനെ തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി. ബേക്കൽ ഇസ്ലാമിയ എൽ.പി. സ്കൂളിലെ 144-ാം നമ്പർ ബൂത്തിൽ നിന്നാണ് ജമാലിനെ പിടികൂടിയത്. വോട്ടിംഗ് രഹസ്യങ്ങൾ ചോർത്താൻ ഉപയോഗിച്ചതാണോ അതോ മറ്റെന്തെങ്കിലും ആവശ്യത്തിനാണോ കണ്ണട ഉപയോഗിച്ചതെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ കണ്ണട അധികൃതർ പിടിച്ചെടുത്തു. ജമാലിനെ പിന്നീട് വിട്ടയച്ചതായാണ് റിപ്പോർട്ട്. വോട്ടെടുപ്പില്‍ ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന ആരോപണവും ഉയർന്നു. മലപ്പുറത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു ലീഗ് പ്രവർത്തകന് മര്‍ദ്ദനമേറ്റു. മലപ്പുറം മങ്കടയിലാണ് മുസ്ലീം ലീഗ് പ്രവർത്തകനായ തിരൂർക്കാട് സ്വദേശി ഷബീറിന് മര്‍ദ്ദനമേറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവർ ഇഖ്ബാൽ, സുഹൃത്ത് ആഷിഖ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാനാർത്ഥി കുന്നത്ത്…
ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച ഗണ്യമായി കുറയും; ഏറ്റവും കൂടുതല്‍ ബാധിക്കുക കുവൈത്തിനെയും ഖത്തറിനെയും: ലോക ബാങ്ക്
ദുബായ്: മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ, ലോക ബാങ്ക് ഗുരുതരമായ മുന്നറിയിപ്പ് നൽകി. ലോക ബാങ്കിന്റെ അഭിപ്രായത്തിൽ, ഈ പിരിമുറുക്കം ഗൾഫ് രാജ്യങ്ങൾ, വടക്കേ ആഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാക്കിസ്താന്‍ എന്നിവയുടെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കും. 2026 ഏപ്രിൽ 8 ബുധനാഴ്ചത്തെ ഏറ്റവും പുതിയ റിപ്പോർട്ടിൽ, യുദ്ധം ഈ പ്രദേശങ്ങളിലെ സാമ്പത്തിക വളർച്ചയെ ഗണ്യമായി മന്ദഗതിയിലാക്കുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഈ മാന്ദ്യം അവിടെ താമസിക്കുന്നവരുടെയും അവിടെ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെയും സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാം. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ആയിരിക്കും സാമ്പത്തിക മാന്ദ്യത്തിന് ഏറ്റവും ഇരയാകുന്നതെന്ന് റിപ്പോർട്ട് പറയുന്നു. കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയിൽ ഗണ്യമായ ഇടിവ് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അവിടെ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെയും പുതിയ ജോലികളെയും നേരിട്ട് ബാധിച്ചേക്കാം. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന അല്ലെങ്കിൽ യാത്ര ചെയ്യാൻ…
പ്രവാസികൾക്കും പൗരന്മാർക്കും ഇടയിൽ ഐക്യം വളർത്തിയെടുക്കുന്നതിനുള്ള യുഎഇ സർക്കാരിന്റെ പുതിയ സംരംഭത്തിൽ ബിനാൻസും പങ്കുചേരുന്നു
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസ്, യുഎഇയുടെ ദേശീയ പൗര സംരംഭമായ “ഒരു രാഷ്ട്രം. ഒരു ജനത”യിൽ പങ്കാളിത്തം പ്രഖ്യാപിച്ചു. “ഒരു രാഷ്ട്രം. ഒരു ജനത. ഒരുമിച്ച്, നമ്മൾ സ്നേഹിക്കുന്നത് നമ്മൾ സംരക്ഷിക്കുന്നു” എന്നതിനെ അടിസ്ഥാനമാക്കിയുള്ള ഈ കാമ്പെയ്‌ൻ ഡിസൈൻ കമ്മീഷൻ അബുദാബി (DCAD) യുമായുള്ള പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്. യുഎഇയിലെ സാമൂഹിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഷെയ്ഖ ഷംസ ബിൻത് ഹംദാൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ആരംഭിച്ച യുഎഇയുടെ “കുടുംബ വർഷ”ത്തിന്റെ ഒരു പ്രധാന ഭാഗമാണിത്. യുഎഇയിൽ താമസിക്കുന്ന പൗരന്മാരും പ്രവാസികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹകരണം വളർത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു. നിരവധി സർക്കാർ, ബിസിനസ് സ്ഥാപനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. നിലവിൽ ഈ ഗ്രൂപ്പിൽ ചേരുന്ന ഏക ആഗോള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചാണ് ബിനാൻസ്. അബുദാബിയുടെ…
‘ഇന്ദിരാ ഗ്യാരണ്ടി’ യുടെ പേരില്‍ കോണ്‍ഗ്രസ് വിവരശേഖരണം നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കെപിസിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ദിരാ ഗ്യാരണ്ടിയുടെ പേരില്‍ യുഡിഎഫ് വിതരണം ചെയ്ത ലഘുലേഖകളില്‍ വ്യക്തിഗത വിവരശേഖരണം നടത്തിയത് വിവാദത്തിലായി. വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ കെപിസിസി പ്രസിഡന്റിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ലഘുലേഖകളുടെ മറവിൽ വോട്ടർമാരുടെ പേരുകൾ, പ്രായം, ഫോൺ നമ്പറുകൾ, മണ്ഡലങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ഈ വിവരശേഖരണത്തെ വോട്ടർമാർക്ക് നൽകുന്ന വാഗ്ദാനങ്ങളുമായോ ആനുകൂല്യങ്ങളുമായോ ബന്ധിപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി കമ്മീഷൻ കണ്ടെത്തി. ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്‌ഷന്‍ 123 പ്രകാരം ‘അഴിമതി പ്രവർത്തനങ്ങൾ’ ആയി കണക്കാക്കാവുന്ന കുറ്റമാണെന്ന് നോട്ടീസിൽ പറയുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന…
