ന്യൂയോർക്ക്: പ്രമുഖ സുവിശേഷ പ്രാസംഗികനായ യൂ ടി ജോർജ് (Rtd. Deputy Chief ENGINEER ) ആഗസ്റ്റ് ഒന്നാം തിയതി വെള്ളിയാഴ്ച വൈകീട്ട് 6:30നു യോങ്കേഴ്സിലും (St . Johns Episcopal Church, 100 Underhill St, Yonkers), ആഗസ്റ്റ് 2, 3 തീയതികളില്‍ (ശനി, ഞായർ) വൈകിട്ട് 6 മണിക്ക് (St . Thomas Evangelical Church, 530 Western Hwy S , Blauvelt, NY) റോക്‌ലൻഡിലും സുവിശേഷ സന്ദേശം നൽകുന്നു അപ്പൊസ്റ്റോലിക സഭകൾ സഭാ വ്യത്യാസം കൂടാതെ ക്രിസ്തുവിൽ ഒരുമിച്ചു കൂടുന്ന കൂട്ടായ്മയായ കാൽവരി പ്രയർ ഫെല്ലോഷിപ്പ് കൂട്ടായ്മായാണ് സുവിശേഷ യോഗം ക്രമീകരിച്ചിരിക്കുന്നത് ..ജീവധാര ആലപിക്കുന്ന ഗാന ശുശ്രഷയിലും അനുഗ്രഹീത വചന ശുശ്രഷയിലും ഏവരെയും സഭാ വ്യത്യാസം കൂടാതെ സ്വാഗതം ചെയ്യുന്നു .. കൂടുതൽ വിവരങ്ങൾക്ക്; ബെന്നി തോമസ് 914 514 0813.…
Category: AMERICA
വി എസ്സും നഴ്സുമാരുടെ സമരവും: ബ്രിജിത് വിൻസൻ്റ്
നഴ്സിംഗ് രംഗത്ത് പെൻസിൽവാനിയ ഇൻഡ്യൻ അമേരിക്ക നഴ്സസ് ഒർഗനൈസേഷൻ (PIANO) സ്ഥാപിതമായത് 1975 ൽ ആയിരുന്നു. അന്നു മുതൽ അമേരിക്കയിലും ഇൻഡ്യയിലും നഴ്സുമാരുടെ ന്യായമായ എല്ലാ ആവശ്യങ്ങളിലും പിയാനോ കൃത്യമായി ഇടപ്പെട്ടു വരുന്നു. നഴ്സിംഗ് വിദ്യാർത്ഥികളുടെ ബോണ്ട്, സർട്ടിഫിക്കറ്റ് പിടിച്ചുവക്കൽ മുതലായ കാര്യങ്ങളിലും ഉയരം, വയസ്, വിവാഹ സ്ഥിതി മുതലായവയിലും അടിമുടി വന്ന മാറ്റങ്ങളിൽ പിയാനോയുടെ സ്വാധീനം ചില്ലറയല്ല. ശമ്പളം വർദ്ധിപ്പിക്കുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് 115 ദിവസം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർന്നത് പുന്നപ്ര സമരനായകൻ അന്തരിച്ച ശ്രീ വി.എസ് അച്യുതാനന്ദൻ്റെ ശക്തമായ ഇടപെടൽ മൂലം ആയിരുന്നു. അന്ന് മാർ ബസേലിയോസിൽ കത്തിപ്പടർന്ന സമരം പ്രതിപക്ഷ നേതാവായിരുന്ന വി എസിൻ്റെ ഉറപ്പിലാണ് ഒത്തു തീർന്നത്. മൂന്ന് നഴ്സുമാർ ആത്മാഹുതി നടത്തുവാൻ മുകളിലത്തെ…
മറിയാമ്മ യോഹന്നാൻ ന്യൂയോർക്കിൽ കർത്താവിൽ നിദ്രപ്രാപിച്ചു
ന്യൂയോർക്ക്: റോക്ക്ലാൻഡ് ഐപിസി സഭാംഗം യോഹന്നാൻ യോഹന്നാന്റെ (കുഞ്ഞുമോൻ) ഭാര്യ മറിയാമ്മ യോഹന്നാൻ (അമ്മുക്കുട്ടി -76) ന്യൂയോർക്ക് വാലി കോട്ടേജിൽ കർത്താവിൽ നിദ്രപ്രാപിച്ചു. മക്കൾ: എബി, ഡെബി മരുമക്കൾ: സാന്ദ്ര, എബി കൊച്ചു മക്കൾ: ഗ്രാന്റ്, കെയ്റ്റ്, വില്യം, അലീസ, ഒലീവിയ, ക്രിസ്റ്റൻ പൊതുദർശനം 25 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ ഐപിസി റോക്ക്ലാൻഡ് അസംബ്ലി സഭയിൽ (85 Marion Street, Nyack, Ny) വെച്ച് നടത്തപ്പെടും. സംസ്കാര ശുശ്രൂഷ 26 ന് ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെയും തുടർന്ന് സംസ്കാരം സ്പ്രിംഗ്‌വാലിയിലുള്ള ബ്രിക് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും. വാർത്ത: നിബു വെള്ളവന്താനം
ഗീത ഗോപിനാഥ് ഐഎംഎഫിനോട് വിട പറയുന്നു; ഇനി ഹാർവാർഡ് സർവകലാശാലയില്‍ പ്രൊഫസറാകും
അന്താരാഷ്ട്ര നാണയ നിധിയിലെ ഏറ്റവും സ്വാധീനമുള്ള ശബ്ദങ്ങളിലൊന്നായ ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് ഇപ്പോൾ ഒരു പുതിയ ഇന്നിംഗ്‌സിലേക്ക് കടക്കുകയാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി ഏഴ് വർഷത്തെ മികച്ച സേവനത്തിന് ശേഷം, 2025 ഓഗസ്റ്റിൽ IMF-നോട് വിടപറയാൻ പോകുന്നു. വാഷിംഗ്ടണ്‍: അന്താരാഷ്ട്ര നാണയ നിധി (IMF) ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധയുമായ ഗീത ഗോപിനാഥ് ഓഗസ്റ്റിൽ IMF വിടും. ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക സ്ഥാപനത്തിലെ ഉന്നത സ്ഥാനങ്ങളില്‍ ഒന്നായ ഗീത തന്റെ അക്കാദമിക് ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ഒരുങ്ങുകയാണ്. 2025 സെപ്റ്റംബർ 1 മുതൽ ഹാർവാർഡ് സർവകലാശാലയിൽ ഗ്രിഗറി ആൻഡ് അനിയ കോഫി പ്രൊഫസർ ഓഫ് ഇക്കണോമിക്സ് ആയി അവർ വീണ്ടും ചുമതലയേൽക്കും. 2019 ലാണ് ഗീത ഗോപിനാഥ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തുന്നത്.…
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻറെ വിയോഗത്തിൽ “ഫോമ” അനുശോചിച്ചു
ന്യൂയോർക്ക് : മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻറെ വിയോഗത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ), അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. പരിസ്ഥിതി, പൊതുജനക്ഷേമം എന്നീ വിഷയങ്ങളില്‍ ധീരമായ തീരുമാനങ്ങളെടുത്ത് മൂല്യാധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വി.എസ്. ഫോമ എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. വി.എസ് എന്നും പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്നുവന്നു ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ അനുസ്മരിച്ചു. അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദൻ എന്ന് ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് പറഞ്ഞു. സിപിഎമ്മിന്റെ രൂപവത്കരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്ന വി.എസ്, നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തളരാത്ത ശബ്ദമായിരുന്നുവെന്നു ഫോമാ ട്രഷറർ സിജിൽ പാലക്കലോടി അനുസ്മരിച്ചു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വി.എസ്, എന്നും സ്ത്രീ പക്ഷത്തത്തു നിലകൊണ്ടിരുന്ന ജനകീയ നേതാവായിരുന്നുവെന്നു ഫോമാ വൈസ്…
ട്രംപിന്റെ മുൻ അഭിഭാഷകയെ ഫെഡറൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് യുഎസ് ജഡ്ജിമാർ മാറ്റി
വാഷിംഗ്ടൺ ഡി.സി:മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകയായിരുന്ന അലീന ഹബ്ബയെ ന്യൂജേഴ്‌സിയുടെ ഉന്നത ഫെഡറൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ഒരു കൂട്ടം യുഎസ് ജഡ്ജിമാർ നീക്കം ചെയ്തു. സംസ്ഥാനത്തെ ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പുകൾക്കിടെയാണ് ഈ തീരുമാനം. ക്രിമിനൽ നിയമത്തിൽ പ്രോസിക്യൂട്ടറായി മുൻപരിചയമില്ലാത്ത ഹബ്ബയെ ട്രംപിന്റെ പേഴ്സണൽ അറ്റോർണിയായി സേവനമനുഷ്ഠിച്ച ശേഷം മാർച്ചിലാണ് ഈ താൽക്കാലിക സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 120 ദിവസത്തെ അവരുടെ ഇടക്കാല കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ജഡ്ജിമാരുടെ ഈ അപ്രതീക്ഷിത നടപടി. ട്രംപ് അവരെ ഔദ്യോഗികമായി ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നെങ്കിലും, സെനറ്റിലെ ഡെമോക്രാറ്റുകൾ അവരുടെ സ്ഥിരീകരണത്തിനുള്ള വഴി തടഞ്ഞിരുന്നു. ഒരു ഇടക്കാല പ്രോസിക്യൂട്ടറെ ഈ സ്ഥാനത്ത് തുടരുന്നതിൽ നിന്ന് ജഡ്ജിമാർ തടയുന്നത് അപൂർവമാണെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഹബ്ബയ്ക്ക് പകരം അവരുടെ ഡെപ്യൂട്ടിയും കരിയർ പ്രോസിക്യൂട്ടറുമായ ഡെസിറി ലീ ഗ്രേസിനെയാണ് ജഡ്ജിമാർ ഈ റോളിലേക്ക്…
യുഎസ് പോസ്റ്റൽ സർവീസിന്റെ ഉന്നത ശ്രേണിയിലെ മലയാളി സാന്നിധ്യം
ഹ്യൂസ്റ്റൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസിന്റെ സൗത്ത് വെസ്റ്റ് ഏരിയ ലേബർ റിലേഷൻസ് മാനേജരായി ഒരു മലയാളി. ജൂലൈ പന്ത്രണ്ടു മുതൽ സ്ഥാനമേറ്റ മനോജ് മേനോൻ ആണ് ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചത്. ഈ നിലയിലെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് മനോജ് മേനോൻ. 1997 ൽ ക്ളർക് ആയി പോസ്റ്റൽ സർവീസിൽ ജോലിതുടങ്ങിയ അദ്ദേഹം യൂണിയൻ സ്റ്റുവാർഡ് ആയിട്ടാണ് തുടക്കം. അവിടെ നിന്ന് പോസ്റ്റൽ ലേബർ ലോയിൽ പ്രാവീണ്യം നേടിയ മനോജ് അനാവശ്യമായി പിരിച്ചുവിടപ്പെട്ട പല ജോലിക്കാരെയും തിരികെ എത്തിക്കുന്നതിലൂടെ മാനേജ്‌മെന്റിന് തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന് അദ്ദേഹം സൂപ്പർവൈസർ, ഡിസ്ട്രിബൂഷൻ മാനേജർ എന്നീ പദവികളിലേക്കു ഉയർത്തപ്പെട്ടു. താമസിയാതെ ആൽവിൻ സിറ്റി പോസ്റ്റ്മാസ്റ്ററായി നിയമിതനായി. അവിടെ നിന്നും ഹ്യൂസ്റ്റൺ ഡിസ്ട്രിക്ട് ലേബർ റിലേഷൻസ് മാനേജറായി എത്തുകയായിരുന്നു. ധാരാളം ഇന്ത്യക്കാർ ജോലിചെയ്യുന്ന പോസ്റ്റൽ സർവീസിൽ കഴിഞ്ഞ 28 വർഷത്തെ ജോലിക്കിടയിൽ ധാരാളം…
ടെസ്‌ല ചാർജിംഗ് യൂണിറ്റിൽ നിന്ന് വൻ തീപിടുത്തം;ടെക്സാസിലെ ലൂയിസ്‌വില്ലിൽ വീടിന് വ്യാപകമായ നാശനഷ്ടം
ലൂയിസ്‌വിൽ(ടെക്സാസ്) :ടെക്സാസിലെ ലൂയിസ്‌വിൽ നഗരത്തിൽ ടെസ്‌ല ചാർജിംഗ് യൂണിറ്റിൽ നിന്നുണ്ടായ തീപിടുത്തത്തിൽ ഒരു വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. ഗാരേജിലെ കാർ ചാർജർ ഉപകരണത്തിൽ നിന്നാണ് തീ പടർന്നതെന്ന് നഗര വക്താവ് മാറ്റ് മാർട്ടുച്ചി ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. തീവ്രമായ ഈ തീപിടുത്തം ഗാരേജിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ഒരു ലെക്‌സസ് വാഹനത്തിനും വീടിന്റെ മുകളിലത്തെ നിലകൾക്കും കാര്യമായ നാശനഷ്ടമുണ്ടാക്കി. പൂർണ്ണമായി കത്തിനശിച്ച ലെക്‌സസ് വാഹനവും, മേൽക്കൂരയിൽ വലിയ ദ്വാരങ്ങളുള്ള വീടും ദൃശ്യങ്ങളിൽ കാണാം. വീട്ടുടമസ്ഥ ടെസ്‌ല ചാർജ് ചെയ്യാൻ പ്ലഗ് ഇൻ ചെയ്തതിന് ശേഷം തിരികെ വീട്ടിലെത്തിയപ്പോഴാണ് ചാർജിംഗ് യൂണിറ്റിൽ തീപിടിക്കുന്നത് കണ്ടതെന്ന് മാർട്ടുച്ചി അറിയിച്ചു. ഉടൻ തന്നെ ടെസ്‌ല ഗാരേജിൽ നിന്ന് മാറ്റി തെരുവിൽ പാർക്ക് ചെയ്തതിനാൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചില്ല. (ശ്രദ്ധിക്കുക: റിപ്പോർട്ടിൽ…
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരെ ഗൂഗിളിന്റെ നടപടി: ചൈന – റഷ്യ ഉൾപ്പടെ 11,000 യൂട്യൂബ് ചാനലുകൾ അടച്ചുപൂട്ടി
ലോകമെമ്പാടുമുള്ള പ്രചാരണങ്ങളുടെയും വ്യാജ വാർത്തകളുടെയും ശൃംഖലകൾക്കെതിരെ ഗൂഗിളിന്റെ കർശന നടപടിയുടെ ഭാഗമായി 11,000-ത്തിലധികം യൂട്യൂബ് ചാനലുകൾ, ഗൂഗിൾ അക്കൗണ്ടുകൾ, ബ്ലോഗുകൾ എന്നിവ നീക്കം ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾക്കെതിരെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ലോകമെമ്പാടും വ്യാപിക്കുന്ന പ്രചാരണങ്ങൾക്കും ‘ഏകോപിത സ്വാധീന പ്രവർത്തനങ്ങൾക്കും’ എതിരെ കർശന നടപടി സ്വീകരിച്ചുകൊണ്ട്, ചൈന, റഷ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ബന്ധമുള്ള ഏകദേശം 11,000 യൂട്യൂബ് ചാനലുകളും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഗൂഗിൾ നീക്കം ചെയ്തു. 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിലാണ് ഈ നടപടി സ്വീകരിച്ചത്, അതിൽ ഗൂഗിളിന്റെ ഭീഷണി വിശകലന ഗ്രൂപ്പ് (TAG) ഈ അക്കൗണ്ടുകൾ ആഗോള പ്രചാരണ കാമ്പെയ്‌നുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു. ഈ ചാനലുകളിൽ ഭൂരിഭാഗവും…
ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വിലക്ക്: യുഎസ് ഒളിമ്പിക് കമ്മിറ്റി ട്രംപിന്റെ ഉത്തരവിനൊപ്പം
കാലിഫോർണിയ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, വനിതാ ഒളിമ്പിക് കായിക ഇനങ്ങളിൽ യുഎസിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ വിലക്കി യുഎസ് ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി (USOPC). യുഎസ്ഒപിസി സിഇഒ സാറാ ഹിർഷ്‌ലാൻഡ് പോളിറ്റിക്കോയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ നയം എല്ലാ ദേശീയ കായിക സംഘടനകൾക്കും ബാധകമാണ്. പുതിയ നയം “സ്ത്രീകൾക്ക് ന്യായവും സുരക്ഷിതവുമായ മത്സര അന്തരീക്ഷം ഉറപ്പാക്കുന്നതിന്” ഊന്നൽ നൽകുന്നുവെന്ന് ഹിർഷ്‌ലാൻഡ് വ്യക്തമാക്കി. നേരത്തെ, ട്രാൻസ് അത്‌ലറ്റുകളെക്കുറിച്ച് ഓരോ കായിക സംഘടനയ്ക്കും അവരുടേതായ നയം രൂപീകരിക്കാൻ അനുവാദമുണ്ടായിരുന്നു. “സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന് പുരുഷന്മാരെ ഒഴിവാക്കുക” എന്ന തലക്കെട്ടിലുള്ള ട്രംപിന്റെ ഫെബ്രുവരിയിലെ എക്സിക്യൂട്ടീവ് ഉത്തരവാണ് ഈ മാറ്റത്തിന് വഴിവെച്ചത്. ഇത് വേൾഡ് അത്‌ലറ്റിക്സ്, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) എന്നിവയുമായി യുഎസിനെ എതിർക്കുന്ന നിലപാടിലേക്ക് എത്തിക്കുന്നു. കാരണം, ഈ…
