തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ അവാർഡുകളുടെയും നഴ്സിംഗ് സ്കോളർഷിപ്പുകളുടെയുംവിതരണം(ആർദ്രം 2026) ഫെബ്രുവരി 25ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മന്ത്രി ജെ.ചിഞ്ചുറാണിമുഖ്യതിഥിയായിരിക്കും.രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. എ.എൽ.എമാരായ കെ.മുരളീധരൻ, കടകംപള്ളി സുരേന്ദ്രൻ, എം.മുകേഷ്, വി.കെ.പ്രശാന്ത്, അഹമ്മദ് ദേവർ കോവിൽ, അനൂപ് ജേക്കബ്, ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ,മെഡിമിക്സ് ഉടമ ഡോ.എ.വി.അനൂപ്, നോർക്ക എം.ഡി അജിത് കൊളാശ്ശേരി, കവി മുരുകൻ കാട്ടാക്കട തുടങ്ങിയവർ ആശംസകൾ നേരും. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗ്ളോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി സി.വെളിയത്ത് ,വൈസ്…
Category: AMERICA
സഹോദരനെ പട്ടിണിക്കിട്ടു കൊന്നു; യുട്ടാ സംസ്ഥാനത്തു യുവാവിന് തടവുശിക്ഷ
യുട്ടാ :അമേരിക്കയിലെ യുട്ടാ സംസ്ഥാനത്തു വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ 12 വയസ്സുകാരനായ സഹോദരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ പീറ്റേഴ്സണ് കോടതി തടവുശിക്ഷ വിധിച്ചു. ഗാവിൻ പീറ്റേഴ്സൺ എന്ന ബാലൻ 2024 ജൂലൈയിലാണ് മരിച്ചത്. വെറും തറയിൽ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിലായിരുന്നു ഗാവിൻ. ഭക്ഷണവും വെള്ളവും നൽകാതെ മാസങ്ങളോളം പട്ടിണിക്കിട്ടതിനെ തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു. സെപ്സിസ് (Sepsis) ബാധിച്ചാണ് കുട്ടി മരിച്ചത്. കുട്ടിയെ നിരീക്ഷിക്കാൻ മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ ഒളിപ്പിക്കാൻ ടൈലർ ശ്രമിച്ചിരുന്നു. എന്നാൽ പ്രതികളുടെ ഫോണുകളിൽ നിന്ന് കുട്ടിയെ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ഇവർ നടത്തിയ സന്ദേശങ്ങൾ പോലീസ് കണ്ടെടുത്തു. ചൈൽഡ് അബ്യൂസ് ഹോമിസൈഡ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ടൈലറിന് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ടൈലറിന്റെ പിതാവിനും രണ്ടാനമ്മയ്ക്കും നേരത്തെ തന്നെ ഈ കേസിൽ ശിക്ഷ…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ പ്രതിജ്ഞയെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഫെബ്രുവരി 19 നു വൈകുന്നേരം 7 മണിക്ക് അപ്‌നാ ബസാർ ആഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്. ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോൽഘാടനം നടത്തുന്നതിനും തീരുമാനിച്ചു. പ്രസിഡണ്ട് ഫിന്നി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപപിച്ചു. തുടർന്ന് ഐപിസിഎൻഎ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ മുൻ പ്രസിഡന്റ് കൂടിയായ അനിൽ ആറന്മുളയ്ക്ക് ഫിന്നിയും ജീമോൻ റാന്നി അനുമോദനങ്ങൾ അർപ്പിച്ചു. ഫിന്നി രാജു നടത്തിയ അദ്ധ്യക്ഷ…
മാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ ന്യൂയോർക്കിൽ
ന്യൂയോർക്ക് : ഇരുപത്തിമൂന്നാമത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ 16 വരെ ന്യൂയോർക്കിലെ എല്ലെൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ വെച്ച് നടത്തപ്പെടുന്നു. ന്യൂയോർക്ക് ശാലേം മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ബൈബിൾ പഠനങ്ങൾ, പ്രചോദനാത്മക പ്രസംഗങ്ങൾ, ഗൈഡൻസ് സെഷനുകൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ചകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് കോൺഫ്രൻസിൽ ഒരുക്കിയിരിക്കുന്നത്. നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ , മാർത്തോമ്മാ സഭയിലെ പ്രമുഖ പ്രഭാഷകനായ റവ. ഡോ. മോത്തി വർക്കി എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ബൈബിൾ ക്ലാസ്സുകൾക്ക് റവ. സിബു എബ്രഹാം മാത്യു (കാനഡ) നേതൃത്വം നൽകും. “പ്രതിസന്ധികളിലെ പ്രബലത, രക്ഷകനോടൊത്തുള്ള അതിജീവനം” (Stronger than struggles, Resilience with the Savior) എന്നതാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ തീം. കോൺഫ്രൻസിൻറെ നടത്തിപ്പിനായി ശാലേം…
കാണാതായ കുട്ടിയെ കണ്ടെത്തി പ്രതി പിടിയിൽ:അംബർ അലർട്ട് പിൻവലിച്ചു
ഫീനിക്സ് : വെള്ളിയാഴ്ച രാത്രി കാണാതായ കെഹ്‌ലാനി റോജേഴ്‌സിനെ (3 വയസ്സ്) ഞായറാഴ്ച രാവിലെ ഫീനിക്സിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന മറീന നൊറിഗ (23) എന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഗ്യാസ് സ്റ്റേഷന് സമീപം ഇവരെ കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സഹായം ആവശ്യപ്പെട്ടതിനെത്തുടർന്ന് കുട്ടിയുടെ പിതാവ് മറീനയ്ക്ക് സ്വന്തം വീട്ടിൽ അഭയം നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രി പെട്ടെന്ന് കുട്ടിയെയും കൊണ്ട് ഇവർ അപ്രത്യക്ഷമാവുകയായിരുന്നു. കുട്ടി ആരോഗ്യവതിയാണെന്നും നിലവിൽ സുരക്ഷിതയാണെന്നും അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന അംബർ അലർട്ട് പിൻവലിച്ചു
മൊഞ്ചത്തികൾ (കവിത): ജയശങ്കർ പിള്ള
മണൽ മഴക്കാടുകൾ പെയ്തൊഴിയുന്നൊരാ മധ്യാഹ്ന രേഖയിലൊരു പുണ്യ ഭൂമി അതിൻ മരതക ചെപ്പിലൊരു മന്ദാര പുഷ്പമായി മനസ്സിന്റെ മണിയറ, മറ നീക്കി എത്തുമ്പോൾ മണൽക്കാടുകൾ പൂത്തു സുവർണ്ണരേഖയാൽ കൊലുസിട്ടു സ്വപ്‌ന വീഥികൾ തരളിതമാകുമ്പോൾ ഏകനായ് വെയിൽ ചൂട് തീർത്തൊരാ എണ്ണക്കിണറുകളിൽ ദാഹ ജലത്തിനായ് കേഴുമ്പോൾ മുന്നിലായ് കാരാഗൃഹത്തിലെ കൈപ്പുനീർ പാത്രത്തിൽ ദാഹം ശമിപ്പിയ്ക്കാൻ വ്യഗ്രത പൂണ്ടവൾ തേടി അലയുന്നു ഈ സ്വർണ്ണ രാജിയിൽ കയ്‌പ്പുനീർ മോന്തും കറുപ്പിന്റെ മക്കളെ മണൽ ആഴിയായ് കാറ്റുയർന്നു മറ തീർത്തു കറുപ്പിന്റെ ആവരണം വീണുടയുമ്പോൾ ഈന്തപ്പന കാടുകളിൽ കാറ്റിന്റെ മർമ്മരം കനലായ് എരിയുന്ന നാളം തീർത്ത ചൂടിൽ കത്തി അമർന്നു കുതറി ഓടുന്ന യുവത്വം പകലിന്റെ ഇരുളിൽ ലയിച്ചലിയുന്നു. നാസാഗ്ര നാളികളിളെ തുളയ്ക്കുന്ന ഊദും പിന്നെ ഈന്തപ്പനക്കാട്ടിൽ,താററ്റു പോയൊരാ മേനിയും തരളിതമായൊരാ തന്മാത്ര വേളയിൽ കരിമ്പട കൂട്ടിലെ സ്വർണ്ണ മൽസ്യങ്ങളുടെ തോരാത്ത…
അമേരിക്കയുടെ കിഴക്കൻ തീരത്ത് അതിശക്തമായ മഞ്ഞുവീഴ്ച; ന്യൂയോർക്കിലും ബോസ്റ്റണിലും ‘ബ്ലിസാർഡ്’ മുന്നറിയിപ്പ്
അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ‘ഹെർണാണ്ടോ’ എന്ന് പേരിട്ടിരിക്കുന്ന ഈ കൊടുങ്കാറ്റ് ഞായർ, തിങ്കൾ ദിവസങ്ങളിൽ ജനജീവിതം സ്തംഭിപ്പിച്ചേക്കാം. 2017-ന് ശേഷം ആദ്യമായി ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് ബൊറോകളിലും ‘ബ്ലിസാർഡ്’ (അതിശക്തമായ മഞ്ഞു കാറ്റ്) മുന്നറിയിപ്പ് നൽകി. ബോസ്റ്റണിലും സമാനമായ ജാഗ്രതാ നിർദ്ദേശമുണ്ട്. റോഡുകളിൽ മഞ്ഞ് വീണ് അപകടങ്ങൾക്കും കറുത്ത മഞ്ഞിനും (Black Ice) സാധ്യതയുള്ളതിനാൽ ജനങ്ങൾ യാത്ര ഒഴിവാക്കണമെന്ന് ന്യൂയോർക്ക് മേയർ നിർദ്ദേശിച്ചു. വിമാന സർവീസുകൾ വലിയ തോതിൽ തടസ്സപ്പെടാൻ സാധ്യതയുണ്ട്. കൊടുങ്കാറ്റ് അതിവേഗം ശക്തിപ്രാപിച്ച് തിങ്കളാഴ്ചയോടെ ഒരു ‘ബോംബ് സൈക്ലോൺ’ (Bomb Cyclone) ആയി മാറാൻ സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിസ്റ്റുകൾ വിലയിരുത്തുന്നു. മണിക്കൂറിൽ 40 മുതൽ 70 മൈൽ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് തീരദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സത്തിനും…
മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള ആർട്ടെമിസ് II ദൗത്യം സാങ്കേതിക തകരാറുകൾ കാരണം മാറ്റി വെച്ചു
ചന്ദ്രനെ ചുറ്റാൻ നിശ്ചയിച്ചിരുന്ന നാസയുടെ ആർട്ടെമിസ് II ദൗത്യം അവസാന നിമിഷത്തെ സാങ്കേതിക തകരാർ മൂലം മാറ്റി വെച്ചു. ഹീലിയം പ്രവാഹ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണ തീയതി റദ്ദാക്കിയത്. 50 വർഷത്തിനുശേഷം നടക്കേണ്ടിയിരുന്ന ചരിത്രപരമായ ബഹിരാകാശ യാത്രയായിരുന്നു ഇത്. നാസ: മനുഷ്യ ബഹിരാകാശ പര്യവേഷണത്തിൽ പുതിയൊരു അധ്യായം കുറിക്കേണ്ടിയിരുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാസയുടെ ആർട്ടെമിസ് II ദൗത്യം അവസാന നിമിഷത്തെ സാങ്കേതിക പ്രശ്‌നം കാരണം മാറ്റി വെച്ചു. ബഹിരാകാശയാത്രികരെ ചന്ദ്ര ഭ്രമണപഥത്തിലേക്ക് അയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ദൗത്യം. 50 വർഷത്തിലേറെയായി മനുഷ്യർ ബഹിരാകാശത്തേക്ക് ഇത്രയും ദൂരം സഞ്ചരിക്കുന്നത് ഇതാദ്യമായിരിക്കും. ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമായ ഈ ദൗത്യം, ഭാവിയിൽ മനുഷ്യൻ ചന്ദ്രനിലേക്ക് പോകുന്നതിനും അവിടെ ദീർഘകാല സാന്നിധ്യം ഉറപ്പാക്കുന്നതിനുമുള്ള ഒരു നിർണായക ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു. നാല് ബഹിരാകാശയാത്രികർ ഏകദേശം…
ഇറാനെതിരായ ട്രംപിന്റെ ആക്രമണ പദ്ധതി: അമേരിക്കയില്‍ രാഷ്ട്രീയ ഭിന്നതകൾ; ട്രംപിനു മേല്‍ ആഭ്യന്തര സമ്മർദ്ദം വര്‍ദ്ധിക്കുന്നു
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കുകയും മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കാല തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കേ, ഭരണകൂടത്തിനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നു. സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കൂടുതൽ പ്രധാനമെന്ന് ചില സഖ്യകക്ഷികള്‍ വിശ്വസിക്കുന്നു. വാഷിംഗ്ടണ്‍: മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന അസ്വസ്ഥതകൾക്കിടയിൽ, അമേരിക്കൻ രാഷ്ട്രീയവും ചൂടുപിടിക്കുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും അറേബ്യൻ കടൽ മേഖലയിൽ വലിയ തോതിലുള്ള സൈനിക വിന്യാസം നടത്തുകയും ചെയ്തുകൊണ്ടിരിക്കേ, പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്തു. ശ്രദ്ധേയമായി, ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്താണ് സഖ്യകക്ഷികളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടുന്നത്. ട്രംപിന്റെ തീരുമാനം രാഷ്ട്രീയമായി സമയബന്ധിതമാണോ എന്നതിനെക്കുറിച്ച് ചോദ്യങ്ങളും ഉയർന്നുവരുന്നുണ്ട്. ഇറാനെതിരായ സൈനിക നടപടി സംബന്ധിച്ച് ഭരണകൂടത്തിനുള്ളിൽ പൂർണ്ണമായ ഐക്യമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു.…
“പതിറ്റാണ്ടുകളായി അവര്‍ അമേരിക്കയെ വഞ്ചിക്കുകയാണ്”; തീരുവ 10% ൽ നിന്ന് 15% ആയി വർദ്ധിപ്പിച്ച് ട്രംപ്
വാഷിംഗ്ടണ്‍:സുപ്രീം കോടതിയുടെ തീരുവ സംബന്ധിച്ച തീരുമാനത്തിന് മറുപടിയായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ ഇറക്കുമതികളുടെയും ആഗോള താരിഫ് 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു. സെക്ഷൻ 122 പ്രകാരം ഉടനടി പ്രാബല്യത്തിൽ വരുന്ന ഈ പുതിയ 15 ശതമാനം താരിഫ് 150 ദിവസം വരെ നിലനിൽക്കും. ഈ നീക്കം ആഗോള വ്യാപാരത്തിൽ അനിശ്ചിതത്വം പുതുക്കിയിരിക്കുന്നു. ട്രംപിന്റെ ഈ നീക്കം അന്താരാഷ്ട്ര വ്യാപാര സമൂഹത്തെ ഞെട്ടിച്ചു. ശനിയാഴ്ച, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സാധനങ്ങൾക്ക് 10 ശതമാനത്തിൽ നിന്ന് 15 ശതമാനം തീരുവ ചുമത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മുൻ താരിഫ് പദ്ധതി അസാധുവാണെന്ന് സുപ്രീം കോടതി വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ട്രംപിന്റെ ആക്രമണാത്മക തീരുമാനം ആഗോള സമ്പദ്‌വ്യവസ്ഥയിൽ പുതിയ കോളിളക്കം സൃഷ്ടിച്ചു. യുഎസ് സുപ്രീം കോടതി തന്റെ താരിഫ് പ്രോഗ്രാം റദ്ദാക്കിയതിൽ പ്രസിഡന്റ് ട്രംപ്…
