അമ്മ എവിടെ? (കവിത): ജയൻ വർഗീസ്

(കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ അടി പിണഞ്ഞ സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു) അമ്മ തൻ നെഞ്ചിൽ ഉറങ്ങിക്കിടന്നൊരു കുഞ്ഞായിരുന്നു ഞാൻ കൂട്ടിൽ. പൊന്നണിഞ്ഞെത്തും പ്രഭാത ത്തുടുപ്പിന്റെ കന്നിക്കതിരായിരുന്നു ! അമ്മേ യനശ്വര സ്തന്യമായ് സ്നേഹത്തി – ന്നന്നം ചുരത്തിയോരമ്മേ, എന്തിനാ മാറിൽ നിന്നെന്നെ പറിച്ചെറി- ഞ്ഞിന്നീ കരാളം ചതുപ്പിൽ ? കത്തിയെരിഞ്ഞ പ്രപഞ്ച നിഗൂഢത – ക്കിപ്പുറം വന്ന നിൻ സ്നേഹം , ചിപ്പിയിൽ മുത്തുപോൾ ജീവന്റെ യുൾതാള സത്യമായ് എന്നെ രചിച്ചു ! മുത്തണിപ്പൊൻ മുലക്കച്ച തുറന്നെനി ക്കെത്ര മുലപ്പാൽ ചുരത്തി ? എത്ര ശതകോടി വർഷാന്തരങ്ങളിൽ മൊത്തി നീയെന്നെ വളർത്തീ ? എന്നിട്ടു മീവിധം സംഹാര രുദ്രയായ് എന്നെ പറിച്ചെറിഞ്ഞീടാൻ എന്തപരാധം നിൻ സ്വപ്ന പുഷ്പങ്ങളിൽ എന്തേ പുഴുക്കുത്ത് വീഴാൻ ? അമ്മേ ക്ഷമിക്കൂ ഇനിയുമൊരായിരം ജന്മങ്ങൾ മണ്ണിൽ തളിർക്കും ! ഞാനാണവർ…

ചിലയ്ക്കുന്നതെന്തെൻ കിളിയേ (കവിത): പുലരി

ചിലയ്ക്കുന്നതെന്തെൻ കിളിയേ എനിക്കറിയാത്ത ഭാഷയിൽ പരിഭവമോ പരിദേവനമോ പരിഹാസമോ പരിലാളനമോ ഹൃദയത്തിൻ ഭാഷ ഞാൻ ശ്രമിക്കുന്നു ഗ്രഹിക്കുവാൻ സന്തോഷം എങ്കിൽ ചിരിച്ചിടാം കൂടെ സന്താപച്ചുവയെന്നാൽ രണ്ടിറ്റു കണ്ണീർ പൊഴിക്കാം കൂട്ടിന്നു പോരാൻ ക്ഷണമെങ്കിൽ നിനക്കായ് കൂടൊന്നു തീർക്കാൻ മനോജാലകം തുറന്നിടാം അരികിൽ വന്നു കിളിയേ എനിക്കറിയുന്ന ഭാഷയിൽ ഉരിയാടൂ നീയും മനം കുളിരെ.

കള്ളക്കടൽ (കവിത): ഷാഹുല്‍ പണിക്കവീട്ടില്‍

അയാൾ ഓർക്കുകയായിരുന്നു അവന്റെ കുട്ടിക്കാലം! ഓഫീസിൽ നിന്നും വരുമ്പോൾ വാതിൽ തുറന്നു വരവേറ്റിരുന്നത് ഭാര്യയാണ് ഒക്കത്ത് അവനുണ്ടാകും എന്നെ കാണുമ്പോൾ മോണകാട്ടി ചിരിച്ചു കൈ നീട്ടി നെഞ്ചിലേക്ക് ചായും കോരിയെടുത്തുമ്മ വെക്കുന്ന തക്കത്തിൽ ആദ്യം കണ്ണട തട്ടിയെടുക്കും പിന്നെ പേന നിലത്തിടും മുമ്പേ തന്ത്രത്തിൽ തിരിച്ചു വാങ്ങി ദൂരേക്ക് മാറ്റി വെക്കണം ഓർമ്മപ്പട്ടം കൈവിട്ട് പറക്കുമ്പോൾ കാഴ്ച മങ്ങിയ കണ്ണുകൾ ശൂന്യതയിലേക്ക് തിരിച്ചുവെച്ച് അയാൾ ബന്ധവിച്ഛേദത്തിന്റെ അപാരത അറിയുന്നു നിസ്സഹായതയുടെ ഇരുമ്പഴികൾക്കുള്ളിൽ ബന്ധനത്തിന്റെ കാഠിന്യമനുഭവിക്കുന്നു ചെറുമകൻ അയാളെ വാപ്പയെന്നും അയാളുടെ ഭാര്യയെ ഉമ്മയെന്നും വിളിച്ചു പപ്പയും മമ്മയും അടുത്തുണ്ടായാലും അവന്റെ ആവശ്യങ്ങൾക്കും ശാഠ്യങ്ങൾക്കും വഴങ്ങിയിരുന്ന വാപ്പയും ഉമ്മയുമായിരുന്നു ഏറ്റവും പ്രിയപ്പെട്ടവർ അവനെ നെഞ്ചത്തും ചാരത്തും കിടത്തി പാട്ടുപാടിയും കഥ പറഞ്ഞും ഉറക്കിയത് ഊട്ടിച്ചും ഉടുപ്പിച്ചും കൈപിടിച്ചു നടത്തിച്ചത് മറവിയിലേക്കെറിയാൻ കഴിയില്ല കുളിപ്പിക്കാൻ അവന്റെ മമ്മ വിളിക്കുമ്പോൾ വാപ്പ…

നിവേദനം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

പുഞ്ചിരി ചുണ്ടോടു ചേർന്നു നിൽക്കുന്ന പോൽ പൂമണം പൂവോടു ചേർന്നിടും പോൽ, വാക്കോടതിന്നർത്ഥം ചേർന്നു രമിക്കും പോല്‍, നാക്കോടു ചേർന്നീടുമക്ഷരം പോൽ, ശൈശവം പൈതലെ പുൽകി നിൽക്കുന്ന പോൽ ശൈലവും മാനവും ചേർന്നിടും പോൽ, അലമാലയാഴിയോ ടൊട്ടി നിൽക്കുന്ന പോൽ അല്ലികൾ അലരൊത്തു നിന്നിടും പോൽ, മധുരം മധുവോടു ചേർന്നു നിൽക്കുന്ന പോൽ മതിയോടു പൂനിലാവെന്നതു പോൽ, ഹരിതാഭ ചേലിൽ വസന്തത്തോടെന്ന പോൽ കരിമുകിൽ മാനത്തോടെന്നതു പോൽ, ശൈത്യം ശിശിരത്തോടെന്നതു പോൽ, ഓമൽ ശൈശവം പൈതലോടെന്നതു പോൽ, ശൈലമാകാശത്തെ തൊട്ടുനിൽക്കുന്ന പോൽ, ശൈലിയിൽ ലക്ഷ്യാർത്ഥമെന്നതു പോൽ, നൃത്തം മയിലോടു ചേർന്നു നില്‍ക്കുന്ന പോൽ വൃത്തം കവിതയോടെന്നതു പോൽ, കൂജനം കോകിലകണ്ഠത്തോടെന്ന പോൽ കൂരിരുൾ രാവിനോടെന്നതു പോൽ, സാദരം ഞാനുമെൻ ജീവനാം കൃഷ്ണാ! നിൻ പാദപദ്മങ്ങളിൽ ചേർന്നു നിൽപ്പു! ജന്മം നീയെത്ര തന്നാലും അടിയനാ ജന്മം നരജന്മമാകേണമേ!

ഞെട്ടറ്റു വീണ പൂക്കള്‍ (കവിത): ജയൻ വർഗീസ്

മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ വരൂ. ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചൊന്നു തേങ്ങുകയാണ് ഞാൻ ! ഏതോ നിയാമക വീഥിയിൽ നക്ഷത്ര ധൂളികൾ വാരിപ്പുതച്ചതീ ലീവിതം ! വേഷങ്ങളാടുവാൻ വേണ്ടി നിരാമയ ഛേദം വിളങ്ങുന്ന മണ്ണിൻ ചിരാതുകൾ ! ഞെട്ടറ്റു വീഴാൻ തുടിക്കുകയാണ് നാം മൊട്ടായി വീണ്ടും ജനിക്കുവാനാകുമോ ? നിത്യം പ്രപഞ്ച മഹാ സാഗരത്തിലെ മുത്തുകൾ നമ്മൾ യുഗങ്ങളിൽ പിന്നെയും ! (ഗൾഫിൽ ഞെട്ടറ്റു വീണവർക്ക് കണ്ണീർപ്പൂക്കൾ)

മഴവില്ല് (കവിത): പുലരി

ഒളിഞ്ഞു നോക്കും വൃത്തശകലമായ് വരച്ച സപ്തനിറ സൗന്ദര്യമേ എത്തിപ്പിടിക്കാൻ മോഹമുണ്ടേ ആ ചെരിവിൽ ഉരുസിക്കളിക്കും മാനസം കാണാപ്പുറം തേടി അലയുകയോ?

കുഞ്ഞോളങ്ങൾ (കവിത): പുലരി

ഗുളുഗുളുന്നനെ ചിരിച്ചൊഴുകി കുളുകുളുക്കണ കാറ്റുമായി അരികിലെത്തും ആറ്റുവെള്ളത്തിൽ കിലുകിലുക്കും പാദസരം അണിഞ്ഞ കാലാൽ തിരയിളക്കി കളിച്ചിട്ടു മതി വരാത്ത കുസൃതിക്കുട്ടീ പ്രകൃതീ നിന്നെ കണ്ടു മനം മയങ്ങുന്നു.

താമരയിലയും നീർത്തുള്ളിയും (കവിത): പുലരി

പങ്കജപത്രത്തിൽ തൊട്ടും തൊടാതെയും തത്തിക്കളിക്കും ജലകണം പോലെ ബന്ധ- ബന്ധനങ്ങൾ കൂടാതെ ആകുമോ ചിന്ത്യം മാനവ ജീവിതം പാരിതിൽ തലപൊക്കി നിൽക്കും നേരത്തും കൂട്ടായി നിൻ നിഴൽ മാത്രം എന്നറിയേണം മാനസം സൂര്യപ്രഭയിൽ വിടർന്ന പൂക്കൾ വാടീടും കതിരോനെ പിരിയും നേരം .

വേനൽ മേഘജം (കവിത): പുലരി

പൊരിയുന്ന വേനലിൽ വരളുന്ന തൊണ്ടയുമായ് ഇലനാമ്പു വേഴാമ്പലായ് കാർമേഘദയകാത്തു വാനവും നോക്കി ഒരിറ്റു ദാഹജലം കൊതിച്ചിരിക്കേ ഹൃദയമിടിപ്പോ ഇടിവെട്ടായ് കേൾക്കുന്നു ജലധാര പയ്യെ ഭൂമി തൻ സുഗന്ധം പരത്തുന്നു കുളിർ കാറ്റായി ഹരിത പത്രങ്ങൾ തലയാട്ടി രസിക്കുന്നു പുതുമഴ നനയാനെൻ മനവും കൊതിക്കുന്നു.

വിഷുഫലം (കവിത): സതീഷ് കളത്തിൽ

ഇന്നലെയും നിന്നെകുറിച്ചു ഞാൻ ഓർത്തിരുന്നു. കാമികളുടെ ആത്മാവിൽ പൂക്കുന്ന കർണ്ണികാരമായ്, ഒരു വസന്തഋതുവായി നീയെത്തുമ്പോഴെല്ലാം നിൻറെ, ഉടഞ്ഞാണശിഞ്ജിതമെൻറെ ഉള്ളിലുറഞ്ഞ ശൈത്യത്തെ ഉരുക്കിക്കളയുമായിരുന്നു. പുറത്ത്, മേശപ്പൂത്തിരി കത്തുമ്പോൾ അകത്ത്, മത്താപ്പ് വിരിഞ്ഞിരുന്ന കാലം. വരമ്പത്തുനിന്നും കൊമ്പത്തോട്ടു കേറി അമ്മ, അച്ഛനൊപ്പം ചക്കയിടുന്നതു കണ്ടാലും മിണ്ടാത്ത കള്ളന്മാർ ചക്കപ്പുഴുക്കിലെ ഉപ്പ് നോക്കാൻ മത്സരിച്ചു വട്ടമിട്ടുവന്നിരുന്ന കാലം. കണിയും കൈനീട്ടങ്ങളും സദ്യവട്ടങ്ങളും കഴിഞ്ഞൂഞ്ഞാലാട്ടം കഴിഞ്ഞാലും കൊതിപ്പിച്ചു നില്ക്കുന്ന മേടസൂര്യനെ കൊഞ്ഞനംകുത്തി നടന്ന കാലം. തേങ്ങാപാൽ മധുരമോടെ പുന്നെല്ലരിക്കട്ടകൾ തൂശനിലയിൽ കിടന്നാവി പോകുന്നോർമ്മയും പനയോലയ്ക്കുള്ളിൽ വെടിമരുന്ന് കക്കിയ ഒച്ചയും പ്രതിധ്വനിക്കും നേരങ്ങളിൽ നീ കടന്നുവരുമ്പോൾ കോശവളർച്ച തടയപ്പെട്ട്, രൂപപരിണാമം വന്ന മുഖമരങ്ങൾ തഴച്ചു നില്ക്കുന്നു; ഇന്നിവിടം, ഉഷ്ണവായു തിങ്ങിയ കന്ദരമാകുന്നു. ചിരപരിചിതർപോലും അപരിചിതരും അന്ധന്മാരും ഗന്ധമില്ലാത്തവരുമായിരിക്കുന്നു. അതിജീവനത്തിൻറെ ആർത്തനാദങ്ങൾ ‘ബീപ്’ ശബ്ദവീചികളായി പരിണമിച്ചു. മീനച്ചൂടിൽ, മണ്ണിൽ കിടന്നുരുകുന്നത്, മാനഭംഗപ്പെട്ട വിഷുവത്തിൻറെ കബന്ധമാണ്; തല,…