(വായനക്കാര്‍ക്ക് ഈ നന്ദിദിനത്തില്‍ ‘താങ്ക്സ്ഗിവിംഗ് ഡേയില്‍’ നന്ദിയും ആശംസയും നേര്‍ന്നുകൊണ്ട് ഈ കവിത സമര്‍പ്പിക്കുന്നു) അര്‍പ്പിക്കാമിന്നും എന്നെന്നും നന്ദിദിന വാടാമലരുകള്‍….. സര്‍വ്വചരാചര സൃഷ്ടി സ്ഥിതി സംഹാര സംരക്ഷകാ….. ഇഹ പരലോക ആധാര ശില്‍പ്പി ജഗദീശ്വരാ….. അഞ്ജലീ ബദ്ധരായി നിന്നെ കുമ്പിട്ടു നമിക്കുന്നേന്‍…. അടിയങ്ങള്‍ തന് ആയിരമായിരം കൃതജ്ഞതാ സ്തോത്രങ്ങള്‍….. അര്‍പ്പിക്കുന്നിതാ നിന് സംപൂജ്യമാം പാദാരവിന്ദങ്ങളില്‍….. ഈ ‘നന്ദി’ ദിനത്തിലൊരിക്കല്‍ മാത്രമല്ലെന്നുമെന്നും….. സദാനേരവും നിമിഷവും അര്‍പ്പിക്കുടിയങ്ങള്‍ തന് നന്ദി…… ഏഴാംകടലിനിക്കരെയുള്ള പോറ്റമ്മയാം എന്‍ ദേശമേ….. ഏഴാംകടലിനക്കരെയുള്ള പെറ്റമ്മയാം എന്‍ ദേശമേ……. പരിരംഭണങ്ങളാല്‍ നന്ദിയുടെ പരിമളങ്ങള്‍ പൂശട്ടെ ഞങ്ങള്‍…. പാരില്‍ മരുപ്പച്ചയാം പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടി…. പോറ്റമ്മയാമീദേശത്തിന്‍ മടിത്തട്ടില്‍ ശയിക്കും ഞങ്ങള്‍…. ഓര്‍ക്കും ഞങ്ങളെന്നുമെന്നും പെറ്റമ്മയാമാദേശത്തെ…. ഒട്ടും കുറവില്ല.. നമിക്കുന്നു ഞങ്ങള്‍ തന് മാതാപിതാക്കളെ…. ഞങ്ങളെ ഞങ്ങളാക്കിയ മാതാപിതാ ഗുരുക്കളെ…. നിങ്ങള്‍ക്കര്‍പ്പിയ്ക്കാന്‍ നന്ദിവാക്കുകളില്ലാ ഞങ്ങള്‍ക്കിനി…. നമ്രശിരസ്കരാം ഞങ്ങള്‍ കൂപ്പുകൈകളാല്‍ നമിക്കുന്നു….…
Category: POEMS
മണ്ണാങ്കട്ടയും പൊന്നാങ്കട്ടയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
മണ്ണാങ്കട്ടയായെങ്ങോ കിടന്നോരെന്നെയൊരു പൊന്നാങ്കട്ടയായ്, തങ്കക്കട്ടയായ് മാറ്റി കാലം! കാലത്തിൻ അദൃശ്യമാം മാന്ത്രിക ഹസ്തങ്ങളെൻ കോലമേ മാറ്റി തന്റെ ശിൽപ്പ ചാതുരി കാട്ടി! അജ്ഞാന തിമിരാന്ധ,നായി ഞാൻ അലയുമ്പോൾ വിജ്ഞാന പ്രഭ ചൊരിഞ്ഞു ജ്വലനാക്കിയെന്നെ! നന്മതിന്മകൾ, അതിൻ അന്തരം, പരിണാമം കർമ്മത്തിലധിഷ്ഠിതമെന്നെന്നെ പഠിപ്പിച്ചു! അതിലെൻ വ്യക്തിത്വവും ദൃശ്യമായ് സമ്പൂർണ്ണമായ് അതിലൂടല്ലോ ഞാനീ ലോകത്തെ അറിഞ്ഞതും! കർമ്മത്തിൻ, സനാതന ധർമ്മത്തിൻ വൈശിഷ്ട്യവും മർമ്മമാം മനുഷ്യത്വ ഭാവവും ഗുണങ്ങളും! പർവ്വത സമാനമാം ആത്മാഭിമാനം സർവ്വം പാർവ്വണ ബിംബം പോലെ ദൃഷ്ടിഗോചരമായി! സർവ്വദാ ഭഗവാനിൽ ലിനമാം സമചിത്തം സർവ്വവും കാലാന്തരേ, പ്രത്യക്ഷ സത്യങ്ങളായ്! അവിശ്വസനീയമായ്, തോന്നും പോലെന്നുള്ളിലെ കവിയും, ലേഖകനും തുല്യമായ് പ്രകടമായ്! വാഗ്ദേവതയുടെ നിർല്ലോഭ കടാക്ഷവും നിർഗ്ഗുണൻ ഭഗവാന്റെ നിസ്തുല കാരുണ്യവും, സർവ്വവും സമന്വയിച്ചാത്മാഭിമാനം തോന്നും ഗർവ്വമേയേശാ പൊന്നാങ്കട്ടയായ് മാറ്റി, യെന്നെ! ആത്മവിശ്വാസം ഒപ്പം അശ്രാന്ത പരിശ്രമം ആത്മീയ, മെല്ലാം പൊന്നാങ്കട്ട…
ട്വിസ്റ്റ് ടു നെസ്റ്റ് സോഷ്യൽ ക്ലബ്ബുകൾ ! (കവിത): ജയൻ വർഗീസ്
കാറൽ മാർക്സിൻ മനസ്സിൽ വിരിഞ്ഞത് കമ്യൂണിസ്റ്റു മതം ! ചൂഷക വർഗ്ഗ കുരുതിയിലാ മത പൂജ നടക്കുന്നു ! ചോരയിൽ മാനവ സ്വർഗ്ഗം പണിയുവ- തേതൊരു മണ്ട മതം ? ആരുടെ ജീവിത വേദന മാറ്റും ക്രൂരം മനുഷ്യ മതം ? പൊട്ടിച്ചെറിയാൻ ചങ്ങല പണിയും വ്യക്തികൾ വേണ്ടിനി മേൽ ! വ്യക്തിയിൽ നിന്നു തുടങ്ങണമെന്തും വ്യക്തികൾ മനുഷ്യ കുലം ! വിപ്ലവമെന്നത് മറ്റൊരുവൻ മേൽ ശക്തി വിതച്ചല്ലാ സ്വത്വം ഭാഗി – ച്ചൊരു പിടി യവനും സ്വത്തായ് നൽകുമ്പോൾ ! അപരൻ കരളിൻ ചെറുകിളി കുറുകൽ അത് നിൻ സംഗീതം അവനെക്കരുതാ- നവസരമെന്നാൽ അത് നിൻ സായൂജ്യം !
അരുതരുത് (കവിത): ജയൻ വർഗീസ്
(അണ്വായുധ ഭീഷണിയിൽ അടിപിണയാനൊരുങ്ങുന്ന ആഗോള മനുഷ്യ രാശിക്ക് വേണ്ടി ഒരുവാത്മീകിത്തേങ്ങൽ) അരുത് കാട്ടാളന്മാരെ അതി തീവ്ര ഞാണിൽ നിന്നും അയക്കല്ലേ ശരമെന്റെ- യിണയുറങ്ങുന്നു ! ഒരുമര കൊമ്പിൽ ഞങ്ങൾ ഒരുമിച്ചു കൂടും കൂട്ടി പ്രണയ മർമ്മരങ്ങളിൽ ചേർന്നിരിക്കുമ്പോൾ, ഇടനെഞ്ചു പിളരുവാൻ ഇടയുള്ള യാഗ്നേയാസ്ത്രം മതി മതി, വിട്ടയക്കുവാൻ ക്രൂരനാവല്ലേ ? ! വിരിയുവാൻ വിതുമ്പുന്ന യരുമകൾ ചൂടും പറ്റി മൃദുചുണ്ട് തോടിൽ നിന്നും നിർഗ്ഗമിക്കുമ്പോൾ, അകലത്തെ യാകാശത്തിൽ മഴ പെയ്യാൻ തുടി താളം മുകിലിന്റെ യാശംസകൾ കൂട്ടിലെത്തുമ്പോൾ, ഒരു വേള പക്ഷിക്കുഞ്ഞിൻ ചിറകിന്റെ നിഴൽ പറ്റി പുലരികൾ വിരിയുവാൻ കാത്തു നിൽക്കുമ്പോൾ, കറുകപ്പുൽ വേരിൽ തൂങ്ങി മഴത്തുള്ളി പ്രപഞ്ചത്തിൻ തനിഛായ പകർത്തുന്നു സ്വനഗ്രാഹികൾ ! ഇനിയില്ല യിതു പോലെ കനവുകൾ തുടിക്കുന്ന നെബുലകൾ മണ്ണായ്ത്തീരാൻ കാത്തു നില്പില്ലാ ! അതുകൊണ്ടു വേട്ടക്കാരേ, അരുത് ! അതി വില്ലിൽ…
എന്റെ നീലാകാശം (കവിത): ജയന് വര്‍ഗീസ്
ചിരപുരാതനമായ ഏതൊരു കാൻവാസിനോടാണ് ഞാൻ ആകാശത്തെ ഉപമിക്കേണ്ടത്? സൂപ്പർ ജറ്റുകൾ ഉഴുതു മറിക്കുമ്പോൾ, അതിന്റെ മാറിൽ നിന്ന് വെളുത്ത ചോരയൊലിക്കുന്നത് ഞാൻ കാണുന്നു! ഹുങ്കാരവത്തോടെ കുതിച്ചുയരുന്ന ഭൂഖണ്ഡാന്തര മിസ്സൈലുകളിൽ നിന്ന്, കറുകറുത്ത പുകത്തൂണിൽ വിടരുന്ന മഷ്റൂൺ തലപ്പുകളെയോർത്തു ഞാൻ നടുങ്ങുന്നു! മുലപ്പാൽ മണക്കുന്ന അതിശുഭ്രതയിൽ നിന്ന് മസൂരിയുടെയും, പ്ളേഗിന്റെയും, ആന്ത്രാക്സിന്റെയും, എയിഡ്സിന്റെയും ജൈവാണുക്കൾ പറന്നിറങ്ങുന്നതു കണ്ട് ഞാൻ കരയുന്നു! ചിരപുരാതനമായ നറും വിശുദ്ധിയോടെ എന്നാണിനി എന്റെ നീലാകാശം എനിക്ക് സ്വന്തമാവുക?
കലികാല സവിശേഷതകൾ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
വചസ്സിൽ ‘ഹലോ ഹലോ’, കേൾക്കുവാനിമ്പം, പക്ഷെ, മനസ്സിൽ ‘ഹാലാഹലം’,കാണുവാനാവില്ലാർക്കും! രക്ഷകർ തങ്ങളെന്നു, ഞെളിയുമെന്നാൽ, കൊടും രാക്ഷസരിവരെന്നു തെളിയും പിൽക്കാലത്തിൽ! പൈതലിൻ മന്ദസ്മേരം തുളുമ്പും മുഖഭാവം പൈശാചികത്വം തുള്ളിക്കളിക്കും മനോഗതം! കൈതവം ലവലേശമേശാത്ത പെരുമാറ്റം വൈഭവപൂർവ്വം കാട്ടും, നമ്പുവാനാവാവിധം! അന്യർ തൻ കാര്യങ്ങളിൽ തലയിട്ടതിൽ നിന്നും വന്യമാം നിഗമനം സ്വതവേ കണ്ടെത്തുന്നു! ദന്തങ്ങൾ സ്വയം നൽകിയതിനെയൊരു കിംവ- ദന്തിയായ് മാറ്റുന്നുടൻ സ്വാർത്ഥ ലാഭങ്ങൾക്കായി! കൊടുത്ത കയ്യിൽത്തന്നെ കടിക്കുന്നല്ലോ, കഷ്ടം! കടുത്ത മഹാഹ്വയമിയലും നാഗം പോലെ! നന്ദികേടൊരു മഹാമാരിയാണതിനൊപ്പം നിന്ദയും കുറവെന്യേ, പെരുകുന്നിക്കാലത്തിൽ! പകയും, വൈരാഗ്യവും, കാമക്രോധാദികളും പുകഞ്ഞു കത്തുന്നെന്നും, പാരാകെ നിലയ്ക്കാതെ! തീപ്പൊരിവലിപ്പത്തിലുള്ളൊരു സമസ്യയെ തീപ്പന്തമാക്കൻ പോന്ന ചാതുരിസമാർജ്ജിപ്പൂ! ഏഷണിയൊരു തക്കമാർഗ്ഗമാണതു ചാരി ഏറുന്നു പ്രശസ്തിയും പ്രീതിയും സമ്പാദിപ്പാൻ! ‘ധാർമ്മിക ന്യായാധിപർ’തങ്ങളെന്നുൽഘോഷിപ്പൂ ധാർഷ്ട്യത്തോടപകീർത്തി വരുത്താൻ പ്രയത്നിപ്പൂ ! ‘അലസ ചേതസ്സുകൾ, പിശാചിൻ പണിപ്പുര’ ആലോചിക്കുന്നതവർ, അന്യർതൻ ഹാനിമാത്രം! അലയുന്നഹോരാത്രം…
ഓണം വരവായി (കവിത): എ.സി. ജോർജ്
ഓണം പൊന്നോണം വരവായി മാവേലി മന്നനും വരവായി എങ്ങും കൊട്ടും കുരവയും തട്ടുമുട്ട് താളമേളങ്ങൾ ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ മാവേലി രാജമന്നനെന്ന നാമമെങ്കിലും എന്നും ജനത്തോടൊപ്പം ജനസേവകൻ മാവേലി നാടു വാണിടും കാലം അനീതിയില്ല ജനത്തിന് നീതി മാത്രം ഉച്ചനീചത്വം ഇല്ലാത്ത ലോകത്ത് ആബാലവൃന്ദം ജനം സുഖസമൃദ്ധിയിൽ കള്ളമില്ല കൊള്ളയില്ല ചതിയില്ല വഞ്ചനയില്ല സത്യവും നീതിയും കൊടികുത്തി വാഴും കാലം ഉദ്യോഗസ്ഥ പരിഷകരുടെ കുതിര കയറ്റമില്ല കൈക്കൂലിയില്ല ഫയലുകൾക്ക് താമസമില്ല മാസപ്പടിയില്ല കള്ള കേസില്ല കുടുക്കലില്ല പോലീസ് സ്റ്റേഷനുകളിൽ ഇടിയില്ല വിരട്ടലില്ല തൊഴിയില്ല ഉരുട്ടലില്ല മെതിയില്ല പീഡനമില്ല തത്വവും നീതിയും നെറിവും ഇല്ലാത്ത രാഷ്ട്രീയ ഭരണ കോമരങ്ങൾ തൻ കാലുവാരി കാലുമാറി അധികാര ആസനം കരസ്ഥമാക്കി കേറി കുത്തി അടയിരുന്നു ജനദ്രോഹികളാം ജനാധിപത്യ ലേബലിൽ ജനത്തിന്മേൽ ആധിപത്യം പുലർത്തും കീശ വീർപ്പിക്കും വ്യാജ സേവകരില്ല…
ഗതകാല സ്മരണകളിൽ (ഓണക്കവിത): ജയൻ വർഗീസ്
തിരുവോണപ്പുലരികളെ, തുയിലുണരൂ …തുയിലുണരൂ …, വരവായീ വരവായീ, മലയാളപ്പെരുമ ! വരവായീ വരവായീ ഗതകാലസ്മരണ ! മലയാളത്തിരുനടയിൽ മഴവിൽക്കൊടി തിറയാട്ടം മനസ്സിന്റെ താരാട്ടിൽ മാവേലിത്തിരി വെട്ടം ! മല മുകളിൽ കോടി നാട്ടിയ മാന്യന്മാർ സിനിമാക്കാർ തലയുരുളും തരികിടയിൽ തലതല്ലി ചാവുമ്പോൾ , തിരുതാളി കാവുകളിൽ തിറയാടും കുരുവികളേ , ഒരുനല്ല പുലരിപ്പൂ നിറ താലം കൊണ്ടുവരൂ ! അടിപൊളിയുടെ അവതാര പെരുമകളിൽ വീണടിയും മലയാളം ഗതകാല സ്മരണകളിൽ പുലരട്ടെ തിരുവോണം ധർമ്മത്തിൻ നിരകതിരായ തെളിയട്ടെ! (തിരുവോണപ്പുലരികളെ ……)
പരുന്തും കോഴിയും (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ
പരുന്തു പറക്കും പോൽ മാനത്തു പറക്കുവാൻ പരുങ്ങി നടക്കുന്ന കോഴിക്കു കഴിയുമോ? പറക്കാൻ പഠിച്ചൊരാ നാളുതൊട്ടാകാശത്തിൽ കറങ്ങും പരുന്തിനു വിണ്ണുതാനതിമുഖ്യം ! പറക്കാൻ കഴിയുമോ?കഴിയില്ലയോ? യെന്നു പറയാനാവില്ലതു ശ്രമിക്കുന്നതു വരെ! ‘ആയിരം കാതം ദൂരം നടക്കാനാണെങ്കിലും ആദ്യത്തെ കാൽവയ്പ്പല്ലോ മുഖ്യമാം ഘടകവും’! ‘എനിക്കു കഴിയുമെന്ന’ വിശ്വാസമൊന്നല്ലയോ എപ്പോഴും വിജയത്തിലെത്തിയ്ക്കുന്നതു നമ്മെ! ‘എന്നാലതാവില്ലെന്നു’ മനസ്സു ചോന്നെന്നാലും ‘എന്നാലതാവുമെന്നു’ മാറ്റി നാം ചൊല്ലിക്കണം! നല്ലതിനാണെന്നാകിൽ നന്മ താൻ ഫലമെങ്കിൽ നമുക്കു നമ്മെത്തന്നെ മാറ്റുവാൻ പഠിക്കണം! മനസ്സു ചൊല്ലുന്നതു ശരിയോ തെറ്റോ യെന്നു- മറിയാൻ പുനർ പുനർ ചിന്തനം ചേയ്യേണം നാം! ആർത്തനായിരിക്കാതെ, ആരെയും ഭയക്കാതെ തന്നാലാതാവുമെന്നു തിരുത്തി ചിന്തിപ്പോരേ, സന്ദേഹമെന്യേ ചൊല്ലാം, ആശയും’, സ്വപ്നങ്ങളും സന്തോഷ പ്രദായിയായ് സാക്ഷാത്കരിക്കും നാളെ! പരുന്തു പറക്കും പോൽ കോഴിയും പറക്കുമ്പോൾ പറക്കില്ലെന്നു ചൊന്നോർ വിസ്മയസ്തബ്ധരാകും! വെടിയൂ, അപകർഷ ചിന്തയും സങ്കോചവും വെന്നിക്കൊടി പാറട്ടെ,…
ഓണം വരുന്നേ, പൊന്നോണം! (കവിത): ജോൺ ഇളമത
ഓണം വരുന്നേ പൊന്നോണം. തുമ്പപ്പൂ മണമുള്ള പൊന്നോണം! ഓണം വരുന്നേ…… തുമ്പികൾ പാറിപ്പറന്നു. തൂവാനത്തുമ്പികൾ തുള്ളികളിച്ചങ്ങും തിരുവാതിര മേള മാടി. ഓണം വരുന്നേ…… കൈതകൾ പൂത്ത വരമ്പത്തു ചാടി മാക്കാച്ചിത്തവളകൾ പാടി. ഓണം വരുന്നേ, പൊന്നോണം.! ഓണം വരുന്നേ…… കോലോത്തെ തമ്പുരാട്ടി. കോടിയുടുത്തു മാവേലി തമ്പുരാനെ വരവേറ്റ ഇടാനായി ഓണം വരുന്നേ……. മുറ്റത്തെ തെറ്റി പൂത്തുലഞ്ഞു. മൂവാണ്ടന്‍ മാവിന്റെ കൊമ്പത്തിരുന്ന് ഓലവാലൻ കിളിയാടി. ഓണം വരുന്നേ…… പച്ച വിരിച്ച പാടങ്ങളിലൊക്കെ പക്ഷികൾ പറന്നു പാടി ഓണം വരുന്നേ പൊന്നോണം! ഓണം വരുന്നേ……
