ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി നിലവില്‍ യാതൊരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി. സുധാകരന് നടത്തിയ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണെന്നും, ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന നേതാവാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എന്ത് തീരുമാനം എടുക്കണമെന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി. സുധാകരനും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ ഇടപെടാന്‍ താല്പര്യമില്ലെന്നും കാത്തിരുന്ന് കാണാമെന്നുമാണ് തന്റെ നിലപാടെന്ന് വേണുഗോപാല്‍ പറഞ്ഞു. ദീര്‍ഘകാല രാഷ്ട്രീയാനുഭവവും പക്വതയും ഉള്ള നേതാവായതിനാല്‍ എന്ത് തീരുമാനമെടുക്കണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന് മത്സരിക്കാന്‍ സീറ്റ് നല്‍കണമോയെന്നത്…
Category: KERALA
ഇറാൻ ജനതയോടൊപ്പം ഐക്യദാർഢ്യ രാവ് ഇന്ന്
മലപ്പുറം: അമേരിക്ക-ഇസ്രായേൽ ലോകഭീകരർ തകരട്ടെ; ഇറാൻ ജനതയോടൊപ്പം എന്ന ശീർഷകത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറാൻ ഐക്യദാർഢ്യ രാവ് ഇന്ന് (വെള്ളി) രാത്രി 930ന് മലപ്പുറത്ത്. വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ. ഷഫീഖ്, സെക്രട്ടറി നാസർ കീഴ്പറമ്പ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീർഷ തുടങ്ങിയവർ പങ്കെടുക്കും.
ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം: മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വട്ടപ്പാറയിൽ സ്ഥിതി ചെയ്യുന്ന ശാന്തി മന്ദിരത്തിന് കിടക്കകൾ, മെത്തകൾ, വാട്ടർ ഡിസ്പെൻസറുകൾ, ടേബിളുകൾ എന്നിവ കൈമാറി. ഭവനരഹിതരായ വൃദ്ധരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുകയും അഭയം നൽകുകയും ചെയ്യുന്ന ശാന്തി മന്ദിരം, കേരള സർക്കാർ, കേരള പോലീസ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സിഎസ്ആർ സംരംഭത്തിന്റെ ഭാഗമായി, കെയർ ഹോമിലെ താമസക്കാർക്ക് 50 കിടക്കകൾ, 75 കസേരകൾ, 6 ഡൈനിംഗ് ഡെസ്കുകൾ, വാട്ടർ ഡിസ്പെൻസറുകൾ എന്നിവ സംഭാവന ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധനരും , ഭവനരഹിതരുമായ ആളുകൾക്ക് ശാന്തി മന്ദിരം പരിചരണവും അഭയവും നൽകി വരുന്നു. കോടതി ഉത്തരവുകൾ വഴി…
വിമത കണ്‍വന്‍ഷനില്‍ പങ്കെടുത്തു; പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം
പാലക്കാട്: സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമായ പികെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി. കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെ, ജില്ലാ നേതൃത്വത്തിനെതിരെ ശശി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് പാർട്ടി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. താഴെത്തട്ടിലുള്ള നേതാക്കൾ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവരുടെ തെറ്റുകള്‍ ശശി ചൂണ്ടിക്കാണിച്ചിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ സ്പിരിറ്റ് വിൽപ്പനക്കാരൻ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. “സിപിഎമ്മിന്റെ മുൻ ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ പലരും ഈ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സമർപ്പണത്തോടെ നയിക്കാൻ കഴിവുള്ള ഒരു ടീമിന്റെ മുഖമാണ് ഞങ്ങൾ കാണുന്നത്. ഇത് വിമതരുടെ കൺവെൻഷനല്ല, വിപ്ലവ കമ്മ്യൂണിസ്റ്റുകളുടെ കൺവെൻഷനാണ്. ഞങ്ങൾ ഇവിടെ വന്നത് സ്വമേധയാ…
കൊച്ചി കോർപ്പറേഷന്റെ സമൃദ്ധി ഭക്ഷണശാലയുടെ കണക്കുകളിൽ ക്രമക്കേടുകള്‍; ഇന്ദിരാ കാന്റീനിന്റെ പൈലറ്റ് പ്രവർത്തനം ഉടൻ ആരംഭിക്കും
കൊച്ചി: സമൃദ്ധി@കൊച്ചിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) ആരോപണങ്ങൾക്കിടെ, യുഡിഎഫ് നേതൃത്വത്തിലുള്ള കൗൺസിൽ ആരംഭിച്ച ബജറ്റ് ഭക്ഷണശാലയുടെ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി. കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, ഓഡിറ്റ് ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അവർ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. കഴിഞ്ഞ വർഷം അധികാരമേറ്റതുമുതൽ, സമൃദ്ധി പദ്ധതിയുടെ ബ്രാൻഡ് മൂല്യവും മൗലികതയും അംഗീകരിക്കുന്നുണ്ടെങ്കിലും, മുൻ ഭരണകൂടം അതിന്റെ കണക്കുകൾ മറച്ചുവെക്കുകയാണെന്ന് യുഡിഎഫ് കൗൺസിൽ ആരോപിച്ചു. ഇത് സംരംഭം ലാഭത്തിലോ നഷ്ടത്തിലോ പ്രവർത്തിച്ചിരുന്നോ എന്ന് വ്യക്തമല്ല. തങ്ങളുടെ ഭരണകാലത്ത് ഈ സംരംഭം ആരംഭിച്ച എൽഡിഎഫ്, സമൃദ്ധിയുടെ ചെലവിൽ ഇന്ദിരാ കാന്റീനിനെ പ്രോത്സാഹിപ്പിക്കാനുള്ള മനഃപൂർവമായ തന്ത്രമാണെന്ന് ആരോപിച്ചുകൊണ്ട് ആരോപണത്തെ പ്രതിരോധിച്ചു. “സമൃദ്ധിയുടെ അക്കൗണ്ടുകളുടെ പ്രാഥമിക ഓഡിറ്റ് പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അന്തിമ ഓഡിറ്റ് ചെയ്ത റിപ്പോർട്ട് ഞങ്ങൾ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. സമൃദ്ധിക്ക് ഇപ്പോഴുള്ള രീതിയിൽ…
മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന് പുറത്തിറക്കി; വില 29.35 ലക്ഷം രൂപ
തിരുവന്തപുരം: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന് പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട എക്സ്ഇവി 9ഇ 2026ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയറില്‍ ഗ്രീന്‍ കാര്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ നേടിയ ഇലക്ട്രിക് എസ്യുവി കൂടിയാണ്. 29.35 ലക്ഷം രൂപയാണ് മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്റെ എക്സ്ഷോറൂം വില. മാര്‍ച്ച് രണ്ടിന് ബുക്കിങ് ആരംഭിക്കും, മാര്‍ച്ച് 10 മുതല്‍ വാഹനം ഉപഭോക്തോക്കളിലേക്കെത്തും. സാറ്റിന് ബ്ലാക്ക്, സാറ്റിന് വൈറ്റ് എന്നീ സവിശേഷമായ എക്സ്റ്റീരിയര്‍…
ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് റംസാൻ പ്രമാണിച്ച് ഒമാൻ എയർ നിർത്തി വെച്ച വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം പകരാൻ ഒമാൻ എയറിന്റെ 10 ഇന്ത്യൻ നഗരങ്ങളിലേക്കും പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള സർവീസുകൾ വർദ്ധിപ്പിച്ചു. ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഗൾഫ് വിമാന സർവീസുകൾ തടസ്സപ്പെടുത്തിയ സാഹചര്യത്തിൽ ഒമാൻ എയറിന്റെ വിപുലീകരിച്ച പ്രവർത്തനങ്ങൾ സുപ്രധാന വ്യോമ ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും ആശങ്കാകുലരായ യാത്രക്കാർക്ക് ആശ്വാസം നൽകുകയും ചെയ്തു. റംസാൻ കാലത്ത് മുമ്പ് നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ പുനഃസ്ഥാപിച്ചു, തിരക്ക് കൈകാര്യം ചെയ്യാൻ കൂടുതൽ ജീവനക്കാരെ വിന്യസിച്ചു. മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കുള്ള ട്രാൻസിറ്റ് ഡോക്യുമെന്റേഷനും ഒമാൻ ലളിതമാക്കിയിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ റോഡ് മാർഗം മസ്കറ്റിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ദുബായിൽ നിന്ന് 450 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഏകദേശം…
സമാധാന പ്രാര്‍ത്ഥനാ സമ്മേളനം വെള്ളിയാഴ്ച ജാമിഉല്‍ ഫുതൂഹില്‍; 25,000ത്തില്പരം വിശ്വാസികള്‍ സംബന്ധിക്കും
കോഴിക്കോട് : മധ്യ-പൗരസ്ത്യ രാഷ്ട്രങ്ങളിലും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ളവര്‍ യുദ്ധ ഭീതി അനുഭവിക്കുന്ന സഹാചര്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സമാധാന സന്ദേശ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്സനി സംസാരിക്കും. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ 9 മുതലാണ് പ്രാര്‍ഥനാ സമ്മേളനവും ബദ്റുല്‍ കുബ്റാ ആത്മീയ സംഗമവും സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറില്‍ 25,000ത്തില്‍…
മാൻ കാൻകോറിന് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സുസ്ഥിരതാ പുരസ്കാരം
കൊച്ചി: പ്രകൃതിദത്ത ചേരുവകളുടെ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ മാൻ കാൻകോർ, 2026-ലെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിൽ (ISC) സുസ്ഥിരതാ പുരസ്കാരം കരസ്ഥമാക്കി. സുഗന്ധവ്യഞ്ജന മേഖലയിൽ പരിസ്ഥിതി സൗഹൃദപരവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കിയതിനാണ് കമ്പനിക്ക് ഈ അംഗീകാരം ലഭിച്ചത്. ഉത്തർപ്രദേശിലെ പുതിന കർഷകരുടെ ഉന്നമനത്തിനായി കമ്പനി ആവിഷ്കരിച്ച ‘മിൻ്റ് സസ്റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ്’ ആണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. ഐ.എസ്.സി സസ്റ്റൈനബിലിറ്റി അവാർഡ്സിൽ രണ്ടാം സ്ഥാനമാണ് കമ്പനി നേടിയത്. ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആറായിരത്തിലധികം കർഷകരെയും 6,500 ഹെക്ടർ കൃഷിഭൂമിയെയും ഉൾപ്പെടുത്തിയാണ് മാൻ കാൻകോർ ഈ സുസ്ഥിര കൃഷി മാതൃക വികസിപ്പിച്ചെടുത്തത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആൻഡ് ആരോമാറ്റിക് പ്ലാന്റ്സുമായി (CIMAP) സഹകരിച്ച് നടപ്പിലാക്കിയ ‘ഏർലി മിൻ്റ് ടെക്നോളജി’ ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്. ഈ സാങ്കേതികവിദ്യ വഴി ജലസേചനത്തിൽ മുപ്പത് ശതമാനാം കുറവ്…
ശബരിമല സ്വർണ്ണ മോഷണ കേസ് വെള്ളത്തില്‍ വരച്ച വര പോലെയാകും; എസ് ഐ ടിക്ക് ഇനി പ്രസക്തിയില്ല: വി ഡി സതീശൻ
വർക്കല: ശബരിമല സ്വർണ്ണ കവർച്ച കേസ് ഒരു പുരോഗതിയുമില്ലാതെ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എസ്ഐടിക്ക് യാതൊരു പ്രസക്തിയുമില്ലെന്നും, എല്ലാവർക്കും ജാമ്യം നൽകി പുറത്തു പോകാൻ അവസരം നൽകുകയാണെന്നും സതീശൻ ആരോപിച്ചു. പ്രാഥമിക കുറ്റപത്രം സമർപ്പിക്കാൻ പോലും എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല. കൂടുതൽ അറസ്റ്റ് നടത്താൻ എസ്ഐടി തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അകത്തുള്ളവരെ രക്ഷിച്ചില്ലെങ്കിൽ പുറത്തുള്ളവർ കുടുങ്ങും. തന്ത്രിയെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സത്യവാങ്മൂലം നൽകാൻ വൈകിയതിന് സർക്കാരിനെ പരിഹസിച്ചു. ഇപ്പോൾ നവോത്ഥാനവുമില്ല സ്ത്രീ പ്രവേശനവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാര്‍ ജയിൽ മോചിതനായി. ദ്വാരപാലക ശില്പ കേസിലും കോടതി ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് അദ്ദേഹത്തിന് സ്വാഭാവിക…
