സ്ക്കൂളുകളിൽ പാദപൂജ; വിദ്യാർഥികളെ ബ്രാഹ്മണാധിപത്യത്തിന്റെ വിവേചന വിഴുപ്പ് പേറിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കും: നഈം ഗഫൂർ

തിരുവനന്തപുരം: ആർ.എസ്‌.എസ്‌ നിയന്ത്രണത്തിലുള്ള വിദ്യാനികേതൻ സ്ക്കൂളുകളിൽ വ്യാസ ജയന്തി ദിനത്തോടനുബന്ധിച്ച് ഗുരുപൂർണിമ എന്ന പേരിൽ വിദ്യാർഥികളെ കൊണ്ട് നിർബന്ധിച്ച് അധ്യാപകരുടെയും ബി.ജെ.പി നേതാക്കളുടെയും കാൽ കഴുകിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. കാസർഗോഡും ആലപ്പുഴയിലും കണ്ണൂരിലും ഈ ഹീനമായ പ്രവൃത്തി നടന്നു. അറിവും വിജ്ഞാനവും കൊണ്ട് അനീതികളെ ചോദ്യം ചെയ്യാൻ പ്രാപ്തരാകേണ്ട വിദ്യാർഥികളെ ബ്രാഹ്മണാധിപത്യത്തിന്റെ വിവേചന വിഴുപ്പ് പേറിക്കാനുള്ള നീക്കങ്ങളെ അംഗീകരിക്കാൻ കഴിയില്ല. അതിനെ ചെറുത്തുതോൽപ്പിക്കും. അധ്യാപകരും വിദ്യാർഥികളും തമ്മിൽ ജനാധിപത്യപരവും സംവാദാത്മകവുമായ ബന്ധങ്ങളാണ് ഉണ്ടാകേണ്ടത്. വിവേചനരഹിതമായ പരസ്പര ബഹുമാനവും സ്നേഹവും ആ ബന്ധത്തിൽ ജൈവികമായി ഉൾച്ചെരേണ്ടതാണ്. അതിനെയെല്ലാം റദ്ദ് ചെയ്ത്, വിദ്യാർത്ഥികളെ അടിമ മനോഭാവത്തോടെ കാണുന്ന, വിദ്യാർത്ഥികളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കിയ നടപടിയാണ് വിദ്യാനികേതൻ സ്ക്കൂളുകളിൽ നടന്നത്. ഇതിന്റെയടിസ്ഥാനം മനുഷ്യരെ തന്നെ തട്ടുകളാക്കി തിരിച്ച് ശ്രേഷ്ഠതയും നീചത്വവും കൽപ്പിക്കുന്ന ബ്രഹ്‌മണിസമെന്ന പ്രത്യയ…

തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ധർണ്ണ സംഘടിപ്പിച്ചു

എടത്വ: തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തകഴി ഏരിയാ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു. ധർണ തകഴി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. തകഴി ഏരിയ പ്രസിഡന്റ്‌ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. തകഴി റെയിൽവെ മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. തകഴി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അംബിക ഷിബു, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജയചന്ദ്രൻ കലാംകേരി,വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ശാശങ്കൻ,അംഗങ്ങളായ സിന്ധു ജയപ്പൻ,റീന മതികുമാർ, ജില്ലാ പ്രസിഡന്റ് എംഎം ഷെരിഫ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ, എടത്വ വികസന സമിതി പ്രസിഡൻ്റ് ഐസക്ക് എഡ്വേർഡ്,ജിജി ചിത്രം, വിനീഷ് കുമാർ,ജെയിമി സിന്ധ്യ,വിജയൻ ശാസ്ത,അശോകൻ ചുറ്റിസ്‌,മഹേശ്ശൻ…

സിനിമ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദ ഫെല്ലോഷിപ്പുമായി സ്ക്രീൻ അക്കാദമി

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി സ്‌ക്രീന്‍ അക്കാദമിക്കു തുടക്കം കുറിച്ചു. കാൻ, ഓസ്കാർ ജേതാക്കൾ, ഗുനീത് മോംഗ, പായൽ കപാഡിയ, റസൂൽ പൂക്കുട്ടി, മുതിർന്ന തിരക്കഥാകൃത്ത് അഞ്ജും രാജബാലി എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന അംഗങ്ങളുടെ ആവേശകരവും വേഗത്തിൽ വളരുന്നതുമായ ഒരു പട്ടികയിലൂടെ പുതിയ തലമുറയിലെ ചലച്ചിത്ര നിര്‍മാതാക്കളെ വിദ്യാഭ്യാസം, പ്രാതിനിധ്യം, അംഗീകാരം എന്നിവയിലൂടെ പിന്തുണ നല്‍കി ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോധ ഫൗണ്ടേഷന്റെ സ്ഥാപക രക്ഷാധികാരി അഭിഷേക് ലോധയുടെ പിന്തുണയോടെ സ്ഥാപിതമായ അക്കാദമിയിൽ ഫിലിം സ്‌ക്കൂളുകള്‍ നാമനിര്‍ദ്ദേശം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്രീന്‍ അക്കാദമി ബിരുദാനന്തര ബിരുദ ഫെല്ലോഷിപ്പുകള്‍ നല്‍കും. ഇതിന്റെ വിശദാംശങ്ങള്‍ www.screenacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സ്‌ക്രീനുമായി ചേര്‍ന്നാണ് മുംബൈയിൽ അക്കാദമി ആരംഭിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് തുടക്കം കുറിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌ക്രീന്‍ അക്കാദമിയെ കുറിച്ച്…

സ്വാശ്രയ കോളേജുകളിലെ ബിഎസ്‌സി, പോസ്റ്റ് ബേസിക്, എംഎസ്‌സി നഴ്‌സിംഗ് ഫീസ് വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബേസിക് നഴ്‌സിംഗ്, എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിൽ 10 ശതമാനം ഫീസ് വർധനവിന് റെഗുലേറ്ററി കമ്മിറ്റി അംഗീകാരം നൽകി. പ്രൈവറ്റ് നഴ്‌സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള 47 കോളേജുകൾക്കും ക്രിസ്ത്യൻ സെൽഫ് ഫിനാൻസിംഗ് നഴ്‌സിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള 35 കോളേജുകൾക്കും അംഗീകാരം ലഭിച്ചു. 85 ശതമാനം നഴ്‌സിംഗ് സീറ്റുകളിലേക്കുള്ള ഫീസ് 73,205 രൂപയിൽ നിന്ന് 80,328 രൂപയായും 15 ശതമാനം സീറ്റുകളിലേക്കുള്ള ഫീസ് 95,000 രൂപയിൽ നിന്ന് 1,04,500 രൂപയായും വർദ്ധിപ്പിച്ചു. പോസ്റ്റ് ബേസിക് നഴ്‌സിംഗ് കോഴ്‌സിനും ഇതേ നിരക്കിലാണ് വർധന. എം.എസ്‌സി നഴ്‌സിംഗിന്റെ ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 1,10,000 രൂപയായി വർദ്ധിപ്പിച്ചു. സ്‌പെഷ്യൽ ഫീസിലും നേരിയ വർധനയുണ്ട്.

പുതുപ്പെരിയാരം മുല്ലക്കര ആദിവാസി ഉന്നതിയുടെ വികസനത്തിന് സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിക്കുക: വെൽഫെയർ പാർട്ടി

പാലക്കാട്: പുതുപ്പെരിയാരം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മുല്ലക്കര ഉന്നതിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ട് ആദിവാസി കുടുംബങ്ങൾ വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ സമഗ്രമായ പദ്ധതി ആവിഷ്കരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ ആവിശ്യപ്പെട്ടു. സ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു പാർട്ടി പ്രതിനിധികൾ . ഇവിടെയുള്ള വീടുകളിൽ മൂന്നുവർഷമായി വൈദ്യുതിയില്ല. സ്കൂൾ വിദ്യാർത്ഥികൾ അടക്കം താമസിക്കുന്ന ഈ പ്രദേശത്ത് മൂന്നുവർഷമായി വൈദ്യുതിയില്ലതെയാണ് കുടുംബങ്ങൾ താമസിക്കുന്നത്. വൈദ്യുതി കുടിശ്ശികയെ തുടർന്നാണ് കെ.എസ്. ഇ.ബി ആദിവാസി ഉന്നതിയിലെ വൈദ്യുതി കളക്ഷൻ പൂർണ്ണമായും വിച്ഛേദിച്ചത്. സാങ്കേതിക കാരണങ്ങളാൽ ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഒരു പ്രദേശത്ത് മൂന്നുവർഷമായി വൈദ്യുതിയില്ല എന്നത് കൊട്ടി ആഘോഷിക്കുന്ന കേരള വികസനത്തിന്റെ പൊള്ളത്തരത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇവിടെയുള്ള ആദിവാസി കുടുംബങ്ങൾ ചെറിയ കുടിലുകളിൽ ആണ് താമസിക്കുന്നത്. ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച നൽകാൻ…

വിദ്യാര്‍ത്ഥികളെക്കൊണ്ട് മുൻ അദ്ധ്യാപകരുടെ കാലു കഴുകിച്ച് ‘പാദപൂജ’ നടത്തിയ സംഭവം വിവാദമായി

കാസർഗോഡ്: ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള കാക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് മുൻ അദ്ധ്യാപകരുടെ കാലുകൾ കഴുകിച്ചതായി പരാതി. സ്കൂളിൽ നിന്ന് വിരമിച്ച 30 ഓളം അദ്ധ്യാപകരുടെ കാലുകൾ കഴുകി പൂക്കൾ അർപ്പിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചതായാണ് ആരോപണം. വ്യാഴാഴ്ച ഗുരുപൂർണ്ണിമയുടെ ഭാഗമായി അദ്ധ്യാപകരെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. അദ്ധ്യാപകരെ കസേരകളിൽ നിരനിരയായി ഇരുത്തി, വിദ്യാർത്ഥികളെ കാലിനു അഭിമുഖമായി നിലത്ത് മുട്ടുകുത്തിച്ചതിനു ശേഷം വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ കാലിൽ തൊട്ട് വന്ദിച്ചു, കാലിൽ പൂക്കൾ അർപ്പിച്ചു, വെള്ളം തളിച്ചു ‘പാദ സ്നാനം’ നടത്തി. സംഘാടകരാണ് ഈ ചടങ്ങ് നടത്തിയത്. വരും വർഷങ്ങളിലും ഈ ആചാരം തുടരുക എന്നതാണ് പരിപാടിയെന്ന് സ്കൂൾ അധികൃതർ പറയുന്നു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍

കൊച്ചി: കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. ഇപ്രാവശ്യത്തെ എഞ്ചിനീയറിംഗ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുണ്ടായ ആനുകാലിക സംഭവ വികാസങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റിനും സൃഷ്ടിച്ചിരിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും ബുദ്ധിമുട്ടുകളും വളരെ വലുതാണ്. പുതുതലമുറ നാടുവിട്ടുപോകുന്ന സാഹചര്യം ഭരണസംവിധാനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ത്തന്നെ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതും ഈ വിഷയത്തെ നിസ്സാരവല്‍ക്കരിച്ച് കാണുന്നതും വലിയ വിദ്യാഭ്യാസ പ്രതിസന്ധികള്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ക്ഷണിച്ചുവരുത്തും. എഐസിറ്റിഇ അംഗീകാരം നല്‍കിയ പുതിയ കോഴ്‌സുകള്‍ക്ക് സാങ്കേതിക സര്‍വ്വകലാശാലയുടെ വന്‍വീഴ്ചകളും കെടുകാര്യസ്ഥതയുംമൂലം സംസ്ഥാനത്ത് അംഗീകാരം നല്‍കാതെയും പ്രവേശനകമ്മീഷണറുടെ അലോട്ടുമെന്റില്‍ നിലവില്‍ ഉള്‍പ്പെടുത്താതെയുമിരിക്കുന്നത് നീതിനിഷേധമാണെന്നും ഇതിനെതിരെ നീതിന്യായപീഠങ്ങളെ സമീപിക്കാന്‍ മാനേജ്‌മെന്റുകളെ നിര്‍ബന്ധമാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഈ നിലപാട് തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രവര്‍ത്തനമികവുകൊണ്ട് യുജിസി സ്വയംഭരണ അംഗീകാരം നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുദിന പ്രവര്‍ത്തനങ്ങളിന്മേല്‍ നിമയവിരുദ്ധ…

നിമിഷപ്രിയയുടെ വധശിക്ഷ തടയണമെന്ന ആവശ്യം; ഹർജി കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ രക്ഷിക്കാൻ ഇന്ത്യൻ സുപ്രീം കോടതിയിൽ അടിയന്തര ഹർജി സമർപ്പിച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നതിനാൽ സമയം അതിക്രമിച്ചിരിക്കുകയാണ്. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്ന സംഘടനയാണ് ഈ ഹർജി സമർപ്പിച്ചിരിക്കുന്നത്. നയതന്ത്ര ചർച്ചകളിലൂടെ ഉടൻ ഇടപെടാനും ഇരയുടെ കുടുംബത്തിന് രക്തപ്പണ സഹായം നൽകാനും അവർ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ശരിയത്ത് നിയമപ്രകാരം (ഇസ്ലാമിക നിയമം), ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിന് ഉത്തരവാദിയായ വ്യക്തിക്ക് മാപ്പ് നൽകാവുന്ന ഒരു നിയമപരമായ ഓപ്ഷനാണ് ‘രക്തപ്പണം’. ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ മുമ്പാകെ മുതിർന്ന അഭിഭാഷകൻ രാഗനാഥ് ബസന്താണ് ഹർജി സമർപ്പിച്ചത്. നിമിഷയുടെ വധശിക്ഷ നടപ്പാക്കുന്ന തീയതി അടുത്തുവരുന്നതിനാൽ ഈ വിഷയം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. നിമിഷയുടെ അപ്പീൽ…

വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎയുമായി നാലു പേരെ ഡാന്‍സാഫ് സംഘം പിടികൂടി

തിരുവനന്തപുരം: വിദേശത്തുനിന്ന് കടത്തിയ ഒന്നര കിലോ എംഡിഎംഎയുമായി നാലു പേരെ ഡാൻസാഫ് സംഘം പിടികൂടി. സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രദീപ് എന്നിവരെയാണ് പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് തലസ്ഥാന നഗരിയിലേക്ക് കൊണ്ടുവരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍, വിമാനത്താവളത്തിലെ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്താനായില്ല. സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നീ കേസുകളിൽ പ്രതിയാണ് സഞ്ജു. ഈ മാസം ആദ്യം സഞ്ജു വിദേശത്തേക്ക് പോയതായി ഡാൻസാഫ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. സ്വർണ്ണമോ മയക്കുമരുന്നോ കടത്താൻ വേണ്ടിയായിരിക്കാം ഇയാൾ വിദേശത്തേക്ക് പോയതെന്ന് പോലീസ് സംശയിച്ചിരുന്നു. സഞ്ജുവും കൂട്ടാളി നന്ദുവും ഇന്ന് രാവിലെ തിരിച്ചെത്തി. ഇവരെ വഹിച്ചുകൊണ്ടുപോയ വാഹനം തടയാൻ ഡാൻസാഫ് സംഘം ശ്രമിച്ചെങ്കിലും നിർത്താതെ കടന്നുകളഞ്ഞു. പിന്നാലെ എത്തിയ DANSAF സംഘം വാഹനം പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്തിയില്ല.…

നിപ വൈറസ്: ഏറ്റവും കൂടുതല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍; 17 പേര്‍ അതീവ ‘ജാഗ്രതാ’ ലിസ്റ്റില്‍

തിരുവനന്തപുരം: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 499 പേർ സമ്പർക്ക പട്ടികയിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 203 പേർ മലപ്പുറത്തും 116 പേർ കോഴിക്കോട്ടുമാണ്. 17 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സമ്പർക്ക പട്ടികയിലുള്ള എല്ലാവരും ക്വാറന്റൈനിൽ കഴിയുകയും ആരോഗ്യ നിരീക്ഷണത്തിന് വിധേയരാകുകയും ചെയ്യുന്നു. നിലവിൽ 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതയും ഇടയ്ക്കിടെയുള്ള വിലയിരുത്തലുകളും നടക്കുന്നുണ്ട്. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.എച്ച്.എം.) സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്ന് നടപടികള്‍ വിലയിരുത്തി. വൈറസ് ബാധ പടരാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, രോഗ…