കപ്പൽ യാത്രക്ക് അനുമതി നൽകണം: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസികളുടെ എക്കാലത്തെയും ദുരിതമാണ് വിമാന യാത്രാ ടിക്കറ്റ് ചാർജ്ജ് ചൂഷണം. ഇതിനൊരു പരിഹാരമെന്നോണം കടൽയാത്ര സാധ്യമാക്കാൻ കപ്പൽ കമ്പനികൾ മുന്നോട്ട് വരുന്നുണ്ട്. അവർക്ക് വേണ്ട അനുവാദം നൽകി പ്രവാസികളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി കേന്ദ്ര, കേരള സർക്കാറുകളോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ബന്ന മുതുവല്ലൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹംസ തിരൂർ നിവേദനം അവതരിപ്പിച്ചു. സെക്രട്ടറി എകെ സൈതലവി സ്വാഗതവും കോട്ടയിൽ ഇബ്രാഹിം നന്ദിയും പറഞ്ഞു.

എസ്എസ്എൽസി പരീക്ഷ: ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മെയ് 9 മുതല്‍ 15 വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൻ്റെ പകർപ്പിനും ഇന്ന് മുതൽ അപേക്ഷിക്കാം. ഇന്നു മുതൽ മെയ് 15 വരെ sslcexam.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതേസമയം, ഉപരിപഠനത്തിന് അർഹരായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും. മൂന്ന് മാസത്തിനകം മാർക്ക് ലിസ്റ്റ് നൽകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപരിപഠന അർഹത നേടാത്ത റ​ഗുലർ വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ ആറു വരെ നടത്തും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി…

പ്ലസ് ടു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ 2024-ലെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ (വിഎച്ച്എസ്ഇ) 2024 ഫലം മേയ് 9-ന് പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പ്ലസ് ടു ഫലം ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം പ്രഖ്യാപിച്ചത്. പ്ലസ് ടു 2024 പരീക്ഷകളിലെ വിജയശതമാനം 78.69% ആണ്. വിഎച്ച്എസ്ഇ പരീക്ഷകളുടെ വിജയശതമാനം 71.42% ആണ്. ഈ വർഷം പ്ലസ് ടു പരീക്ഷയെഴുതിയ 3,74,755 വിദ്യാർത്ഥികളിൽ 2,94,888 പേർ 78.69% വിജയിച്ചപ്പോൾ 2023-ൽ ഇത് 82.95% ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഹയർസെക്കൻഡറി ഫലം www.keralaresults.nic.in , www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ സൈറ്റുകളിൽ ലഭിക്കും. എസ്എസ്എൽസി പരീക്ഷകളിൽ 99.69 ആണ് വിജയ ശതമാനം. 71,831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം www.keralaresults.nic.in , www.vhse.kerala.gov.in , www.results.kite.kerala.gov.in , www.prd.kerala.gov.in,…

എസ്എസ്എൽസി പരീക്ഷകളിൽ 99.69% വിജയം; 71,831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി

തിരുവനന്തപുരം: ഈ വർഷത്തെ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) പരീക്ഷാഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ വിജയശതമാനം 99.69 ആണ്, ഇത് കഴിഞ്ഞ വർഷത്തെ 99.7% എന്ന റെക്കോർഡിനേക്കാൾ 0.01 ശതമാനം പോയിൻ്റ് കുറവാണ്. 71,831 കുട്ടികള്‍ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. അതായത് 3,227 കുട്ടികള്‍ കൂടുതല്‍. ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയ 4,27,153 പേരിൽ 4,25,565 പേർ ഉപരിപഠനത്തിന് അർഹരായി. പ്രൈവറ്റ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം പുതിയ പദ്ധതിയിൽ 94 ഉം പഴയ സ്കീമിൽ 24 ഉം ആയിരുന്നു. ഇവരിൽ യഥാക്രമം 66 പേരും 14 പേരും ഉപരിപഠനത്തിന് അർഹരായി. ഗൾഫ് മേഖല ഗൾഫ് മേഖലയിൽ പരീക്ഷയെഴുതിയ 533 വിദ്യാർത്ഥികളിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി…

ക്ഷേത്രങ്ങളിലെ പ്രസാദത്തിലും വഴിപാടിലും അരളിപ്പൂവ് ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് നിർദ്ദേശം നൽകി. പൂക്കളിലും ഇലകളിലും വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രസാദത്തിലും നിവേദ്യത്തിലും അരളി പൂവ് ഉപയോഗിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയ ദേവസ്വം ബോർഡ് നിവേദ്യ സമർപ്പണത്തിന് ഭക്തർ തുളസി, തെച്ചി, റോസ് എന്നിവ സമർപ്പിക്കണമെന്നും വ്യക്തമാക്കി. അരളി ചെടിയുടെ പൂക്കളും ഇലകളും വിഷാംശമുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം ജീവനക്കാരും ഭക്തരും ദേവസ്വം ബോർഡിനോട് ആശങ്ക അറിയിച്ചതിനെ തുടർന്നാണ് ദേവസ്വം ബോർഡിൻ്റെ നടപടി. സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കും ഒപ്പം അരളിപ്പൂവും അർപ്പിക്കാറുണ്ട്. ഹരിപ്പാട് സ്വദേശിയായ സൂര്യ സുരേന്ദ്രൻ മരണപ്പെട്ടത് അരളിപ്പൂവും ഇലയും കഴിച്ചതിനാലാണ് എന്ന് ദേവസ്വം ബോർഡ് അംഗം എ അജികുമാർ ബോർഡ് യോഗത്തിൽ അറിയിച്ചു. അരളിയുടെ ഇലയോ പൂവ് നുള്ളി വായിലിട്ട്…

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; വേനൽമഴ പെയ്യുന്നു; മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെയും ശനിയാഴ്ചയും കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയും മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

തലസ്ഥാന നഗരിയിലെ എക്കാലത്തെയും വലിയ മാരത്തണാകാൻ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

യു എസ് ടിയിലെ 500 ജീവനക്കാർ ഉൾപ്പെടെ 6000-ലധികം ആളുകൾ പങ്കെടുക്കും   തിരുവനന്തപുരം, മെയ് 8, 2024: ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ  യു എസ് ടി  ഈ വർഷം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാരത്തൺ 2024 ഒക്ടോബർ 13 ന് സംഘടിപ്പിക്കും. കമ്പനി സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.  എൻ ഇ ബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ നടക്കുന്നത്. വാർഷിക പരിപാടിയായി ആസൂത്രണം ചെയ്യുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ കേരള തലസ്ഥാനത്ത് നടക്കുന്ന എക്കാലത്തെയും വലിയ മാരത്തണായിരിക്കും. എല്ലാ മേഖലകളിൽ നിന്നുമുള്ള 6000-ലധികം പങ്കാളികളും 500-ലധികം യു.എസ്. ടി ജീവനക്കാരും പങ്കെടുക്കും.…

എസ്.എസ്.എൽ.സി; മികവ് പുലർത്തി മർകസ് സ്കൂളുകൾ

കോഴിക്കോട്: മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള നാല് സ്‌കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. കാരന്തൂർ മർകസ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ, കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ, കൂമ്പാറ ഫാത്തിമാബി മെമ്മോറിയിൽ ഹയർ സെക്കണ്ടറി എന്നീ സ്കൂളുകൾ നൂറു ശതമാനം വിജയം കൈവരിച്ചു. ചേരാനെല്ലൂർ അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ 98.8 ശതമാനം പേർ വിജയികളായി. നാല് സ്‌കൂളുകളിലായി 90 വിദ്യാർഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, ജാമിഅ മർകസ് റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി, മർകസ് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ, മാനേജ്‌മെന്റ്, പി.ടി.എ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.

മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗ്രാൻഡ് മുഫ്തി

പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി  ക്വലാലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. പുത്രജയയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും മാനവ നന്മക്കായി ഇരുവരുടെയും കീഴിൽ നടക്കുന്ന പദ്ധതികളും സംസാരവിഷയമായി. സെലാൻഗോറിലെ പെറ്റാലിങ് ജയയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ഗ്രാൻഡ് മുഫ്തി മലേഷ്യയിലെത്തിയത്. സമ്മളനത്തിനിടെ ഗ്രാൻഡ് മുഫ്തി പങ്കുവെച്ച നിർദേശങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മലേഷ്യൻ ജനതയോട് പുലർത്തുന്ന സ്നേഹത്തിൽ നന്ദി അറിയിച്ചു. മലേഷ്യൻ ജനതയുടെ മതപരവും വൈജ്ഞാനികവുമായ അഭിവൃദ്ധി ലക്ഷ്യം വെച്ച് വരും വർഷങ്ങളിൽ സ്വഹീഹുൽ ബുഖാരി സംഗമങ്ങൾ നടത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ചചെയ്തു. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലയിലെ മർകസിന്റെ ഭാവി പദ്ധതികൾ പ്രധാനമന്ത്രി അന്വേഷിക്കുകയും ആശംസകൾ നേരുകയുമുണ്ടായി. കഴിഞ്ഞ ജൂലൈയിൽ മുസ്‌ലിം പണ്ഡിതർക്കുള്ള മലേഷ്യൻ…

എയർ ഇന്ത്യ എക്സ്പ്രസ് ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ ‘സിക്ക് ലീവ്’ എടുത്ത് സമരം; സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളില്‍ ആയിരങ്ങൾ കുടുങ്ങി

തിരുവനന്തപുരം: ഇന്നലെ (മെയ് 7) രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസിലെ മുതിർന്ന ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ടത്തോടെ ‘സിക്ക് ലീവ്’ എടുത്തതോടെ രാജ്യത്തെ 78-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കാനോ വൈകാനോ എയര്‍ലൈന്‍ മാനേജ്മെന്റിനെ നിർബന്ധിതരാക്കി . അന്താരാഷ്‌ട്ര മേഖലയിൽ വിമാനക്കമ്പനി സംസ്ഥാനത്തെ ഏറ്റവും വലിയ കമ്പനിയായതിനാൽ സർവീസ് തടസ്സം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം കേരളമാണ്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആഭ്യന്തരവും അന്തർദേശീയവുമായ നാല് വിമാനങ്ങൾ ഇന്ന് (മെയ് 8ന്) രാവിലെ റദ്ദാക്കി. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ഷാർജ, തിരുവനന്തപുരം-അബുദാബി, തിരുവനന്തപുരം, ദുബായ് എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ക്രൂ അംഗങ്ങളുടെ പെട്ടെന്നുള്ള കുറവിനെത്തുടർന്ന് എയർലൈൻ വിമാനങ്ങൾ നിർത്തിയതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. മെയ് 7 രാത്രി മുതൽ അവസാന…