മകളുടെ ഐടി ബിസിനസിന് പിണറായി വിജയൻ ഷാർജ ഭരണാധികാരികളിൽ നിന്ന് സഹായം തേടി: സ്വപ്ന സുരേഷ്

2017 സെപ്തംബറിൽ കേരളം സന്ദര്‍ശിച്ച ഷാർജ ഭരണാധികാരിയോട് മകള്‍ക്ക് എമിറേറ്റ്സില്‍ ഐടി ബിസിനസ് തുടങ്ങാണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ സഹായം തേടിയെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞു. എന്നാല്‍, ഷാർജ രാജകുടുംബത്തിൻ്റെ എതിർപ്പ് കാരണം അത് നടന്നില്ല. 2017 സെപ്‌റ്റംബർ 26ന് ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കുമൊപ്പം ചർച്ചയിൽ നളിനി നെറ്റോയും ശിവശങ്കറും പങ്കെടുത്തുവെന്നും സ്വപ്‌ന സത്യവാങ്‌മൂലത്തില്‍ പറയുന്നു. ‘ബിരിയാണി ചെമ്പിന് വലിപ്പം കൂടുതല്‍’: കോണ്‍സുല്‍ ജനറലിന്‍റെ വീട്ടില്‍ നിന്നാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊണ്ടുപോയത്. ചെമ്പിന്‍റെ വലിപ്പം സംബന്ധിച്ചും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച ചാറ്റുകൾ തൻ്റെ മൊബൈൽ ഫോണിൽ ഉണ്ട്. ഈ ഫോൺ എൻ.ഐ.എ കസ്റ്റഡിയിലാണുള്ളത്. സാധാരണയില്‍ കൂടുതല്‍ വലിപ്പമുള്ള ആ ചെമ്പ് പാത്രം…

ബഫര്‍ സോണിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സെക്രട്ടറിയേറ്റ് ഉപവാസം ജൂണ്‍ 18ന്

തിരുവനന്തപുരം: കര്‍ഷകരുള്‍പ്പെടെ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണിനെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കര്‍ഷകപ്രക്ഷോഭം ശക്തിപ്പെടുത്തുന്നു. രാജ്യത്തെ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായതിനാല്‍ വിധിക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് റിവിഷന്‍ ഹര്‍ജി നല്‍കുന്നതിനോടൊപ്പം ബഫര്‍ സോണ്‍ വനത്തിനും വന്യജീവിസങ്കേതത്തിനുമുള്ളിലായി നിജപ്പെടുത്തണമെന്നും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികളാവശ്യപ്പെട്ടും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ഭാരവാഹികള്‍ ജൂണ്‍ 18 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഉപവസിക്കും. തുടര്‍ന്ന് സര്‍ക്കാരിന് കര്‍ഷകനിവേദനം കൈമാറും. കര്‍ഷകഉപവാസം രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദക്ഷിണേന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. ഫാ. മാത്തുക്കുട്ടി മൂന്നാറ്റിന്‍മുഖം മുഖ്യപ്രഭാഷണവും…

കോവിഡ്-19 പ്രതിസന്ധിയിലും വിജയ ശതമാനത്തില്‍ കുറവില്ല; ഈ വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.26 ശതമാനം വിജയം

തിരുവനന്തപുരം: കോവിഡ്-19 നിഴൽ വീഴ്ത്തിയെങ്കിലും, ഈ വർഷത്തെ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) പരീക്ഷകളിലെ വിജയശതമാനം തുടർച്ചയായ രണ്ടാം വർഷവും 99 ശതമാനത്തിന് മുകളിൽ തുടർന്നു. ആകെ പരീക്ഷയെഴുതിയ 4,26,496 പേരില്‍ 4,23,303 പേര്‍ വിജയിച്ചു. എസ്എസ്എൽസി പരീക്ഷയെഴുതിയ 99.26 ശതമാനം കുട്ടികളും ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞ വർഷത്തെ റെക്കോർഡ് 99.47 ശതമാനത്തേക്കാൾ 0.21 ശതമാനം കുറവാണ് ഇത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 44,363 ആണ്. കഴിഞ്ഞ വർഷം 1,25,509 ആയിരുന്നപ്പോൾ ഈ സംഖ്യ ഏതാണ്ട് മൂന്നിലൊന്നായി കുറഞ്ഞു. ഈ വർഷം ഗ്രേസ് മാർക്ക് അനുവദിച്ചിട്ടില്ലെന്ന് ബുധനാഴ്ച ഫലം പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും (99.76%) ഏറ്റവും കുറഞ്ഞ ജില്ല വയനാടുമാണ് (98.07%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയും…

വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെ നടന്ന അക്രമ ശ്രമം; വിമാനക്കമ്പനി റിപ്പോര്‍ട്ട് നല്‍കി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി പ്രജേഷ് തോട്ടത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം. കൂത്തുപറമ്പ് ഡിവൈഎസ്‌പി പ്രദീപന്‍ കണ്ണിപ്പൊയില്‍, ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ പി കെ പൃഥ്വിരാജ്, വലിയതുറ എസ്എച്ച്ഒ ഡി സതികുമാര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പി എ ബിനുമോഹന്‍, മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം കൃഷ്ണന്‍ എന്നിവരടങ്ങുന്നതാണ് സംഘം. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കവെ, മൂന്ന് പേർ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് വിമാനക്കമ്പനി പൊലീസിന് റിപ്പോർട്ട് നൽകി. മുഖ്യമന്ത്രിക്ക് നേരെ നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. തിങ്കളാഴ്ച കണ്ണൂരില്‍ നിന്ന് 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മട്ടന്നൂര്‍ ബ്ലോക്ക്…

കോവിഡ്-19: സംസ്ഥാനത്ത് രോഗബാധ വര്‍ദ്ധിക്കുന്നു; പ്രതിദിനം മൂവ്വായിരത്തിലേറെ രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 പ്രതിദിനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് (ജൂണ്‍ 14) 3488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു മരണവരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 987 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരത്ത് 620 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനു ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം 3000ന് മുകളിലെത്തുന്നത്. ഫെബ്രുവരി 26നായിരുന്നു അവസാനമായി കൊവിഡ് രോഗികളുടെ എണ്ണം 3000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസം അവസാനം മുതല്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ തോത് വര്‍ധിച്ചിരുന്നു. ജൂണ്‍ ആദ്യവാരം പിന്നിട്ടപ്പോള്‍ തന്നെ പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നിരുന്നു. നിലവില്‍ 3000 കൂടി കടന്ന കൊവിഡ് കണക്കുകള്‍ നല്‍കുന്ന സൂചന സംസ്ഥാനത്ത് നിശബ്‌ദമായി കൊവിഡ്…

ഷാജ് കിരണും സുഹൃത്തിനും മുന്‍‌കൂര്‍ ജാമ്യം അനുവദിച്ച് കോടതി; പോലീസിന് ഇരുവരെയും ചോദ്യം ചെയ്യാമെന്ന് അനുമതി നല്‍കി

എറണാകുളം: സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിലെ വിവാദ ഇടനിലക്കാരൻ ഷാജ് കിരണിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഷാജ് കിരണിനും സുഹൃത്ത് ഇബ്രാഹിമിനും മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി, മുൻകൂർ നോട്ടീസ് നൽകി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാമെന്നും നിർദേശിച്ചു. ഗൂഢാലോചനക്കേസിൽ ഇരുവരും പ്രതികളല്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഹർജി തീർപ്പാക്കിയത്. കേസിൽ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. രാഷ്ട്രീയ നേട്ടത്തിനായി തന്ത്രപൂർവം തന്നെ ഗൂഢാലോചനയിൽ കുടുക്കുകയായിരുന്നു. സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്ത് ഉപയോഗിച്ചുവെന്നും ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയതായും മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുവരും പറഞ്ഞിരുന്നു. കൂടാതെ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമായിരുന്നു ആവശ്യം. രഹസ്യമൊഴി നൽകിയതിനു ശേഷം ഷാജ് കിരൺ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന നേരത്തെ…

കേരള ബോർഡ് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (ജൂണ്‍ 15) നാളെ ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എൽസി അല്ലെങ്കിൽ പത്താം ക്ലാസ് അവസാന പരീക്ഷാ ഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്ന് സ്ഥിരീകരിച്ചു. പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് keralaresults.nic.in എന്ന വെബ്‌സൈറ്റിലും കേരള പരീക്ഷാഭവന്റെ വെബ്‌സൈറ്റായ keralapareekshabhavan.in-ലും ഫലം ലഭിക്കും. 2022 ലെ കേരള SSLC ഫലം പ്രഖ്യാപിക്കാനുള്ള സമയം ഉച്ചയ്ക്ക് 2 മണിയാണ്. മുൻ വർഷങ്ങളിലെപ്പോലെ, ഇത്തവണ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും. അതിനുശേഷം വെബ്‌സൈറ്റുകളിൽ സജീവമാകും. വിദ്യാർത്ഥികളുടെ എണ്ണം, വിജയശതമാനം തുടങ്ങിയ ഫലങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ഈ പരീക്ഷകളിൽ ഹാജരാകാൻ കഴിയാത്തവർക്ക് SAY (ഒരു വർഷം ലാഭിക്കുക) പരീക്ഷയിലൂടെ പത്താം ക്ലാസ് വിജയിക്കാൻ മറ്റൊരു അവസരം നൽകും, അതിന്റെ വിശദാംശങ്ങൾ പ്രധാന പരീക്ഷാ ഫലത്തോടൊപ്പം പ്രഖ്യാപിക്കും. 4,26,999 വിദ്യാര്‍ഥികളാണ് റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും ഇത്തവണ പരീക്ഷ എഴുതി. മാര്‍ച്ച് 31 മുതല്‍…

മുഖ്യമന്ത്രിയെ വിമാനത്തിനകത്ത് വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഫർസീൻ മജീദ്, നവീൻകുമാർ എന്നിവരെ റിമാൻഡ് ചെയ്തു. കേസിൽ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും. ഇവര്‍ക്കെതിരെ പതിനൊന്ന് കേസുകളാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. ഈ മാസം 27 വരെയാണ് റിമാൻഡ് കാലാവധി. വധശ്രമം, ഗുഢാലോചന, എയർക്രാഫ്റ്റ് നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിന്നെ ഞങ്ങൾ ‘വച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യന്ത്രിക്ക് നേരെ വന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ ജീവനക്കാരൻ തടഞ്ഞത് കാരണം മുഖ്യമന്ത്രിക്ക് അപകടം ഉണ്ടായില്ല. കേസില്‍ ഗൗരവമുള്ള സംഭവം ഉള്ളതിൽനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുത് എന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. എന്നാൽ മുദ്രാവാക്യം വിളിക്കുന്നത് എങ്ങനെയാണ് വധശ്രമം ആക്കുന്നതെന്ന് പ്രതിഭാഗം ചോദിച്ചു. പ്രതികൾ…

സില്‍‌വര്‍ലൈന്‍ പദ്ധതി: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കേന്ദ്രാനുമതി ലഭിക്കാന്‍ വൈകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസർകോട് മുതൽ സംസ്ഥാന തലസ്ഥാനത്തേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന സിൽവർലൈൻ പദ്ധതി കേന്ദ്രത്തിന്റെ അനുമതിയില്ലാതെ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റേയും ബി.ജെ.പി.യുടേയും കേരളത്തോടുള്ള എതിർപ്പ് കണക്കിലെടുത്താണ് കേന്ദ്രം രണ്ടാമതൊന്ന് ആലോചിക്കുന്നതായി തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച പറഞ്ഞു. ഒരു കാലത്ത് പദ്ധതിക്ക് അനുകൂലമായിരുന്ന കേന്ദ്ര സർക്കാർ ഇപ്പോൾ സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് രണ്ടുതവണ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തെ ബാധിക്കുമെന്നും, എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇത്തരം പദ്ധതികളെ എതിർക്കുന്നതെന്നും ആരോപിച്ച് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ചുമലിൽ കുറ്റം ചുമത്തി. ഇത് രാഷ്ട്രീയ പ്രതിഷേധങ്ങൾ മാത്രമാണെന്നും സംസ്ഥാനത്തെ തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാലയിൽ ഇഎംഎസ് അക്കാദമിയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് കണ്ണൂർ ജില്ലയിൽ നിന്നുള്ള മുഖ്യമന്ത്രി…

ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ തല മൊട്ടയടിച്ചു

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ തല മൊട്ടയടിച്ചു. പാറശ്ശാല മെക്കാനിക്ക് യൂണിറ്റിലെ ജീവനക്കാരാണ് തല മൊട്ടയടിച്ച് പ്രതിഷേധമറിയിച്ചത്. ശമ്പളവുമായി ബന്ധപ്പെട്ട് സമരം നടത്തിയിട്ടും അധികൃതർ ശ്രദ്ധിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ വ്യത്യസ്ഥ സമര മുറ ആരംഭിച്ചത്. ജൂൺ പകുതിയായിട്ടും ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. മേയ് മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 30 കോടി രൂപ അനുവദിച്ചിട്ടും തികയുന്നില്ലെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുന്നത്. ശമ്പളം നൽകാൻ 52 കോടി രൂപ കൂടി വേണമെന്ന് മാനേജ്മെന്റ് സർക്കാരിനെ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു.അതേസമയം, മെയ് മാസത്തിൽ ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്മെന്റ് സർക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി…