ദുബായില്‍ നിന്ന് വീട്ടിലെത്തിയ അഹ്‌സല്‍ അലിയെ കാത്തിരുന്നത് ദുരന്തം; ഗേറ്റ് തലയില്‍ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: ദുബായില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ നാലു വയസ്സുകാരന്‍ അഹ്‌സല്‍ അലിയെ കാത്തിരുന്നത് ദാരുണാന്ത്യം. നാട്ടിലെത്തിയ രണ്ടാം ദിവസം വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ ഇളകി തലയില്‍ വീണ് അഹ്‌സല്‍ മരിച്ചു. ഈരാറ്റുപേട്ട കോരക്കാടത്ത് ജവാദിന്റെ മകന്‍ അഹ്‌സന്‍ അലിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗേറ്റ് തലയില്‍ വീണുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സില്‍വര്‍ ലൈന്‍ കുഴിക്കുമേല്‍ കിടന്ന് 70കാരിയുടെ പ്രതിഷേധം

ആലുവ: ജനവാസ മേഖലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ കുറ്റികള്‍ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ നേരിട്ടത് വേറിട്ടൊറു പ്രതിഷേധം. കുറ്റിയിടാന്‍ ഉദ്യോഗസ്ഥരെടുത്ത കുഴിക്കു മുകളില്‍ കിടന്ന് ഒരു വയോധികയും കൊച്ചുമകനും പ്രതിഷേധിച്ചു. ആലുവ കീഴ്മാട് സ്വദേശിനി ആമിനയുമ്മ (70)യും കൊച്ചുമകനുമാണ് പ്രതിഷേധിച്ചത്. ഒടുവില്‍ കുറ്റിയിടാതെ ഉദ്യോഗസ്ഥര്‍ പിന്മാറി. ആമിനയുമ്മയെ മാറ്റാന്‍ വനിത പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവലിച്ചുവെങ്കിലും അവര്‍ മാറിയില്ല. പോലീസ് ഒരുപാട് ഉപദ്രവിച്ചു. കയ്യില്‍പിടിച്ച വലിച്ചിഴച്ചു. ശ്വാസംമുട്ടി വയ്യെന്ന് പറഞ്ഞിട്ടും കേട്ടില്ല. മറ്റു പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പറഞ്ഞതോടെയാണ് പോലീസ് പിന്മാറിയതെന്ന് ആമിനയുമ്മ പറയുന്നു. കീഴ്മാട് വീടുകള്‍ക്കു മുകളിലൂടെ സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുമെന്ന് അവന്നതോടെയാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയത്.

‘തല്ലുമാല’ ഷൂട്ടിംഗ് സെറ്റില്‍ ‘കൂട്ടതല്ല്’: ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍; നാട്ടുകാര്‍ക്കെതിരെ സിനിമ പ്രവര്‍ത്തകരും; അടിയേറ്റ് ഒരാള്‍ ആശുപത്രിയില്‍

കൊച്ചി: ‘തല്ലുമാല’ എന്ന സിനിമയുടെ ഷൂട്ടിംഗ ലൊക്കേഷണില്‍ ഒറിജിനല്‍ തല്ല. പ്രദേശത്തെ മാലിന്യം വലിച്ചെറിഞ്ഞുവെന്ന് ആരോപിച്ച് നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മിലാണ് അടിനടന്നത്. സിനിമാ ലൊക്കേഷനില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തല്ലിയെന്നാണ് നാട്ടുകാരുടെ ആരോപണം. തല്ലുമാല സിനിമയുടെ കളമശേരി ലൊക്കേഷനിലാണ് സംഭവം. മര്‍ദനമേറ്റ ഷമീര്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൊക്കേഷനിലെ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുടലെടുത്തത്. തിങ്കളാഴ്ച രാത്രിയും സ്ഥലത്തു തര്‍ക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയും സംഘവും നാട്ടുകാരെ ആക്രമിക്കുകയായിരുന്നാണ് നാട്ടുകാരുടെ പരാതി. തര്‍ക്കത്തിനിടയ്ക്ക് നടന്‍ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം, നാട്ടുകാരാണ് തങ്ങളെ ആക്രമിച്ചതെന്നു സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

കാഞ്ഞിരപ്പള്ളിയിലെ സ്വത്ത് തര്‍ക്കം: വെടിയേറ്റ അമ്മാവനും മരിച്ചു

കാഞ്ഞിരപ്പള്ളി : സഹോദരങ്ങള്‍ തമ്മിലുണ്ടായ സ്വത്തു തര്‍ക്കത്തില്‍ ജ്യേഷ്ഠന്റെ വെടിയേറ്റ് അനുജന്‍ മരിച്ചതിനു പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മാവനും മരിച്ചു. മണ്ണാറക്കയം കരിമ്പനാല്‍ രഞ്ജു കുര്യന്‍ (50), അമ്മാവന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരാണു കൊല്ലപ്പെട്ടത്. രഞ്ജുവിന്റെ ജ്യേഷ്ഠന്‍ ജോര്‍ജ് കുര്യനെ (52) അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. ഇവിടെ വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതിയെന്നും ഇതെച്ചൊല്ലിയുള്ള തര്‍ക്കമുണ്ടവുകയും ചെയ്തിരുന്നു. ജോര്‍ജിനെ മധ്യസ്ഥതയ്ക്ക് വിളിച്ചുകൊണ്ടുവന്നതായിരുന്നു മാത്യു. വീട്ടിലെത്തിയ ഉടന്‍ ജോര്‍ജ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന മാത്യു ഇന്നു പുലര്‍ച്ചെ 12.30നുമാണു മരിച്ചത്. ഇന്നലെ…

ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു. പ്ലാസ്റ്റിക് വില്‍ക്കുന്ന ഗള്‍ഫ് ബസാര്‍ എന്ന കടയിലാണ് തീ ആദ്യമുണ്ടായതെന്ന് കരുതുന്നു. സമീപത്തുള്ള ലോട്ടറി കടയും പലചരക്ക് കടയും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ കടകള്‍ തുറക്കുന്നതിനു മുന്‍പാണ് അപകടമുണ്ടായത്. അതിനാല്‍ തന്നെ ആളപായമില്ല. കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആലപ്പുഴയില്‍ നിന്നുള്ള ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

പോലീസിന് ആശ്വാസം! തിരുവല്ലം കസ്റ്റഡി മരണം ഹൃദയാഘാതമൂലമാണെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രതി സുരേഷിന്റെ മരണത്തിനു കാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേഷിന്റെ ദേഹത്ത് കാര്യമായ പരിക്കുകളില്ല. മരണകാരണമാകാവുന്ന ഗുരുതര മര്‍ദ്ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചെറിയ പാടുകളും അടയാളങ്ങളുമുണ്ട്. അവ കാരണകാരണമാകുന്നവയല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കേസില്‍ മര്‍ദനം, കൊലപാതകം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ അന്വേഷണം തുടരും. അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്് ഈ നിലയില്‍ വകുപ്പുകള്‍ നിലനിര്‍ത്തി അന്വേഷണം തുടരും. സുരേഷിന്റെ ശരീരത്തിലെ പാടുകള്‍ എങ്ങനെയുണ്ടായി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി സുരേഷിനൊപ്പം അറസ്റ്റിലായവരെ ജയിലിലെത്തി ചോദ്യം ചെയ്യും. തിരുവല്ലം സ്‌റ്റേഷനിലെ പോലീസുകാരുടെയും പ്രതികളെ കസ്റ്റഡിയിലെടുത്ത ജഡ്ജിക്കുന്നിലെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.…

ദിലീപിന്റെ ഹര്‍ജി തള്ളി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി; ഏപ്രില്‍ 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി. തുടരന്വേഷണം തടയണമെന്നും തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി പ്രോസിക്യുഷന് നിര്‍ദേശം നല്‍കി. ഈ കേസില്‍ പ്രോസിക്യുഷന ഇതുവരെ ഹാജരാക്കിയ തെളിവുകളുടെ സാധുത ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകള്‍ വ്യാജമാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമാണ് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നര മാസമാണ് കോടതി അനുവദിച്ചത്. അന്വേഷണം പാടില്ലെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. ഇത് കോടതി പരിഗണിച്ചു. ആക്രമണത്തിനിരയായ നടിയും തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം, ദിലീപിന്റെ ആശങ്കയും കോടതി മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അനന്തമായി നീട്ടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് ദിലീപ് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി…

വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി കവച്ചടക്കാരനായ രാഹുല്‍ നിവാസില്‍ പ്രതാപന്റെ കുടുംബമാണ് മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകന്‍ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് നിഖില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തിലേറെ നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. അഗ്നിശമന സേനയുടെ നിരവധിയൂണിറ്റുകള്‍ എത്തിയാണ് വെളുപ്പിന് ആറു മണിയോടെതീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. അയല്‍വാസികളാണ്…

കെഎസ്ആര്‍ടിസി ബസിലെ ലൈംഗികാതിക്രമം: കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍, സഹയാത്രികന്റെ ലൈംഗികാതിക്രമത്തിന് ഇരയായായെന്ന കോഴിക്കോട് സ്വദേശിനിയായ അധ്യാപികയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ. ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബസിലെ യാത്രക്കാന്‍ ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ച്ചതിനെ തുടര്‍ന്ന് യാത്രക്കാരി പ്രതികരിച്ചിട്ടും കണ്ടക്ടര്‍ ഇടപെടാതിരിക്കുകയും അതിനെ പറ്റി ചോദിച്ചപ്പോള്‍, കയര്‍ത്ത് സംസാരിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ പരാതിയുമായി എത്തിയ യാത്രക്കാരിയുടെ പരാതി അനുഭാവപൂര്‍വ്വം കേട്ട് പരിഹരിക്കാതെ കയര്‍ത്തു സംസാരിക്കുകയും കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിച്ച് കോര്‍പ്പറേഷന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും…

വനിതാദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ ചുമതലയേല്‍ക്കും

കോട്ടയം: അന്താരാഷ്ട്ര വനിതാദിനമായ നാളെ മാര്‍ച്ച് എട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. രാവിലെ 11.45ന് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണ്. ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് അതിനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു. യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ല്‍ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് മോഹനന്റെ പിന്തുണയോടെ 2009ല്‍ ദീപമോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഹെവി ലൈസന്‍സും കരസ്ഥമാക്കി. ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല…