തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിംഗ് പ്രസിഡൻ്റ് പുനലൂർ വാളക്കോട് തോട്ടുകടവിൽ ടി.ഇ ചെറിയാൻ അന്തരിച്ചു

പുനലൂർ: തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിംഗ് പ്രസിഡൻ്റ് പുനലൂർ വാളക്കോട് തോട്ടുകടവിൽ ടി.ഇ ചെറിയാൻ (ജോയി – 85) അന്തരിച്ചു. മൃതദേഹം നാളെ (ചൊവ്വാഴ്ച) 5 മണിക്ക് വസതിയിൽ എത്തിക്കും. സംസ്ക്കാര ശുശ്രൂഷ ജനുവരി 21 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലും 11ന് പുനലൂർ ടി.ബി ജംഗ്ഷനിലുള്ള സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. ഏലിയാമ്മയാണ് ഭാര്യ. ബോബി ഇ ചെറിയാന്‍ (ഹെൽത്ത് ഇൻസ്പെക്ടർ, സിഎച്ച്സി, കുളത്തൂപ്പുഴ), റവ. തോമസ് ചെറിയാൻ (സിഎസ്ഐ ചർച്ച്, കണക്റ്റിക്കട്ട്, യുഎസ്എ), എബി കെ ചെറിയാൻ (ഷാർജ) എന്നിവർ മക്കളും, ടീന, സിബി, നിമ്മി എന്നിവർ മരുമക്കളുമാണ്. ബിഷപ്പ് ഉമ്മൻ ജോർജ്ജ്, തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ, പ്രസിഡന്റ് റവ പ്രെയ്സ് തൈപറമ്പിൽ, സെക്രട്ടറി അലക്സ് പി തോമസ്, ട്രഷറർ അരുൺ ഈപ്പൻ, എക്സിക്യുട്ടീവ് അംഗവും…

വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു

വടക്കാങ്ങര: ‘ഖുർആനുൽ ഫജ്ർ’ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി, എസ്‌.ഐ.ഒ വടക്കാങ്ങര യൂനിറ്റുകൾ സംയുക്തമായി വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി എം.ഐ അനസ് മൻസൂർ സംസാരിച്ചു. സോളിഡാരിറ്റി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ ബാസിൽ അദ്ധ്യക്ഷത വഹിച്ചു. അൻഫൽ ഖിറാഅത്ത് നടത്തി. ഷബീർ കറുമുക്കിൽ, എസ്‌.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് അഷ്മിൽ അലവി, സൗത്ത് യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ജദീർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സെൻട്രൽ ഹൽഖ നാസിം സി.പി കുഞ്ഞാലൻ കുട്ടി സമാപനം നിർവഹിച്ചു.

ഗസ്സ പോരാളികൾക്ക് ഐക്യദാർഥ്യമായി സോളിഡാരിറ്റി സ്പോർട്സ് മീറ്റ്

ഒതുക്കുങ്ങൽ : ഗസ്സയിലെ പോരാളികൾക്കും ശുഹദാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് സമാപിച്ചു. ഗസ്സയിലെ രക്തസാക്ഷികളുടെ ഓർമ്മ പുതുക്കി ‘അബൂ ഉബൈദ സ്ക്വയർ’ എന്ന് നാമകരണം ചെയ്ത വേദിയിലാണ് മത്സരങ്ങൾ നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ മാറ്റുരച്ച മീറ്റിൽ ആവേശകരമായ പോരാട്ടങ്ങളാണ് അരങ്ങേറിയത്. സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ 16 ടീമുകൾ മത്സരിച്ചതിൽ എടവണ്ണയെ പരാജയപ്പെടുത്തി ആലത്തിയൂർ ജേതാക്കളായി. ബാഡ്മിന്റൺ മത്സരത്തിൽ വള്ളുവമ്പ്രത്തെ പരാജയപ്പെടുത്തി തിരൂരങ്ങാടി കിരീടം നേടി. ചെസ്സ് മത്സരത്തിൽ ജസീം അലി( എ ആർ നഗർ )ഒന്നാം സ്ഥാനവും താഹിർ ജമാൽ (പടപ്പറമ്പ് )രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചഗുസ്തിയിൽ ഇമ്രാൻ (തിരൂർക്കാട് ഏരിയ ) സലാം പി.കെ(ശാന്തപുരം ഏരിയ )രണ്ടാം സ്ഥാനവും നേടി. സംസ്ഥാന…

എസ്.ഐ.ആര്‍ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: പ്രവാസി വെല്‍ഫെയര്‍

രാജ്യം മുഴുവൻ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്‍ പ്രവാസി വോട്ടർമാർമാരുടെ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന്‌ ഇമെയില്‍ വഴിയും യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ അടൂര്‍ പ്രകാശിനും രാജ്യസഭാഗം ഹാരിസ് ബീരാനും നേരിട്ടും നിവേദനം നല്‍കി. തെരഞ്ഞെടൂപ്പ് കമ്മീഷന്റെ അനാസ്ഥമൂലം ഡിസംബറില്‍ സമര്‍പ്പിച്ച പ്രവാസികളുടെ അപേക്ഷകള്‍ അപ്രത്യക്ഷമായ സംഭവം ഞെട്ടിക്കുന്നതാണെന്നും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്തു ജനനം നടന്നിട്ടുള്ള പ്രവാസികൾക്ക് നിലവിലെ ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നില്ല എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം, പുതിയ രണ്ട് അക്ഷരങ്ങളോടെ ആരംഭിക്കുന്ന പാസ്‌പോർട്ട് കൈവശമുള്ളവർക്കും അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. പ്രവാസി വോട്ടറായി സമർപ്പിച്ച നിരവധി അപേക്ഷകൾ ബന്ധപ്പെട്ട BLOമാരിലേക്ക് കൈമാറിയിട്ടില്ല…

ജലച്ചായം സിനിമയെകുറിച്ചു പഠിക്കാനെത്തി; സ്‌കൂൾ കലോത്സവവും കണ്ടു മടങ്ങി

തൃശൂർ: മൊബൈൽ ഫോണിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ, ജലച്ചായത്തെ കുറിച്ചു പഠിക്കാൻ തൃശൂരിലെത്തിയ തമിഴ് നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിലെ പി. എച്ച്. ഡി. റിസേർച്ചറും ഹൈദരാബാദ് സ്വദേശിയുമായ ധനുഞ്ജയ് തൃശൂരിൽ നടന്നു വരുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മികവിലും വർണ്ണപ്പകിട്ടിലും ജനപങ്കാളിത്തത്തിലും ആശ്ചര്യം രേഖപ്പെടുത്തി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു വമ്പിച്ച മേള അസാധ്യമാണെന്നും ഇതിന്റെ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിപുലമായ ഒരു സ്കൂൾ കലോത്സവ മേള ആദ്യമായാണ് കാണുന്നതെന്നും കുട്ടികളുടെ കലാപരമായ കാര്യങ്ങൾക്കു വേണ്ടി കേരളം കാണിക്കുന്ന ശുഷ്ക്കാന്തി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും പിന്തുടരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ സിനിമാ പഠനത്തിനാണ് ധനുഞ്ജയ് എത്തിയത്. അതിനിടയിൽ, തേക്കിൻകാട്ടിലും സമീപങ്ങളിലും ഉള്ള ഒട്ടുമിക്ക സ്റ്റേജുകൾ സന്ദർശിക്കുകയും കുട്ടികളുടെ കലാപരിപാടികൾ കാണുകയും ആസ്വദിക്കുകയും…

കണ്ണൂർ-തലശ്ശേരി റൂട്ടിൽ ജനുവരി 28 മുതൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍: നടാൽ റെയിൽവേ ഗേറ്റിന് സമീപമുള്ള ദേശീയപാത (എൻ‌എച്ച്) യുടെ അശാസ്ത്രീയ നിർമ്മാണത്തിൽ പ്രതിഷേധിച്ച് ജനുവരി 28 മുതൽ കണ്ണൂർ-തലശ്ശേരി-തോട്ടട റൂട്ടിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകി. ചാലയിൽ നടന്ന ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. ദേശീയപാത വികസനം വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും, നദാൽ റെയിൽവേ ഗേറ്റിന് സമീപം പുതുതായി നിർമ്മിച്ച അടിപ്പാതയുടെ നിർമ്മാണം ഒരു പ്രധാന തടസ്സമായി മാറിയിരിക്കുന്നു. അടിപ്പാത അപര്യാപ്തമായ രീതിയില്‍ നിർമ്മിച്ചതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. തൽഫലമായി, കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും ഇടുങ്ങിയ സർവീസ് റോഡുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു, ഇത് കടുത്ത ഗതാഗതക്കുരുക്കിനും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന കാലതാമസത്തിനും കാരണമാകുന്നു, ഇത് യാത്രക്കാർക്കും താമസക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും അവര്‍ പറഞ്ഞു. ഈ വിഷയം അടുത്തിടെ സി. സദാനന്ദൻ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എടക്കാട് ഊരപ്പഴച്ചിക്കാവ് യുപിഎസ്…

നായര്‍-ഈഴവ സമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന് അനിവാര്യം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: നായർ-ഈഴവ സമുദായങ്ങളുടെ ഐക്യം കാലഘട്ടത്തിന് അനിവാര്യമാണെന്ന് ഇന്ന് (ജനുവരി 18 ഞായറാഴ്ച) മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അത്തരം സഹകരണങ്ങൾ ഒരിക്കലും മറ്റ് സമുദായങ്ങളുടെ അവകാശങ്ങളെ ലംഘിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. താൻ ഒരിക്കലും മുസ്ലീങ്ങളെ എതിർത്തിട്ടില്ല, മറിച്ച് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലെ (ഐയുഎംഎൽ) വർഗീയ പ്രവണതകളെ മാത്രമേ വിമർശിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അവസരത്തിൽ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും അദ്ദേഹം രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. “നായാടി (ദലിതർ) മുതൽ നമ്പൂതിരിമാർ (ബ്രാഹ്മണർ) വരെയുള്ള എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. വിഭജിക്കപ്പെട്ട ഒരു ഹിന്ദു സമൂഹം ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമല്ല,” അദ്ദേഹം പറഞ്ഞു, വിവിധ ഹിന്ദു സംഘടനകൾക്കിടയിൽ ഐയുഎംഎൽ മനഃപൂർവ്വം വിള്ളലുകൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “മുസ്ലീം സമുദായത്തോട് എനിക്ക് എതിർപ്പില്ല,…

കെപിസിസിയുടെ ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ നാളെ കൊച്ചിയില്‍; രാഹുല്‍ ഗാന്ധി പങ്കെടുക്കും

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമായ എല്ലാ കോൺഗ്രസ് പ്രതിനിധികളെയും ഉൾപ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ നാളെ നടക്കും. രാഹുൽ ഗാന്ധി പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് നിന്ന് ഏകദേശം 15,000 പേർ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. രാവിലെ കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 2 മണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ ഉൾപ്പെടുത്തുകയും പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണങ്ങളിൽ അവർക്ക് ഉത്തരവാദിത്തം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. പാർട്ടി പ്രവർത്തനങ്ങൾ സജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, വിജയികളെയും പരാജിതരെയും ഉൾപ്പെടുത്തി ഒരൊറ്റ ഒത്തുചേരലായിട്ടാണ് ‘വിജയോത്സവം’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാളെ പുലർച്ചെ 12.45 ന് ചാർട്ടേഡ് വിമാനത്തിൽ രാഹുൽ ഗാന്ധി കൊച്ചിയിലെത്തും. കെപിസിസിയുടെ…

പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സിപിഐ എം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്

ദേവികുളം: പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് കൂടു മാറി. ഇന്ന് രാവിലെ 11.30 ന് സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അദ്ദേഹം ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. മൂന്ന് തവണയായി സിപിഐഎമ്മിന്റെ ദേവികുളം നിയോജകമണ്ഡലം എംഎൽഎയായിരുന്ന എസ് രാജേന്ദ്രനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി അവസാനിച്ചിട്ടും സിപിഐഎമ്മിലേക്ക് മടങ്ങാൻ അനുവദിക്കാത്തതിനെ തുടർന്ന് പാർട്ടിയോടുള്ള ആശങ്കയും അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ നിലപാടുകളിൽ കുടുങ്ങിയ രാജേന്ദ്രൻ പിന്നീട് ബിജെപിയുമായുള്ള ബന്ധം പുനരുജ്ജീവിപ്പിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ നിലപാട് വ്യക്തമാക്കുകയും ബിജെപിയിൽ ചേരാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.…

തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജി: ഹമീദ് വാണിയമ്പലം

പാലക്കാട്: തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ വിദ്വേഷ സ്ട്രാറ്റജിയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. സി.പി.എമ്മിന് അധികാരത്തുടർച്ചയും ബി.ജെ.പിക്ക് നിയമസഭയിൽ സീറ്റുകൾ ഉണ്ടാകാനും വേണ്ടിയുള്ള ഡീലാണ് അവർ പരസ്പരം നടത്തുന്നത്. എ.കെ.ബാലൻ്റെ വംശീയ പ്രസ്താവന ഈ ഡീലിൻ്റെ ഭാഗമായി മുൻകൂട്ടി തീരുമാനിച്ച് പുറപ്പെടുവിച്ചതാണ്. മാറാട് നടന്നത് കൂട്ടക്കൊല ആണെന്ന അന്വേഷണ കമ്മീഷന് പോലും ഇല്ലാത്ത വാദം പറഞ്ഞത് ആർ.എസ്.എസും സി.പി.എമ്മും മാത്രമാണെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയും ബി.ജെ.പിയും തമ്മിലുള്ള ഡീൽ ലാവ് ലിനിലും എക്സാലോജിക്കിലുമുള്ള കാര്യത്തിനപ്പുറം രാഷ്ട്രീയ രൂപമായി വളർന്നതാണ് ഇന്ന് കേരളത്തിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ സി നാസർ അദ്ധ്യക്ഷത…