ബിജെപിയിൽ ചേരണോ വേണ്ടയോ എന്ന് തരൂർ തീരുമാനിക്കണം: സുരേഷ് ഗോപി

തൃശൂര്‍: ബിജെപിയിൽ ചേരണോ വേണ്ടയോ എന്ന് കോൺഗ്രസ് എംപി ശശി തരൂർ തീരുമാനിക്കണമെന്നും ജനങ്ങളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കുന്നതിന്റെ ഫലമാണ് അദ്ദേഹത്തിൽ കാണുന്ന മാറ്റങ്ങൾ എന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തരൂർ ബിജെപിയിൽ ചേരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ബിജെപിയിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് എംപിയായതിനാൽ, അദ്ദേഹത്തിന് ഒരു “ഉത്തേജക” മായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. തരൂരിന്റെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന ചോദ്യത്തിന്, അത് വെറുമൊരു മാറ്റമല്ലെന്ന് അദ്ദേഹം പറഞ്ഞു. “ഇത് ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു ആവശ്യമാണ്. ജനങ്ങളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കുന്നതിൽ നിന്ന് ഉണ്ടായ ഒരു മാറ്റമാണിത്,” സുരേഷ് ഗോപി പറഞ്ഞു.

സ്‌കൂള്‍ പരിസരങ്ങളിലെ ഭക്ഷ്യ സുരക്ഷ: സംസ്ഥാനത്തുടനീളം കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; ഏഴ് കടകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പിച്ചു

സ്കൂൾ പരിസരങ്ങളിലെ കടകളില്‍ വിൽക്കുന്ന ഭക്ഷണ സാധനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജൂൺ 18, 19 തീയതികളിൽ സംസ്ഥാനത്തുടനീളമുള്ള സ്കൂൾ പരിസരങ്ങളിലെ 1502 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വിവിധ കാരണങ്ങളാൽ ഏഴ് കടകളുടെ പ്രവർത്തനം നിർത്തി വെയ്പ്പിച്ചു. പരിശോധനയിൽ 227 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. 98 കടകളിൽ നിന്ന് പിഴ ഈടാക്കാൻ നടപടികൾ സ്വീകരിച്ചു. പരിശോധനയ്ക്കായി 428 നിരീക്ഷണ സാമ്പിളുകളും 61 നിയമാനുസൃത സാമ്പിളുകളും ശേഖരിച്ചു. കുട്ടികളെ മാത്രം ലക്ഷ്യമിട്ട് ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് വില്‍ക്കപ്പെടുന്ന ഭക്ഷണങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. മിഠായികള്‍, ശീതള പാനീയങ്ങള്‍, ഐസ് ക്രീമുകള്‍, സിപ്-അപ്, ചോക്ലേറ്റ്, ബിസ്‌ക്കറ്റ് എന്നിവയുടെ ഗുണനിലവാരമാണ് പരിശോധിച്ചത്.…

വി ഡി സതീശന്റെ മനോഭാവമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാരണമെന്ന് അന്‍‌വര്‍

മലപ്പുറം: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മനോഭാവമാണെന്ന് നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ കുറ്റപ്പെടുത്തി. സതീശന്റെ അഹങ്കാര മനോഭാവം മൂലമാണ് യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തന്റെ മുൻ തീരുമാനത്തിൽ നിന്ന് പിന്മാറേണ്ടി വന്നതെന്ന് അൻവർ പറഞ്ഞു. കേരളത്തിലെ എൽഡിഎഫ് മുന്നണിയുടെ ശത്രുതാപരമായ ഭരണത്തെക്കുറിച്ച് മൗനം പാലിക്കുന്ന പ്രതിപക്ഷത്തിനെതിരെ ശനിയാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം യു ഡി എഫിനെതിരെ ആഞ്ഞടിച്ചത്. “നിലവിലെ എൽഡിഎഫ് മുന്നണിയുടെ ശത്രുതാപരമായ ഭരണത്തെ ശക്തമായി ചോദ്യം ചെയ്യുന്നത് ഞാൻ മാത്രമാണ്. പ്രതിപക്ഷത്തുള്ള മറ്റാരും ഈ വിഷയത്തിൽ ശ്രദ്ധിക്കുന്നില്ല. പ്രതിപക്ഷ നേതാവ് എവിടെ? എന്തുകൊണ്ടാണ് അദ്ദേഹം ഇതിലൊന്നും ഇടപെടാത്തത്? എഡിജിപി എംആർ അജിത് കുമാറിന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിരുന്നു, പക്ഷേ ഫലമുണ്ടായില്ല. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ ഞാൻ തീരുമാനിച്ചു, പക്ഷേ…

ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു

പാലക്കാട്‌ : മൂന്നാംഘട്ട അലോട്മെന്റ് പൂർത്തിയായിട്ടും ജില്ലയിൽ തുടരുന്ന പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഉടൻ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്‌ ജില്ലാ കമ്മിറ്റി ഹൈവേ ഉപരോധിച്ചു. നിലവിൽ ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ച 45893 വിദ്യാർത്ഥികളിൽ, 18830 വിദ്യാർത്ഥികൾക്കും സീറ്റ്‌ ലഭിക്കാതെ പുറത്താണ്. ആയിരകണക്കിന് വിദ്യാർത്ഥികൾ സീറ്റ്‌ ഇല്ലാതെ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയത് അനീതിയാണ് . പത്താം ക്ലാസ്സ്‌ പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ്‌ ലഭിക്കുന്ന തരത്തിൽ മതിയായ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രറ്റേണിറ്റി നേതാക്കൾ ഹൈവേ ഉപരോധിച്ചത്. ടൗൺ സ്റ്റാൻഡിൽ നിന്ന് രാവിലെ 10 ഓടെ ആരംഭിച്ച മാർച്ച് കെ.എസ്. ആർ. ടി.സി സ്റ്റാൻഡിനു മുമ്പിലായി റോഡ് ഉപരോധിക്കുകയും, തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയും…

പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ അഞ്ചാമത്തെ സ്മാർട്ട് വില്ലേജ് നിര്‍മ്മാണോദ്ഘാടനം റവന്യൂ മന്ത്രി നിര്‍‌വ്വഹിച്ചു

എറണാകുളം അശമന്നൂർ സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സ്മാർട്ട് വില്ലേജ് ഓഫീസാണ് അശമന്നുരിലേത്. ചേലാമറ്റം, രായമംഗലം, അറയ്ക്കപ്പടി, പെരുമ്പാവൂർ തുടങ്ങിയ വില്ലേജ് ഓഫീസുകളാണ് നേരത്തെ സ്മാർട്ട് ആക്കിയത്. നവംബർ ഒന്നുമുതൽ ഡിജിറ്റൽ റീസർവേ കഴിഞ്ഞ വില്ലേജുകളെ കേന്ദ്രീകരിച്ചു ഡിജിറ്റൽ റവന്യൂ കാർഡ് ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.പത്ത് അക്കങ്ങളുള്ള ക്യു ആർ കോഡ് ഘടിപ്പിച്ച റവന്യൂ കാർഡുകളിലൂടെ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാകേണ്ട ഭൂമിയുടെ വിശദാംശങ്ങൾ, കെട്ടിടത്തിന്റെ വിവരങ്ങൾ, ഭൂമി ഏത് തരത്തിൽ പെടുന്നതാണ് തുടങ്ങിയവ അറിയാൻ കഴിയും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്‌ എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കി കൊണ്ടിരിക്കുകയാണ്. പഴയ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൂമിയുമായി ബന്ധപ്പെട്ട്…

അക്ഷര ദിനത്തിൽ റീഡ്സോൺ തുറന്ന് ടാലന്റ് പബ്ലിക് സ്കൂൾ

വടക്കാങ്ങര : വായന ദിനത്തോടനുബന്ധിച്ച് ടാലന്റ് പബ്ലിക് സ്കൂൾ കുട്ടികൾക്കായി പ്രത്യേക റീഡ്സോൺ തുറന്നു. മാധ്യമം സീനിയർ കറസ്പോണ്ടന്റ് മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷകളിലെ പത്രങ്ങളും മാഗസിനുകളും അടങ്ങുന്ന റീഡ്സോൺ കുട്ടികൾ ഉപയോഹപ്പെടുത്തണമെന്നും വായിച്ചു വളർന്നവരാണ് ലോകത്തെ നിയന്ത്രിക്കാൻ കഴിവുള്ളവരായി വളരുന്നതെന്നും അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. വായന ദിനത്തോടനുബന്ധിച്ച പരിപാടിയിൽ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. നിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായി എന്റെ കേരളം, എന്റെ ജില്ല വിഷയത്തിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു. പൊതുമൽസര വിഭാഗം തലവൻ നസ്മി, വൈസ് പ്രിൻസിപ്പൽ കെ റാഷിദ്, അക്കാദമിക് കോർഡിനേറ്റർ സൗമ്യ, സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകാന്‍ സംസ്ഥാനത്ത് ഡിജിറ്റൽ കേരള ആർക്കിടെക്ചർ നടപ്പിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങൾക്ക് മികച്ച ഭരണാനുഭവം നൽകുന്നതിനായി സംസ്ഥാനത്ത് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ‘ഡിജിറ്റൽ കേരള ആർക്കിടെക്ചർ’ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച ഡിജി ഗവേണൻസ് – നോളജ് എക്സ്ചേഞ്ച് ഉച്ചകോടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബർ ഭീഷണികൾ നിയന്ത്രിക്കുന്നതിനുള്ള Centralized Security Operations Center (CSOC), പൊതു ഇടങ്ങളിൽ പൊതു വൈ-ഫൈ സംവിധാനങ്ങളുടെ വിപുലീകരണം, കൃത്രിമബുദ്ധി, മെഷീൻ ലേണിംഗ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭരണം സുഗമവും സുതാര്യവുമാക്കുന്നതിനുള്ള ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നൂതന പദ്ധതികൾ സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികസനത്തിന്റെ തുടർച്ചയെ പ്രാപ്തമാക്കും. സാങ്കേതിക വിദ്യയിലൂടെ സാധ്യമാകുമ്പോൾ മാത്രമേ പൊതുജനങ്ങൾക്ക് പ്രയോജനകരമായ വികസന മാറ്റങ്ങൾ പൂർണ്ണമായും വിജയിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023-ൽ, സമ്പൂർണ്ണ ഇ-ഗവേണൻസ് പ്രഖ്യാപനത്തോടെ കേരളം ചരിത്രനേട്ടം കൈവരിക്കുകയായിരുന്നു.…

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

മോങ്ങം: മോങ്ങത്തും പരിസര പ്രദേശങ്ങളിലും ഉള്ള SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വെൽഫെയർ പാര്‍ട്ടി മോങ്ങം യൂണിറ്റ് ക്യാഷ് അവർഡും മെമെൻ്റായും നൽകി ആദരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൃഷണൻ കുനിയിൽ അനുമോദന സമ്മേളനം ഉത്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡണ്ട് VTS ഉമ്മർ തങ്ങൾ അനുമോദന പ്രഭോഷണം നടത്തി. അൽ ഐൻ ഓയാസിസ് ഇൻ്റർനാഷണൽ സകുൾ പ്രിൻസിപ്പൾ അബ്ദുൽ അസീസ് വിദ്യാർത്ഥികൾക്ക് ഗൈഡൻസ് ക്ലാസെടുത്തു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഷാക്കിർ മോങ്ങം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, മൊറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുലൈഖ മറ്റത്തൂർ, ചന്ദ്രൻ ബാബു. പ്രഫസർ കെ മുഹമ്മദ് എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. CK സൈദ് മാഷ്, സുലൈമാൻ മoത്തിൽ, ടി പി ആലിക്കുട്ടി, CK നജ്മുദ്ദീൻ, ഉമ്മർ…

ഫ്രഞ്ച് അംബാസഡർ തിയെറി മതൗ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; നഴ്സുമാര്‍ക്ക് ഫ്രാന്‍സില്‍ തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന്

തിരുവനന്തപുരം: ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്‌സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ സെപ്റ്റംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. അതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രി പി. രാജീവുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയുമായി ഫ്രാൻസിന് ശക്തമായ ബന്ധമുണ്ടെന്ന് പറഞ്ഞ തിയെറി മതൗ ഡിഫൻസ്, എയ്‌റോ സ്‌പെയ്‌സ് മേഖലകളിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള താത്പര്യം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മേഖലയിലും സംയോജന സാധ്യതകൾ പരിശോധിക്കും. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി…

എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ കുടുംബത്തെ മന്ത്രി സജി ചെറിയാന്‍ സന്ദർശിച്ചു

തിരുവല്ല: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സർക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരൻ രതീഷ് ജി നായരും അമ്മാവൻ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലുണ്ട്. മൃതദേഹം തിരിച്ചറിയാൻ സഹോദരന്റെ ഡിഎൻഎ സാമ്പിൾ നൽകിയിരുന്നു. പരിശോധനാ ഫലത്തിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത. പി ആര്‍ ഡി, കേരള സര്‍ക്കാര്‍