കാലിക്കറ്റ് സർവകലാശാല റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിൻവലിക്കാൻ പരാതി നല്കിയ സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കൽ ജാക്സന്റെ പാട്ട് ഉൾപ്പെടുത്തിയതിനെ എതിർക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ ആവശ്യപ്പെട്ടു. മൈക്കൽ ജാക്സൻ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങൾകൊണ്ട് മൈക്കൽ ജാക്സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിർത്തിയിട്ടില്ല. ‘കല വേറെ, കലാകാരൻ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലകൾ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സിൻഡിക്കേറ്റിൽ ഒരാൾ ഇരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ചുരുങ്ങിയപക്ഷം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം കലാ- സാംസ്കാരിക സ്ഥാപനങ്ങളൊ രാഷ്ട്രീയ- മത പ്രസ്ഥാനങ്ങളുടെ ഭാഗമായി വർത്തിക്കുന്നവയൊ അല്ലെന്ന/ ആകരുതെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാകണം. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഏത് ആശയത്തെ…
Category: LITERATURE & ART
അമേരിക്കയിലെ ഉത്സവാഘോഷങ്ങള്‍ക്കിടയില്‍ ഹൂസ്റ്റണ്‍ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിമാസ സംഗമം
ഹൂസ്റ്റണ്‍: ഉത്സവങ്ങളുടേയും ദേശീയാഘോഷങ്ങളുടെയും സംഗമ ഭൂമികയാണ് അമേരിക്ക. ഒന്നിനു പിറകെ ഒന്നായി ആഘോഷ ദിനങ്ങള്‍ നമ്മുടെ പൂമുഖപ്പടിയിലെത്തുമ്പോള്‍ നിത്യജീവിതത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും മാനസിക സമ്മര്‍ദങ്ങളും നാം പാടേ മറക്കുന്നു. തികച്ചും പോസിറ്റീവായി ചിന്തിക്കാനും ആത്മവിശ്വാസത്തോടെ ജീവിക്കാനും പാരമ്പര്യത്തിന്റെ നിറവോടെയെത്തുന്ന ആഘോഷങ്ങള്‍ നമ്മെ പ്രാപ്തമാക്കുന്നുവെന്നകാണ് യാതാര്‍ത്ഥ്യം. അഖിലലോക തൊഴിലാളി ദിനമായ ‘മെയ് ഡേ’യോടുകൂടിയാണ് മെയ്മാസം പിറക്കുന്നതു തന്നെ. തുടര്‍ന്ന് ഫ്ളോറന്‍സ് നൈറ്റ്ങ്ഗേലിന്റെ പിന്‍ഗാമികളായ ആതുരശുശ്രൂഷയുടെ മാലാഖമാരെ ആദരിക്കുന്ന നേഴ്സസ് ഡേ, അമ്മമാര്‍ക്ക് സ്നേഹപ്പൂക്കള്‍ സമ്മാനിക്കുന്ന മദേഴ്സ് ഡേ, വീരചരമം പ്രാപിച്ച സൈനികര്‍ക്ക് സല്യൂട്ട് നല്കുന്ന മെമ്മോറിയല്‍ ഡേ ഇങ്ങനെ ഓരോന്നായെത്തുന്നു. ഇതിനിടെ സ്പാനീഷ് ഉല്‍സവമായ ‘സിങ്കോ ഡി മയോ’, ആര്‍മ്ഡ് ഫോഴ്സ് ഡേ എന്നിവയും പരമ്പരാഗത ഉല്‍സമത്തിമര്‍പ്പോടെ ആഘോഷിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഗ്രാജുവേഷന് ദിനങ്ങളാല്‍ നിറഞ്ഞതാണ് മെയ്മാസം. വിദ്യാ സമ്പാദനത്തിന്റെ പുതിയ മേഖലകളിലേയ്ക്കവര്‍ എത്തുന്നു. സ്പ്രിങ് സീസന്റെ അവസാനമാണെങ്കിലും…
സാഹിത്യവേദി ജൂൺ 6-ന് – പുസ്തകവിചാരം: ഉള്ളെഴുത്തുകൾ
ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ജൂൺ 6 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. Zoom Meeting Link – https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) സാഹിത്യവേദി അംഗം ഷിജി അലക്സ് ഉള്ളെഴുത്തുകൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു. യുവജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുവരുന്ന, വിവിധ വിഷയമേഖലകളിൽ പ്രഗത്ഭരായ എൺപത് എഴുത്തുകാർ ന്യൂജെൻ കൂട്ടുകാർക്കെഴുതുന്ന സ്നേഹാർദ്രമായ കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. യുവജനങ്ങൾ ഇന്നനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ പ്രതിസന്ധികളുടെ മൂലകാരണങ്ങൾ ആഴത്തിൽ വിശകലനം ചെയ്യുകവഴി, അവയെ നേരിടാൻ ഈ കത്തുകൾ അവരെ സജ്ജമാക്കുന്നു. യുവജനങ്ങളും മാതാപിതാക്കളും അധ്യാപകരും ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ന്യൂജെനറേഷനെ മുൻവിധികളില്ലാതെ മനസിലാക്കാൻ ശ്രമിക്കുന്നവർക്കും അവർക്കിടയിൽ പ്രവർത്തിക്കുന്നവർക്കും ഒഴിവാക്കാനാവാത്ത കൈപ്പുസ്തകം. ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും ലളിതമായി സംവദിക്കുന്നവയാണീ കത്തുകൾ. പുതിയകാലം തുറക്കുന്ന സാധ്യതകളെ സർഗ്ഗാത്മകമായി…
ബാനു മുഷ്താഖ് ചരിത്രം സൃഷ്ടിച്ചു; ‘ഹാർട്ട് ലാമ്പ്’ എന്ന കൃതിക്ക് അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടി
പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ കന്നഡ ഭാഷയിൽ എഴുതിയ ‘ഹാർട്ട് ലാമ്പ്’ എന്ന ചെറുകഥാ സമാഹാരത്തിന് 2025 ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം ലഭിച്ചു. ഈ അഭിമാനകരമായ അവാർഡ് നേടുന്ന ആദ്യ കന്നഡ കൃതിയാണിത്. ചൊവ്വാഴ്ച രാത്രി (മെയ് 20, 2025) ലണ്ടനിലെ ടേറ്റ് മോഡേണിൽ നടന്ന ഒരു മഹത്തായ ചടങ്ങിലാണ് അവര്‍ക്ക് ഈ ബഹുമതി ലഭിച്ചത്. ബാനു മുഷ്താഖിനൊപ്പം സമ്മാനത്തുക പങ്കിടാനുള്ള ബഹുമതി ലഭിച്ച ദീപ ഭാസ്തി ഈ ശേഖരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആകെ സമ്മാനത്തുകയായ GBP 50,000 (ഏകദേശം ₹53 ലക്ഷം) ഇരുവരും തുല്യമായി പങ്കിട്ടു. “ഹാർട്ട് ലാമ്പ്” എന്ന ചിത്രത്തെ അതിന്റെ “നർമ്മം നിറഞ്ഞതും, ചടുലവും, സംഭാഷണാത്മകവും, സെൻസിറ്റീവും, ആഴത്തിലുള്ളതുമായ സാമൂഹിക ചിത്രീകരണത്തിന്” ജൂറി പ്രശംസിച്ചു. “ഒരു കഥയും ചെറുതല്ല എന്ന വിശ്വാസത്തിൽ നിന്നാണ് ഈ പുസ്തകം…
സാംസി കൊടുമണ്ണിന്റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാൾവഴികൾ’ പ്രകാശനം ചെയ്തു
കണ്ണൂര്‍: അമേരിക്കന്‍ എഴുത്തുകാരന് സാംസി കൊടുമണ്ണിന്റെ ണിന്റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍’ എന്ന നോവലിന്റെ പരിഷ്കരിച്ച പതിപ്പ്, കൈരളി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ (ജവഹര്‍ ഓഡിറ്റോറിയം) വച്ച്, പ്രശസ്ത സംവിധായകന് ബ്ലെസ്സി അമേരിക്കന്‍ പ്രവാസി എഴുത്തുകാരന് അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു നല്കി പ്രകാശനം നിര്‍വ്വഹിച്ചു. കൈരളി പബ്ലിഷര്‍ അശോകന്, സിനിമാ ലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചരിത്ര സംഭവങ്ങളിലൂടെ അമേരിക്കയിലെ കറുത്ത വംശജരുടെ അല്ലെങ്കില്‍ അടിമകളായിരുന്നവരുടെ കഥ പറയുന്ന സാംസിയുടെ ഈ പുസ്തകം ലോകത്തിലുളള എല്ലാ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കഥയാണ് അടയാളപ്പെടുത്തുന്നത്. അമേരിക്കയുടെ ചരിത്രത്താളുകളിലൂടെ കടന്നുപോകുന്ന ഈ കൃതി, മലയാളത്തില്‍ ആദ്യമാണെന്നും ഇതൊരു പുതിയ വായനാനുഭവമായിരിക്കും എന്നും പ്രസാധകര് അവകാശപ്പെട്ടു.
എ സി ജോർജിന്റെ പാളങ്ങൾ എന്ന നോവൽ: ഡോ. ജോസഫ് പൊന്നോലി
ശ്രീ എ സി ജോർജ് തന്റെ ഇന്ത്യൻ റെയിൽവേ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ ഒരു കഥയാണിത്. 1960-70 കാലഘട്ടത്തിലെ കേരളത്തിലെയും ബാംഗളൂരിലെയും മലയാളി ജീവിതമാണ് പശ്ചാത്തലം. പാളങ്ങൾ വിലാസിനിയുടെ കഥയാണ്. വിലാസിനി എന്ന ഇരയുടെ കഥ. മനുഷ്യ സമൂഹത്തിലെ ചൂഷണത്തിന്റെ കഥയാണ്. കഥ, കഥാപാത്രങ്ങൾ, കഥയിലെ പ്രമേയങ്ങൾ, പ്രതീകങ്ങൾ എന്നിവക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ലേഖനം. കഥാസാരം ചെറുപ്പത്തിലേ തന്നെ വിലാസിനിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. കഷ്ടതയിൽ കഴിഞ്ഞ വിലാസിനിയുടെ കുടുംബത്തെ രക്ഷപെടുത്തിയത് സ്വന്തം അമ്മയാണ്. വീട്ടു ജോലിയും കൂലിപ്പണി ചെയ്തും അവർ മകളെ ബി. എ വരെ പഠിപ്പിച്ചു. കാൻസർ രോഗിയായ അമ്മയെ ചികിത്സിപ്പിക്കാം, വിലാസിനിക്ക് ജോലി തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു അമ്മയെയും മകളെയും മൂവാറ്റുപുഴയിൽ നിന്നും പ്രഭാകരൻ എന്ന ആൾ ബാംഗളൂർക്കു കൊണ്ടു വരുന്നു. അവർ അവിടെ എത്തിയതിനു ശേഷമാണ് അവർ ചതിക്കപ്പെട്ടതായി മനസ്സിലാകുന്നത്. വിലാസിനി…
കെ.എസ്.എസ്.പി തിരുവനന്തപുരം മേഖലാ സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: അന്ധവിശ്വാസം, ശബ്ദമലിനീകരണം, കിള്ളി നദിയുടെ മലിനീകരണം എന്നീ വിഷയങ്ങളിൽ അടിയന്തര നിയമനിർമ്മാണ നടപടികൾ സ്വീകരിക്കണമെന്ന ശക്തമായ ആഹ്വാനത്തോടെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (കെഎസ്എസ്പി) രണ്ടു ദിവസത്തെ വാർഷിക തിരുവനന്തപുരം മേഖലാ സമ്മേളനം ഞായറാഴ്ച സമാപിച്ചത്. അന്ധവിശ്വാസങ്ങൾ വളർത്തുന്ന അക്രമങ്ങളിൽ നിന്നും ചൂഷണ രീതികളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ സമ്മേളനം, അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു ദശാബ്ദം മുമ്പ് സംഘടന സർക്കാരിന് സമർപ്പിച്ച ബിൽ പാസാക്കുന്നതിന് മുൻഗണന നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തലസ്ഥാന നഗരത്തിൽ വർദ്ധിച്ചുവരുന്ന ശബ്ദമലിനീകരണ പ്രശ്നത്തെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ജില്ലയിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി 2014 ൽ കർശനമായ ഒരു നിയമം നടപ്പിലാക്കിയിരുന്നു, എന്നാൽ അത് നടപ്പിലാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയും കേരളത്തിലുടനീളം സമാനമായ നിയമങ്ങൾ കൊണ്ടുവരാൻ…
കേരളാ ലിറ്റററി സൊസൈറ്റി, 2025 പ്രവർത്തനോദ്ഘാടനവും സാഹിത്യ പുരസ്കാര ദാനവും ശനിയാഴ്ച ഗാർലാൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ
ഡാളസ് : ഡാളസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ്സിന്റെ 2025 പ്രവർത്തനോത്ഘാടനവും സാഹിത്യ പുരസ്കാരദാനവും മാർച്ച് 8 ശനിയാഴ്ച രാവിലെ 10:30 ന് ഗാർലാൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെടും. ഈ വർഷത്തെ മലയാളം മിഷൻ പ്രവാസി പുരസ്കാരം നേടിയ പ്രസിദ്ധ സാഹിത്യകാരനായ കെ വി പ്രവീൺ പരിപാടി ഉൽഘാടനം ചെയ്യും. പ്രവാസി മലയാള കവി ജേക്കബ് മനയിലിൻറെ പേരിലുള്ള കേരള ലിറ്റററീ സൊസൈറ്റി മനയിൽ കവിതാ അവാർഡ് 2024, ശ്രീമതി ജെസ്സി ജയകൃഷ്ണൻ സ്വീകരിക്കും. പ്രശസ്ത മലയാള കവി സെബാസ്റ്റ്യൻ ജൂറിയായ അവാർഡ് കമ്മിറ്റിയാണ് ജെസ്സിയുടെ “നഷ്ട്ടാൾജിയ” എന്ന കവിത തിരഞ്ഞെടുത്തത്. കേരള ലിറ്റററി സൊസൈറ്റി ഡാളസ് ഏർപ്പെടുത്തിയ എബ്രഹാം തെക്കേമുറി സ്മാരക കഥാ അവാർഡ് ഡോ. മധു നമ്പ്യാർക്കു നല്‍കും. അദ്ദേഹം എഴുതിയ “ചാര നിറത്തിലെ പകലുകൾ” എന്ന…
കെ.എൽ.എസ് കഥ, കവിത അവാർഡുകൾ പ്രഖ്യാപിച്ചു
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസ് ഏർപ്പെടുത്തിയ മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് ശ്രീമതി ജെസി ജയകൃഷ്ണന്റെ “നഷ്ട്ടാൾജിയ” എന്ന കവിതയ്ക്ക് ലഭിച്ചു. പ്രശസ്ത മലയാള കവി സെബാസ്റ്റ്യൻ ജൂറിയായ അവാർഡ് കമ്മിറ്റിയാണ് “നഷ്ട്ടാൾജിയ” തിരഞ്ഞെടുത്തത്. എബ്രഹാം തെക്കേമുറി കഥ അവാർഡ് ഡോ. മധു നമ്പ്യാർ എഴുതിയ “ചാര നിറത്തിലെ പകലുകൾ” എന്ന കഥയ്ക്കാണ് ലഭിച്ചത്. പ്രശസ്ത കഥാകൃത്ത് വിനു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ഉള്ള ജൂറി അംഗങ്ങളാണ് ഡോ. മധു നമ്പ്യാരുടെ കഥ തിരഞ്ഞെടുത്തത്. അവാർഡ് ജേതാക്കൾക്കുള്ള ഫലകവും സമ്മാനത്തുകയും 2025, മാർച്ച് 8 ശനിയാഴ്ച നടക്കുന്ന KLS പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് നൽകുന്നതായിരിക്കും. അവാർഡ് ജേതാക്കളെ അഭിനന്ദിക്കുകയും കവിത, കഥ അവാർഡിനായി സൃഷ്ടികൾ അയച്ചുതന്ന എല്ലാ കവികളോടും, കഥാകൃത്തുക്കളോടും അവാർഡ് നിർണയത്തിന് സഹായിച്ച എല്ലാ ജൂറി അംഗങ്ങളോടും ഉള്ള നന്ദി, പ്രസിഡന്റ്…
‘കാറ്റുണരാതെ’ പ്രകാശനം ചെയ്തു
ദോഹ: എഴുത്തുകാരനും ഖത്തർ പ്രവാസിയുമായ റഷീദ് കെ മുഹമ്മദിന്റെ ‘കാറ്റുണരാതെ’ പുസ്തകം പ്രകാശനം ചെയ്തു. തനിമ കലാ സാഹിത്യവേദി ബർവ വില്ലേജിൽ സംഘടിപ്പിച്ച ‘ആർട്ട്മൊസ്ഫിയർ’ കലാമേളയുടെ സമാപന ചടങ്ങിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് ഹബീബുറഹ്മാൻ കിഴിശ്ശേരി പ്രകാശനം നിർവഹിച്ചു. പ്രശസ്ത ആക്ടിവിസ്റ്റും ലോക കേരള സഭാ മെമ്പറും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ആദ്യ പ്രതി ഏറ്റുവാങ്ങി. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, തനിമ ഖത്തർ ഡയറക്ടർ ഡോ. സൽമാൻ പി.വി തുടങ്ങിയവർ പങ്കെടുത്തു. മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസർച്ച് സെന്റർ ദേശീയ തലത്തിൽ നടത്തിയ നാടക രചനാ മത്സരത്തിൽ ‘സ്വർണ്ണ മയൂരം’ അവാർഡ് നേടിയ പുസ്തകമാണ് ‘എന്റെ റേഡിയോ നാടകങ്ങൾ’. അതിൽനിന്നും തെരെഞ്ഞെടുത്ത ‘അതിഥി വരാതിരിക്കില്ല’, ‘ധർമ്മായനം’, ‘കാറ്റുണരാതെ’ എന്നീ നാടകങ്ങൾ ചേർന്നതാണ്…
