ഡാലസിൽ മലയാളം ലൈബ്രറി വിപുലീകരിച്ചു ; പതിനായിരത്തിലധികം പുസ്തകങ്ങളുമായി വായനയുടെ വസന്തം

ഡാലസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാലസ്  മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാളത്തിന്റെ മണമുള്ള പുസ്തകങ്ങളുമായി വായനയുടെ വസന്തം ഇനി ഡാലസിലും ആസ്വദിക്കാം. പതിനായിരത്തിലധികം (10,000+) പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ ക്ലാസിക് കൃതികളും പുത്തൻ പുസ്തകങ്ങളും ലഭ്യമാണ്. കഥകൾ, കവിതകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങൾ. കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ബാലസാഹിത്യ വിഭാഗം എന്നിവ .ഇതിന്റെ പ്രധാന സവിശേഷതകളാണ് ഇവയാണ്: ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ (3821) പ്രവർത്തിക്കുന്ന ലൈബ്രറി എല്ലാ ഞായറാഴ്ചയും വൈകുന്നേരം 5 മണി മുതൽ 6 മണി വരെ വായനക്കാർക്കായി തുറന്നിരിക്കും. ലൈബ്രറിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ലൈബ്രറി ഡയറക്ടർ ഷിബു ജോണിനെ #214-200-5718 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. “വായിച്ചു വളരട്ടെ നാളെയുടെ തലമുറ” എന്ന സന്ദേശവുമായാണ് കേരള അസോസിയേഷൻ ഓഫ് ഡാലസ്…

നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലെ യുഎസ് എംബസിക്ക് സമീപം സ്ഫോടനം; ആളപായമില്ല

നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലെ യുഎസ് എംബസിക്ക് സമീപം ഞായറാഴ്ച പുലർച്ചെ സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. സ്ഫോടനത്തിൽ ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഓസ്ലോ: നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ സ്ഫോടനത്തില്‍ പ്രദേശമാകെ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു. ഓസ്ലോയിലെ യുഎസ് എംബസി സമുച്ചയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തിൽ ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ സുരക്ഷാ ഏജൻസികൾ ഉടൻ തന്നെ പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങളും ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തു. ആ സമയത്ത് പരിസര പ്രദേശം താരതമ്യേന ശാന്തമായിരുന്നു. സ്ഫോടനത്തിന് ശേഷം കുറച്ചു നേരം എംബസിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു, ഇത്…

കുവൈറ്റിലെ യുഎസ് താവളത്തില്‍ മിസൈൽ ആക്രമണം; ആക്രമണം ശക്തമാക്കുമെന്ന് ഇറാൻ

കുവൈറ്റ്: വരും ദിവസങ്ങളിൽ കുവൈറ്റിലെ യു എസ് താവളങ്ങള്‍ക്ക് നേരെ ആക്രമണം ശക്തമാക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (ഐആർജിസി) വ്യക്തമാക്കി. കുവൈത്തിലും പരിസര പ്രദേശങ്ങളിലുമുള്ള യുഎസ് താവളങ്ങൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് സംഘർഷം ഗണ്യമായി വർദ്ധിച്ചു. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരും ഈ സാഹചര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കണമെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. കാരണം അവ മുഴുവൻ മേഖലയുടെയും സുരക്ഷയെ ബാധിച്ചേക്കാം തങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ ഗള്‍ഫ് റീജിയണിലെ താവളങ്ങള്‍ ഉപയോഗിക്കുന്ന അമേരിക്കയെ പൂർണ്ണമായും പിന്തിരിപ്പിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് ഐആർജിസി ഉദ്യോഗസ്ഥർ പ്രസ്താവിച്ചു. വക്താവ് അലി-മുഹമ്മദ് നൈനിയുടെ അഭിപ്രായത്തിൽ, ആക്രമണങ്ങളുടെ തീവ്രത ഇനിയും വർദ്ധിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആയിരക്കണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു, ഈ പ്രവണത തുടരുമെന്ന് വക്താവ് പറഞ്ഞു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ ഇറാൻ യുദ്ധം നിര്‍ത്തുകയില്ലെന്നും പറയുന്നു. മാർച്ച് 7 ന് കുവൈറ്റിലെ…

ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 21 സൈനികർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു.

ബഹ്‌റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്ത് നടന്ന മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, ഇത് ഇറാൻ-യുഎസ് സംഘർഷം വർദ്ധിപ്പിക്കുകയും മിഡിൽ ഈസ്റ്റിൽ ഒരു വലിയ സംഘർഷത്തെക്കുറിച്ചുള്ള ആശങ്ക ഉയർത്തുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മനാമ: മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും അപകടകരമായ തലത്തിലെത്തി. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജുഫെയർ പ്രദേശത്തുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്ത് ഇറാൻ വൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ നാശനഷ്ടങ്ങളുടെയും തീപിടുത്തങ്ങളുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ആക്രമണം പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുക മാത്രമല്ല, യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കുകയും ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ ഒരു നാവിക പിന്തുണാ കേന്ദ്രത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ…

ബെൻസൻവിൽ ഇടവകയിൽ വാർഷിക ധ്യാനം മാര്‍ച്ച് 13 മുതല്‍ 15 വരെ

ചിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ഇടവകയിൽ വലിയ നോമ്പിനോടനുബന്ധിച്ച് വാർഷികധ്യാനം മാർച്ച് 13 മുതൽ 15 വരെ നടത്തപ്പെടുന്നു. പ്രശസ്ത ധ്യാനഗുരുവും വയനാട്ടിലുള്ള മക്കിയാട് ബെനഡിക്റ്റൈൻ ധ്യാനമന്ദിരത്തിൻ്റെ ഡയറക്ടറുമായ ഫാ. ജോയ് ചെമ്പകശ്ശേരിയാണ് മുതിർന്നവർക്കായുള്ള ദിവ്യകാരുണ്യആത്മാഭിഷേകധ്യാനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കുംയുവജനങ്ങൾക്കുമായി അനോയ്‌ൻ്റിങ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ധ്യാനശുശ്രൂഷകൾ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ടെന്നും വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ അറിയിച്ചു. ട്രസ്റ്റിമാരായ തോമസ് കുന്നുംപുറത്ത്, മത്തിയാസ് പുല്ലാപ്പള്ളി, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽകരോട്ട് എന്നിവർ ധ്യാനക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. നോമ്പിൻ്റെ ചൈതന്യമുൾക്കൊണ്ട് ആത്മവിശുദ്ധീകരണത്തിനും ജീവിതനവീകരണത്തിനുമുതകുന്ന ഈ ധ്യാനത്തിൽ മുഴുവൻ സമയവും പങ്കെടുത്ത് ഈസ്റററിനൊരുങ്ങാൻ എല്ലാ ഇടവകാംഗങ്ങൾക്കും കഴിയട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നതായും കുട്ടികളുടെയുംയുവജനങ്ങളുടെയും ധ്യാനദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ അവരുടെ സാന്നിദ്ധ്യം മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ ഓർമിപ്പിച്ചു.

ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന ചരിത്ര നോവൽ പ്രകാശനം ചെയ്തു

കണ്ണൂർ: മൂന്നു മതങ്ങളും ഇത്രയധികം സഹജീവിതം നടത്തുന്ന സഹിഷ്ണുതയുള്ള സമൂഹമായി കേരളം നിലനിൽക്കുന്നതിനു പിന്നിൽ വായന നൽകിയ സംസ്‌കാരമാണെന്ന് എഴുത്തുകാരൻ സക്കറിയ. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന കനേഡിയൻ മലയാളി എഴുത്തുകാരനായ ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന പുസ്‌തകം കഥാകൃത്ത് പി.കെ.പാറക്കടവന് നൽകി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മതങ്ങളെ അപമാനിക്കാത്ത, ഒപ്പം ജീവിക്കാൻ അനുവദിക്കുന്ന, മതഭ്രാന്തില്ലാത്ത, വർഗീയഭ്രാന്തില്ലാത്ത ഒരു സമൂഹമായി കേരളം ഇപ്പോഴും നിലനിൽക്കുന്നു. ഇതിനെല്ലാം പിന്നിൽ വിദ്യാലയങ്ങളും നന്മയുള്ള അധ്യാപകരും വായനയുമെല്ലാം ഉണ്ടാക്കിയ സംസ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ട‌ർ ഒ. അശോക്കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.വി.പവിത്രൻ, പി.കെ.പാറക്കടവ് , സതീശൻ മോറായി, ഷുക്കൂർ പെടയങ്ങോട്, രാജേഷ് തെക്കന്മാർ, എ.കെ.ബിജുരാജ് എന്നിവർ പ്രസംഗിച്ചു. ജോൺ ഇളമത മറുപടി പ്രസംഗം നടത്തി. പ്രശസ്ത ലോക സഞ്ചാരിയായ ഇബ്ൻ ബത്തൂത്തയുടെ സഞ്ചാരത്തെ ആസ്പദമാക്കി…

സ്ത്രീ ! (കവിത): ജയൻ വർഗീസ്

എത്ര മനോഹര രൂപം വിടാരുമി – തെത്ര മദാലസ ഭാവം ! ആദിശില്പി തീർത്ത വിശ്വ ലാവണ്യമേ നിന്റെ ആരാമ സൗകുമാര്യം എനിക്ക് വേണ്ടി – എന്നും എനിക്ക് വേണ്ടി ! പത്മദളങ്ങൾ തഴുകീയൊഴുകും പമ്പാ നദിക്കരയിൽ പുഷ്പ ദളാകാര നർത്തന വടിവിൽ എന്നെ തപസ്സുണർത്തീ ! മേനകേ, മേനകേ നിൻ മുന്നിൽ താപസണല്ലാ – ഞാൻ മനുഷ്യൻ വിശ്വാമിത്രൻ – വെറും വിശ്വാമിത്രൻ ! സ്നിഗ്ദ മഞ്ഞല നൂപുരമണിയും ഹിമവൽത്തിരുനടയിൽ ഉഗ്ര തപോമയ ശിൽപ്പ ശിലയായയ് എന്നെ മനം മയക്കീ ! പാർവ്വതീ , പാർവ്വതീ നിൻ മുന്നിൽ ഈശ്വരനല്ലാ ഞാൻ മനുഷ്യൻ ! പരമേശ്വരൻ – വെറും പരമേശ്വരൻ !

താരിഫില്‍ അടിപതറിയ ട്രംപ്: ദശലക്ഷക്കണക്കിന് ഇറക്കുമതിക്കാര്‍ക്ക് 166 ബില്യൺ ഡോളർ തിരികെ നൽകും!

ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ചത് അദ്ദേഹത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. ഇപ്പോള്‍ ഏകദേശം 330,000 ഇറക്കുമതിക്കാർക്ക് 166 ബില്യൺ ഡോളർ തിരികെ നൽകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. 45 ദിവസത്തിനുള്ളിൽ ഒരു പുതിയ സംവിധാനം നിലവിൽ വരും. വാഷിംഗ്ടണ്‍: യുഎസ് വ്യാപാര നയവുമായി ബന്ധപ്പെട്ട വാർത്തകൾ ലോകമെമ്പാടുമുള്ള വ്യാപാരികൾക്ക് ആശ്വാസം പകരുന്നതാണ്. യുഎസ് സുപ്രീം കോടതി വിധിയെത്തുടർന്ന്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ കോടിക്കണക്കിന് ഡോളറിന്റെ തീരുവകൾ തിരിച്ചു നല്‍കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഈ തീരുമാനം യുഎസ് ഇറക്കുമതിക്കാർക്ക് ഗണ്യമായി ഗുണം ചെയ്യുമെന്ന് മാത്രമല്ല, ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായുള്ള വ്യാപാരത്തെയും ഗുണപരമായി ബാധിക്കും. കഴിഞ്ഞ മാസം, ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയത്തിന്റെ പ്രധാന ഭാഗമായ നിരവധി താരിഫുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിക്കുകയും അവ നിർത്തലാക്കുകയും ചെയ്തിരുന്നു.…

കേരള അസോസിയേഷൻ ഓഫ് ഡാളസ് ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് വാച്ച് പാർട്ടി സംഘടിപ്പിക്കുന്നു

ഡാളസ്: ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തോടെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത് . ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് ഈ മാച്ചിലൂടെ നൽകിയിരിക്കുന്നത്. നാളെ നടക്കുവാൻ പോകുന്ന മാച്ചിൽ ഇന്ത്യ ന്യൂസിലാൻഡിനെയാണ് നേരിടുന്നത്. മലയാളി താരവും കൂടിയായ സഞ്ജുവിന്റെ ബാറ്റിങ്ങും ഹാർദിക്കിന്റെ ഫിനിഷിങ്ങും ബുമ്രയുടെ ബോളിങ്ങും ഡാളസിലെ ക്രിക്കറ്റ് ആരാധകർ ഇന്ത്യക്ക്‌ ചരിത്രപരമായി വിജയം ഉണ്ടാകുംമെന്ന് പ്രവചിച്ചിരിക്കുന്നു. ഡാളസ് സമയം ഞായറാഴ്ച രാവിലെ 8: 30ന് ഫൈനൽ മത്സരം ആരംഭിക്കും. ലോക കപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിന്റെ വാച്ച് പാർട്ടി കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗാർലന്റിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ടി 20 ലോക കപ്പ് ഫൈനൽ ക്രിക്കറ്റ് മാച്ച് കാണുവാൻ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സംഘാടകർ ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്. Venue : 3821 Broadway Blvd.,…

മാത്യുക്കുട്ടി ഡാനിയേൽ ഡാളസ്സിൽ അന്തരിച്ചു

ഡാളസ് :പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) മാർച്ച് 7-ന്  അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ് ഭാര്യ: ഏലിയാമ്മ  മാത്യു മക്കൾ: ജോബിൻ ഡാനിയേൽ, ജിബിൻ ഡാനിയേൽ മരുമക്കൾ  ഡാലിയ സൂസൻ ,റിയാ തോമസ് സംസ്കാരം: സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്