ഗാസയിൽ പട്ടിണിയെ യുദ്ധായുധമായി ഇസ്രായേൽ ഉപയോഗിക്കുന്നു

“അന്നത്തെ അപ്പം സ്വർണ്ണം പോലെയായിരുന്നു….” രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുണ്ട അദ്ധ്യായങ്ങളിൽ ഒന്നായ ലെനിൻഗ്രാഡ് ഉപരോധത്തെ അതിജീവിച്ച ഒരാളുടെ വാക്കുകളായിരുന്നു ഇത്. അവശ്യ വിഭവങ്ങൾ മനഃപൂർവം തടഞ്ഞു വെക്കുന്നത് ജനങ്ങളെ ഭയാനകമായി വേട്ടയാടുന്നതിന്റെ ഓർമ്മപ്പെടുത്തൽ. കൂട്ട പട്ടിണിയെ യുദ്ധത്തിന്റെ ആയുധമായി ഉപയോഗിക്കുന്നത്, മനുഷ്യരാശി വളരെക്കാലമായി മറക്കാന്‍ ശ്രമിക്കുന്ന ചരിത്രപരമായ ക്രൂരതയെ പ്രതിധ്വനിപ്പിക്കുന്നു. പട്ടിണി മനപ്പൂർവ്വം യുദ്ധോപകരണമായി ഉപയോഗിച്ചിരുന്ന മുൻകാല സ്വേഛാധിപതികളുടെ ഉപരോധങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ അതിരൂക്ഷമായ തന്ത്രം, നിരപരാധികളായ സാധാരണക്കാർക്ക് കൂട്ടായ ശിക്ഷ നല്‍കുന്ന ഭീകരമായ പ്രത്യാഘാതങ്ങൾ എടുത്തുകാണിക്കുന്നു. ഗാസയിൽ, ഉപരോധിക്കപ്പെട്ട എൻക്ലേവിലെ 2.2 ദശലക്ഷം ആളുകൾക്ക് വെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നത് ഇസ്രായേൽ ബോധപൂർവം തടയുന്നത് ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിയോട് കാണിക്കുന്ന അതിക്രൂരമായ പ്രവര്‍ത്തിയാണ്. 2007 മുതൽ ഗാസ ഇസ്രായേൽ ഉപരോധത്തിലായിരിക്കുമ്പോൾ തന്നെ ഈ ക്രൂരത തുടര്‍ന്നു. 2023 ഒക്ടോബർ 9 ന് ഇസ്രായേൽ…

സൗദി അറേബ്യയിലേക്കുള്ള ആയുധ വിൽപ്പന വിലക്ക് നീക്കാൻ അമേരിക്ക പദ്ധതിയിടുന്നു

വാഷിംഗ്ടണ്‍: യെമനിലെ ഹൂതി മിലിഷ്യയുമായി സൗദി അറേബ്യയുടെ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനാൽ, പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള യു എസ് ഭരണകൂടം സൗദി അറേബ്യയിലേക്കുള്ള ആയുധ വിൽപ്പനയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, രണ്ട് വർഷമായി രാജ്യത്തിന് ആക്രമണാത്മക ആയുധങ്ങൾ വിൽക്കുന്നതിനുള്ള നിരോധനം ലഘൂകരിക്കാൻ സൗദി ഉദ്യോഗസ്ഥർ യുഎസ് നിയമനിർമ്മാതാക്കളോടും പ്രസിഡന്റിന്റെ സഹായികളോടും സമ്മർദ്ദം ചെലുത്തുന്നു. മനുഷ്യാവകാശങ്ങളുടെയും യുദ്ധക്കുറ്റങ്ങളുടെയും ആശങ്കകൾ കാരണം മുമ്പ് നിര്‍ത്തിവെച്ചതാണ് ഈ പദ്ധതി എന്ന് അജ്ഞാതാവസ്ഥയില്‍ സംസാരിച്ച അമേരിക്കൻ/സൗദി ഉദ്യോഗസ്ഥർ പറഞ്ഞു റിയാദിനെതിരായ യുദ്ധത്തിലുടനീളം വ്യോമാക്രമണം, സംഘർഷം, പട്ടിണി, രോഗം എന്നിവയാൽ ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട യെമനിലെ സിവിലിയൻമാർക്ക് യുഎസ് നൽകിയ ആയുധങ്ങൾ സിവിലിയൻമാർക്ക് കാര്യമായ കഷ്ടപ്പാടുകൾ സൃഷ്ടിച്ചുവെന്ന ഭയം കാരണം ബൈഡൻ ഭരണകൂടം അക്കാലത്ത് നിരോധനം നടപ്പാക്കി. ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ രാജ്യത്തിന്റെ…

ഐക്യത്തിന്റെ പ്രതിരൂപമാണ് ക്രിസ്‌തു,ആ ഐക്യം നമ്മിൽ പ്രകടമാകുമ്പോൾ ക്രിസ്തുമസ് അന്വർത്ഥമാകും: ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ്

മെസ്ക്വിറ്റ് (ഡാളസ്) : സ്വർഗീയ ഐക്യത്തിന്റെ (ത്രിയേക ദൈവത്തിന്റെ) പ്രതിരൂപമാണ് ക്രിസ്‌തുവെന്നു നാം വിശ്വസിക്കുന്നുവെങ്കിൽ ആ ഐക്യം നമ്മിൽ പ്രകടമാകുമ്പോൽ മാത്രമാണ് ക്രിസ്തുമസ് ആഘോഷങ്ങൾ അന്വർത്ഥമാകുന്നതെന്നു നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്കോപ്പ പറഞ്ഞു.ലോക ജനത ഇന്ന് യുദ്ധ ഭീതിയിൽ കഴിയുന്നു.സമാധാനം എങ്ങനെ കണ്ടെത്താൻ കഴിയുമെന്നു രാഷ്ട്ര തലവന്മാർ കൂടിയിരുന്നു ആലോചിച്ചിട്ടും ഫല പ്രാപ്തിയിൽ എത്തുന്നില്ല. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവും നിത്യമായ സമാധാനവും നൽകുവാൻ കഴിയുന്ന ബെത്ലഹേമിൽ ഭൂജാതനായ ദൈവകുമാരൻ പ്രാപ്തനാണെന്ന യാഥാർഥ്യത്തെ നാം തിരിച്ചറിയേണ്ടതുണ്ട് ക്രിസ്തുവിന്റെ ജനനത്തിങ്കൽ ആടുകളെ കാവൽ കാത്തു കഴിഞ്ഞിരുന്ന ഇടയന്മാർക് ദൈവദൂതന്മാർ നൽകിയ “ഭയപ്പെടേണ്ട” എന്ന സന്ദേശം ഇന്നും അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുകയാണ് തിരുമേനി ഓ ർമപ്പെടുത്തി. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനായി കഴിഞ്ഞ ഏകദേശം 8 വര്‍ഷത്തോളം സ്തുത്യർഹ സേവനം നിര്‍വഹിച്ച ശേഷം സഭയുടെ ക്രമീകരണപ്രകാരം തിരുവനന്തപുരം…

ചാക്കോ മാത്യു ഫസ്റ്റ് കോളനി ഷുഗർലാന്റിലെ ലെയ്ക്സ് ഓഫ് എഡ്ജ്‌വാട്ടറിന്റെ പ്രതിനിധി

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനകളിലൊന്നും ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഹോം ഓണേഴ്‌സ് അസ്സോസിയേഷനുമായ ഹൂസ്റ്റണിലെ ഷുഗർലാൻഡ് ഫസ്റ്റ് കോളനി കമ്മ്യൂണിറ്റി സർവീസ് അസ്സോസിയേഷറെ (FCCSA) ലേയ്ക്ക്സ് ഓഫ് എഡ്‌ജ്‌ വാട്ടർ സബ് ഡിവിഷൻ സാരഥിയായി സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചാക്കോ മാത്യു (സണ്ണി) തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻ ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വളരെ ചുരുക്കം വോട്ടുകൾക്ക് പരാജയപെട്ടുവെങ്കിലും വൻ ഭൂരിപക്ഷത്തോടയാണ് സബ് ഡിവിഷൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജനങളുടെ പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ അസ്സോസിയേഷൻ നടപ്പാക്കി വരുന്ന അനാവശ്യമായ ഫൈനുകൾക്കും വയലേഷൻ നോട്ടീസുകൾക്കുമെതിരെ ശബ്ദമയുർത്തുമെന്നു ചാക്കോ മാത്യു പറഞ്ഞു. വയലേഷന്റെ കാര്യത്തിൽ ഒരു കൃത്യമായ പഠനം നടത്തി ഇന്ത്യക്കാർക്കും മറ്റു ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള അമേരിക്കൻ പൗരന്മാർക്കുമെതിരെ നടക്കുന്ന ഉന്നം വച്ചുള്ള വയലേഷൻ നോട്ടീസുകളും ഫൈനും ഒഴിവാക്കാൻ ശ്രമിക്കുമെന്നും ചാക്കോ…

2023-ൽ ജനസംഖ്യാ വളർച്ചയിൽ ടെക്സാസ് ഒന്നാം സ്ഥാനത്തു

ഓസ്റ്റിൻ : 2023-ൽ ജനസംഖ്യാ പ്രവണതകളെക്കുറിച്ചുള്ള പുറത്തിറക്കിയ റിപ്പോർട്ടിൽ യു.എസ് 1.6 ദശലക്ഷം ആളുകൾ  വന്നു ചേർന്നതിൽ  30% ആളുകൾ ടെക്സാസിനെ അവരുടെ പുതിയ സംസ്ഥാനമായി തിരഞ്ഞെടുത്തതായും യു.എസ്. സെൻസസ് ബ്യൂറോ കണ്ടെത്തി. ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാന തലത്തിൽ, ഈ വർഷം പാൻഡെമിക്കിന്റെ തുടക്കത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണ്  ഉണ്ടായത്. പ്രത്യേകിച്ച് 1.4 ദശലക്ഷത്തിലധികം പുതിയ താമസക്കാരുള്ള രാജ്യത്തിന്റെ വളർച്ചയുടെ 87% വരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് . റിപ്പോർട്ട് അനുസരിച്ച്, COVID-19 പാൻഡെമിക്കിലുടനീളം ജനസംഖ്യാ വളർച്ച നിലനിർത്തിയ രാജ്യത്തെ ഒരേയൊരു പ്രദേശമാണ് തെക്ക്. 2023-ൽ, 700,000-ത്തിലധികം ആളുകൾ തെക്കോട്ട് നീങ്ങുന്നത് ആഭ്യന്തര കുടിയേറ്റത്തിന് കാരണമാകുമെന്ന് ബ്യൂറോ കണ്ടെത്തി, അതേസമയം മൊത്തം അന്താരാഷ്ട്ര കുടിയേറ്റം മൊത്തം 500,000 ൽ താഴെ ആളുകളെ ചേർത്തു. ടെക്‌സാസിൽ മാത്രം ഈ വർഷം 473,453 ആളുകളെ ചേർത്തു, ഇത് രാജ്യത്തെ…

കനലായി മാറിയ കരോള്‍ (ചെറുകഥ): ലാലി ജോസഫ്

ഫോണ്‍ ബെല്‍ തുടരെ  അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന്‍ തോന്നിയില്ല കാരണം ഇന്ന് രാത്രിയിലും  ജോലിയുണ്ട് അതുകൊണ്ടു തന്നെ മന:പൂര്‍വ്വം ഫോണ്‍ എടുക്കേണ്ട എന്നു തീരുമാനിച്ചു. എന്നാല്‍ ഫോണ്‍ ബെല്‍ പിന്നേയും പിന്നേയും മുഴങ്ങിയപ്പോള്‍  ഞാന്‍  എടുത്തു.  അത് എന്റെ സുഹ്യത്ത് റോസിയായിരുന്നു  ‘ എടി നീ അറിഞ്ഞോ, അവള്‍ പോയി ‘ ആര് പോയി ? നമ്മുടെ മിനി … ഉറക്കത്തിന്റെ ആലസ്യത്തോടു കൂടി ഞാന്‍ പറഞ്ഞു.  ‘ആ അത് എനിക്ക് അറിയാമല്ലോ. അവള്‍ പോകുന്ന കാര്യം എന്നോടു പറഞ്ഞിരുന്നു’  അവളുടെ അമ്മക്കു സുഖമില്ലാതെ ഇരിക്കുകയാണല്ലോ.   അയ്യോ അതല്ല ഞാന്‍ പറഞ്ഞു വരുന്നത്. അവള്‍ ഈ ലോകത്തു നിന്നു തന്നേ പോയി, അവള്‍ ഇന്നു രാവിലെ ഇഹലോകവാസം വെടിഞ്ഞു. ഞാന്‍ ഞെട്ടി ചാടി എഴുന്നേറ്റു കൊണ്ടു ചോദിച്ചു. നീ എന്താണ് പറയുന്നത്, നമ്മുടെ മിനി മരിച്ചു…

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം (ജോസ് മാളേയ്ക്കല്‍)

രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂദയായിലെ ബെത്‌ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ ഉണ്ണിയേശു പിറന്നു എന്ന സദ്‌വാര്‍ത്തക്കൊപ്പം മാനവരാശിക്ക് ലഭിച്ച ഏറ്റവും വലിയ സന്ദേശമായിരുന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും എന്നത്. ദൈവത്തിന്റെ പൊന്നോമനപുത്രന്‍ മനുഷ്യാവതാരം ചെയ്ത് പുല്‍ക്കൂട്ടില്‍ ഭൂജാതനായപ്പോള്‍ ദൈവത്തിന്റെ ദൂതന്‍ വയലില്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്ന ആട്ടിടയര്‍ക്ക് പ്രത്യക്ഷപ്പെട്ട് നവജാതശിശുവിനെ കണ്ടെത്തുന്നതിനുള്ള അടയാളം നല്‍കി. ആസമയം ദൈവദൂതനൊപ്പം സ്വര്‍ഗീയഗണങ്ങള്‍ മന്നിലിറങ്ങി ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമില്‍ പൊന്നുണ്ണിയെ കുമ്പിട്ടാരാധിച്ചു ആനന്ദനൃത്തം ചെയ്തു പാടിയ സ്‌തോത്രഗീതത്തിലെ പ്രസക്തമായ സന്ദേശമാണ് മുകളില്‍ കാണുന്നത്. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ആശംസിച്ചശേഷം സ്വര്‍ഗീയദൂതരും, മാലാഖാമാരും ഒത്തുചേര്‍ന്ന് ഭൂമിയിലെ മാനുഷര്‍ക്ക് നല്‍കിയ ആശംസാസുവിശേഷമാണ് സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും എന്നത്. രണ്ടായിരം സംവല്‍സരങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മാലാഖാമാരുടെ ഈ കീര്‍ത്തനം എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ദിവ്യബലിയുടെ ആരംഭത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു. തിരുപ്പിറവിയുടെ സദ്‌വാര്‍ത്ത ആദ്യം ലഭിച്ച ആട്ടിടയര്‍ കളങ്കമില്ലാത്ത മനസ്സിനുടമകളായിരുന്നു.…

ഡിറ്റൻഷൻ സെന്ററിലേക്ക് നിരോധിത വസ്തുക്കൾ കടത്തിയെന്നാരോപിക്കപ്പെട്ട ഓഫീസർമാർ അറസ്റ്റിൽ

ക്ലീവ്‌ലാന്റ് : നിരോധിതവസ്തുക്കൾ കൈവശം വയ്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്‌തുവെന്ന സംശയത്തിന്റെ പേരിൽ  ക്ലീവ്‌ലാന്റ്  ഡിറ്റൻഷൻ  ഓഫീസർമാരായ വില്യം ഹാഡോക്‌സ് (21), ലാൻഡൻ റസ്സൽ (23) എന്നിവരെ ഷെരീഫിന്റെ ഡെപ്യൂട്ടികൾ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഈ സംഭവം ക്ലീവ്‌ലാന്റ് കൗണ്ടി ഡിറ്റൻഷൻ സെന്ററിലെ ഒരു ജീവനക്കാരന് ഒപിയോയ്‌ഡിന് വിധേയനായി പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലേക്കും ജയിലിൽ കള്ളക്കടത്ത് തടയാനുള്ള പുതിയ ശ്രമത്തിലേക്കും നയിച്ചതായി ക്ലീവ്‌ലാൻഡ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കവേ, രണ്ട് ജീവനക്കാർ വലയിൽ കുടുങ്ങിയതായി ഷെരീഫ് ഓഫീസ് അറിയിച്ചു.ഷെരീഫിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, തുടക്കത്തിൽ ഒപിയോയിഡിന് വിധേയനായ ജീവനക്കാരൻ പൂർണ്ണമായി സുഖം പ്രാപിച്ചു. ജയിലിലേക്കോ ശിക്ഷാ സ്ഥാപനത്തിലേക്കോ നിരോധിതവസ്തുക്കൾ കൊണ്ടുവരികയോ കൈവശം വയ്ക്കുകയോ ചെയ്യുക, കുറ്റകൃത്യം ചെയ്യാനുള്ള ഗൂഢാലോചന, നിയന്ത്രിതവും അപകടകരവുമായ ഒരു പദാർത്ഥം കൈവശം വയ്ക്കൽ, നിയമവിരുദ്ധമായ മയക്കുമരുന്ന് കടത്തൽ തുടങ്ങിയവയാണ് ഹാഡോക്‌സിന്റെ സാധ്യതയുള്ള…

കനേഡിയൻ ഓഷ്യൻ പ്ലേഗ്രൗണ്ടിൽ നിന്നും ഒരു ക്രിസ്മസ് ഗാനം

നാലര പതിറ്റാണ്ടോളമായി സമർപ്പിത പൗരോഹിത്യ ജീവിതം നയിച്ചു കൊണ്ടു ഗാനരചനയിലും ആധ്യാത്മിക ദാർശനീക പ്രഭാഷണ രംഗത്തും ഗ്രന്ഥരചനയിലുമായി പ്രചോദിത സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ ഏറ്റവും പുതിയ സംഗീത ആൽബമാണ് ‘കനേ‍ഡിയൻ ഓഷ്യൻ പ്ളേഗ്രൗണ്ടിൽ നിന്നും ഒരു ക്രിസ്മസ് ഗാനം’. കാനഡയിലെ ഹാലിഫാക്സിൽ മൂന്നു പതിറ്റാണ്ടുകാലമായി താമസിക്കുന്ന ഫാ.പിച്ചാപ്പിള്ളി, ദൃശ്യഭംഗിയാൽ അനുഗ്രഹീതയായ ഹാലിഫാക്സിനെ വിശേഷിപ്പിക്കുന്ന ‘കനേ‍ഡിയൻ ഓഷ്യൻ പ്ളേഗ്രൗണ്ട്’ എന്ന പേരു തന്നെയാണ് ഇവിടുത്തെ ഗാനനിർമാതാക്കളായ ഹെവൻലി ഹാർപുമായി യോജിച്ചിറക്കുന്ന തന്റെ ആൽബത്തിന്റെ അവതരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ‘‘കാത്തിരിപ്പിനൊടുവിൽ കാലത്തിന്റെ തികവിൽ’’എന്നാരംഭിക്കുന്ന ഗാനത്തിൽ ക്രിസ്തുവിന്റെ പിറവിയേകുന്ന പ്രത്യാശാഭാവങ്ങളും ഭക്തിയുടെ ദീപ്തിയും നിറ‍ഞ്ഞു നിൽക്കുന്നു. എളിമയോടെയുളള മനുഷ്യ ജീവിതത്തിനു ലഭ്യമാകുന്ന സമാധാനവും തിരുപ്പിറവിയുടെ പ്രസക്തിയുമെല്ലാം ലളിതസുന്ദരമായ ദേവവാക്കുകളുടെ അകമ്പടിയിൽ ഫാ.പിച്ചാപ്പിള്ളി ഇവിടെ കുറിച്ചിരിക്കുന്നു. പ്രവാസ ലോകത്തും കേരളത്തിലും ക്രിസ്മസിനോടനുബന്ധിച്ചു തിരുപ്പിറവിയെ ഓർമപ്പെടുത്തിക്കൊണ്ട് അനേകം ഗാനാൽബങ്ങൾ പ്രകാശിതമാകാറുണ്ടെങ്കിലും കനേഡിയൻ കടൽ കളിസ്ഥലത്തു…

ചിക്കാഗോ മാർത്തോമ ഗ്ലീഹാ കത്തീഡ്രൽ പള്ളിയുടെ നേതൃത്വത്തിൽ ഷോര്‍ട്ട് ഫിലിം ഒരുങ്ങി

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും, ഒറ്റപ്പെട്ടുപോകുന്നവരുടെ വേദനയും തുറന്നുകാട്ടുന്ന ‘ഹീലിംഗ് സ്റ്റെപ്പ്സ്’ ഷോർട്ട് ഫിലിമുമായി ചിക്കാഗോ മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ. ‘ഹീലിംഗ് സ്റ്റെപ്സ്’ എന്ന പേരിട്ട ഈ ഷോർട്ട് ഫിലിം കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും, ഒറ്റപ്പെട്ടുപോകുന്നവരുടെ വേദനയും തുറന്നുകാട്ടുന്നു. ഒറ്റപ്പെട്ടുപോകുന്നവരെ ചേർത്തുനിർത്തുന്നതിന് നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശവും ​​ഈ ഷോർട്ട് ഫിലിം നമുക്ക് തരുന്നു. ഈ ഷോർട്ട് ഫിലിമിന്റെ ഭാഗമായിട്ട് പ്രവർത്തിച്ചിട്ടുള്ളവർ എല്ലാം തന്നെ പള്ളിയിലെ അംഗങ്ങളാണ്. ഈ ഷോർട്ട് ഫിലിമിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പള്ളിയിലെ തന്നെ അസിസ്റ്റൻറ് വികാരിയായ ഫാദർ ജോയൽ പയസ് ആണ്, മറ്റൊരു കഥാപാത്രമായി വേഷമിട്ടത് ജോസഫ് വില്യം തെക്കേത്തുമാണ്. ഈ ഷോർട്ട് ഫിലിമിന്റെ ആശയം ഫാദർ തോമസ് ​​കടുകപ്പിള്ളിയുടെയാണ്. പ്രൊഡക്ഷൻ ഡിസൈനർ സജി വർഗീസ് കാവാലവും ചായാഗ്രഹണം പ്രതീഷ് തോമസും നിർവഹിച്ചു. ഇതിൻറെ കഥ തിരക്കഥ സംവിധാനം നിർവഹിച്ചിരിക്കുന്നത് റോമിയോ കാട്ടൂക്കാരൻ…