ഭിന്നശേഷി സംവരണത്തിന്റ പേരിൽ മുസ്‌ലിം സംവരണം അട്ടിമറിക്കുന്നു: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഭിന്നശേഷി സംവരണം 4% ആയി ഉയർത്തിയപ്പോൾ മുസ്‌ലിം സമുദായത്തിനുണ്ടായ 2% സംവരണ നഷ്ടം നികത്താതെ പുതിയ ഉത്തരവ് പുറത്തിറക്കിയ സർക്കാർ നടപടി വഞ്ചനാപരമാണെന്നും ഒരു സമുദായത്തിനും നിലവിലെ സംവരണതോതിൽ നഷ്ടം വരാത്ത വിധം ഭിന്നശേഷി സംവരണം നടപ്പാക്കി പരിഹാരം കാണണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. 2019 ൽ ഈ പ്രശ്നം നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോൾ അത് പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. അത് ലംഘിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഭിന്നശേഷി സംവരണത്തോത് വർധിപ്പിച്ചത് സ്വാഗതാർഹമാണ്. അതേസമയം അത് നടപ്പിലാക്കുന്നത് സംവരണ സമുദായങ്ങളുടെ സംവരണാവകാശങ്ങളിൽ നഷ്ടം വരുത്തിക്കൊണ്ടാകുന്നത് അനീതിയാണ്. അത് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണം. വ്യത്യസ്തമായ പരിഹാര നിർദ്ദേശങ്ങൾ ഈ വിഷയത്തിൽ ഉയർന്നുവരുന്നുണ്ട്. ജനറൽ ടേണുകളിൽ നിന്ന് തന്നെ മുഴുവൻ ഭിന്നശേഷി സംവരണ ടേണുകൾ കണ്ടെത്തുക എന്നതാണ് അവയിലൊന്ന്. മറ്റൊന്ന്, നിലവിലെ 50:50…

ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി; മൊസാദ് വെറും കുമിളയാണെന്ന് തെളിയിച്ചു: ശിഹാബ് പൂക്കോട്ടൂർ

വടക്കാങ്ങര : ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിലൂടെയും ഫലസ്തീന്റെ ചെറുത്ത്നിൽപ്പിലൂടെയും മൊസാദ് വെറും ഒരു കുമിളയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ലോക ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെട്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. മർദ്ദിതർ മേൽക്കൊയ്മ നേടുകയും വ്യാജങ്ങളെ തുറന്നു കാട്ടി പൊളിച്ചെടുക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും വടക്കാങ്ങരയിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയോടനുബന്ധിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സൗത്ത് ഹൽഖ അമീർ പി.കെ സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അലൂഫ് ഖിറാഅത്ത് നടത്തി. നേഹ ഫിറോസ് ആന്റ് പാർട്ടി ഫലസ്തീൻ ഐക്യദാർഢ്യ സംഘഗാനം ആലപിച്ചു. സി.പി കുഞ്ഞാലൻ കുട്ടി, ടി ശഹീർ എന്നിവർ സംസാരിച്ചു. കുട്ടികളും സ്ത്രീക്കളും പുരുഷന്മാരും പങ്കെടുത്ത ബഹുജനറാലിക്ക് ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി കെ.ടി…

എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ: ശ്രീനാരായണ (എസ്എൻ) ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് വെള്ളാപ്പള്ളിയുടെ പാനല്‍ തിരഞ്ഞെടുക്കപ്പെട്ടത്. എസ്എൻ ട്രസ്റ്റ് ചെയർമാനായി എംഎൻ സോമൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തുഷാർ വെള്ളാപ്പള്ളി അസിസ്റ്റന്റ് സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ട്രസ്റ്റിന്റെ ട്രഷററായി ജി. ജയദേവനെ തിരഞ്ഞെടുത്തു. ശനിയാഴ്ച ചേർത്തലയിൽ ചേർന്ന എസ്എൻ ട്രസ്റ്റ് യോഗത്തിലാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. തുടർച്ചയായി 10ാം തവണയാണു വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയാകുന്നത്. എക്സിക്യൂട്ടീവ് അംഗങ്ങൾ: എസ്.ആർ.എം.അജി, മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, കെ.പത്മകുമാർ, എ.സോമരാജൻ, കെ.ആർ.ഗോപിനാഥ്, പി.എൻ.രവീന്ദ്രൻ, സന്തോഷ് അരയക്കണ്ടി, മേലാൻകോട് വി.സുധാകരൻ, ഡോ. എ.വി.ആനന്ദരാജ്, പി.സുന്ദരൻ, കെ.അശോകൻ പണിക്കർ, സംഗീത വിശ്വനാഥൻ, പ്രേമരാജ്, എ.ജി.തങ്കപ്പൻ, പി.എൻ.നടരാജൻ, പി.വി.ബിനേഷ് പ്ലാത്താനത്ത്. വിദഗ്ധ അംഗങ്ങൾ: ഡോ. ജയറാം, മേലാൻകോട് വി.സുധാകരൻ, പ്രദീപ് വിജയൻ. മുഖ്യ വരണാധികാരി രാജേഷ് കണ്ണനാണു വിജയികളെ പ്രഖ്യാപിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനെതിരെ…

റോബിൻ ബസ്സിനെ വെല്ലുവിളിച്ച് കെഎസ്ആർടിസി; പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ രണ്ടാമത്തെ ബസ്സും നിരത്തിലിറക്കി

പത്തനംതിട്ട : റോബിൻ ബസ് സർവീസിനെ വെല്ലുവിളിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ രണ്ടാമത്തെ ബസ് സർവീസ് ആരംഭിച്ചു. രാത്രി 8.30ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 4.30ന് കോയമ്പത്തൂരിൽ എത്താവുന്ന രീതിയിലാണ് പുതിയ എയർ കണ്ടീഷൻഡ് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് രാവിലെ 8:30 ന് ആരംഭിക്കുന്ന യാത്ര, വൈകിട്ട് 4:30 ന് പത്തനംതിട്ടയിലെത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. നേരത്തെ ആരംഭിച്ച (പുലർച്ചെ 4.30ന്) സർവീസ് വിജയകരമാണെന്ന് കണ്ടതോടെയാണ് രണ്ടാമത്തെ സര്‍‌വീസ് ആരംഭിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു. നിലവിൽ, പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് മൂന്ന് സർവീസുകളുണ്ട്: 4:30 AM (AC ലോ ഫ്ലോർ), 8:00 AM (സൂപ്പർ ഫാസ്റ്റ്), രാത്രി 8:30 (AC ലോ…

ആർഎസ്എസ് അജണ്ടയ്ക്ക് വഴങ്ങാത്തതിന് കേന്ദ്രം കേരളത്തെ പീഡിപ്പിക്കുന്നു: മുഖ്യമന്ത്രി

കോഴിക്കോട്: രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) അജണ്ടയ്ക്ക് വഴങ്ങാത്തതിനാൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിനെ സാമ്പത്തികമായി കഴുത്തു ഞെരിച്ച് കേന്ദ്രം ഭരിക്കുന്ന എൻഡിഎ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് ബീച്ചിൽ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത് നിയമസഭാ മണ്ഡലങ്ങൾക്കായുള്ള സർക്കാരിന്റെ ജനസമ്പർക്ക സംരംഭമായ നവകേരള സദസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിലുള്ളത്. നമുക്കറിയാവുന്നതുപോലെ, കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. ചിലർക്ക് അതുമായി പൊരുത്തപ്പെടാൻ കഴിയും, പക്ഷേ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല. രാജ്യത്തെ ഇടതുപക്ഷ ശക്തികളോ കേരളത്തിലെ എൽഡിഎഫോ ഒരിക്കലും ആർഎസ്എസ് അജണ്ടയുമായി പൊരുത്തപ്പെടുകയില്ല,” അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിനാൽ കേന്ദ്രം കേരളത്തെ ഒരു പ്രത്യേക വീക്ഷണ കോണിൽ നിന്ന് നോക്കി പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം…

കുസാറ്റിലെ അത്യാഹിതം: മൂന്നു വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കാമ്പസിലേക്ക് കൊണ്ടുവന്നു; നാളെ സര്‍‌വ്വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ മൂന്നു വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കാമ്പസിലേക്ക് കൊണ്ടുവന്നത് കാമ്പസിനെ ദുഃഖത്തിലാഴ്ത്തി. ദുഃഖാചരണമായി സർവകലാശാല നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശിനി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി കാമ്പസില്‍ എത്തിച്ചത്. ആദരസൂചകമായി കുസാറ്റ് നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൂന്ന് വിദ്യാർത്ഥികളുടെ മൃതദേഹം സർവകലാശാലാ കാമ്പസിലേക്ക് കൊണ്ടുവന്നത്. പരേതരായ ആത്മാക്കൾക്ക് അന്തിമോപചാരം അർപ്പിച്ച സഹപാഠികളും അദ്ധ്യാപകരും സുഹൃത്തുക്കളും പങ്കെടുത്ത പൊതു ആദരാഞ്ജലി ചടങ്ങ് സംഘടിപ്പിച്ചു. അതേസമയം, തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 38 പേർ…

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ടെക് ഫെസ്റ്റിവലിൽ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു; 61 പേര്‍ക്ക് പരിക്കേറ്റു; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി

കൊച്ചി: ശനിയാഴ്ച ടെക് ഫെസ്റ്റ് സമാപിക്കുന്ന കൊച്ചിൻ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയുടെ (കുസാറ്റ്) പ്രധാന കാമ്പസിലെ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിക്കുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലാണ്. പിന്നണി ഗായിക നിഖിതാ ഗാന്ധിയുടെ ഗാനമേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാത്രി 7.30 ഓടെയാണ് സംഭവം. ഓഡിറ്റോറിയം അതിനകം തന്നെ ആയിരത്തിലധികം വിദ്യാർത്ഥികളാൽ നിറഞ്ഞിരുന്നു. പെട്ടെന്ന് ചാറ്റൽ മഴയുണ്ടായപ്പോൾ ഓഡിറ്റോറിയത്തിന് പുറത്ത് കാത്തുനിന്ന നൂറുകണക്കിന് വിദ്യാർഥികൾ ഓടി അകത്തുകയറിയതോടെ താഴെ ഓഡിറ്റോറിയത്തിലേക്കുള്ള പടിയിൽ നിന്നവരുടെ മേൽ വീഴുകയായിരുന്നു. എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നാല് വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 46 വിദ്യാർത്ഥികളെ എംസിഎച്ചിലും 15 പേരെ സമീപത്തെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മ്യൂസിക് ഷോ തുടങ്ങുംമുമ്പ് ഓഡിറ്റോറിയം…

പ്രമേഹം, ഹൈപ്പർ ടെൻഷൻ ജീവിതശൈലി രോഗങ്ങള്‍ പല്ലുകള്‍ നഷ്ടപ്പെടുത്തും; മൂന്ന് ദിവസത്തെ വേൾഡ് ഇംപ്ലാന്റ് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കം

കേരളത്തില്‍ ആദ്യമായാണ് ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത് കൊച്ചി: ആഗോള തലത്തില്‍ തന്നെ ദശലക്ഷക്കണക്കിന് ആളുകളെ ദന്തരോഗം ബാധിക്കുന്നതായും അതിനാല്‍ ഈ കാലഘട്ടത്തില്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്ന് വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോയിലെ വിധഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 16.3% ആളുകള്‍ക്ക് പല്ലുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നുണ്ട്. അത് കൊണ്ട് ദന്തരോഗം കണ്ടെത്തിയാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു ഇവ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണെന്ന് സമ്മേളനത്തില്‍ വിധഗ്ധര്‍ പറഞ്ഞു. “പല്ലുകൾ നഷ്‌ടപ്പെടുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, അൽഷിമേഴ്സ് മുതലായ അവസ്ഥകള്‍ ത്വരിതപ്പെടുത്തുന്നതിനും കാരണമാകുന്നു. മോണരോഗമുള്ള ഗര്‍ഭിണിയായ സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ജനനസമയത്ത് ഭാരം കുറവുള്ളതായും കണ്ടു വരുന്നു. ദന്ത രോഗങ്ങളുടെ ഫലമായി രോഗിക്ക് പല്ലുകൾ നഷ്ടപ്പെടുമ്പോൾ ഭക്ഷണം ചവച്ചരച്ച് ആസ്വദിക്കാനുള്ള കഴിവ് പൂർണ്ണമായും കുറയുന്നു. ഇതിനെല്ലാം പരിഹാരമായി ഡെന്റൽ ഇംപ്ലാന്റുകളുടെ കണ്ടുപിടുത്തം വിജയകരമായ നടക്കുന്നത് കൊണ്ട്…

രാഷ്ട്രീയ കിസാന്‍ മഹാസംഘ് കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് തുടക്കം

കൊച്ചി: കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ നടത്തുന്ന കിസാന്‍ മഹാപഞ്ചായത്തിന് പാലക്കാട് ഡിസംബര്‍ 20ന് തുടക്കമാകും. ഡല്‍ഹി കര്‍ഷകസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നതില്‍ പ്രതിഷേധിച്ചും വിവിധ കര്‍ഷക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് കിസാന്‍ മഹാപഞ്ചായത്ത് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. ദേശീയ കര്‍ഷക നേതാക്കളായ ശിവകുമാര്‍ കക്കാജി, ജഗജീത് സിംഗ് ദല്ലോവാന്‍ എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കര്‍ഷകനേതാക്കള്‍ പാലക്കാട് നടത്തുന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കുചേരും. കിസാന്‍ മഹാപഞ്ചായത്തിന് മുന്നൊരുക്കമായി നടന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു, വൈസ് ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ എന്നിവര്‍ വിഷയാവതരണം നടത്തി. രാഷ്ട്രീയ കിസാന്‍…

കുസാറ്റ് സംഭവം: വെൽഫെയർ പാർട്ടി അനുശോചിച്ചു

കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു. മരണപ്പെട്ട വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. മരണപ്പെട്ട വിദ്യാർത്ഥികളുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അവർക്കു വേണ്ട പിന്തുണ നൽകാനാവശ്യമായ നടപടികൾ സർക്കാറിന്റെയും സർവകലാശാലയുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നും പരിക്കേറ്റവർക്ക് മതിയായ ചികിത്സാ സൗകര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സദക്കത്ത് കെ. എച്ച്., സെക്രട്ടറിമാരായ ജമാലുദ്ദീൻ എം.കെ., നിസാർ കളമശ്ശേരി, മണ്ഡലം പ്രസിഡണ്ട് സിറാജ്, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി മുഫീദ് കൊച്ചി തുടങ്ങിയവർ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ സന്ദർശിച്ചു.