തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തില്‍ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ

തിരുവനന്തപുരം: 2025-ൽ കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഓരോ പോളിംഗ് ബൂത്തിലും വോട്ടർമാരുടെ എണ്ണം കുറയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി കമ്മീഷൻ ശനിയാഴ്ച സംഘടിപ്പിച്ച യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഈ വർഷം അവസാനത്തോടെയാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ, പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷനുകളിൽ പരമാവധി 1,300 വോട്ടർമാരെയും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ പോളിംഗ് സ്റ്റേഷനിലും 1,600 വോട്ടർമാരെയും മാത്രമേ അനുവദിക്കൂ. നീണ്ട ക്യൂകൾ ഒഴിവാക്കാൻ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന കമ്മീഷനോട് എണ്ണം കുറയ്ക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു. നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സംഖ്യ 1,200…

മുങ്ങുന്ന കേരളവും കപ്പിത്താനും; കുത്തഴിഞ്ഞ് വിദ്യാഭ്യാസ മേഖല!!!; സിസ്റ്റം ഇല്ലാത്ത ആരോഗ്യ മേഖല!!!

ആരോഗ്യ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മുൻപന്തിയിലെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യം ഭയാനകമാണ്. ഉന്നത വിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞു. ഭാരതാംബ വിവാദത്തിന്റെ പേരിൽ കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ടായി. വിദ്യാർത്ഥികളുമായി പുലബന്ധം പോലുമില്ലാത്ത വിവാദത്തിൽ എസ്. എഫ്. ഐക്കാർ തിരുവനന്തപുരത്തെ സർവകലാശാല ആസ്ഥാനം യ്യേറി എല്ലാം അടിച്ചു തകർക്കുകയായിരുന്നു. നൂറ് കണക്കിനാളുകൾ വിദ്യാർത്ഥികൾ എന്ന പേരിൽ സർവകലാശാല ആസ്ഥാനത്തേക്ക് ഇരച്ചുകയറിയപ്പോൾ പൊലീസ് നോക്കി നിന്നു. സമരം ചെയ്തവർ എല്ലാം വിദ്യാർത്ഥികളല്ലെന്ന് വൈസ് ചാൻസിലർ പറഞ്ഞതിൽ വാസ്തവമുണ്ട്. ഡിഗ്രി കോഴ്‌സിൽ പ്രവേശിച്ച് എസ്. എഫ്. ഐയ്ക്ക് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തും. മൂന്നാം വർഷം പാസാകാതെ മറ്റൊരു ഡിഗ്രി കോഴ്‌സിന് ചേരും. ഇങ്ങനെ രണ്ടും മൂന്നും തവണ അഡ്മിഷനെടുത്ത് സംഘടനാ പ്രവർത്തനവും ഗുണ്ടായിസവും കാണിക്കുന്നവരെ വിദ്യാർത്ഥികളെന്നു വിളിക്കാൻ കഴിയുമോ?. കേരളത്തിലെ കോളേജുകളിൽ പ്രൊഫഷണൽ ഡിഗ്രി…

ഉമ്മൻ ചാണ്ടിയുടെ സ്മരണയ്‌ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ഐ ഓ സി (യു കെ) സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി യൂണിറ്റുകൾ; യു കെയിലെ അനുസ്മരണ ചടങ്ങിൽ ആദ്യമായി പങ്കെടുത്ത് ചാണ്ടി ഉമ്മൻ എം എൽ എ

മിഡ്‌ലാന്‍ഡ്സ്: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു ഐ ഓ സി (യു കെ) കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയിലെ സ്കോട്ട്ലാൻഡ്, ലെസ്റ്റർ, കവൻട്രി യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ‘ഓർമ്മകളിൽ ഉമ്മൻ‌ചാണ്ടി’ വികാരോജ്വലമായി. അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ചു പിതാവിന്റെ ഓർമ്മകൾക്ക് സ്മരണാഞ്‌ജലി അർപ്പിച്ചുകൊണ്ട് ചാണ്ടി ഉമ്മൻ എം എൽ എ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. യു കെയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ക്രമീകരിക്കപ്പെട്ട അനുസ്മരണ യോഗങ്ങളിൽ ആദ്യമായാണ് ശ്രീ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ഒരാൾ പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ അനുസ്മരണ സമ്മേളനത്തിനുണ്ട്. സ്കോട്ട്ലാൻഡിൽ സംഘടിപ്പിച്ച ചടങ്ങിൽ…

ഐ ഓ സി (യു കെ) ബാൺസ്ലെയിൽ യൂണിറ്റ് രൂപീകരിച്ചു; ബിബിൻ രാജ് പ്രസിഡന്റ്‌, രാജുൽ രമണൻ ജനറൽ സെക്രട്ടറി, ജെഫിൻ ജോസ് ട്രഷറര്‍

ബാൺസ്ലെ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാൺസ്ലെയിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്‌ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം. യൂണിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിബിൻ രാജിന്റെ അദ്ധ്യക്ഷതയിൽ ഞായറാഴ്ച നടന്ന യൂണിറ്റ് രൂപീകരണം യോഗം ഐ ഓ സി(യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാൺസ്ലെ യൂണിറ്റിനെ പ്രതിനിധീകരിച്ച് അലൻ ജെയിംസ് ഒവിൽ, മനോജ്‌ മോൻസി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജുൽ രമണൻ നന്ദി പ്രകാശിപ്പിച്ചു. എ ഐ സി സിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐ ഓ സി – ഓ ഐ സി സി സംഘടനകളുടെ…

രാജ്യസഭയ്ക്കും ഗവർണർമാർക്കും ശേഷം അടുത്തത് എന്ത്? (രാഷ്ട്രീയ ലേഖനം)

കേന്ദ്ര സർക്കാർ തീർപ്പാക്കാത്ത ജോലികൾ തീർപ്പാക്കുന്നതിൽ തിരക്കിലാണ്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുമ്പ് തന്നെ തീർപ്പാക്കാത്ത നിരവധി ജോലികൾ തീർപ്പാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യസഭയിൽ നാല് നാമനിർദ്ദേശം ചെയ്യപ്പെട്ട സീറ്റുകൾ ഒഴിഞ്ഞുകിടന്നു, അതിൽ നാല് പേരെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കണക്കിലെടുത്ത് നാമനിർദ്ദേശങ്ങൾ നടത്തി. ഇതിന് തൊട്ടുപിന്നാലെ, ഹരിയാന, ഗോവ എന്നീ രണ്ട് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ഒരു പുതിയ ലെഫ്റ്റനന്റ് ഗവർണറെയും നിയമിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ, കൂടുതൽ ഗവർണർമാരുടെയും ലെഫ്റ്റനന്റ് ഗവർണർമാരുടെയും സ്ഥാനങ്ങൾ മാറും. ഡൽഹി, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നിവയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അതിനുശേഷം എന്ത്? അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമോ? മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ മാസങ്ങളായി നടക്കുന്നുണ്ട്. പ്രധാനമന്ത്രി മോദി തന്റെ മന്ത്രിസഭയിൽ വലിയ മാറ്റം വരുത്തുമെന്ന് പറയപ്പെടുന്നു.…

യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ഡീലിമിറ്റേഷൻ പ്രക്രിയ ജൂലൈ 18 മുതൽ ആരംഭിക്കും, പട്ടിക ഓഗസ്റ്റ് 10 ന് പ്രസിദ്ധീകരിക്കും

ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ജൂലൈ 18 മുതൽ അതിർത്തി നിർണ്ണയ പ്രക്രിയ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് രാജ് വകുപ്പ് ഇതുസംബന്ധിച്ച വിശദമായ പദ്ധതി സർക്കാരിന് അയച്ചിരുന്നു, അതിന് അംഗീകാരം ലഭിച്ചു. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടമായാണ് ഈ ഘട്ടം കണക്കാക്കപ്പെടുന്നത്, ഇതിനായി സർക്കാർ ഔദ്യോഗിക അനുമതി നൽകിയിട്ടുണ്ട്. അതിർത്തി നിർണ്ണയത്തിനുശേഷം, പഞ്ചായത്തുകളുടെ അതിർത്തികളും വാർഡുകളും പുനഃക്രമീകരിക്കും, അതുവഴി തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമവും സുതാര്യവുമാകും. നഗര പഞ്ചായത്ത്, നഗരപാലിക പരിഷത്ത്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുടെ അതിർത്തികൾ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്തതിനാൽ, നിരവധി ഗ്രാമപഞ്ചായത്തുകളുടെയും ഏരിയ പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും വാർഡുകളിൽ ഭാഗിക മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമായി വന്നിട്ടുണ്ട്. അതിർത്തി നിർണ്ണയ പ്രക്രിയയ്ക്ക് ശേഷം, ഓഗസ്റ്റ് 10-ന് അതിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കും. ആദ്യ ഘട്ടത്തിൽ, ഓരോ ഗ്രാമപഞ്ചായത്തിലെയും ജനസംഖ്യ ജൂലൈ 18…

സിപി‌എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് കാലുകളും നഷ്ടപ്പെട്ട സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഇത് പോരാട്ട വിജയം; ഇനി രാജ്യസഭയിലിരുന്ന് നാടിനെ സേവിക്കും

ന്യൂഡല്‍ഹി: 30 വർഷം മുമ്പ് ഒരു രാഷ്ട്രീയ ആക്രമണത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട സദാനന്ദൻ മാസ്റ്ററെ ഇന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു – ധൈര്യത്തിന്റെയും സമർപ്പണത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ഒരു പ്രചോദനം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്‌തത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ സദാനന്ദന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് രാഷ്ട്രപതിയുടെ നാമനിര്‍ദേശമുള്ളത്. മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വര്‍ധൻ സൃംഗ്ല, മഹാരാഷ്ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ നിഗം, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭയിൽ അംഗങ്ങളാകും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 80 ലെ ക്ലോസ് (1) ലെ ഉപവകുപ്പ് (എ) പ്രകാരമാണിത്. കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെ നാമനിർദേശം ചെയ്യാൻ രാഷ്ട്രപതിക്ക്…

ഐ ഓ സി (യു കെ) അക്റിങ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു; മിഡ്‌ലാൻഡ്സ് ഏരിയ പരിധിയിൽ ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റ്

അക്രിങ്ങ്ട്ടൺ: ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ അക്റിങ്ട്ടൺ യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു. യു കെയിലെ ഓ ഐ സി സി – ഐ ഒ സി സംഘടനകളുടെ ലയന ശേഷം ചുമതലയേൽക്കുന്ന മൂന്നാമത്തെ യൂണിറ്റാണ് ഐ ഓ സി അക്റിങ്ട്ടൺ. ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ഔദ്യോഗിക ചടങ്ങുകൾ ഐ ഒ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പങ്കെടുത്തു. അക്റിങ്ട്ടൺ യൂണിറ്റ് പ്രസിഡന്റ്‌ അരുൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജിജി ജോസ്, ജനറൽ സെക്രട്ടറി അമൽ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കീർത്തന, ആശ ബോണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി ഞായറാഴ്ച നടന്ന…

ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് സ്ഥാനാര്‍ത്ഥി ഡോ. മാത്യു വൈരമണ്ണിന്റെ കിക്ക്‌ ഓഫ് ചടങ്ങ് പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3-ലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ. മാത്യു വൈരമണ്ണിന്റെ തിരഞ്ഞെടുപ്പു കിക്ക്‌ ഓഫ് ചടങ്ങു് സാമൂഹ്യ സാംസ്‌കാരിക മാധ്യമ സാമുദായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായി മാറി. 2025 ജൂലൈ 5 ശനിയാഴ്ച രാവിലെ 11:30 ന് ഇന്ത്യൻ സമ്മർസ്‌ റെസ്റ്റോറന്റ് (മദ്രാസ് പവലിയൻ) ഷുഗർലാൻഡിൽ വച്ചാണ് കിക്ക്-ഓഫ് പരിപാടി നടന്നത്. 2026 മാർച്ച് 3-നാണ് തിരഞ്ഞെടുപ്പ് അഭിഭാഷകൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഹൂസ്റ്റൺകാർക്ക് സുപരിചിതനാണ് ഡോ. വൈരമൺ. സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഗ്ലോബൽ ഇന്ത്യൻ ന്യൂസ് സിഇഓ ജെയിംസ് കൂടൽ, ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ ഫോറം പ്രസിഡന്റ് ജെയിംസ് മുട്ടുങ്കൽ, ഇൻഡോ അമേരിക്കൻ കൺസർവേറ്റിവ് ടെക്സാസ് ഫോറം പ്രസിഡണ്ട്…

കോട്ടയം ദുരന്തം: ഐ ഒ സി (യു കെ) സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സർക്കാർ അനാസ്ഥക്ക് ശക്തമായ താക്കീതായി

പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സംവിധാനങ്ങളുട അനാസ്ഥയിലും തെരച്ചിൽ വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോർജിന്റെ നടപടിയിലും പ്രതിഷേധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുള്ള ശക്തമായ താക്കീതായി. ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബസഹായാർത്ഥം സ്വരൂപിക്കുന്ന ‘സഹായ നിധി’യുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ശ്രീമതി. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോർഡിനേറ്ററും യൂണിറ്റ്…