നമുക്ക് കോടതി വരാന്തകളില്‍ രാപാര്‍ക്കാം (ലേഖനം): രാജു മൈലപ്ര

ഞാനൊരു സാധാരണ മനുഷ്യനാണ്‌. ന്യൂയോര്‍ക്ക്‌ സിറ്റിക്കുവേണ്ടി പത്തുമുപ്പത്‌ കൊല്ലം വിടുപണി ചെയ്തതിനുള്ള പെന്‍ഷനും, അമേരിക്കന്‍ സര്‍ക്കാർ മുടങ്ങാതെ നല്‍കുന്ന സോഷ്യല്‍ സെക്യൂരിറ്റിയുമാണ്‌ വരുമാന മാര്‍ഗം. പലവിധ രോഗങ്ങള്‍ വിടാതെ പിടികൂടിയതിനാല്‍ ആരോഗ്യസ്ഥിതിയും അത്ര മെച്ചമൊന്നുമല്ല. ആരെങ്കിലും നല്ലൊരു തള്ളു തന്നാല്‍ തീരാവുന്നതേയുള്ളൂ ‘ഈ മനോഹര തീരത്തെ’ എന്റെ ജീവിതം. താളുകള്‍ ദ്രവിച്ചു തുടങ്ങിയ, ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിട്ടുള്ള, ഒരു പത്താം ക്ലാസ്‌ സര്‍ട്ടിഫിക്കറ്റില്‍ ഒതുങ്ങുന്നു എന്റെ വിദ്യാഭ്യാസ യോഗ്യത. പേരിനു മുന്നിലും പിന്നിലും തൂക്കിയിട്ടുകൊണ്ട്‌ നടക്കുവാന്‍ പറ്റിയ ഒരു ‘വാഴക്കുല’ ഡോക്ടറേറ്റെങ്കിലും കരസ്ഥമാക്കുവാനുള്ള കാശൊന്നും കൈയ്യിലില്ല. പിന്നെ, ഒരു വിധത്തില്‍ അങ്ങിനെ തട്ടീം മുട്ടീം അങ്ങു കഴിഞ്ഞുപോകുന്നു. അങ്ങിനെ ‘പോകുന്നടത്തോളം പോകട്ടെ’ എന്നൊരു ഒഴുക്കന്‍ മട്ടില്‍ ജീവിച്ചുപോന്ന എന്റെ മുന്നില്‍ ‘ഫൊക്കാന ഇലക്‌ഷന്‍’ എന്ന ആപ്പിളുമായി സാത്താന്‍ പ്രത്യക്ഷപ്പെടുന്നു. ഒരു കാര്യവുമില്ലാതെ ഞാനതില്‍ കയറിപ്പിടിച്ചു. “വേലിയില്‍ ഇരുന്ന…

ആള്‍താമസമില്ലാത്ത മണിമാളികകള്‍ (ലേഖനം): തമ്പി ആന്റണി

കേരളത്തിലെ വീടുകളെപ്പറ്റി “ആർക്കും വേണ്ടാത്ത താജ്മഹൽ ” എന്ന പേരിൽ എന്റെ ഒരു ലേഖനം കലാകൗമൂദിയുടെ കവർ പേജിൽ വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് എനിക്ക് കുറെ കൂട്ടുകാരുടെ കത്തുകൾ കിട്ടിയിരുന്നു. വലിയവീട് എന്ന ആശയം ഉപേക്ഷിച്ചു എന്നൊക്കെ അന്നവർ പറഞ്ഞിരുന്നു. പലരും വീടുപണി തന്നെ വേണ്ടെന്നു വെച്ചുവെന്നും സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഈ സന്ദർശനത്തിലും കേരളത്തിൽ വെറുതെ കിടക്കുന്ന മണിമാളികകളുടെ എണ്ണം എന്നെ അത്ഭുതപ്പെടുത്തി. എന്റെ ലേഖനം വായിച്ച ഒരു കൊട്ടുകാരൻ യു കെയിൽ നിന്നുള്ള ബോബി ജോർജ് അന്ന് എന്നെ വിളിച്ചിരുന്നു. ഞാൻ സിവിൽ എഞ്ചിനീയർ കൂടിയാണന്നറിയാവുന്ന ബോബി എന്നോടു തന്നെ പ്ലാൻ തയ്യാറാക്കണമെന്ന് നിർബന്ധിച്ചു. വരയ്ക്കാനൊക്കെ ഇഷ്ടമാണെങ്കിലും, ഞാൻ ആ പണിയൊക്കെ പണ്ടേ നിർത്തിയിരുന്നു. എന്നാലും, സഹായിക്കാമെന്നു പറഞ്ഞു. ഒരു കൊച്ചു വീട് എന്ന ആശയത്തോട് ബോബിയും പൂർണമായി യോജിച്ചു. അതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു…

സിൽക്കിയും തിളങ്ങുന്നതുമായ മുടിക്ക് ഫ്ളാക്സ് സീഡിൽ നിന്നുള്ള ഹെയർ ജെൽ

സിൽക്കിയും തിളങ്ങുന്നതുമായ മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. തിളങ്ങുന്നതും മൃദുവും ആരോഗ്യകരവുമായ മുടി ഒരു വ്യക്തിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. സിൽക്കിയും തിളങ്ങുന്നതുമായ മുടിക്ക് ആളുകൾ പലതരം പരിഹാരങ്ങൾ ഉപയോഗിക്കുന്നതിൻ്റെ കാരണം ഇതാണ്. ഫ്ളാക്സ് സീഡുകൾ ഒരു പോഷകഗുണമുള്ളതും വൈവിധ്യമാർന്നതുമായ ഒരു ഘടകമാണ്, ഇത് വിവിധ ഭക്ഷണങ്ങളിലും സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിലും ഉപയോഗിക്കുന്നു. ഫ്ളാക്സ് സീഡുകളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. മുടി സിൽക്കിയും തിളക്കവുമുള്ളതാക്കാൻ ഫ്ളാക്സ് സീഡുകൾ സഹായിക്കും. ഇതിനായി വീട്ടിൽ ഫ്ളാക്സ് സീഡിൽ നിന്ന് ഹെയർ ജെൽ ഉണ്ടാക്കാം. ഫ്ളാക്സ് സീഡുകളിൽ നിന്ന് നിർമ്മിച്ച ഹെയർ ജെൽ പ്രകൃതിദത്തവും സുരക്ഷിതവുമാണ്, മുടിക്ക് ദോഷം വരുത്തുന്നില്ല. ഫ്ളാക്സ് സീഡിൽ നിന്ന് ഹെയർ ജെൽ ഉണ്ടാക്കുന്ന രീതി – 2 ടേബിൾസ്പൂൺ ഫ്ളാക്സ് സീഡുകൾ എടുക്കുക.…

വിറ്റാമിൻ ഡിയുടെ കുറവ് കുടുംബാസൂത്രണത്തിന് തടസ്സമാകും: ഡോ. ചഞ്ചൽ ശർമ

വിറ്റാമിൻ ഡിയുടെ ഗുണങ്ങളും ദോഷങ്ങളും നിങ്ങളെല്ലാവരും അറിഞ്ഞിരിക്കണം. നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവിന്റെ ഏറ്റവും പ്രശസ്തമായ ദോഷകരമായ ഫലങ്ങൾ അസ്ഥികളെ ദുർബലപ്പെടുത്തുന്നു. എന്നാൽ വിറ്റാമിൻ ഡിയുടെ കുറവ് ഒരു അമ്മയാകാനുള്ള നിങ്ങളുടെ സ്വപ്നത്തെയും തകർക്കുമെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഇക്കാലത്ത്, നമ്മൾ ജീവിക്കുന്ന തരത്തിലുള്ള ജീവിതശൈലി, ആളുകൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് കുറവാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് വിറ്റാമിൻ ഡിയുടെ സ്വാഭാവിക ഉറവിടം നഷ്ടപ്പെടുകയും ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടാകുകയും ചെയ്യുന്നു. ഇതിന്റെ കുറവ് പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. സ്ത്രീകൾക്ക് ഗർഭധാരണത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും ഇത് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് മൂലം നിങ്ങളുടെ കുടുംബാസൂത്രണ സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ പോകുമെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മയുമായുള്ള സംഭാഷണത്തിൽ അവർ പറഞ്ഞു. അത്തരം സ്ത്രീകൾക്ക് സ്വാഭാവികമായും അമ്മമാരാകാൻ ബുദ്ധിമുട്ടുണ്ടെങ്കിലും…

സ്വിറ്റ്സർലൻഡിലെ ഇന്റർലേക്കൺ (യാത്രാ വിവരണം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

. വിവാഹ ജീവിതത്തിലെ ഇരുപത്തിയഞ്ചാം വർഷത്തിലൂടെ കടന്നു പോകുന്ന ഞാനും പ്രിയതമ അനിതയും മക്കളോടൊപ്പം ഈ വേനൽക്കാലത്തെ ഒരു യാത്രയ്ക്കായി തെരെഞ്ഞെടുത്തത് സ്വിറ്റ്സർലൻഡും യു കെ യും ആയിരുന്നു. . അതിനായി ജൂൺ 25 ന് ഫ്ലോറിഡായിലെ ഓർലാണ്ടോ എയർപോർട്ടിൽ നിന്നും യു കെ യിലെ ഗേറ്റ്‌വിക്ക് ലേക്ക് വിമാനം കയറിയ ഞങ്ങളെ എയർപോർട്ടിൽ സ്വീകരിച്ചത് ചേച്ചിയുടെ മകനും യു കെ യിലെ ഉദ്യോഗസ്‌ഥനുമായ ജോസഫ് ജോൺ ആണ്. തുടർന്ന് ചേച്ചിയുടെ മൂത്ത മകൾ ആൻസിയുടെ ബെഡ്ഫോഡിൽ ഉള്ള വസതിയിൽ എത്തിയ ഞങ്ങളെ തനി മലയാളതനിമ നിറഞ്ഞു നിന്ന രുചികരമായ ഭക്ഷണം നൽകിയാണ് ആൻസിയും മരുമകൻ ഷിയോ വാഴക്കാലയും സ്വീകരിച്ചത്. . ജൂൺ 27 ന് എന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും യു കെ യിലെ താമസക്കാരനുമായ ജസ്റ്റിൻ കുടിലിൽ നോടൊപ്പം ലണ്ടൻസിറ്റി കാണുവാൻ ഞാൻ പോയപ്പോൾ…

‘ന്നാ താന്‍ കേസ് കൊട്’ (ലേഖനം): രാജു മൈലപ്ര

അങ്ങിനെ ഒരു ഫൊക്കാന കണ്‍വന്‍ഷന്‍ കൂടി കഴിഞ്ഞു. പ്രത്യേക അജണ്ടകളൊന്നുമില്ലാതെ ഇതില്‍ പങ്കെടുത്തവര്‍ക്ക്‌ മറക്കാനാവാത്ത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി, കലയും, സാഹിത്യവും, സംഗീതവും, വിഭവസമൃദ്ധമായ സദ്യയും നല്‍കി ആഘോഷങ്ങള്‍ക്ക്‌ ആഹ്‌ളാദപരമായ പരിസമാപ്തിയായി. പഴയ സൗഹൃദങ്ങള്‍ പുതുക്കുവാനും, പുതിയ ബന്ധങ്ങള്‍ തുടങ്ങുവാനുമുള്ള അസുലഭ നിമിഷങ്ങള്‍ക്ക്‌ ഇതൊരു വേദിയായി. ഫൊക്കാനാ വാഷിംഗ്ടണ്‍ കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ നേതൃത്വം നല്‍കിയ ഡോ. ബാബു സ്റ്റീഫന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വീറും, വാശിയും, ‘വൈരാഗ്യവും’ നിറഞ്ഞ ഒരു ഇലക്ഷനാണ്‌ ഇത്തവണ നടന്നത്‌. ജനറല്‍ ബോഡി യോഗം അലങ്കോലപ്പെടുത്തുവാന്‍ ഒരു കൂട്ടര്‍ കോപ്പുകൂട്ടുന്നു എന്ന വാര്‍ത്ത നേരത്തേ തന്നെ കേട്ടു തുടങ്ങിയിരുന്നു. അതു ശരിവെക്കുന്നതായിരുന്നു ചിലരുടെ തുടക്കത്തിലെ പ്രകടനം. എന്നാല്‍, പ്രസിഡന്റ്‌ ഡോ. ബാബു സ്റ്റീഫന്‍ ശക്തമായ നിലപാട്‌ എടുത്തതോടെ മൂന്നു സ്ഥാനാര്‍ത്ഥികളുടേയും സമ്മതത്തോടെ ഇലക്ഷന്‍ നടന്നു. സജിമോന്‍…

ട്രം‌പും ബൈഡനും അങ്കത്തട്ടില്‍ (ലേഖനം): ബ്ലെസ്സന്‍ ഹ്യൂസ്റ്റണ്‍

അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്‌. റിപ്പബ്ലിക്കന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ്‌ ട്രംപിനെ റിപ്പബ്ലിക്കന്‍ കണ്‍‌വന്‍ഷന്‍ തിരഞ്ഞെടുത്തു. തന്റെ വൈസ്‌ പ്രസിഡന്റായി ട്രംപ്‌ സെനറ്റര്‍ വാന്‍സിനെ നിര്‍ദേശിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന് തയ്യാറായി കഴിഞ്ഞു. ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ്‌ ബൈഡനും വൈസ്‌ പ്രസിഡന്റായി കമല ഹാരിസും തന്നെ വരുമെന്നാണ്‌ നിലവില്‍. അതിന് മാറ്റമുണ്ടാകുമോ എന്നത്‌ ഡെമോക്രാറ്റിക്‌ കണ്‍വെന്‍ഷന്‍ വരെ കാത്തിരിക്കണം. ട്രംപുമായി നടന്ന കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ പ്രസിഡന്റ്‌ ബൈഡന്റ്‌ പ്രകടനം വളരെ മോശമായി വിലയിരുത്തപ്പെടുകയുണ്ടായി. അവതാരകന്റെ പല പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കും ശരിയായി മറുപടി പറയാന്‍ കഴിയാതെ ബൈഡന്‍ ബുദ്ധിമുട്ടുന്നത്‌ കാണാമായിരുന്നു. മാത്രമല്ല, ട്രംപിന്റെ ആക്രമണത്തെ ചെറുത്തു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. ബൈഡന്റെ ഓര്‍മ്മ കുറവും പ്രായാധിക്യം പ്രകടമാക്കിയ ഏറ്റവും പരിതാപകരമായ ഒരു ഡിബെറ്റായിരുന്നു അത്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ പോലും അദ്ദേഹത്തിനെ പിന്തുണ നഷ്ട്ടപ്പെട്ടുഎന്ന്‌…

കേരളം വിവാദ രോഗത്തിന്റെ അടിമ; രമേഷ് നാരായണൻ-ആസിഫ് അലി വിഷയം സംഘാടകരുടെ പിടിപ്പുക്കേട്: സതീഷ് കളത്തിൽ

കേരളമിന്നു വിവാദരോഗത്തിന്റെ അടിമയാണെന്ന്, കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ. സോഷ്യൽ മീഡിയയുടെ വരവോടെ ദിവസം ഒരു വിവാദച്ചുഴിയിലെങ്കിലും അകപ്പെടാതെ കടന്നുപോകാൻ നമുക്കു കഴിയാതായിരിക്കുവെന്നും രമേഷ് നാരായണൻ – ആസിഫ് അലി വിഷയത്തിലുള്ള തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ സതീഷ് പറഞ്ഞു. സംഘാടകരുടെ പിടിപ്പുക്കേടിന്റെ തിക്തഫലമാണ് രമേഷ് നാരായണൻ – ആസിഫ് അലി വിഷയം. ഒരാൾ ബഹുമാനിതനാകുന്നു എന്നതു പോലെതന്നെ പ്രധാനം തന്നെയാണ്, ആരാൽ ബഹുമാനിക്കപ്പെടുന്നു എന്നതും. ആത്യന്തികമായി അതു നിശ്ചയിക്കേണ്ടത്, ബഹുമാനിക്കാൻ നടക്കുന്നവരെക്കാളും ബഹുമാനിക്കപ്പെടാൻ പോകുന്നവർ തന്നെയാണ്. ഇക്കാര്യത്തിൽ ഇരുഭാഗത്തുനിന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. അതിൽ, രമേഷ് നാരായണനേക്കാൾ ശ്രദ്ധ പുലർത്തേണ്ടതു സംഘാടകരായിരുന്നു. രമേഷ് നാരായണന്റെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഈ കുറിപ്പ്, ഈഗോയെന്നത് ഒരാളുടെയും കുത്തകയല്ല എന്നോർമ്മിപ്പിക്കാനാണ്. പ്രയോറിറ്റി എന്നത് ഏതൊരു സാധാരണകാരനും ആഗ്രഹിക്കുന്ന കാര്യമാണ്. അതൊരു പ്രിവിലേജ് ആണ്. സൂക്ഷ്മമായാണെങ്കിൽ പോലും ആ അവബോധം എല്ലാവരിലും…

ഉമ്മൻ ചാണ്ടി, എന്നും ജനമനസ്സില്‍: ജെയിംസ് കൂടൽ

സാന്ത്വന രാഷ്ട്രീയത്തിന്റെ പിതാവ്, സ്നേഹംകൊണ്ട് ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിച്ചേർത്ത മനുഷ്യസ്നേഹി, ഒടുവിൽ ഒരു നാെമ്പരമായി ഒാർമ്മയിലേക്ക് മറഞ്ഞപ്പോൾ ഹൃദയങ്ങളിൽ ഒരായിരം തവണ പുനർജനിച്ച പച്ചയായ മനുഷ്യൻ. ഉമ്മൻചാണ്ടി, പ്രതീക്ഷകളുടെ മറ്റൊരു നാമം. അടുത്തവരോട്, ആവശ്യം അറിയിച്ചവരോട് , സങ്ക‌ടങ്ങൾ പറഞ്ഞവരോട് എന്നും സഹിഷ്ണതയോടെ മാത്രം പെരുമാറിയിരുന്ന വലിയ ചിന്തകളുടെ വലിയ മാതൃകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തിയവരാരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ലായെന്ന് രാഷ്ട്രീയ കേരളം തുറന്നു സമ്മതിക്കും. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളിലൊരാളാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വിസ്മരിക്കാനാകില്ല. തിരുവനന്തപുരത്ത് ഒരു മുഖവും പുതുപ്പള്ളിയിൽ മറ്റൊരു മുഖവുമായിരുന്നില്ല ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാത്ത മുടിയും ചുളിഞ്ഞ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യവുമായി ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഭരണാധികാരി ജനങ്ങൾക്കൊപ്പമായിരുന്നു, അവർ സ്വന്തമെന്ന് അദ്ദേഹത്തെ കരുതിപോന്നു. പുതുപ്പള്ളി വീടും പുതുപ്പള്ളി മണ്ഡലവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കൽ പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമ്പോൾ ആവശ്യങ്ങളുമായി…

വാൻസ്‌ എന്ന വി പിയും ഉഷയെന്ന ചിലുകുരിയും – ഒരു ഇന്ത്യൻ അഡാർ പ്രതീക്ഷ !: ഡോ. മാത്യു ജോയിസ്

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുമ്പോൾ, ഒഹായോയിലെ യുഎസ് സെനറ്റർ ജെഡി വാൻസിനെ തന്റെ വി പി നോമിനിയായി തിരഞ്ഞെടുത്തിരിക്കുന്നു. ജെയിംസ് ഡേവിഡ് വാൻസ് ഒരു അമേരിക്കൻ എഴുത്തുകാരനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും രാഷ്ട്രീയക്കാരനുമാണ്. 2023 മുതൽ ഒഹായോയിൽ നിന്നുള്ള ജൂനിയർ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്ററായി സേവനമനുഷ്ഠിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ അദ്ദേഹം 2024 ലെ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാർട്ടിയുടെ നോമിനിയാണ്. എന്നാൽ ഇൻഡ്യാക്കാരിൽ കൗതുകം ഉണർത്തുന്നത് മറ്റൊരു കാര്യമാണ്. വൈസ് പ്രസിഡന്റ് നോമിനി വാൻസിന്റെ ഭാര്യ ഉഷ ചിലുകുരി, ഇന്ത്യൻ വംശജയാണ്. ബൈഡന് ഇന്ത്യൻ വംശജയായ കമലാ ഹാരിസ് വൈസ് പ്രഡിഡന്റ് ആയി കൂടെയുണ്ട്. ചരിത്രം എങ്ങിനെ വഴി മാറുമെന്ന് അറിയില്ല. ഭാവിയിലെ “മറ്റൊരു കമല” ആയി ഈ ഉഷാ ചിലുകുരി മാറിയേക്കാമെന്നു, തത്കാലം ഇൻഡ്യാക്കാരന് സ്വപ്നം കാണുന്നതിൽ തെറ്റില്ലല്ലോ.…