സുരേഷ് ഗോപി ജിക്ക് ഒരു തുറന്ന കത്ത്

വിഷയം: കേരളത്തിൻ്റെ നിർണായകമായ ശുചിത്വ വിഷയം അഭിസംബോധന ചെയ്യുന്നു. പ്രിയ ശ്രീ സുരേഷ് ഗോപി ജി……. കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട സുരേഷ് ഗോപി ജിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. താങ്കളിൽ നിക്ഷിപ്തമായ വകുപ്പ് എന്തുതന്നെയായാലും കേരളത്തിൻറെ മാലിന്യ വിഷയത്തിൽ താങ്കൾ ശ്രദ്ധ ചെലുത്തും എന്ന് പ്രതീക്ഷയിൽ ആണ് ഞാൻ ഈ കത്ത് എഴുതുന്നത്. തൃിശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമല്ല കേരളത്തിൻറെ ആകമാനമായുള്ള പുരോഗമനത്തിലും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിലും താങ്കൾ ഈ കാലമത്രയും ചെയ്ത പ്രവർത്തികൾ വിലമതിക്കാവുന്നതിലും അപ്പുറമാണ്. ഭരത്ചന്ദ്രൻ ഐപിഎസ് ആയും ആനക്കാട്ടിൽ ചാക്കോച്ചിയായും മാളിയേക്കൽ തൊമ്മിയായും അഭ്രപാളികളിൽ അത്ഭുതം തീർത്ത താങ്കൾ കേന്ദ്ര സഹമന്ത്രിയായി വരുമ്പോൾ മാറ്റത്തിന്റെ വലിയ അത്ഭുതമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട കേരളത്തിൻ്റെ ക്ഷേമത്തിലും വികസനത്തിലും അതീവ ഉത്കണ്ഠയുള്ള ഒരു വ്യക്തി എന്ന നിലയിൽ, അടിയന്തിരവും സുസ്ഥിരവുമായ…

‘മിഷൻ പോസിബിൾ’- പുസ്തകത്തെക്കുറിച്ചും രചയിതാവിനെക്കുറിച്ചും

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് മതാന്തര സംവാദങ്ങളിലൂടെയും സമാധാന യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫാ. ജോസഫ് വർഗീസ്. പാക്കിസ്ഥാനിലേക്ക് ഫാ. ജോസഫ് വർഗീസ് അടുത്തിടെ നടത്തിയ മിഷൻ യാത്രയുടെ വിവരണമാണ് ‘മിഷൻ പോസിബിൾ’ എന്ന പുസ്തകം. ഇതാദ്യമാണ് സിറിയൻ ഓർത്തഡോക്സ് സഭയിൽ നിന്നുള്ള ഒരാൾ പ്രക്ഷുബ്ധമായ പാകിസ്ഥാൻ ഭൂമികയിൽ ഒരു മിഷൻ യാത്ര നടത്തുന്നത്. പാകിസ്ഥാനിലെ വിശാലമായ മിഷൻ മേഖലയിൽ പ്രവർത്തിക്കാൻ ദൈവം അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ചരിത്രപരമായ ഈ ദൗത്യ യാത്രയിൽ അന്ത്യോക്യയുടെയും കിഴക്കിന്റെയും പാത്രിയർക്കീസും, സാർവത്രിക സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമോന്നത തലവനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്റെ പേട്രിയാർക്കൽ അസിസ്റ്റന്റ് കൂടിയായ സിറിയയിലെ ഡമാസ്കസിൽ നിന്നുള്ള ബിഷപ്പ് ജോസഫ് ബാലിയും പങ്കുചേർന്നു . പാകിസ്ഥാനിലെ കത്തോലിക്കാ സഭയിൽ നിന്ന് അടുത്തിടെ സിറിയൻ ഓർത്തഡോക്സ് വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട…

യൂ എ ബീരാൻ – രാഷ്ട്രീയക്കാർക്കിടയിലെ സാഹിത്യകാരൻ: യു.എ നസീർ, ന്യൂയോര്‍ക്ക്

എൻ്റെ പിതാവും കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാക്കളിൽ ഒരാളുമായ യു.എ ബീരാൻ സാഹിബ് വിടപറഞ്ഞിട്ട് ഇരുപതിമൂന്ന് (മെയ് 31) വർഷം പിന്നിടുകയാണ്. മന്ത്രി, മുസ്‌ലിംലീഗ് നേതാവ്, എഴുത്തുകാരൻ തുടങ്ങി ധാരാളം വിശേഷണങ്ങൾക്കുടമയായിരുന്നു പ്രിയപ്പെട്ട പിതാവ്. എന്നും സ്മരണയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പ്രത്യേകമായി ഓർമ്മകൾ പങ്കുവെക്കാനുള്ള ഒരു അവസരമായി ഈ ദിവസത്തെ ഞങ്ങൾ കാണുകയാണ്. എഴുത്തുകാരൻ, ഗ്രന്ഥകാരൻ, മികച്ച പത്രപ്രവർത്തകൻ, കഴിവുള്ള സംഘാടകൻ, പ്രഗൽഭനായ ഭരണാധികാരി, സാഹിത്യകാരൻ, സഹകാരി, സാക്ഷരതാ യജ്ഞ പ്രവർത്തകൻ, സാഹിത്യ സഹകരണ സംഘം പ്രവർത്തകൻ, പത്രാധിപർ, പരിഭാഷകൻ, ആധുനിക കോട്ടക്കലിന്റെ ശില്പി തുടങ്ങിയ മേഖലകളിൽ തൻ്റേതായ സ്ഥാനം അടയാളപ്പെടുത്തിയാണ് പിതാവ് വിട്ടുപിരിഞ്ഞത്. ആ ശൂന്യതക്ക് ഇരുപതിമൂന്ന് വർഷം പിന്നിട്ടു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്കിന്നും സാധിച്ചിട്ടില്ല. കുടുംബത്തിലും രാഷ്ട്രീയത്തിലും എന്തെല്ലാം വിശേഷങ്ങളാണ് ഇതിനകം കഴിഞ്ഞുപോയത്. ആ അവസരങ്ങളിലൊക്കെ പിതാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്.…

രാഹുലിന്റെ രാശി തെളിയുമോ? (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കേ ഇന്ത്യയിൽ എന്നല്ല ലോക രാജ്യങ്ങൾ ആകാംഷയോടെ ഉറ്റു നോക്കുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വം ഇന്ത്യ മുന്നണിയ്ക്കു ഗുണം ചെയ്യുമോ എന്നാണ്. 1991 മെയ്‌ 24 നു രാജീവ് ഗാന്ധിയുടെ ചിത യമുന നദിയുടെ തീരത്തു കത്തിയെരിയുമ്പോൾ അടുത്ത് ദുഃഖം അടക്കാനാവാതെ വെള്ള കുർത്തയും ധരിച്ചു നിന്ന ഇരുപതു വയസുകാരൻ വെളുത്തു സുമുഖനായ രാഹുൽ ഗാർഡ്ഓഫ്ഓണറിന്റെ വെടി ശബ്ദം ആകാശത്തേയ്ക്കു ഉയർന്നപ്പോൾ ഞെട്ടിത്തരിച്ചു പിന്തിരിഞ്ഞു നോക്കിയത് അറുപതോളം ലോക രാജ്യങ്ങളിലെ ജനങ്ങൾ ലൈവ് ആയി വേദനയോടെ ആണ് കണ്ടു നിന്നത്. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഇന്ത്യയിൽ മടങ്ങി എത്തിയ രാഹുൽ നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തിൽ കോൺഗ്രസ്‌ പാർട്ടിയിലെ ഏതു ഉന്നത പദവിയിൽ എത്താമായിരുന്നു എങ്കിലും സാധാരണ പ്രവർത്തകരെ പോലെ എൻ എസ് യൂവിലും യൂത്ത്…

ജലസമൃദ്ധമായ തണ്ണിമത്തൻ പഴവും പുരുഷ പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ടോ?: ഡോ. ചഞ്ചൽ ശർമ

വേനൽക്കാലം അടുക്കുമ്പോൾ, നഗരത്തിന്റെ താപനില വർദ്ധിക്കുകയും ശരീരത്തിൽ നിന്ന് വിയർപ്പിന്റെ അളവ് കുറയുകയും ചെയ്യുന്നു. അത്തരമൊരു സീസണിൽ, നിങ്ങളുടെ ശരീരത്തിന് ജലത്തിന്റെ കുറവും നിർജ്ജലീകരണവും അനുഭവപ്പെടാം. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ, സാധാരണ വെള്ളത്തിന് പുറമെ, അമിതമായ അളവിൽ വെള്ളം അടങ്ങിയ അത്തരം പഴങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അത്തരം പഴങ്ങളുടെ വിഭാഗത്തിൽ ഏറ്റവും മികച്ചത് തണ്ണിമത്തനാണ്. പോഷക സമൃദ്ധവും ആരോഗ്യകരവും രുചികരവുമായ പഴമാണ് തണ്ണിമത്തൻ. ഈ വേനൽക്കാലത്ത്, തണ്ണിമത്തൻ മിക്കവാറും എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഇഷ്ടപ്പെടുന്ന ഒരു ആശ്വാസ ഫലമാണെന്ന് തോന്നുന്നു. തണ്ണിമത്തൻ പഴവും അതിന്റെ രുചിയും നമുക്കെല്ലാവർക്കും പരിചിതമാണെങ്കിലും ഇത് പുരുഷന്മാർക്ക് അമൃത് പോലെയാണെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ എന്ന് ആശാ ആയുർവേദ ഡയറക്ടറും വന്ധ്യത സ്പെഷ്യലിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ ഈ വിഷയത്തിൽ പറഞ്ഞു. ഈ പഴം നിങ്ങളുടെ ശരീരത്തിൽ ജലാംശം…

യാത്രാവഴിയിലെ ഇടത്താവളങ്ങൾ (ലേഖനം): ജയൻ വർഗീസ്

മനുഷ്യ വർഗ്ഗത്തിന് വംശ നാശം സംഭവിക്കും എന്ന ശാസ്ത്ര നിഗമനം ഏറ്റു പാടിക്കൊണ്ട് സമകാലീനസംവിധാനങ്ങളും മാധ്യമങ്ങളും ആഘോഷിക്കുകയാണ്. പ്രകൃതി ക്ഷോഭങ്ങൾ എന്നും മനുഷ്യന്റെപേടിസ്വപ്നങ്ങളായിരുന്നു എന്ന് സമ്മതിക്കുമ്പോളും. എല്ലാ പ്രതികൂലങ്ങളുടെയും പിന്നാമ്പുറങ്ങളിൽ നിന്ന്നീണ്ടുവരുന്ന കരുണയുടെ ഒരു കരുത്തുറ്റ കൈ ചരിത്രത്തിൽ എവിടെയും നമുക്ക് കാണാവുന്നതാണ്. 57 കോടികൊല്ലങ്ങൾക്ക് മുൻപുണ്ടായി എന്ന് പറയപ്പെടുന്ന പ്രീ കാബ്രിയൻ സർവ നാശത്തിൽ നിന്നും ആറരക്കോടിവര്ഷങ്ങള്ക്കു മുൻപുണ്ടായ യത്തിക്കാൻ താഴ്‌വരയിൽ സംഭവിച്ച ഉൽക്കാ പതന സർവ്വ നാശത്തിൽ നിന്നും കരകയറിയ ജീവനാണ് ഇന്ന് നമ്മളോടൊപ്പം ഉള്ളതെന്ന് നാം മനസ്സിലാക്കണം. അന്ന് ചത്തടിഞ്ഞ ജീവികൾക്കോ അതിജീവിച്ച് പരിണമിച്ചു വന്ന ജീവികൾക്കോ തങ്ങളുടെ നില നില്പിനോമരണത്തിനോ വേണ്ടി വലിയ സംഭാവനകൾ ഒന്നും അർപ്പിക്കാനായില്ല എന്നതാണ് സത്യം. അല്ലെങ്കിൽ അവരുടെഅനുവാദ പ്രകാരമോ, സമ്മത പ്രകാരമോ ആയിരുന്നില്ല അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ. ഇന്ന് നമ്മൾചെയ്യുന്നത് പോലെ സാഹചര്യങ്ങളെ ആസ്വദിക്കുക…

മനസ്സുകൊണ്ടൊരു മടക്ക യാത്ര (ഓര്‍മ്മക്കുറിപ്പ്): സന്തോഷ് പിള്ള

നാൽപത്തിയൊന്ന് വർഷങ്ങൾക്കുശേഷം, ആലപ്പുഴ സനാതന ധർമ്മ കോളേജിലെ സസ്യശാസ്ത്ര വിഭാഗം വിദ്യാർഥികൾ, പണ്ട്, അവർ വാനമ്പാടികളായി പാറിനടന്ന വിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടി. വിവിധ സ്ഥലങ്ങളിൽ നിന്നും, മൂന്നു വർഷം നീണ്ടുനിന്ന ഡിഗ്രി ക്ലാസ്സ്, എന്ന വഴിയമ്പലത്തിൽ, നാൽപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് എത്തിച്ചേർന്ന സതീർത്ഥ്യർ, വീണ്ടും ഒത്തുകൂടിയപ്പോൾ, ഇടവേളയാകുന്ന ദീർഘ നിശ്വാസത്തിന് നാല് പതിറ്റാണ്ടിലേറെ ദൈർഘ്യമുണ്ടാകുമെന്ന് നിരൂപിച്ചിരുന്നില്ല. പഴയ ഓർമ്മകൾ ചെത്തിമിനുക്കിയപ്പോൾ, ക്ലാസ്സിലെ അവസാന ദിവസം അവർ ഒത്തുചേർന്ന പാടിയ “അണിയാത്ത വളകൾ ” എന്ന സിനിമയിലെ ഗാനം പലരുടെയും അധരങ്ങളിലേക്ക് അവരറിയാതെ എത്തിച്ചേർന്നു. “പിരിയുന്ന കൈവഴികൾ ഒരുമിച്ചുചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളിൽ.. ഒരു ദീർഘ നിശ്വാസം ഇടവേളയാക്കുവാൻ ഇടവന്ന സൂനങ്ങൾ നമ്മൾ… ഇതു ജീവിതം, മണ്ണിൽ ഇതു ജീവിതം” അതെ, ജീവിതം പലപ്പോഴും അപ്രതീക്ഷിത അനുഭവങ്ങളാണല്ലോ നമ്മൾക്കുവേണ്ടി കാത്തുവെച്ചിരിക്കുക. അയ്യോ! ഇതാരാണ്? ഹബീബല്ലേ? ആളങ്ങ്, ആകെ മാറിപ്പോയല്ലോ? മുപ്പത്തഞ്ച്…

സ്വർഗ്ഗവും, നരകവും എവിടെയാണ്?; ഭൂമിയിലോ, ഭൂമിക്ക് മുകളിലോ, ഭൂമിക്ക് താഴെയോ, അതോ നമ്മുടെയെല്ലാം മനസ്സിലോ?!!

സ്വർഗ്ഗവും, നരകവും, എവിടെയാണ്?. ഭൂമിയിലോ, ഭൂമിക്ക് താഴെയോ, അതോ ഭൂമിക്ക് മുകളിൽ ആകാശത്തിലോ?. ഇത് എവിടെ?. യഥാർത്ഥത്തിൽ സ്വർഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങൾക്ക് സമൃദ്ധവും വ്യത്യസ്തവുമായ സ്രോതസ്സുകൾ ഉണ്ടെങ്കിലും, സാധാരണ വിശ്വാസിയുടെ വീക്ഷണം പ്രധാനമായും അവൻ്റെ മത പാരമ്പര്യത്തെയും, പ്രത്യേക വിഭാഗത്തെയും ആശ്രയിച്ചിരിക്കുന്നു. കാരണം ആത്മാവിൻ്റെ അമർത്യതയുമായി ബന്ധപ്പെട്ട മരണാനന്തരമുള്ള സമാധാനപരമായ ഒരു ജീവിതവുമായി സ്വർഗ്ഗം എന്ന സങ്കൽപ്പത്തെ പൊതുവെ മതങ്ങൾ അംഗീകരിക്കുന്നു. അതായത് സ്വർഗ്ഗം പൊതുവെ സന്തോഷത്തിൻ്റെ ഒരു സ്ഥലമായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ അവർ നരകത്തെ പലപ്പോഴും ഭൂതങ്ങൾ നിറഞ്ഞ സ്ഥലമായി ചിത്രീകരിക്കുന്നു. കാരണം അവിടെ നശിപ്പിക്കപ്പെട്ടവരെ പീഡിപ്പിക്കുന്നു. അല്ലെങ്കിൽ അതുപോലെ ഉള്ള മറ്റേതെങ്കിലും ഭയാനകമായ അമാനുഷിക രീതിയിലുള്ള വ്യക്തികൾ, അഥവാ സാത്താൻ പോലെയുള്ള ഒന്നാണ് പലരെയും ഭരിക്കുന്നതെന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ അറിവ്, ബോധതലം, യാഥാർത്ഥ്യം, ഇവ തിരഞ്ഞെടുക്കാൻ ശരിക്കും നിങ്ങൾക്ക് അധികാരമുണ്ട്. അതുകൊണ്ട് എന്താണ്…

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ നഴ്‌സുമാരെ എങ്ങനെ ആദരിക്കാം

2024 മെയ് 6 മുതൽ മെയ് 12 വരെ നടക്കുന്ന ദേശീയ നഴ്‌സിംഗ് വാരത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം, ഇത് ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ അശ്രാന്തമായ അർപ്പണബോധവും അഗാധമായ സ്വാധീനവും ആഘോഷിക്കുന്നു. ഈ വർഷത്തെ പ്രമേയം, “മാറ്റുന്ന ജീവിതങ്ങൾ, നാളെയെ രൂപപ്പെടുത്തൽ” എന്നതാണ്. ആരോഗ്യ സംരക്ഷണത്തിലും സമൂഹത്തിലും നഴ്‌സുമാർ വഹിക്കുന്ന പരിവർത്തനപരമായ പങ്ക് ഉൾക്കൊള്ളുന്നു. അനുകമ്പയോടെയുള്ള രോഗി പരിചരണം നൽകുന്നത് മുതൽ നയമാറ്റത്തിനായി വാദിക്കുന്നത് വരെ, നഴ്‌സുമാർ നല്ല മാറ്റത്തിന് ഉത്തേജകമാണ്. അവരുടെ അചഞ്ചലമായ പ്രതിബദ്ധത വ്യക്തികളുടെ ജീവിതത്തെ രൂപപ്പെടുത്തുക മാത്രമല്ല, ആരോഗ്യ സംരക്ഷണ നവീകരണത്തിൻ്റെയും സാമൂഹിക പുരോഗതിയുടെയും പാതയെ സ്വാധീനിക്കുകയും ചെയ്യുന്നു. ദേശീയ നഴ്‌സിംഗ് വാരത്തെ നാം അനുസ്മരിക്കുന്ന വേളയിൽ, നഴ്‌സുമാരുടെ അമൂല്യമായ സംഭാവനകൾക്ക് അവരെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാം, നമുക്കെല്ലാവർക്കും ആരോഗ്യകരവും ശോഭയുള്ളതുമായ ഒരു നാളെ രൂപപ്പെടുത്തുന്നതിൽ അവരുടെ സുപ്രധാന പങ്ക് തിരിച്ചറിയാം. ലോകമെമ്പാടുമുള്ള നമ്മുടെ…

അന്താരാഷ്ട്ര നഴ്‌സസ് ദിനം – ഫ്ലോറൻസ് നൈറ്റിംഗേലിനെ ആദരിക്കുന്നു

1820-ൽ ആധുനിക നഴ്‌സിംഗിന്റെ തുടക്കക്കാരിയായി അറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിൻ്റെ ജനനത്തെ ബഹുമാനിക്കുന്ന മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നു. 1974-ൽ ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) സ്ഥാപിതമായ ഈ വാർഷിക പരിപാടി ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണത്തിന് നഴ്‌സുമാരുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നു. 1850-കളിലെ ക്രിമിയൻ യുദ്ധസമയത്ത്, ഫ്ലോറന്‍സ് നൈറ്റിംഗേൽ നഴ്‌സിംഗിൽ കാര്യമായ പുരോഗതി കൈവരിച്ചു. പരിതാപകരമായ അവസ്ഥകൾക്ക് സാക്ഷ്യം വഹിച്ച അവർ, ശുചീകരണവും പരിക്കേറ്റ ബ്രിട്ടീഷ് പട്ടാളക്കാർക്ക് മതിയായ വിതരണവും ഉറപ്പാക്കുന്ന കർശനമായ പരിചരണ മാനദണ്ഡങ്ങൾ നടപ്പിലാക്കി. അവരുടെ അനുഭവങ്ങൾ ആരോഗ്യ സംരക്ഷണത്തിനും നഴ്‌സിംഗ് പരിഷ്‌ക്കരണത്തിനുമുള്ള അവരുടെ വാദത്തെ പ്രോത്സാഹിപ്പിച്ചു. അത് 1860-ൽ ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ നൈറ്റിംഗേൽ സ്‌കൂൾ ഓഫ് നഴ്‌സിംഗ് സ്ഥാപിക്കുന്നതിൽ കലാശിച്ചു. ഈ സംരംഭം ഓസ്‌ട്രേലിയയിലും യു എസ് എയിലും ഉൾപ്പെടെ ആഗോളതലത്തിൽ സമാനമായ നഴ്സിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിന്…