മഹാശിവരാത്രി: പിതൃമോക്ഷ പ്രാപ്തിക്കായി ബലി തര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു

ആലുവ: പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു മഹാശിവരാത്രിയുടെ പുണ്യം നുകരാനെത്തുന്ന ഭക്തര്‍ക്കായി ഒരുങ്ങി ശിവക്ഷേത്രങ്ങള്‍. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മുതല്‍ ഭക്തര്‍ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ്. നാളെ രാവിലെ വരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം നിയന്ത്രിത തോതിലേ ബലിതര്‍പ്പണം ഉണ്ടായിരുന്നുള്ളൂ. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണെങ്കിലും ഭക്തജനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല. മഹാദേവ ക്ഷേത്രത്തില്‍ ഇന്നു രാവിലെ രാവിലെ 7ന് ആരംഭിച്ച ലക്ഷാര്‍ച്ചന തുടരുകയാണ്. രാത്രി 10 വരെ ഇതു നീളും. 12നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പോടെ പിതൃകര്‍മങ്ങള്‍ക്ക് ഔപചാരിക തുടക്കമാകും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആലുവ മണപ്പുറത്തും ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തുന്നത് ആലുവയിലാണ്. പെരിയാറില്‍ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയില്‍ അദ്വൈതാശ്രമത്തിലുമാണ് പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തുന്നത്. സാമൂഹിക അകലം…

വീട് വാടകയിൽ ഇളവ്: കെജ്‌രിവാളിന്റെ വാഗ്ദാനം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു

പാവപ്പെട്ടവരുടെ വീട്ട് വാടക നൽകുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഡൽഹി സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പാവപ്പെട്ട വാടകക്കാര്‍ക്ക് വാടക ഇളവ് നൽകാനുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം നടപ്പാക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയത്. കൊവിഡ് 19 പകർച്ചവ്യാധിയുടെ കാലത്ത് ഒരു പാവപ്പെട്ട വാടകക്കാരന് വാടക നൽകാൻ കഴിയുന്നില്ലെങ്കിൽ സംസ്ഥാന സർക്കാർ തുക നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ നയം രൂപീകരിക്കണമെന്നും വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും, ജസ്റ്റിസ് സൂര്യകാന്തും പറഞ്ഞു. ഡൽഹി ഹൈക്കോടതിയുടെ ഈ ഉത്തരവിൽ ഇടപെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ ആ കോടതിയുടെ…

യുഎസ്എ ഇന്‍ഡോര്‍ മീറ്റില്‍ കൃഷ്ണ ജയശങ്കറിന് വെള്ളി മെഡല്‍

ബിര്‍മിന്‍ഗാം (അലബാമ): 19 വയസ്സുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി കൃഷ്ണ ജയശങ്കറിന് കോണ്‍ഫറന്‍സ് യുഎസ്എ ഇന്‍ഡോര്‍ മീറ്റ് ഷോട്ട് പുട്ടില്‍ സില്‍വര്‍ മെഡല്‍. ഇന്‍ഡോര്‍ മീറ്റിന്റെ ചരിത്രത്തില്‍ രണ്ടാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് കൃഷ്ണ. ഫെബ്രുവരി മൂന്നാം വാരത്തില്‍ അലബാമ ബിര്‍മിന്‍ഗാമില്‍ നടന്ന ഷോട്ട് പുട്ട് മത്സരത്തില്‍ 15 മീറ്റര്‍ ദൂരം എറിഞ്ഞാണ് ടെക്‌സസിലെ എല്‍പാസോയില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് വിദ്യാര്‍ത്ഥിനി ഈ വലിയ നേട്ടത്തിന് അര്‍ഹയായത്. ഈ സീസണില്‍ 14.10 മീറ്ററിലാണ് ആരംഭിച്ചതെങ്കിലും, നിരവധി മീറ്റുകളില്‍ പങ്കെടുത്ത ഇവര്‍ നിരന്തര പരിശീലനം നടത്തിയാണ് ഇത്രയും ദൂരം ഷോട്ട് പുട്ടില്‍ കണ്ടെത്താനായത്. 2016-ല്‍ ദോഹയില്‍ നടന്ന മീറ്റില്‍ അലബാമയില്‍ നിന്നുള്ള മന്‍പ്രീത് സിംഗാണ് ആദ്യമായി 15.21 മീറ്റര്‍ ഷോട്ട് പുട്ട് എറിഞ്ഞ് വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ വനിത. ചെന്നൈ ജൂണിയര്‍ കോളജിലാണ് ഇവര്‍…

സാക്രമെന്റോ പള്ളിയില്‍ കയറി മൂന്നു കുട്ടികളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു

സാക്രമെന്റോ: ഫെബ്രുവരി 28-ന് തിങ്കളാഴ്ച വൈകിട്ട് പള്ളിയിലുണ്ടായിരുന്നവരുടെ ഇടയിലേക്ക് തോക്കുമായെത്തിയ പിതാവ് അവിടെയുണ്ടായിരുന്ന 15 വയസിനുതാഴെയുള്ള മൂന്നു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായി സാക്രമെന്റോ പോലീസ് അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികളുടെ മാതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയാതായും വാര്‍ത്താ സമ്മേളനത്തില്‍ കൗണ്ടി ഷെരീഫ് ഓഫീസിലെ സെര്‍ജന്റ് റോഡ് ഗ്രാസ്മാന്‍ പറഞ്ഞു. ഇതോടെ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. പോര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടക്കുമ്പോള്‍ പള്ളയില്‍ മറ്റുള്ളവരുണ്ടായിരുന്നുവെങ്കിലും അക്രമി ആരേയും വെടിവച്ചില്ല. പള്ളിയിലുണ്ടായിരുന്നവര്‍ അവിടുത്തെ ജോലിക്കാരായിരുന്നുവെന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. അമേരിക്കയില്‍ നടക്കുന്ന ഗണ്‍ വയലിന്‍സിനെ ഗവര്‍ണര്‍ ഗവിന്‍ സ്യൂസം അപലപിച്ചു. കൊല്ലപ്പെട്ടവര്‍ ഈ ചര്‍ച്ചിലെ അംഗമാണോ എന്ന് വ്യക്തമല്ലെന്നും, കുടുംബ കലഹമായിരിക്കാം കൊലപാതകത്തിന്…

വിവര സാങ്കേതിക മാനേജ്‌മെന്റ് വിദഗ്‌ധന്‍ ഓജസ് ജോൺ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി

സിയാറ്റിൽ: വിവര സാങ്കേതിക മാനേജ്‌മെന്റ് വിദഗ്‌ധൻ ഓജസ് ജോൺ ഫോമാ 2022 – 24 നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്നു. കേരള അസ്സോസിയേഷൻ ഓഫ് വാഷിംഗ്‌ടണിനെ (KAW) അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായി വളർത്തുന്നതിൽ വളരെയേറെ പങ്കു വഹിച്ച, സംഘടനയുടെ ശബ്ദവും മുഖവുമായ ഓജസ് ജോൺ മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ നയിക്കുവാൻ മത്സരരംഗത്ത് കളം പിടിക്കുന്നത് നാളിതു വരെ നടത്തിയ പ്രവർത്തനങ്ങളുടെ ഉജ്ജ്വല വിജയങ്ങളുടെ തിളക്കവുമായിട്ടാണ്. വാക്കുകളിലെ മിതത്വമല്ല പ്രവർത്തിയിൽ ഏറ്റെടുക്കുന്ന ഏത് പരിപാടിയിലും ഒരു കുറവും കാണിക്കാതെ രാപ്പകൽ അദ്ധ്വാനിച്ചു വിജയപഥത്തിൽ എത്താതെ വിശ്രമിക്കാത്ത ഓജസ് സാമൂഹ്യ രംഗത്തെ പ്രവർത്തകർക്ക് ഒരു മാതൃകയാണ്. 1,47,000 ഡോളറിന്‍റെ സഹായം വിവിധ പ്രവർത്തനങ്ങളിലൂടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെ സമാഹരിച്ച്‌ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തത് മാത്രം മതി ഓജസ്സിന്റെ നേത്യത്വപാടവത്തെ തിരിച്ചറിയാൻ. കോവിഡ് മഹാമാരിയുടെ മൂർദ്ധന്യകാലത്ത്…

ജോസുകുട്ടി തോപ്പില്‍ (78) ഡാളസില്‍ നിര്യാതനായി

ഡാളസ് : ചങ്ങനാശ്ശേരി ചീരഞ്ചിറ ചങ്ങങ്കേരിയിൽ ജോസുകുട്ടി തോപ്പിൽ (78) ഡാളസില്‍ നിര്യാതനായി. ഭാര്യ ചിന്നമ്മ അറുന്നൂറ്റിമംഗലം കരികുളം കുടുംബാംഗമാണ്. മക്കള്‍ : ജൂലി, ജോബി. മരുക്കള്‍ : സിനിച്ചൻ, റീനി. കൊച്ചുമക്കള്‍ : സഞ്ജന, സലീന, സോണിയ, സമാന്ത, അഖിൽ. ബാബു ( യു.എസ് ), സി. ഈവ (ജർമ്മനി), അന്നമ്മ മുക്കാടൻ എന്നിവരും പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചൻ, ജെയിംസ്കുട്ടി, തോമസുകുട്ടി, ലീലാമ്മ വാടപ്പറമ്പിൽ, ലൂസമ്മ, കുട്ടപ്പൻ എന്നിവരും സഹോദരങ്ങളാണ്. പൊതുദര്‍ശനം: മാർച്ച് 4 വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ. സംസ്‌കാര ശുശ്രൂഷകള്‍: മാർച്ച് 5 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് ഗാർലാൻഡ്‌ സെന്റ് തോമസ് സീറോ മലബാർ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗളറ്റ്‌ സേക്രഡ് ഹാർട്ട് സെമിത്തെരിയിൽ.…

തുറസ്സായ സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിച്ച് ത്രിപുര ഹൈക്കോടതി ഉത്തരവിട്ടു

പൊതുസ്ഥലങ്ങളിലും തെരുവുകളിലും മാംസം വിൽക്കുന്നത് നിരോധിക്കണമെന്ന് ത്രിപുര ഹൈക്കോടതി അഗർത്തല മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടു. അറവുശാല സംബന്ധിച്ച് സംസ്ഥാനങ്ങൾ വിശദമായ പദ്ധതി തയ്യാറാക്കണമെന്ന് കോടതി പറഞ്ഞു. ആറ് മാസത്തിനകം ഇത് പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദർജിത് മഹന്തി അദ്ധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എഎംസിയോട് നിർദേശിച്ചു. അഭിഭാഷകനായ അങ്കൻ തിലക് പോൾ ആണ് ഇത് സംബന്ധിച്ച് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ലൈസൻസ് ലഭിച്ചവർക്കുപോലും ശുചിത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നത് കൂടുതൽ ശ്രദ്ധിക്കണമെന്ന് ഉത്തരവിടവേ ഹൈക്കോടതി പറഞ്ഞു. തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഇറച്ചി വിൽപന പാടില്ല. അറവുശാലയിലോ പ്രത്യേക സ്ഥലത്തോ മാംസം വിൽപന നടത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഈ സ്ഥലങ്ങൾ ഉറപ്പാക്കുന്നത് വരെ നഗരസഭ ഇറച്ചി വിൽപനയ്ക്ക് സ്ഥലം നൽകണം. ആരെങ്കിലും ഉത്തരവുകൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്ന് അഗർത്തല മുനിസിപ്പൽ കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. അറവുശാല നിർമാണത്തിന് ഫെബ്രുവരി…

എൽപിജി ഗ്യാസ് ഇന്ന് മുതൽ സിലിണ്ടറിന് 105 രൂപ കൂടി

ഇന്ന് (മാർച്ച് 1) മുതല്‍ എൽപിജി സിലിണ്ടറിന് 105 രൂപ വർധിച്ചു. വാണിജ്യ സിലിണ്ടറുകളിലാണ് ഈ വർദ്ധനവ്. മാർച്ച് 7 ന് ശേഷം ഗാർഹിക എൽപിജി സിലിണ്ടറുകൾക്കും വില കൂടാൻ സാധ്യതയുണ്ട്. കാരണം, ഇപ്പോൾ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് മാർച്ച് 3 നും ഏഴാം ഘട്ട വോട്ടെടുപ്പ് മാർച്ച് 7 നും ആണ്. അത്തരമൊരു സാഹചര്യത്തിൽ, മാർച്ച് 7 ന് ശേഷമായിരിക്കും വില വര്‍ധനവ്. 2021 ഒക്‌ടോബർ 6 മുതൽ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാൽ ഇക്കാലയളവിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ കാര്യമായ മാറ്റമുണ്ടായി. 2021 ഒക്‌ടോബർ മുതൽ 2022 ഫെബ്രുവരി 1 വരെയുള്ള കാലയളവിൽ വാണിജ്യ സിലിണ്ടറിന്റെ വില 170 രൂപ വർധിച്ചു. ഒക്ടോബർ ഒന്നിന് ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 1736 രൂപയായിരുന്നു വില. നവംബറിൽ ഇത് 2000…

ഹരിദാസന്‍ വധം: െകാലയാളി സംഘത്തില്‍ ആറു പേര്‍; നാലു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ന്യൂമാഹി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി കേസില്‍ കൊലയാളി സംഘത്തിലുള്ള മൂന്നു പേര്‍ അറസ്റ്റില്‍. പ്രതീഷ്, പ്രജിത്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണ്. ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ആറു പേരുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ലിജേഷ് നേരത്തെ പിടിയിലായിരുന്നു. കൃത്യം നടക്കുമ്പോള്‍ ലിജേഷും സ്ഥലത്തുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. കൊലപാതകത്തിനായി പല സ്ഥലത്ത് ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ അറസ്റ്റിലായ നാലു പേരെ കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം 21ന് പുലര്‍ച്ചെ മത്സ്യബന്ധം കഴിഞ്ഞുവന്ന ഹരിദാസനെ പ്രതികള്‍ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. പ്രദേശത്തെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജി.സുധാകരന്‍; കത്തയച്ച കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്ന്

കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ജി.സുധാകരന്‍. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സമിതിക്ക് കത്ത് നല്‍കി. എന്നാല്‍ കത്ത് നല്‍കിയതായി താന്‍ ആരോടും പറഞ്ഞിട്ടില്ല. തന്നെ നിലനിര്‍ത്തണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജി.സുധാകരന്‍ അക്കാര്യം മുന്‍കൂട്ടി കത്ത് നല്‍കുകയായിരുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.