ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റു വിസകള്‍ പുനഃസ്ഥാപിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ (കാലിഫോര്‍ണിയ): ടൂറിസ്റ്റ് ആന്റ് ഇ ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ചു ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും അഞ്ചു വര്‍ഷത്തേക്കും നിലവിലുള്ള ഇ.ടൂറിസ്റ്റ് വിസകളും സാധാരണ (പേപ്പര്‍) ടൂറിസ്റ്റു വിസകളുമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. അമേരിക്കന്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്തിട്ടുള്ള പത്തുവര്‍ഷത്തെ (ദീര്‍ഘകാല) വിസകളും ഇനി ഉപയോഗിക്കാമെന്ന് അറിയിപ്പില്‍ തുടര്‍ന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.cgisf.gov.in, വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുമെന്ന് കോണ്‍സുല്‍ ഡോ. നകുല്‍ സമ്പര്‍വാളിന്റെ അറിയിപ്പിലുണ്ട്. ആഗോള തലത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവന്നതും വാക്‌സിനേഷന്‍ വര്‍ധിക്കുന്നതും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതുമാണ് സന്ദര്‍ശക വിസ പുനഃസ്ഥാപിക്കുന്നതിനു ഇന്ത്യ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഏഷ്യന്‍ വംശജയായ 66കാരിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍

യോങ്കേഴ്‌സ് (ന്യുയോര്‍ക്ക്): ന്യുയോര്‍ക്ക് സിറ്റിയുട വടക്ക് ഭാഗത്തു അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിന്റെ ലോബിയില്‍ പ്രവേശിച്ച് അറുപത്തിയാറു വയസ്സുള്ള ഏഷ്യന്‍ വംശജയെ അതിക്രുരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത നാല്പത്തി രണ്ടുകാരനായ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ലോബിയില്‍ പ്രവേശിച്ച സ്ത്രീയെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞും വംശയാധിക്ഷേപം നടത്തിയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. അവിടെ സ്ഥാപിച്ചിരുന്ന കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നൂറില്‍പരം തവണ ഈ സ്ത്രീയെ പ്രതി മര്‍ദ്ദിക്കുകയും താഴെ വീണ ഇവരെ ഏഴു തവണ ചവിട്ടുകളും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ബഹളം വച്ച് പുറത്തിറങ്ങിയ പ്രതിയെ പോലീസ് എത്തി പിടികൂടി. ഇയാള്‍ക്കെതിരെ വംശീയാധിക്ഷേപത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് യോങ്കേഴ്‌സ് പോലീസ് കമ്മീഷണര്‍ ജോണ്‍ മുള്ളര്‍ പറഞ്ഞു. ഇയാള്‍ക്ക് ജാമ്യം അനുവദിക്കാതെ ജയിലില്‍ അടച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊറോണ വൈറസ് അമേരിക്കയില്‍…

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാർലമെന്റിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. യോഗത്തിന്റെ അജണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിക്കുന്ന കാര്യം ക്യാബിനറ്റ് മന്ത്രിമാർ ചർച്ച ചെയ്‌തേക്കും. നിലവിൽ കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 31 ശതമാനമാണ് ക്ഷാമബത്ത. 3 ശതമാനം വർധന യോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർധനവിലൂടെ ഇത് 34 ശതമാനമായി ഉയരും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നടക്കുന്നതിനിടെയാണ് യോഗം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകുന്നത് പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടായ ആഘാതം നികത്താനാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് ബാധകമാണ്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ജനുവരി, ജൂലൈ മാസങ്ങളിൽ വർഷത്തിൽ രണ്ടുതവണ ഡിഎ വർധിപ്പിക്കുന്നു. നഗര, ഗ്രാമ, അല്ലെങ്കിൽ അർദ്ധ നഗര പ്രദേശങ്ങളിലെ ജീവനക്കാരന്റെ സ്ഥാനത്തെയും ആശ്രയിച്ചിരിക്കും ഡിഎയിലെ വർദ്ധനവ്. ഇന്നത്തെ…

പഞ്ചാബിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് സിംഗ് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വൻ വിജയത്തിന് ശേഷം സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഭഗവന്ത് സിംഗ് മാൻ ഇന്ന് രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മാൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ, അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കലാൻ ഗ്രാമത്തിൽ നടക്കും. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും പാർട്ടിയുടെ മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിൽ 92ലും എഎപി വിജയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നതായി വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങിന് രണ്ട് ദിവസം മുമ്പ്, തിങ്കളാഴ്ച, മാൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. സത്യപ്രതിജ്ഞ ചെയ്യുന്നത്…

കോവിഡ്-19: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,876 അണുബാധകൾ രേഖപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,876 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3884 പേർ രോഗമുക്തി നേടിയപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനിടെ 98 പേർ മാരകമായ വൈറസിന് കീഴടങ്ങി. ഇന്ത്യയുടെ സജീവ കേസുകളുടെ എണ്ണം ഇന്ന് 32,811 ആയി കുറഞ്ഞു. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.08% ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 98.72 ശതമാനമാണ്. ഇന്ത്യയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,24,50,055 ആണ്. ഇന്ത്യയുടെ ക്യുമുലേറ്റീവ് കോവിഡ്-19 വാക്സിനേഷൻ കവറേജ് 180.60 കോടി കവിഞ്ഞു. ഇന്ന് 98 പേർ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 5,16,072 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനവുമാണ്. ഇതുവരെ…

നമ്പര്‍ 18 ഹോട്ടല്‍ കേസ്: അഞ്ജലി റിമ ദേവ് ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായേക്കില്ല

കൊച്ചി: നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കില്ല. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ അയച്ച നോട്ടീസ് അഞ്ജലി കൈപ്പറ്റിയിട്ടില്ല. ഇതോടെ അഞ്ജലി ഇന്ന് ഹാജരാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം, കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇതിന്റെ ഭാഗമായി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വയനാട് സ്വദേശിയായ അമ്മയും പ്രായപൂർത്തിയാകാത്ത മകളും ചേർന്നാണ് റോയ് വയലാട്ട് ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്‌സോ കേസ് എടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. എന്നാല്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഒന്നാം പ്രതിയായ റോയ് വയലാട്ടിന്റെ രണ്ടാം പ്രതി…

രാഹുൽ ഗാന്ധിക്ക് എന്ത് അധികാരമാണുള്ളത്?; കോൺഗ്രസ് നേതൃത്വത്തിനെതിരെ ജി-23 വിമത ഗ്രൂപ്പ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോൽവി നേരിട്ടതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ജി-23 വിമത ഗ്രൂപ്പ് രൂക്ഷ വിമർശനം തൊടുത്തുവിട്ടു. എന്നാൽ, തോൽവിക്ക് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിലപാട് മയപ്പെടുത്തിയ ജി23 നേതാക്കളാണ് നേതൃത്വത്തിനെതിരെ വീണ്ടും പരസ്യമായി രംഗത്തെത്തിയത്. ആദ്യം നിലപാട് മയപ്പെടുത്തിയ നേതാക്കൾ പൊതുവിമർശനത്തോടൊപ്പം വിശാലയോഗം വിളിക്കാനും തീരുമാനിച്ചു. എന്നാൽ ജി 23 നേതാക്കൾ ഉന്നയിച്ച പല വിമർശനങ്ങളും രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചുള്ളതാണ്. കോൺഗ്രസ് പാർട്ടി എല്ലാവർക്കുമുള്ളതാണെന്നും ഒരു കുടുംബം മാത്രമല്ലെന്നും ജി23 നേതാവ് കപിൽ സിബൽ പറഞ്ഞു. കൂട്ട തോൽവിയിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. എട്ടു വർഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോൾ നടത്തിയിട്ട് എന്തു പ്രയോജനം? നേതാക്കളുടെ മനസ്സിലാണ് ചിന്താ ശിബിര്‍ നടക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്ന് കപില്‍…

ഇന്ത്യൻ മിസൈൽ ആക്രമണം: പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി യുഎൻ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

ഇസ്ലാമാബാദ്: പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി, മാർച്ച് 9 ന് ഇന്ത്യയുടെ മിസൈൽ ആക്രമണത്തിലൂടെ പാക്കിസ്താന്‍ വ്യോമാതിർത്തി ലംഘിച്ചത് ഉൾപ്പെടെയുള്ള നിലവിലെ പ്രാദേശിക, ആഗോള വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറി. ‘ആകസ്മിക’ മിസൈൽ വിക്ഷേപണത്തെക്കുറിച്ച് ഖുറേഷി ഗുട്ടെറസിനോട് വിശദീകരിച്ചു. ഇത് വ്യോമയാന സുരക്ഷയോടും പ്രാദേശിക സമാധാനത്തോടും സുരക്ഷയോടുമുള്ള ഇന്ത്യയുടെ അനാദരവ് പ്രകടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്താന്‍ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയുമാണ് പ്രവർത്തിക്കുന്നതെന്ന് ഖുറേഷി പറഞ്ഞു. സംഭവം ന്യൂഡൽഹിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും, യുഎൻ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഇത് കൈകാര്യം ചെയ്യണമെന്നും ഖുറേഷി പറഞ്ഞു. സംഭവത്തിൽ സംയുക്ത അവലോകനത്തിന് ഇസ്ലാമാബാദ് ആഹ്വാനം ചെയ്തു. ഉക്രെയിനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, വികസ്വര രാജ്യങ്ങളിൽ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഒരു ഒത്തുതീർപ്പ് കണ്ടെത്താനുള്ള ഇസ്ലാമാബാദിന്റെ ശ്രമങ്ങളെക്കുറിച്ചുള്ള പാക്കിസ്താന്റെ…

വിദ്യാർത്ഥി കൺസെഷൻ: മന്ത്രിയുടെ ചിത്രം കത്തിച്ച് പ്രതിഷേധം

പാലക്കാട്: യാത്ര കൺസെഷൻ വിദ്യാർത്ഥികൾക്ക് നാണക്കേടാണെന്ന പരാമർശം ഗതാഗത മന്ത്രി ആന്റണി രാജു പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ മന്ത്രിയുടെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു. ജില്ലയിലെ കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ മന്ത്രിയുടെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു.ആഷിഖ്, ഷംന, നാജിയ , കൃഷ്ണ, നസീഫ്, ശരത് എന്നിവർ നേതൃത്വം നൽകി.

മമ്മൂട്ടി-അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം ഗ്ലോബൽ കളക്ഷൻ 75 കോടി കടന്നു

മമ്മൂട്ടി-അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം നീണ്ട ഇടവേളയ്ക്ക് ശേഷം വൻ വിജയമായി തുടരുകയാണ്. തിയേറ്ററുകളിൽ എത്തിയ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ഭീഷ്മ പർവ്വം. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 50 കോടി നേടി. എന്നാൽ രണ്ടാഴ്ച പിന്നിടുമ്പോൾ ചിത്രം ലോകമെമ്പാടുമായി 75 കോടി രൂപ നേടിയിട്ടുണ്ട്. ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് ചിത്രം 75 കോടി ക്ലബ്ബിൽ ഇടം നേടിയതായി ട്രേഡ് അനലിസ്റ്റ് കൗശിക് എൽഎം ട്വീറ്റ് ചെയ്തു. ചിത്രം കേരളത്തിൽ നിന്ന് മാത്രം 40 കോടി നേടിയെന്നാണ് കൗശിക് പറയുന്നത്. ചിത്രം പുറത്തിറങ്ങി ആദ്യ ആഴ്ചകളിൽ മിക്കയിടത്തും ഹൗസ് ഫുൾ ഷോയായി പ്രദർശിപ്പിച്ചിരുന്നു. ഈ വാരാന്ത്യത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ സിനിമാ പ്രേക്ഷകരുടെ ഫസ്റ്റ് ചോയ്സ് റിലീസിന്റെ മൂന്നാം വാരത്തിലാണ് ഭീഷ്മ പർവ്വം. എന്നാൽ ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരുടെ എണ്ണത്തിൽ…