സർക്കാരിന്റെ അനാസ്ഥ മൂലം 40 ലക്ഷം ഇന്ത്യക്കാർ മരിച്ചു; 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരിയിൽ സർക്കാരിന്റെ അനാസ്ഥ മൂലം 40 ലക്ഷം ഇന്ത്യക്കാർ മരിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച അവകാശപ്പെട്ടു. അതേസമയം, മരിച്ച എല്ലാവരുടെയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള കോവിഡ് മരണസംഖ്യ പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ശ്രമങ്ങളെ ഇന്ത്യ തടസ്സപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് രാഹുൽ ട്വിറ്ററിൽ പങ്കിട്ടു. “മോദി ജി സത്യം സംസാരിക്കില്ല, സംസാരിക്കാൻ അനുവദിക്കുന്നില്ല, ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു!. ഞാൻ നേരത്തെയും പറഞ്ഞിരുന്നു – കോവിഡ് കാലത്ത് സർക്കാരിന്റെ അനാസ്ഥ മൂലം അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാരാണ് മരിച്ചത്. കടമ നിർവഹിക്കുക, മോദി ജി – ഇരയുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം…

ഉക്രെയ്നില്‍ ‘വംശഹത്യ’ നടക്കുന്നു എന്ന ജോ ബൈഡന്റെ അവകാശവാദത്തെ യുഎസ് മാധ്യമങ്ങൾ ചൊദ്യം ചെയ്തു

ന്യൂയോര്‍ക്ക്: ഉക്രെയ്നിൽ റഷ്യ വംശഹത്യ നടത്തുകയാണെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞയാഴ്ച നടത്തിയ അശ്രദ്ധമായ ആരോപണം അമേരിക്കയിലെ ചാര ഏജൻസികൾ തള്ളിക്കളയാത്തത് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർക്കിടയിൽ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വംശഹത്യയുടെ അവകാശവാദം “യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ച വിവരങ്ങളാൽ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല,” മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മുഖ്യധാരാ എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ബൈഡന്റെ അവകാശവാദം “ഏജൻസിക്ക് അതിന്റെ ജോലി വിശ്വസനീയമായി ചെയ്യുന്നത് ബുദ്ധിമുട്ടാക്കി” എന്ന് രണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ശൃംഖല റിപ്പോര്‍ട്ട് ചെയ്തു. വംശഹത്യയും മറ്റ് യുദ്ധക്കുറ്റങ്ങളും ഔപചാരികമായി നിർണ്ണയിക്കേണ്ടത് ഡിപ്പാർട്ട്‌മെന്റാണ്. “വംശഹത്യയിൽ ഒരു വംശീയ വിഭാഗത്തെയോ രാഷ്ട്രത്തെയോ നശിപ്പിക്കുക എന്ന ലക്ഷ്യവും ഉൾപ്പെടുന്നു. ഇതുവരെ നമ്മൾ കണ്ടത് അതൊന്നുമല്ല,” പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ…

പ്രത്യാശയുടെ സന്ദേശം നല്‍കുന്ന ഈസ്റ്റര്‍ (എഡിറ്റോറിയല്‍)

ക്രൈസ്തവരുടെ ഏറ്റവും വലിയ തിരുനാളാണ് ഈസ്റ്റര്‍. അവരുടെ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനവുമതാണ്. യേശുവിന്റെ കാലത്തെ മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും കാഴ്ചപ്പാടില്‍ കുറ്റക്കാരനായി വിധിച്ച് ക്രൂശിച്ചവനെ ദൈവം ഉയര്‍പ്പിച്ചു എന്നതിന്റെ ഓര്‍മ്മയാഘോഷമാണ് ഈസ്റ്റര്‍. ലോകത്തിന്റെ വിധി ദൈവം തിരുത്തിയതിന്റെ ഓര്‍മ്മ. അധികാരത്തിന്റെ ബലത്തിലും ആള്‍ക്കൂട്ടത്തിന്റെ ഒച്ചവെയ്ക്കലിലും യേശു കുറ്റക്കാരനാക്കപ്പെട്ടു. പക്ഷെ, യേശുവിന്റേത് ദൈവത്തിന്റെ വഴിയായിരുന്നു എന്ന് ദൈവം പ്രഖ്യാപിച്ചു. സത്യാധിഷ്ഠിതമല്ലാത്ത ജനാധിപത്യത്തിന്റെയും ആള്‍ബലത്തിന്റേയും പേരില്‍ ഇന്നും ഇത്തരം ക്രൂശിക്കലുകളും പീഡനങ്ങളും നടക്കുന്നുണ്ട്. പൊതുജനാഭിപ്രായമോ ഭൂരിപക്ഷമോ അല്ല സത്യം സൃഷ്ടിക്കുന്നത്. സത്യത്തോടു വിധേയത്വം പുലര്‍ത്താത്തപ്പോള്‍ നമ്മുടെ വിധികളും അഭിപ്രായങ്ങളും യേശുവിനെ ക്രൂശിക്കുന്നവരുടേതുപോലെയാകാം. ആത്യന്തികമായ വിജയം ദൈവത്തിന്റേതാണ്. ദൈവം സത്യത്തെ വിജയത്തിലെത്തിക്കും. ഈ പ്രതീക്ഷയും വിശ്വാസവുമാണ് ഈസ്റ്റര്‍ നല്‍കുന്നത്. മാനവ രക്ഷകനായ യേശുക്രിസ്തു സ്നേഹം പൂര്‍ണ്ണമായും വെളിപ്പെടുത്തിയത് കുരിശിലെ ബലിയിലൂടെയാണ്. പാപത്തിന്റേയും മരണത്തിന്റേയും മേലുള്ള മനുഷ്യന്റെ വിജയത്തിന് ഉറപ്പുനല്‍കിയ സംഭവമാണ് യേശുവിന്റെ ഉയിര്‍പ്പ്.…

120 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍ 24 വര്‍ഷത്തിനുശേഷം നിരപരാധി; ഒരു മില്യന്‍ നഷ്ടപരിഹാരം

മില്‍വാക്കി: രണ്ടു ഭവനഭേദനം, ലൈംഗീകപീഡനം തുടങ്ങിയ കേസുകളില്‍ പ്രതിയായ ഡാറില്‍ ഡ്വയ്ന്‍ ഹോളൊവെക്ക് കോടതി വിധിച്ചത് 120 വര്‍ഷത്തെ തടവ് ശിക്ഷ. 1993-ല്‍ നടന്ന സംഭവത്തില്‍ ശിക്ഷ വിധിക്കുമ്പോള്‍ ഹൊളോവെയുടെ വയസ് 48. ഇരുപത്തിനാല് വര്‍ഷം തടവില്‍ കഴിഞ്ഞ പ്രതി നിരപരാധിയെന്ന് വിദഗ്ധ പരിശോധനകളില്‍ കണ്ടെത്തി വിട്ടയ്ക്കാന്‍ കോടതി വിധിച്ചത് 2022 ഏപ്രില്‍ 14-നാണ്. വിസ്‌കോണ്‍സിന്‍ ക്ലെയിംസ് ബോര്‍ഡ് ഏപ്രില്‍ 15-ന് വിസ്‌കോണ്‍സിന്‍ നിയമസഭയോട് ഹൊളോവെയ്ക്ക് ഒരു മില്യന്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശം നല്കി. ബോര്‍ഡ് അംഗങ്ങള്‍ ഐക്യകണ്‌ഠ്യേനയായിരുന്നു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ഇത്രയും തുക നല്‍കണമെങ്കില്‍ നിയമസഭ പ്രത്യേകം യോഗം ചേര്‍ന്ന് ബില്‍ പാസാക്കണം. വിസ്‌കോണ്‍സിന്‍ നിയമമനുസരിച്ച് നഷ്ടപരിഹാരമായി ഈ കേസില്‍ നല്‍കാവുന്നത് 25,000 ഡോളറാണ്. ഇതുകൂടാതെ അറ്റോര്‍ണി ഫീസായി 100,000 ഡോളറും നല്‍കണം. 25,000 ഡോളര്‍ ഒരു മില്യന്‍ ഡോളറാക്കി മാറ്റുന്നതിന് ശേഷിക്കുന്ന (975,000) തുകയ്ക്ക്…

മറ്റെല്ലാ സംസ്ഥാനത്തേക്കാളും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാർ പിന്തുണ: കുമ്മനം

തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ശക്തികളായ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും വേണ്ട സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് കേരള സർക്കാർ ആണെന്ന് മുൻ ബിജെപി അദ്ധ്യക്ഷനും മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരൻ. പാലക്കാട്ടെ ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകത്തിൽ ആയിരുന്നു കുമ്മനത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം: പാലക്കാട് മേലാമുറിയിൽ ശ്രീനിവാസൻ എന്ന ആർ എസ് എസ് പ്രവർത്തൻ അതി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നിലയുടെ നേർക്കാഴ്ചയാണ്. പ്രതികളായ എസ് ഡി പി ഐ ക്കാർക്കെതിരെ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇപ്പോഴും സ്വൈര്യമായി വിഹരിക്കുന്ന പ്രതികൾക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ അന്വേഷണ നടപടികൾ ഉണ്ടായിട്ടില്ല. അവർക്ക് പണവും ആയുധവും പ്രേരണയും പിന്തുണയും നൽകുന്ന കേന്ദ്രങ്ങൾ കണ്ടെത്തണം. പാലക്കാട് കേന്ദ്രമാക്കി എസ് ഡി പി ഐ പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ട് വളരെ നാളുകളായി.…

ഒരുപാട് വേഷങ്ങൾ ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല: എണ്‍പതുകളിലെ ബോളിവുഡ് നടി ബിന്ദു

ബോളിവുഡിലെ എഴുപതുകളില്‍ നിരവധി വേഷങ്ങളിലൂടെ ജനഹൃദയങ്ങളെ കീഴടക്കിയ അതിസുന്ദരിയും പ്രശസ്തയുമായ ബോളിവുഡ് നടി ബിന്ദു (ബിന്ദു നാനുഭായ് ദേശായി) ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ബിന്ദുവിന് ഇന്ന് 80 വയസ്സ് തികഞ്ഞെന്നാണ് റിപ്പോർട്ടുകൾ. തന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിൽ അവര്‍ തന്റെ സിനിമാ ജീവിതത്തിലെ പല സ്വകാര്യ നിമിഷങ്ങളെക്കുറിച്ചും വിവരിച്ചു. കട്ടി പതംഗിലെ ഷബ്‌നത്തിൽ നിന്ന് സഞ്ജീറിലെ മോണ ഡാർലിംഗിലേക്കുള്ള യാത്രയും ഈ സമയത്തെ രസകരമായ നിരവധി അനുഭവങ്ങളും ബിന്ദു ഓർമ്മിപ്പിച്ചു. അന്ന് ഞാൻ സ്‌ക്രീനിൽ വന്നയുടൻ തിയറ്ററിലുള്ളവർ പറയുമായിരുന്നു, “ഞാൻ വന്നിരിക്കുന്നു, തീർച്ചയായും എന്തെങ്കിലും കുഴപ്പം സംഭവിക്കും” എന്ന് ബിന്ദു പറയുന്നു. അന്ന് എനിക്കുണ്ടായ അധിക്ഷേപങ്ങൾ എനിക്ക് അഭിനന്ദനങ്ങൾ ആയിരുന്നു. ആളുകളുടെ അധിക്ഷേപങ്ങൾ എന്നെ തളർത്തി. “ദിലീപ് കുമാറിനൊപ്പം ‘ദസ്താൻ’ എന്ന സിനിമിയില്‍ അഭിനയിക്കുകയായിരുന്നു ഞാൻ. ഷർമിള ടാഗോറായിരുന്നു നായിക. ഞാനും ദിലീപ് കുമാറും ശർമിളയും…

ഖാർഗോൺ അക്രമം: ശിവരാജ് സർക്കാരിന്റെ അട്ടിമറി പ്രചാരണത്തിനെതിരെ മുസ്ലീം സമുദായം ഹൈക്കോടതിയെ സമീപിക്കും

ഭോപ്പാൽ: ഏപ്രിൽ 10-ന് മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലും മറ്റ് ചില സ്ഥലങ്ങളിലും നടന്ന രാമനവമി അക്രമത്തിൽ ഉൾപ്പെട്ട പ്രതികളുടെ ഒളിത്താവളങ്ങൾ നശിപ്പിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രചാരണത്തിനെതിരെ മുസ്ലിം സമുദായം കോടതിയെ സമീപിക്കുന്നു. മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ അട്ടിമറി പ്രചാരണത്തിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കാൻ മുസ്ലീം സമുദായത്തിലെ ചില അംഗങ്ങൾ തീരുമാനിച്ചത്. സർക്കാരിന്റെ പ്രചാരണം നിരവധി ആളുകളെ ഭവനരഹിതരാക്കിയെന്ന് മധ്യപ്രദേശിൽ നിന്നുള്ള ഒരു പുരോഹിതൻ പറഞ്ഞു. കലാപത്തിൽ ഉൾപ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്നവരുടെ കുടുംബാംഗങ്ങളെ എന്തിനാണ് ശിക്ഷിക്കുന്നതെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് ചോദിച്ചു. രാമനവമി ഘോഷയാത്രയ്ക്കിടെ കല്ലേറിലും മറ്റ് അക്രമങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആളുകളുടെ ‘നിയമവിരുദ്ധ’ സ്വത്ത് നശിപ്പിക്കാൻ സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചു. അക്രമത്തെത്തുടർന്ന് അധികാരികൾ സമുദായാംഗങ്ങളെ അന്യായമായി ടാർഗെറ്റു ചെയ്യുന്നുവെന്നും, ചില കേസുകളിൽ നടപടിക്രമങ്ങൾ കൂടാതെ വീടുകൾ നശിപ്പിക്കപ്പെടുന്നുവെന്നും സംസ്ഥാനത്തെ നിരവധി മുസ്ലീം മത നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. “സംസ്ഥാനത്ത്…

ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലേറ്; സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ ശനിയാഴ്ച ഹനുമാൻ ജയന്തി ദിനത്തിൽ നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. വൈകിട്ട് 6 മണിയോടെയുണ്ടായ അക്രമത്തിനിടെ കല്ലേറുണ്ടായെന്നും ചില വാഹനങ്ങൾ കത്തിച്ചുവെന്നും പോലീസ് പറഞ്ഞു. ജഹാംഗീർപുരിയിലും മറ്റ് സെൻസിറ്റീവ് ഏരിയകളിലും അധിക സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) അയേഷ് റോയ് പറഞ്ഞു. എല്ലാ വർഷവും ഹനുമാൻ ജയന്തി ദിനത്തിൽ നടത്തുന്ന പരമ്പരാഗത ഘോഷയാത്രയായിരുന്നു ഇത്. ജാഥ കുശാൽ സിനിമയിലെത്തിയപ്പോൾ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായെന്നും കല്ലേറും ഉണ്ടായെന്നും റോയ് പറഞ്ഞു. ജാഥയ്‌ക്കൊപ്പം വിന്യസിച്ച പോലീസുകാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെങ്കിലും കല്ലേറിൽ ചില പോലീസുകാർക്ക് പരിക്കേറ്റുവെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം…

ഈസ്റ്റർ, സഹനത്തെ അർത്ഥവത്താക്കുന്ന ഉത്ഥാനം; തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത

ഡാളസ്: യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നുവെന്നതാണ് ഈസ്റ്ററിന്റെ എക്കാലത്തെയും സന്ദേശം. ഉയിര്‍പ്പ് മരണത്തിന്റെ ശക്തിയിന്മേലുള്ള വിജയമാണ്. ജീവന്റെ സാധ്യതയെ ഹനിക്കുവാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. കല്ലറയുടെ മൂടിയും, വലിയ കല്ലും, മുദ്രയും താത്കാലികമായി ക്രിസ്തു ശരീരത്തെ മറെച്ചുവെങ്കിലും എന്നേക്കുമായി ഇല്ലാതാക്കുവാൻ അതിനായില്ല. എത്ര തമസ്കരിച്ചാലും സത്യം ഒരിക്കലും പരാജയപ്പെടില്ല അത് വിജയിക്കുകതന്നെ ചെയ്യും എന്ന് ഉത്ഥാനം വെളിവാക്കുന്നു. നന്മയെ ആദ്യന്തികമായി പരാജയപ്പെടുത്തുവാൻ ആർക്കും കഴിയില്ല. ഈസ്റ്റർ ലില്ലി ഈ നാളുകളിൽ പുഷ്പിച്ചു നില്‍ക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. എത്ര പട്ടുപോയി എന്ന് കരുതിയാലും വെള്ളവും വളവും ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങൾ ലഭ്യമായില്ലെങ്കിലും ഈസ്റ്റർ സീസണിൽ അത് പൂവണിയും. ഒരു തരത്തിൽ ഇത് പ്രകൃതിയുടെ നിയമമാണ്. ബാഹ്യ ഇടപെടലുകളല്ല അതിനെ ജീവിപ്പിക്കുന്നത്. മറിച്ച് ആന്തരികമായ ഒരു ശക്തി അതിനു നൽകപ്പെട്ടിരിക്കുന്നു. ഉത്ഥാരണത്തിന്റെ ശക്തി ആന്തരികമാണ്. പുറത്തുനിന്നും ആർക്കും അതിനെ പരാജയപ്പെടുത്താൻ ആവില്ല.…

മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത; പച്ചമീന്‍ കഴിച്ച പൂച്ചകള്‍ ചത്തു

തിരുവനന്തപുരം: ഇടുക്കിയിലെ നെടുങ്കണ്ടത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പച്ച മീനിന്റെ അവശിഷ്ടം കഴിച്ച് പൂച്ചകള്‍ ചത്തതോടെ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കുട്ടികളടക്കം നിരവധി പേർക്ക് വയറുവേദന അനുഭവപ്പെട്ടു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കുന്നതാണ്. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.