പ്രസ്താവനകൾ നടത്തുന്നത് തീവ്രവാദമല്ല, മറിച്ച് കഴുത്തറുക്കലാണ്; നൂപൂർ ശർമ്മയെക്കുറിച്ച് നഖ്‌വി

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന നൂപുർ ശർമ വിവാദത്തിലും സമൂലവൽക്കരണത്തിലും തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. ഉദയ്പൂരിലോ മറ്റെവിടെയെങ്കിലുമോ നടന്ന ഈ സംഭവം ഒട്ടും സ്വീകാര്യമല്ലെന്നും ഉദയ്പൂരിലെ ദാരുണമായ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വിഷയം നൂപുർ ശർമ്മയുടേതാണെന്ന് ഞങ്ങൾ പറയുന്നില്ല. നൂപൂർ ശർമ്മ പറഞ്ഞതിനെ ആരും ന്യായീകരിച്ചിട്ടില്ല. എന്നാൽ, നിങ്ങൾ ഒരാളുടെ കഴുത്ത് മുറിക്കണമെന്ന് അത് അർത്ഥമാക്കുന്നില്ല. ഇതൊരു ഇസ്ലാമിക രാജ്യമല്ല, ഇത് ഹിന്ദുസ്ഥാൻ ആണെന്നും മതേതര രാജ്യമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. നൂപുരിന്റെ പ്രസ്താവനയെ ഞങ്ങൾ ന്യായീകരിക്കുന്നില്ല. പക്ഷേ, കഴുത്തറുക്കുന്നത് തീവ്രവാദവും പ്രസ്താവനകൾ നടത്തുന്നത് തീവ്രവാദവുമല്ല. നിരപരാധികളുടെ മുന്നിൽ ശവങ്ങൾ വെക്കുന്നത് തീവ്രവാദമാണ്. അവര്‍ പറഞ്ഞത് തികച്ചും തെറ്റാണെന്നാണ് ഞാൻ പറയുന്നത്. ആർക്കും അത് അംഗീകരിക്കാൻ കഴിയില്ല, പക്ഷേ അതിന്റെ പേരില്‍ നിങ്ങൾ കഴുത്തറുത്ത് കൊണ്ടിരിക്കുന്നതും ശരിയല്ല. ഹിജാബ് ഹൊറർ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 3): ജോണ്‍ ഇളമത

പിറ്റേന്ന്‌ കാലത്ത്‌ രണ്ട്‌ തവിട്ടു നിറമുള്ള കുതിരകള്‍ കെട്ടിവലിക്കുന്ന ഒരു വില്ലുവണ്ടി ജിയോവാനിയുടെ വീടിന്റെ പുമുഖത്തുള്ള ഉദ്യാനത്തിലേക്കു കടന്നുവന്നു. അതില്‍ നിന്ന്‌ ഗാംഭീര്യം തുടിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍ ഇറങ്ങിവന്നു. ഏതാണ്ട്‌ മുപ്പതുമുപ്പത്തിയഞ്ചു വയസ്സു തോന്നിക്കുന്ന ഒരു മാന്യന്‍. അദ്ദേഹം നീളം കൂടിയ ഓവര്‍കോട്ട്‌ ധരിച്ച്‌, വെളുത്ത ഉടുപ്പില്‍ കറുത്ത ബോ കെട്ടി പൊക്കമുള്ള കറുത്ത തുകല്‍ത്തൊപ്പി ധരിച്ചിരുന്നു. ലുഡ്‌വിക്കോ ബുവോണാററ്റി സിമോനി! അദ്ദേഹത്തെ ജിയോവാനി ഹസ്തദാനം നല്‍കി ആദരിച്ചു. ജിയോവാനിക്കു പിന്നാലെ സാന്റീനായും ഇറങ്ങി വന്നു. ലുഡ്‌വിക്കോ സാന്റീനയുടെ കരം ചുംബിച്ച്‌ സ്നേഹവും ആദരവും പ്രകടിപ്പിച്ചു. സാന്റീനാ വിളിച്ചു: മൈക്ക്‌, നിന്റെ അപ്പന്‍ നിന്നെ കാണാനെത്തിയിരിക്കുന്നു. മൈക്കെലാഞ്ജലോ വീടിനുള്ളില്‍നിന്ന്‌ ആഹ്ലാദത്തോടെ ഇറങ്ങി വന്നു. ലുഡ്‌വിക്കോ സ്നേഹപൂര്‍വ്വം അവന്റെ നെറുകയില്‍ ചുംബിച്ചു. എങ്കിലും അയാള്‍ഗൗരവം വിട്ടില്ല. ജിയോവാനി ഓര്‍ത്തു, അല്ലെങ്കിലും ലുഡ്‌വിക്കോ ബുവോണാററ്റി അങ്ങനെതന്നെ എപ്പോഴും. ഗൗരവക്കാരന്‍! ഒരിക്കലും…

യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ ഇടവക മാര്‍തോമാശ്ലീഹായുടെ പെരുന്നാള്‍ ആഘോഷിച്ചു

യോങ്കേഴ്സ് (ന്യൂയോര്‍ക്ക്): യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്‌ ഇടവക മാര്‍തോമാശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 2, 3 തീയതികളില്‍ ഭക്തിആദരപൂര്‍വ്വം കൊണ്ടാടി. പെരുന്നാളിന്റെ ആരംഭം കുറിച്ചുകൊണ്ട്‌ ജൂണ്‍ 26 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടി ഉയര്‍ത്തി. ജൂലൈ രണ്ടാം തീയതി ശനിയാഴ്ച വൈകീട്ട്‌ ആറ്‌ മണിക്ക്‌ സന്ധ്യാ നമസ്ക്കാരവും തുടര്‍ന്ന്‌ വിശിഷ്ടാതിഥിയായി എത്തിയ റവ.ഫാ. കെ.എ. ചെറിയാന്റെ ഭക്തിനിര്‍ഭരമായ പ്രസംഗവും ഉണ്ടായിരുന്നു. റോമന്‍സ്‌ 12:2 നെ ആസ്പദമാക്കി അച്ചന്‍ വചനശുശ്രൂഷ ചെയ്തു. നേര്‍ച കാഴ്ചകളെക്കാള്‍ അധികമായി നമ്മെത്തന്നെയാണ്‌ ദൈവമുമ്പാകെ കാഴ്ച കൊടുക്കേണ്ടത്‌, വിശുദ്ധിയോടെയുള്ള നമ്മുടെ ജീവിതമാണ്‌ ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും അച്ചന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ജൂലൈ മുന്നാം തീയതി ഞായറാഴ്ച രാവിലെ 8.30ന്‌ പ്രഭാതനമസ്ക്കാരവും തുടര്‍ന്ന്‌ വിശിഷ്ടാത്ഥി റവ.ഫാ.കെ.എ. ചെറിയാന്റെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടന്നു. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍…

അൽ ജസീറ മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അമേരിക്കയുടെ അന്വേഷണ ഫലങ്ങൾ ഫലസ്തീൻ നിരസിച്ചു

 വെസ്റ്റ് ബാങ്കിൽ വെറ്ററൻ ഫലസ്തീൻ-അമേരിക്കൻ മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലെയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് യുഎസ് സംഘം നടത്തിയ ബാലിസ്റ്റിക് അന്വേഷണത്തിന്റെ ഫലങ്ങൾ ഫലസ്തീൻ തള്ളി. അൽ ജസീറ മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തിയതിന് ഉത്തരവാദി ആരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് തിങ്കളാഴ്ച ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബു അക്ലേയുടെ കൊലപാതകത്തിന് ഫലസ്തീൻ പക്ഷം ഇസ്രായേൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, അതിന്റെ വിശ്വാസ്യത നിലനിർത്താൻ അമേരിക്കയോട് ആവശ്യപ്പെടുന്നു എന്നും ഫലസ്തീൻ പ്രസിഡൻഷ്യൽ വക്താവ് നബീൽ അബു റുദൈനെ ചൊവ്വാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു. ജൂലൈ 2 ന്, അബു അക്ലേഹിനെ കൊലപ്പെടുത്തിയ ബുള്ളറ്റ് ഇസ്രായേലിന്റെയും ഫലസ്തീൻ അതോറിറ്റിയുടെയും യുഎസ് സുരക്ഷാ കോഓർഡിനേറ്ററായ മൈക്കൽ വെൻസൽ ഒരു പ്രൊഫഷണൽ, സ്വതന്ത്ര ബാലിസ്റ്റിക് പരിശോധനയ്ക്കായി സ്വീകരിച്ചിരുന്നു. ഇസ്രായേൽ ഫോറൻസിക് ലബോറട്ടറിയിലാണ് ബാലിസ്റ്റിക് ടെസ്റ്റ് നടത്തിയത്. അമേരിക്കയിൽ…

ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നൂതന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിക്കണം: അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധു

ഷിക്കാഗോ: ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ നൂതന സാങ്കേതികവിദ്യയിലൂടെ വികസിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധു ആവശ്യപ്പെട്ടു. ആദ്യമായി ഷിക്കാഗോ സന്ദര്‍ശിക്കുന്ന അദ്ദേഹം പ്രത്യേക ക്ഷണിതാക്കളുടെ ഡിന്നര്‍ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഇന്ത്യക്കാര്‍ ഏറ്റവും അധികം താമസിക്കുകയും, ഏറ്റവും കൂടുതല്‍ ബിസിനസ് ഉടമകളും, പ്രത്യേകിച്ച് അനേകം ടെക്‌നോളജി കമ്പനികളും ഉള്ള നഗരങ്ങളില്‍ ഒന്നാണ് ഷിക്കാഗോ. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം പുരോഗതി കൈവരിച്ചു വരികയാണ്. പ്രത്യേകിച്ച് ഡിജിറ്റല്‍ ടെക്‌നോളജി. ഹെല്‍ത്ത് കെയര്‍, സാമ്പാദ്യ- നിക്ഷേപ പദ്ധതികള്‍, കാര്‍ഷിക പദ്ധതികള്‍, ഗവണ്‍മെന്റ് സര്‍വീസുകള്‍, ഐ.ടി, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നീ രംഗങ്ങളില്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ സഹായം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് അംബാസിഡര്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്ത് പ്രസംഗിച്ചു. ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ എ.എ.ഇ.ഐ.ഒ…

സംഘടനാ സേവന സമ്പത്തുള്ള ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് അനിവാര്യം: ഡോ. നന്ദകുമാര്‍ ചാണയില്‍

ന്യൂയോര്‍ക്ക്: നീണ്ട മുപ്പത്തഞ്ച് വര്‍ഷമായി മലയാളി സമൂഹത്തെ സദാ സന്നദ്ധ സേവകയായി പ്രവര്‍ത്തിച്ചുവരുന്ന ലീലാ മാരേട്ടിനെ ഫൊക്കാന പ്രസിഡന്റാക്കേണ്ടത് ഇപ്പോഴത്തെ ഒരു അനിവാര്യ ധാര്‍മിക ചുമതലയാണെന്ന് ഡാ. നന്ദകുമാര്‍ ചാണയില്‍ അഭിപ്രായപ്പെട്ടു. കേരള സമാജത്തിന്റെ ഓഡിറ്റര്‍ പദവിയില്‍ തുടങ്ങി പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ളത് അവരുടെ സ്ഥിര പ്രയത്‌നംകൊണ്ടാണ്. അതുപോലെ തന്നെയാണ് രണ്ടു ദശാബ്ദക്കാലമായി ഫൊക്കാനയിലും പ്രസിഡന്റ് പദവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. ഇത്രയും സേവന പാരമ്പര്യമുള്ള ഈ വനിതയെ ഫൊക്കാനയുടെ അടുത്ത പ്രസിഡന്റായി അവരോധിക്കേണ്ടത് ഫൊക്കാനയോട് കൂറുള്ള എല്ലാ ഡെലിഗേറ്റുകളുടേയും ചുമതലയാണ്. ഏതുകാര്യം ഏല്‍പിച്ചാലും ആത്മാര്‍ത്ഥതയോടെ ചെയ്തുതീര്‍ക്കാനുള്ള പാടവം അവര്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞിട്ടുമുണ്ട്. മലയാളി സമൂഹത്തില്‍ ഏതു പ്രശ്‌നമുണ്ടായാലും അതിനുള്ള പരിഹാര മാര്‍ഗത്തിനായി ശ്രമിക്കാന്‍ ലീലാ മാരേട്ട് ജാഗരൂകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മലയാളി സമൂഹത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ വനിത…

സണ്ണിവെയ്ല്‍ സ്വാതന്ത്രദിന റാലി ആകര്‍ഷകമായി

സണ്ണിവെയ്ല്‍ (ഡാളസ്): ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി 246 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനറാലിയുടെ ഭാഗമായി ടെക്സസ്സിലെ സണ്ണിവെയ്ല്‍ സിറ്റിയിലും വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലി ആകര്‍ഷകമായി. കടുത്ത ചൂടിനെ പോലും അവഗണിച്ചു റാലിയില്‍ പങ്കെടുക്കുവാന്‍ നൂറുകണക്കിനാളുകളാണ് സണ്ണിവെയ്ല്‍ സിറ്റി ഹോംസ്റ്റെയിലുള്ള ന്യൂഹോപ് കോര്‍ണറില്‍ എത്തിചേര്‍ന്നത്. സൈക്കിളുകളിലും വാഹനത്തിലും, കാല്‍നടയായും മുന്നേറി നീങ്ങിയ റാലി ന്യൂഹോപ്, ഓര്‍ഡഗേറ്റ്, ക്രീക്ക് വുഡ്, ബീവര്‍, ഓര്‍ച്ചാര്‍ഡ്, ഹിഡന്‍ ലേക്ക്, ഈഗിള്‍ ക്രസ്റ്റ് എന്നിവിടങ്ങളില്‍ ചുറ്റികറങ്ങിയശേഷം ലേക്ക് സൈഡില്‍ സമാപിച്ചു. സണ്ണിവെയ്ല്‍ മലയാളി മേയര്‍ സജി ജോര്‍ജ്ജ്, സണ്ണിവെയ്ല്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍, ഫിലിപ്പ് സാമുവേല്‍, രാജന്‍കുഞ്ഞ്, തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. പാന്‍ഡമിക്കിനുശേഷം പുനരാരംഭിച്ച പരേഡിന് പതിവില്‍ കവിഞ്ഞ് കുട്ടികളുടേയും, യുവജനങ്ങളുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റാലി വീക്ഷിക്കുവാന്‍ റോഡിനിരുവശവും ധാരാളം പേര്‍ നിരന്നിരുന്നു.…

ഉക്രേനിയൻ സൈന്യത്തെ പരിശീലിപ്പിക്കാൻ യുഎസ് പദ്ധതിയിടുന്നു: അംബാസഡർ

ഉക്രേനിയൻ സൈന്യത്തിന് പരിശീലനം നൽകാനുള്ള സാധ്യത യുഎസ് പരിഗണിക്കുകയാണെന്ന് കിയെവിലെ അമേരിക്കൻ അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് പറഞ്ഞു. നിർദ്ദിഷ്‌ട തുകയോ പദ്ധതിയോ എനിക്ക് വെളിപ്പെടുത്താൻ കഴിയില്ല, പക്ഷേ പെന്റഗണിലെ ഉദ്യോഗസ്ഥരുമായി ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചുവെന്ന് എനിക്ക് പറയാൻ കഴിയുമെന്ന് അവര്‍ പ്രസ്താവിച്ചു. മുൻനിരയിൽ ഉക്രെയ്നിന്റെ സ്ഥാനങ്ങൾ ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ സഹായം വാഷിംഗ്ടണിൽ നിന്ന് തേടിക്കൊണ്ടിരിക്കുകയാണെന്നും അംബസഡര്‍ കൂട്ടിച്ചേർത്തു. റഷ്യയുടെ വർദ്ധിച്ചുവരുന്ന യുദ്ധത്തിന് മറുപടിയായി, യുഎസ് സർക്കാർ കിയെവിന് 4.6 ബില്യൺ ഡോളർ പ്രതിരോധ സഹായം കൈമാറിയതായി ജൂൺ 15 ന് ഉക്രെയ്നിലെ യുഎസ് എംബസി അറിയിച്ചു. 26,500 ജാവലിനും മറ്റ് കവച വിരുദ്ധ സംവിധാനങ്ങളും, 1,400 സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് സിസ്റ്റങ്ങളും, 108 ഹോവിറ്റ്‌സറുകളും, 75,000 സെറ്റ് ബോഡി കവചങ്ങളും ഹെൽമെറ്റുകളും യുഎസ് യുക്രെയ്‌നിന് നൽകിയതായി എംബസി അധികൃതര്‍ പറഞ്ഞു. യുക്രെയിനിന്റെ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ്…

ക്രിമിനലുകളെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക: അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തകർക്കാനും കുറ്റവാളികളെ രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കാനും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് പാർലമെന്റിനോടും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോടും (ഇസിഐ) ആവശ്യപ്പെട്ടു. ബിഎസ്പി എംപി അതുൽ കുമാർ സിംഗ് എന്ന അതുൽ റായിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് ഉൾപ്പെട്ട ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും ജനാധിപത്യ തത്വങ്ങളിലും നിയമവാഴ്ചയിലും രാജ്യം ഭരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും രാഷ്ട്രീയത്തിലോ നിയമസഭയിലോ ക്രിമിനലുകൾ പ്രവേശിക്കുന്നത് തടയാനുള്ള കൂട്ടായ ഇച്ഛാശക്തി കാണിക്കേണ്ടത് പാർലമെന്റിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു. റായിക്കെതിരെയുള്ള 23 കേസുകളുടെ ക്രിമിനൽ ചരിത്രം, പ്രതിയുടെ പ്രതിബദ്ധത, രേഖകളിലുള്ള തെളിവുകൾ, തെളിവുകളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുക്കുമ്പോൾ, ഈ ഘട്ടത്തിൽ അദ്ദേഹത്തിന് ജാമ്യം അനുവദിക്കാൻ ഒരു കാരണവും കണ്ടെത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ…

വഴിയരികിൽ കഞ്ചാവ് ചെടികൾ; വെങ്ങാനൂരിൽ 19 ചെടികൾ പിടിച്ചെടുത്തു

തിരുവനന്തപുരം: വെങ്ങാനൂർ നീലകേശി റോഡിന് സമീപം തുറസ്സായ സ്ഥലത്ത് 30 മുതൽ 65 സെന്റീമീറ്റർ വരെ ഉയരമുള്ള 19 ചെടികൾ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിച്ചു. കഞ്ചാവ് ചെടികൾ കണ്ടെത്തിയ വിവരം എക്സൈസിനെ അറിയിച്ചതിനെത്തുടർന്ന് എത്തി പരിശോധന നടത്തി ചെടികൾ പിഴുതെടുത്തു. വിശദ പരിശോധനയ്ക്ക് ശേഷം കഞ്ചാവ് ചെടികൾ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവ നട്ടുപിടിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. എക്‌സൈസ് ഇൻസ്‌പെക്‌ടർ വി.ജി. സുനിൽ കുമാറിന്‍റെ നിർദേശത്തെ തുടർന്ന് അസി.എക്‌സൈസ് ഇൻസ്‌പെക്‌ടർ എൻ. സുദർശന കുമാർ, എക്‌സൈസ് സിവിൽ ഓഫീസർമാരായ അഞ്ജന.ജി.നായർ, ഷൈനി.ബി, ആദർശ്, സുധീർ എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.