ജോർജ് ചെറിയാനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക അനുമോദിച്ചു

ന്യൂയോർക്ക്: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) സെൻട്രൽ അഡ്വൈസറി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോർജ് ചെറിയാനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്ക ഡയക്ടർ ബോർഡ് അനുമോദിച്ചു. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന എക്ക്യൂമെനിക്കൽ ദർശനവേദിയുടെ ഇന്ത്യാ റീജിയണൽ ഡയറക്ടർ ബോർഡ് അംഗമായ ജോർജ് ചെറിയാൻ ഇന്റർനാഷണൽ പബ്ലിക് പോളിസി റിസേർച്ചിനും കൺസ്യുമർ അഡ്വക്കസിക്കും നേതൃത്വം കൊടുക്കുന്ന കട്ട്സിന്റെ (CUTS) ഡയറക്ടർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു. ബാംഗ്ലൂർ എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിന്റെ മുൻ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്നു. റോഡാ കർപത്കിൻ ഇന്റർനാഷണൽ കൺസ്യുമർ അവാർഡ്‌ ഉൾപ്പടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയും കൺസ്യുമർ പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട് നിരവധി ഇന്റർനാഷണൽ മാസികളിലും മാധ്യമങ്ങളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ലണ്ടനിൽ വെച്ച് നടന്ന കൗൺസിൽ ഓഫ് കൺസ്യുമേഴ്സ് ഇന്റർനാഷണൽ കൺവെൻഷനിൽ ഇന്ത്യയുടെ ശബ്ദമായിരുന്നു. നിരവധി രാജ്യന്തര സമ്മേളനങ്ങളിൽ…

കറുത്ത വര്‍ഗ്ഗക്കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസ്സില്‍ പിതാവ്, മകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജീവപര്യന്തം

ജോര്‍ജിയ: കറുത്ത വര്‍ഗ്ഗക്കാരന്‍ 25 വയസ്സുള്ള അഹമ്മദ്‌ അര്‍ബറി വെടിയേറ്റ്‌ കൊല്ലപ്പെട്ട കേസ്സില്‍ വെളുത്ത വര്‍ഗ്ഗക്കാരനായ പിതാവിനേയും, മകനേയും, അയല്‍വാസിയേയും ജീവപര്യന്തം ശിക്ഷിച്ചു ഫെഡറല്‍ കോടതി ഉത്തരവിട്ടു. ജോര്‍ജിയ സംസ്ഥാനത്ത്‌ ഗ്ലില്‍ കൌണ്ടിയിലെ ബ്രണ്‍സ്‌ വിക്കില്‍ 2020 ഫെബ്രുവരി 23നായിരുന്നു സംഭവം. ആര്‍ബറിയുടെ കൊലപാതകം വംശീയ ആക്രണമമാണെന്നാണ്‌ ഫെഡറല്‍ കോടതി കണ്ടെത്തിയത്‌. പ്രതികളുടെ പണി നടന്നുകൊണ്ടിരുന്ന വീടിനു സമീപം ചുറ്റികറങ്ങി കൊണ്ടിരുന്ന യുവാവ്‌ മോഷ്ടാവ്‌ എന്നു കരുതിയാണ്‌ നിറയൊഴിച്ചതെന്ന്‌ പ്രതികള്‍ കോടതിയില്‍ വാദിച്ചു. ആര്‍ബറി നിരായുധനായിരുന്നുവെന്നും, ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആര്‍ബറിയെ പ്രതികള്‍ വാഹനത്തില്‍ പിന്തുടര്‍ന്ന്‌ വഴി ബ്ലോക്ക്‌ ചെയ്തപ്പോള്‍ അവരില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ യുവാവ്‌ ശ്രമിച്ചു. പക്ഷേ വാഹനത്തില്‍ നിന്നും ഇറങ്ങിയ ട്രാവിസ്‌ മൈക്ക്‌ മൈക്കിള്‍ ആര്‍ബറിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇതേ വാഹനത്തില്‍ പിതാവ്‌ ഗ്രിഗറി മെക്ക്‌ മൈക്കിളും ഉണ്ടായിരുന്നു. മറ്റൊരു വാഹനത്തില്‍ അയല്‍വാസി…

ലൈംഗിക ബന്ധത്തിലൂടെ കുരങ്ങുപനി പടരുമോ?

ലോകാരോഗ്യ സംഘടന കുരങ്ങുപനി ബാധയെ അന്താരാഷ്ട്ര ആശങ്കയുടെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനാൽ, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കാൻ യുഎൻ ആരോഗ്യ ബോഡി മേധാവി എംഎസ്എം (പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവര്‍) സമൂഹത്തെ ഉപദേശിച്ചു. കാരണം, രോഗബാധിതനായ വ്യക്തിയുമായുള്ള ഏതെങ്കിലും തരത്തിലുള്ള അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ ദീർഘകാലത്തേക്ക് വൈറസ് പകരാം. ലൈംഗികതയിൽ രണ്ട് വ്യക്തികൾ തമ്മിലുള്ള തീവ്രവും നീണ്ടുനിൽക്കുന്നതുമായ ശാരീരിക സമ്പർക്കം ഉൾപ്പെടുന്നതിനാൽ, വൈറസ് പടരുന്നത് എളുപ്പമാക്കുന്നുവെന്ന് ദേശീയ കോവിഡ് -19 വർക്കിംഗ് ടീമിന്റെ കോ-ചെയർമാൻ ഡോ. രാജീവ് ജയദേവൻ അവകാശപ്പെടുന്നു. എന്നാല്‍, നിരവധി പങ്കാളികളുള്ള ആളുകൾക്ക് പ്രത്യേകിച്ച് അപകടസാധ്യതയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാരണം, അവർ അണുബാധ വേഗത്തിൽ പിടിപെടാൻ മാത്രമല്ല, കൂടുതൽ മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്. “രോഗബാധിതനായ ഒരാൾ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അണുബാധ പടരാനുള്ള സാധ്യതയില്ല. ഭാര്യക്ക് അസുഖം പിടിപെട്ടേക്കാം, പക്ഷേ അത്…

FREE YOUR MIND FROM THE DAILY GRIND WITH THE NEW ROYAL ENFIELD HUNTER 350

· Royal Enfield launches the refreshingly new and stylish Hunter 350 – A unique blend of old-school meets new-age cool, created to give you a daily shot of motorcycling · The new Hunter 350 brings together all the intense flavours of pure motorcycling in a tighter new geometry, with dollops of torque from the super refined J-series engine · The Hunter 350 is geared to deliver excellent manoeuvrability and sharp handling with its shorter wheelbase, 17” alloys, lighter weight and compact frame, making it purpose-built to navigate city streets and…

ഓര്‍ഡിനസില്‍ ഒപ്പിടീക്കാന്‍ തിരക്കു കൂട്ടേണ്ടതില്ല; പഠിക്കാന്‍ സമയമെടുക്കുമെന്ന് ഗവര്‍ണ്ണര്‍

ന്യൂഡൽഹി: തിങ്കളാഴ്ച കാലാവധി തീരുന്ന ഓർഡിനൻസുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടില്ല. അതിലെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാൻ സമയം വേണമെന്നും ഗവർണർ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരൊട് സംസാരിക്കവേ ആണ് അദ്ദേഹം ഇത് പറഞ്ഞത്. ഓർഡിനൻസുകളില്‍ ഒപ്പിടാന്‍ ഒരുമിച്ച് തരുമ്പോള്‍ അതിലെ ഉള്ളടക്കം പഠിക്കാനും സമയം തരണം. അല്ലാതെ എല്ലാം കൂടി ഒരുമിച്ച് തന്ന് ഉടനെ ഒപ്പിടണമെന്ന് പറഞ്ഞാല്‍ അത് സാധിക്കുകയില്ല. പഠിക്കാൻ സമയമെടുക്കും. കൃത്യമായ വിശദീകരണവും ആവശ്യമാണ്. ഓർഡിനൻസ് ഭരണം അഭികാമ്യമല്ല. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു. ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ കഴിഞ്ഞ മന്ത്രിസഭ തീരുമാനിച്ചതിന്റെ വിവരങ്ങളടങ്ങിയ ഫയല്‍ ഗവര്‍ണ്ണറുടെ അനുമതിയ്ക്കായി രാജ്ഭവനില്‍ എത്തിച്ചിരുന്നു. ഇതിനോടായിരുന്നു ഗവര്‍ണ്ണറുടെ പ്രതികരണം. ചീഫ് സ്രെകട്ടറി ഗവര്‍ണറെ നേരിട്ട് കണ്ട് ഓര്‍ഡിനസുകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകായുക്ത നിയമ ഭേദഗതിയില്‍ അനുമതി നേടലായിരുന്നു…

ചിങ്ങം ഒന്ന് കര്‍ഷക കരിദിനം; കര്‍ഷകമാര്‍ച്ചും ധര്‍ണ്ണയും പ്രഖ്യാപിച്ച് വ്യാപക പ്രതിഷേധവുമായി ഇന്‍ഫാം

കോട്ടയം: ചിങ്ങം ഒന്ന് കര്‍ഷക കരിദിനം പ്രഖ്യാപിച്ച് വന്‍ പ്രതിഷേധവുമായി ഇന്‍ഫാം. ബഫര്‍ സോണ്‍ ഉള്‍പ്പെടെ ഭൂവിഷയങ്ങള്‍ അടിച്ചേല്‍പ്പിച്ച് കര്‍ഷകദ്രോഹ സമീപനവുമായി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ കൃഷിവകുപ്പ് നടത്തുന്ന കര്‍ഷകദിനാചരണം കര്‍ഷകരോട് നീതിപുലര്‍ത്തുന്നതല്ലെന്നും വിവിധ കര്‍ഷകസംഘടനകള്‍ സഹകരിച്ച് നടത്തുന്ന കര്‍ഷക കരിദിന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കേരളത്തിലുടനീളം വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷകരുടെ കരിദിന പ്രതിഷേധ മാര്‍ച്ചുകളും ധര്‍ണ്ണയും പന്തംകൊളുത്തി പ്രകടനങ്ങളുമുണ്ടാകും. വിവിധ ഫോറസ്റ്റ്, റവന്യൂ, കൃഷി ഓഫീസുകളുടെ മുമ്പിലേയ്ക്ക് കര്‍ഷകര്‍ ജാഥ നടത്തും. വിവിധ കര്‍ഷകസംഘടനകള്‍ ഒത്തുചേര്‍ന്നുള്ള കരിദിന പ്രതിഷേധത്തില്‍ ഇന്‍ഫാം പങ്കുചേരും. കര്‍ഷകര്‍ നിലനില്‍പ്പിനായി നിരന്തരം പോരാടുമ്പോള്‍ സംരക്ഷണമൊരുക്കേണ്ട കൃഷിവകുപ്പ് ദ്രോഹിക്കുന്ന വകുപ്പായി അധഃപതിച്ചിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സമിതി കുറ്റപ്പെടുത്തി. ദേശീയ ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സമിതി രക്ഷാധികാരി ബിഷപ്…

എക്സ്പാറ്റ് സ്പോര്‍ട്ടീവ് അഖില കേരള വടം വലി; രജിസ്ട്രേഷന്‍ ആരംഭിച്ചു

ദോഹ: എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിന്റെ ഭാഗമായി അഖില കേരള വടംവലി ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. സപ്തംബര്‍ 30 വെള്ളിയാഴ്ച റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ വച്ചാണ്‌ ടൂര്‍ണമെന്റ് നടക്കുക. പുരുഷ – വനിതാ വിഭാഗങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. വിജയികള്‍ക്ക് കാശ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 3363 0616, 6648 4810 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.  

കര്‍ഷക ദിനാചരണം ബഹിഷ്‌കരിക്കും; ചിങ്ങം ഒന്ന് കര്‍ഷക കരിദിനം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

കൊച്ചി: കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായി തുടരുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന കര്‍ഷകദിനാചരണം പ്രഹസനമാണെന്നും ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കരിദിനമായി കര്‍ഷകര്‍ പ്രതിഷേധിക്കുമെന്നും കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ കര്‍ഷകസംഘടനകളും കരിദിനപ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു. ബഫര്‍സോണ്‍, പരിസ്ഥിതിലോല വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് ജനവിരുദ്ധ സമീപനമാണ്. ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍ ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന കൃഷിമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനം സ്വയം അപഹാസ്യം ഏറ്റുവാങ്ങും. കൃഷിയിടങ്ങള്‍ കുറയുന്നുവെന്നും വനമേഖല കൂടുന്നുവെന്നും സര്‍ക്കാര്‍ തന്നെ രേഖാസഹിതം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വന്യമൃഗശല്യം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷക പെന്‍ഷനും നിര്‍ത്തലാക്കി. കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടരുന്നു. ഈയവസരത്തില്‍ ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥര്‍ നടത്തുന്ന കര്‍ഷകദിനത്തില്‍ ആത്മാഭിമാനമുള്ള കര്‍ഷകര്‍ പങ്കെടുക്കരുത്. കൊച്ചി വി.വി.ടവറില്‍ ചേര്‍ന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനത്തില്‍ ചെയര്‍മാന്‍…

RSS വേദിയിലെത്തി ഉത്തരേന്ത്യയെ വാഴ്ത്തി; കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പിനെ സിപി‌എം പരസ്യമായി തള്ളിപ്പറഞ്ഞു

കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ സി.പി.ഐ.എം പരസ്യമായി തള്ളിപ്പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ മേയർ സംസാരിച്ച രീതിയെ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വിമര്‍ശിച്ചു. സി.പി.ഐ.എം എക്കാലവും ഉയർത്തിപ്പിടിച്ച പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് മേയറുടെ സമീപനം. ഇത് സിപിഎമ്മിന് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ മേയറുടെ നിലപാട് പരസ്യമായി തള്ളാനാണ് പാർട്ടിയുടെ തീരുമാനമെന്നും പി. മോഹനൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷകസംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും സംഭവം വിവാദമായതിനെത്തുടര്‍ന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരസ്യമായി മേയറെ തള്ളിപ്പറഞ്ഞിരിക്കുന്നത്. ബാലഗോകുലം സ്വത്വ 2022 എന്ന മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്. കുട്ടികളെ വളർത്തുന്നതിൽ…

ലിംഗ വിവേചന ആശയങ്ങള്‍ അസ്വീകാര്യം; സര്‍ക്കാര്‍ പിന്‍‌വാങ്ങണമെന്ന് വിവിധ മുസ്ലീം സംഘടനകൾ

കോഴിക്കോട്: ലിംഗവിവേചനപരമായ ആശയങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിവിധ മുസ്ലീം സംഘടനകൾ. ലിംഗ നിഷ്‌പക്ഷതയാണ് ലിംഗ വിവേചനം അവസാനിപ്പിക്കാനുള്ള വഴിയെന്ന സിദ്ധാന്തം അംഗീകരിക്കാനാവില്ല. ഇടതു സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും ഇത് പിൻവലിക്കണമെന്നും ലീഗ് നേതാവ് റഷീദ് അലി തങ്ങൾ പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സമുദായ നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു ലീഗ് നേതാവിന്റെ പ്രതികരണം. കേരളത്തില്‍ ഭൂരിപക്ഷം മതവിശ്വാസികളെയും കണക്കിലെടുക്കാതെ ലിബറല്‍ ആശയം നടപ്പിലാക്കുന്നത് ഫാസിസമാണ്. കലാലയങ്ങളില്‍ ഭരണകൂടം ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് നീക്കം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലിംഗസമത്വത്തിന്റെ പേരിൽ സർക്കാർ സ്‌കൂളുകളിൽ മതനിരപേക്ഷത വളർത്തുകയാണെന്ന് ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മതമില്ലാത്ത ജീവിതത്തിന്റെ പേരിൽ മതനിഷേധം കടത്തിവിട്ടതുപോലെ, ഇപ്പോൾ ലിംഗ നിഷ്‌പക്ഷതയുടെ പേരിൽ സ്‌കൂളുകളിൽ വീണ്ടും മതനിഷേധം കൊണ്ടുവരാൻ പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞു എന്നായിരുന്നു മുനീറിന്റെ പരാമർശം. ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.