വൈക്കം: ബ്രിട്ടനിൽ മലയാളി നഴ്‌സ് അഞ്ജുവും 2 മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് സാജുവിന്റെ മനോവിഷമവും പെട്ടെന്നുള്ള പ്രകോപനവുമാണെന്ന് സൂചന. അഞ്ജുവിന് കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വിസയിലാണ് സാജു ബ്രിട്ടനിലേക്ക് പോയത്. പിന്നീട് കുട്ടികളെയും കൊണ്ടുപോയി. ബ്രിട്ടീഷ് നിയമമനുസരിച്ച് കുട്ടികളെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയില്ല. കുട്ടികളെ പരിപാലിക്കാൻ മാതാപിതാക്കളിൽ ഒരാൾ വീട്ടിൽ തന്നെ കഴിയണം. അതാണ് നിയമ. ഇതോടെ തനിക്ക് ഉടൻ ജോലി ലഭിക്കില്ലെന്ന് സാജുവിന് ബോധ്യമായി. പിന്നെ സാജുവിന് മലയാളി സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. മദ്യലഹരിയിലാണ് സാജു കൊല നടത്തിയതെന്നാണ് ബ്രിട്ടനിലുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം. 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാൽ…
Year: 2022
യു എസ് ടിക്ക് വിദ്യാഭ്യാസ-സാമൂഹിക വികസന പ്രവർത്തനങ്ങൾക്കുള്ള പിഎംഐ സൗത്ത് ഏഷ്യ പുരസ്ക്കാരം
ഇന്ത്യയിലുടനീളം വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക വികസനത്തിലൂടെയും ഗ്രാമീണ ജനതയ്ക്ക് മുന്നേറ്റം ഉറപ്പിക്കാനുള്ള സമഗ്ര ശ്രമങ്ങൾക്കാണ് അവാർഡ് ലഭിച്ചത് തിരുവനന്തപുരം, ഡിസംബർ 21, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യ്ക്ക് പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) സൗത്ത് ഏഷ്യയുടെ പുരസ്ക്കാരം. സാമൂഹിക ക്ഷേമ രംഗത്തു നൽകിയ മികച്ച സംഭാവനകൾക്കുള്ള പുരസ്കാരത്തിനാണ് യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടത്. കമ്പനി നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയുള്ള ശക്തമായ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭങ്ങളാണ് അംഗീകാരത്തിനു കാരണമായത്. ഈ മേഖലയിലെ മികച്ച സംരംഭങ്ങളെ തിരഞ്ഞെടുക്കുവാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് പി എം ഐ. ‘സസ്‌റ്റെയ്നബിൾ ഡെവലപ്മെന്റ് ഗോൾസ് 2030’ എന്ന ലക്ഷ്യവുമായി ബന്ധപ്പെടുത്തി വിവിധ സിഎസ്ആർ ക്യാമ്പയിനുകളാണ് യു എസ് ടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ-സാമൂഹിക വികസന പ്രവർത്തനങ്ങൾക്കുവേണ്ടി യു…
ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നത് ആശങ്കാജനകം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നത് ആശങ്കാജനകമാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന മതവിശ്വാസ നീതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം അധികാരത്തിലിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വ്വഹിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ക്രൈസ്തവര്‍ക്കുനേരെ വിദ്വേഷപരമായ മതപീഡന അക്രമങ്ങങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കുത്തനെ ഉയര്‍ന്നിരിക്കുന്നു. 2018ല്‍ 292 കേസുകളാണ് ഇന്ത്യയിലുള്ളതെങ്കില്‍ 2022 ഡിസംബറിലിത് 541 ലെത്തിയിരിക്കുന്നു. ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഡിലുമാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ ഇക്കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ സര്‍ക്കാരുകളുടെ പിന്തുണയോടുകൂടിയാണ് ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ തീവ്രവാദഗ്രൂപ്പുകള്‍ അഴിച്ചുവിടുന്നത്. ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കുനേരെ…
വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: “വാരിയൻ കുന്നൻ നഗർ” നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ നഗരി നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് കിസ്സ പാട്ട് രചയിതാവും മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗവുമായ യോഗ്യൻ ഹംസ നഗരിയിൽ കാൽനാട്ടി. ഡിസംബർ 29- ന് നടക്കുന്ന ഒരു ലക്ഷത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടന്ന സ്വതന്ത്ര സമര പോരാട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വാരിയൻ കുന്നൻ നഗർ എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് സംസ്ഥാന സമ്മേളന ജനറൽ കൺവീനർ റസാഖ് പാലേരി പറഞ്ഞു. രാജ്യത്ത് സംഘപരിവാർ രൂപപ്പെടുത്താൻ ശ്രമിക്കുന്ന വംശീയ ഉന്മൂല ശ്രമത്തിനെതിരെയുള്ള ശക്തമായ താക്കിയതായി സംസ്ഥാന സമ്മേളനം മാറുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയാൽ ഇ.സി ആയിശ, കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, അഷ്‌റഫ് കെ കെ, സാദിഖ് ഉളിയിൽ, ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, നൗഷാദ് ചുള്ളിയൻ തുടങ്ങിയവർ പങ്കെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ്…
ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കരുതെന്ന് ഫാർമസികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഫിസിഷ്യൻമാരുടെ കുറിപ്പടി ഇല്ലാതെ ആൻറിബയോട്ടിക്കുകൾ വിൽക്കാൻ ഒരു ഫാർമസികൾക്കും അനുമതി നൽകില്ലെന്നും അങ്ങനെ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ പോകുന്നു. കുറിപ്പടി ഇല്ലാതെ ഏതെങ്കിലും ഫാർമസി ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതായി കണ്ടെത്തിയാൽ അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പില്‍ പറയുന്നു. കുറിപ്പടി ഇല്ലാതെ മരുന്ന് വില്‍ക്കുന്ന വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എ.എം.ആര് സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ…
ബഫർ സോൺ: ജനജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് നടപടികൾ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണില്‍ നിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ശക്തമായ നിലപാടാണ്. മറിച്ചുള്ള പ്രചാരണം തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒഴിവാകണം, കൃഷി നിര്‍ത്തണം എന്നൊക്കെ പറയുന്നത് വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജയറാം രമേശ് കേന്ദ്ര മന്ത്രിയായിരിക്കെയാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചത്. അന്ന് ജയറാം രമേശ് കടുത്ത നിര്‍ബന്ധ ബുദ്ധിയാണ് കാണിച്ചത്. ബഫര്‍ സോണ്‍ നടപ്പാക്കുന്നില്ലെന്ന് കേരളത്തെ ജയറാം രമേശ് കുറ്റപ്പെടുത്തി. ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ ബഫർ സോൺ നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ബഫർ സോൺ 12 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്ററായി…
ഇന്തോ-ഫ്രഞ്ച് പരമ്പര കൊലയാളി ചാൾസ് ശോഭരാജിനെ 19 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിപ്പിക്കാൻ നേപ്പാൾ കോടതി ഉത്തരവിട്ടു
കാഠ്മണ്ഡു: ഇൻഡോ-ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ പ്രായം കണക്കിലെടുത്ത് മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ഉത്തരവിട്ടു. വിട്ടയച്ച് 15 ദിവസത്തിനകം നാടുകടത്താനും കോടതി ഉത്തരവില്‍ പറയുന്നു. ഇന്ത്യൻ, വിയറ്റ്നാമീസ് മാതാപിതാക്കളുടെ ഫ്രഞ്ച് പൗരത്വമുള്ള ശോഭ്‌രാജ്, വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്‌തതിനും 1975-ൽ അമേരിക്കൻ വിനോദസഞ്ചാരിയായ കോണി ജോ ബോറോൻസിച് (29), കനേഡിയൻ ലോറന്റ് കാരിയർ (26) എന്നിവരെ കൊലപ്പെടുത്തിയതിനും 2003 മുതൽ കാഠ്മണ്ഡു സെൻട്രൽ ജയിലിലാണ്. 78 വയസ്സുള്ള ശോഭരാജിന് യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷവും വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷവും തടവിനും ശിക്ഷിക്കപ്പെട്ടു. കനേഡിയൻ പൗരന്റെ കൊലപാതകത്തിൽ കോടതി ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല. അതേസമയം, ശോഭരാജ് 19 വർഷം ജയിലിൽ കഴിഞ്ഞു. 1975ൽ കാഠ്മണ്ഡു, ഭക്തപൂർ ജില്ലാ കോടതികൾ രണ്ട് കൊലപാതകങ്ങളിലും ശോഭരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2010-ൽ കാഠ്മണ്ഡു ജില്ലാ കോടതി…
യാത്രക്കാർക്ക് മുന്നറിയിപ്പ്: ലോകമെമ്പാടും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ ആരോഗ്യ മന്ത്രാലയം റാൻഡം സാമ്പിൾ പരിശോധന ആരംഭിച്ചു
ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കോവിഡ് -19 നായുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ റാൻഡം പരിശോധന ഇന്ന് മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ആരംഭിച്ചു. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. ജീനോം സീക്വൻസിംഗിന്റെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഇത് ചെയ്യുന്നതെന്ന അറിയിപ്പ് ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ചു. കഴിഞ്ഞ ആഴ്‌ചയിൽ ബി 7 വേരിയന്റിന്റെ നാല് കേസുകളാണ് ഇന്ത്യയിൽ കണ്ടെത്തിയത്. ചൈനയിലെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് MoFHW വൃത്തങ്ങൾ പറയുന്നു. രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും അവലോകന യോഗം ബുധനാഴ്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര വിമാനങ്ങൾക്ക് പുതിയ ഉത്തരവ് ബാധിക്കില്ല അതിനിടെ, ഇന്ത്യയിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് പുതിയ ഉത്തരവ് ബാധിക്കില്ലെന്ന് നിതി ആയോഗ് ആരോഗ്യ അംഗം ഡോ.വി.കെ പോൾ അറിയിച്ചു. കോവിഡ് അവലോകന യോഗം കേന്ദ്ര…
കോവിഡ് മുന്നറിയിപ്പ്: ചൈനയിൽ കണ്ടെത്തിയ ഒമിക്‌റോൺ സബ് വേരിയന്റ് ബിഎഫ്.7ന്റെ മൂന്നു കേസുകൾ ഗുജറാത്തിലും ഒഡീഷയിലും കണ്ടെത്തി
ന്യൂഡല്‍ഹി: ഒമിക്‌റോൺ സബ് വേരിയന്റ് ബിഎഫ്.7 ന്റെ മൂന്ന് കേസുകൾ, പ്രത്യക്ഷത്തിൽ ചൈനയുടെ നിലവിലെ കോവിഡ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന മൂന്ന് കേസുകൾ ഇന്ത്യയിൽ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്റർ ഒക്ടോബറിലാണ് ഇന്ത്യയിൽ BF.7 ന്റെ ആദ്യ കേസ് കണ്ടെത്തിയത്. ഇതുവരെ ഗുജറാത്തിൽ നിന്ന് രണ്ട് കേസുകളും ഒഡീഷയിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ ബുധനാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിൽ, നിലവിൽ കോവിഡ് കേസുകളുടെ മൊത്തത്തിലുള്ള വർദ്ധനവ് ഇല്ലെങ്കിലും, നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വേരിയന്റുകളുടെ ട്രാക്ക് സൂക്ഷിക്കാൻ തുടർച്ചയായ നിരീക്ഷണം ആവശ്യമാണെന്ന് വിദഗ്ധർ പറഞ്ഞു. ഇവിടുത്തെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ചൈനീസ് നഗരങ്ങളിൽ നിലവിൽ ഉയർന്ന തോതിൽ പകരുന്ന ഒമിക്രോൺ സ്‌ട്രെയിൻ ബാധിച്ചിട്ടുണ്ട്, കൂടുതലും ബിഎഫ്.7 ബീജിംഗിൽ വ്യാപിക്കുന്ന പ്രധാന വകഭേദമാണ്. ഇത്…
വീട്ടില്‍ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: വൈക്കം വെച്ചൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. ബണ്ട് റോഡ് ജംഗ്ഷനു സമീപം കാർത്തികയിൽ രമണന്റെ വീട്ടിലാണ് കവർച്ച നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വെച്ചൂർ സ്വദേശിയും റിട്ടയർഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ രമണന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ മോഷ്ടാവ് എത്തിയത്. മുൻവശത്തെ വഴിയിലൂടെ തന്നെ എത്തി വീടിന്റ പ്രധാന ഗേറ്റിനു സമീപത്ത് കൂടി മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടുടമസ്ഥനും ഭാര്യയും കഴിഞ്ഞ മാസമാണ് വിദേശത്തുള്ള മകന്റെ വീട്ടിലേക്ക് പോയത്. ഇളയ മകൻ രാഹുൽ വീട്ടിലുണ്ടായിരുന്നെങ്കിലും ഇയാൾ കണ്ണൂരിലേക്ക് പോയ സമയം നോക്കിയാണ് മോഷ്ടാവെത്തിയത്. അകത്ത് കടന്ന മോഷ്ടാവ് വീട്ടിലുള്ള വസ്തുക്കളെല്ലാം വലിച്ചുവാരി പുറത്തിട്ടെങ്കിലും വിലപിടിപ്പുള്ളവ നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വിലപിടിപ്പുള്ള ഇലക്‌ട്രോണിക് സാധനങ്ങൾ വീട്ടിലുണ്ടായിരുന്നിട്ടും മോഷ്ടാവ് അതൊന്നും എടുക്കാത്തത് പോലീസിന് സംശയത്തിനിടയാക്കി. മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ…
