പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ ദമ്പതിമാരെ അറസ്റ്റു ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടുജോലി ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ. ഉത്തര്‍പ്രദേശ് സ്വദേശി ഡോ.മിര്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. മെയ് മാസത്തിലാണ് അലിഗഢില്‍ നിന്നുള്ള പതിമൂന്നുകാരിയായ പെൺകുട്ടി വീട്ടുജോലിക്കായി പന്തീരാങ്കാവിലെ ഡോക്ടറുടെ ഫ്‌ളാറ്റിൽ എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിക്ക് വീട്ടുകാരില്‍ നിന്ന് ക്രൂര മര്‍ദമേല്‍ക്കുന്ന കാര്യം അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഇന്നലെ (സെപ്‌റ്റംബര്‍ 21) രാത്രി കോഴിക്കോട് വെള്ളിമാട്‌കുന്നിലെ ബാലിക മന്ദിരത്തിലേക്ക് മാറ്റി. ഡോക്ടറും ഭാര്യയും ചേർന്ന് ചൂടുള്ള ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. തുടർന്ന് ഇരുവർക്കുമെതിരെ കുട്ടികളെ കടത്തൽ, തടങ്കലിൽ വയ്ക്കൽ, ക്രൂരമായി പരിക്കേൽപ്പിക്കൽ, ബാലവേല തുടങ്ങിയ കുറ്റങ്ങൾക്ക് പൊലീസ് കേസെടുത്തു. ഡോ. മിർസ മുഹമ്മദ് കമ്രാൻ കോഴിക്കോട്ടെ…

എച്ച്.കെ.സി.എസ്. ഓണാഘോഷം ഉജ്ജ്വലമായി

ഹൂസ്റ്റണ്‍: മലയാളികളുടെ ദേശീയോത്സവമായ ഓണം ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി സെപ്റ്റംബര്‍ 10-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന പരിപാടിയില്‍ കേരളീയ വേഷവിധാനങ്ങളോടെയുള്ള താലപ്പൊലിയോടെ മഹാബലിയെ വരവേറ്റു. വിഭവസമൃദ്ധമായ ഓണസദ്യയും മലയാളത്തനിമയിലൂന്നിയ കലാപരിപാടികളും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത ഓണാഘോഷം മലയാളികളുടെ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന ഒന്നായി മാറി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ എച്ച്.കെ.സി.എസ്. പ്രസിഡന്റ് ജോജോ തറയില്‍ അദ്ധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സുനി പടിഞ്ഞാറേക്കര, റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍, മേയര്‍ റോബിന്‍ ഇലക്കാട്ട്, മാവേലിയായി വന്ന സ്റ്റീഫന്‍ എരുമേലിക്കര എന്നിവര്‍ ഓണസന്ദേശം നല്‍കി. പരിപാടികള്‍ക്ക് മെല്‍വിന്‍ വാഴപ്പിള്ളിയില്‍ സ്വാഗതവും ബെറ്റ്‌സി തുണ്ടിപ്പറമ്പില്‍ കൃതജ്ഞതയും അര്‍പ്പിച്ചു. ഷെറിന്‍ പള്ളിക്കിഴക്കേതില്‍, ശ്രേയ കൈപ്പിള്ളിയില്‍, ഫ്രാന്‍സിസ് ചെറുകാട്ടുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച്…

ഇന്നത്തെ രാശി ഫലം (സെപ്തംബര്‍ 22 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വരും. നിങ്ങളുടെ ആരോഗ്യം നിങ്ങൾക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കാന്‍ ഇടയുണ്ട്. മാനസിക സമ്മർദവും പിരിമുറുക്കവും അനുഭവപ്പെടും. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് സാമ്പത്തികമായി ചില നേട്ടങ്ങള്‍ വന്നു ചേരും. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർധിക്കും. നിങ്ങളുടെ പെണ്‍ സുഹൃത്തുക്കള്‍ നിങ്ങളോട് ഇന്ന് ഏറെ സ്‌നേഹത്തോടെ ഇടപഴകും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം: തുലാം രാശിക്കാര്‍ക്ക് ഇന്ന് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ സന്തോഷവാനാകും. ഇന്ന് നിങ്ങൾക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി വര്‍ധിക്കാന്‍ ഇടയുണ്ട്. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും തീര്‍ച്ചയായും ലഭിക്കും.…

കുഞ്ഞിനെ മടിയിലിരുത്തി മാതാവ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

ബ്രൂക്ക്‌ലിന്‍ (ന്യൂയോര്‍ക്ക്): ഒരു വയസ്സുള്ള കുട്ടിയെ മടിയിലിരുത്തി മുപ്പത്തിയാറു വയസ്സുള്ള മാതാവ് സ്വയം തലയില്‍ വെടിവെച്ച് ആത്മഹത്യ ചെയ്തു. സ്റ്റുവര്‍ട്ട് അവന്യൂവിലെ മറിന്‍ പാര്‍ക്ക് മിഡില്‍ സ്‌കൂള്‍ പരിസരത്തുവെച്ച് സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കുട്ടിയുമായി സ്‌കൂള്‍ യാര്‍ഡില്‍ ഇരുന്ന് കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ചു താന്‍ ആത്മഹത്യ ചെയ്യുവാന്‍ പോകുകയാണെന്ന് അറിയിച്ചു. പിതാവ് സംഭവസ്ഥലത്ത് ഓടിയെത്തുന്നതിനു മുമ്പു തന്നെ ഇവര്‍ വെടിയുതിര്‍ത്തിരുന്നു. വിന്‍ഗേറ്റ് (36) ആണ് ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്തെത്തിയ ഭര്‍ത്താവ് കുട്ടിയേയും കൂട്ടി അവിടെ നിന്നും അപ്രത്യക്ഷമായി. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. വെടിവെച്ചുവെന്ന് കരുതപ്പെടുന്ന തോക്ക് സംഭവസ്ഥലത്തു നിന്നു പോലീസിന് കണ്ടെടുക്കാനായില്ല. കുട്ടിയുടെ പിതാവ് തോക്കെടുത്ത് എവിടെയോ ഒളിപ്പിച്ചു വെച്ചിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പിന്നീട് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ചൊവ്വാഴ്ച…

ബിസിനസ് തട്ടിപ്പ് ആരോപിച്ച് ന്യൂയോർക്ക് അറ്റോർണി ജനറൽ ട്രംപിനും മൂന്ന് മക്കള്‍ക്കുമെതിരെ കേസെടുത്തു

ന്യൂയോര്‍ക്ക്: മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും, അദ്ദേഹത്തിന്റെ മുതിർന്ന മൂന്ന് മക്കള്‍ക്കും, ട്രംപ് ഓർഗനൈസേഷനുമെതിരെ ന്യൂയോർക്ക് അറ്റോർണി ജനറൽ കേസെടുത്തു. സ്വയം സമ്പന്നരാകാനും അനുകൂലമായ വായ്പകൾ നേടാനും തന്റെ ആസ്തി കോടിക്കണക്കിന് ഡോളര്‍ പെരുപ്പിച്ചു കാണിച്ചതിനാണ് കേസ്. യുഎസ് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് ബുധനാഴ്ച മന്‍‌ഹാട്ടനിലെ ന്യൂയോർക്ക് സ്റ്റേറ്റ് കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു. 2011 മുതൽ 2021 വരെയുള്ള സാമ്പത്തിക കണക്കുകള്‍ തയ്യാറാക്കുന്നതിൽ ട്രംപ് ഓർഗനൈസേഷൻ “നിരവധി വഞ്ചനകളും തെറ്റിദ്ധാരണകളും” നടത്തിയെന്നാണ് അറ്റോര്‍ണി ജനറല്‍ ആരോപിക്കുന്നത്. കുറഞ്ഞ പലിശനിരക്കും കുറഞ്ഞ ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടെയുള്ള ഇടപാടുകളിൽ അനുകൂലമായ സാമ്പത്തിക നേട്ടത്തിനായി തന്റെ കമ്പനിയെ സഹായിക്കുന്നതിന് ട്രംപ് തന്റെ സമ്പത്തിനെ ബില്യൺ കണക്കിന് ഡോളർ കൃത്രിമമായി വര്‍ദ്ധിപ്പിച്ചതായി ലെറ്റിഷ്യ ജെയിംസ് പറഞ്ഞു. “സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പ്രസ്താവനകൾ വളരെ അതിശയോക്തിപരവും, മൊത്തത്തിൽ ഊതിപ്പെരുപ്പിച്ചതും, വസ്തുനിഷ്ഠമായി തെറ്റായതും,…

സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് ജോ ബൈഡന്‍ ഉറപ്പു നൽകി

ന്യൂയോർക്ക്: സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഉറപ്പു നൽകി. സെപ്റ്റംബർ 21ന് ജനറൽ അസംബ്ലിയിൽ ഉന്നതതല യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബൈഡൻ തന്റെ പ്രഖ്യാപനം നടത്തിയത്. സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗങ്ങളുടേയും താത്ക്കാലിക അംഗങ്ങളുടേയും സംഖ്യ വർധിപ്പിക്കുന്നതിന് അമേരിക്ക മുൻകൈ എടുക്കുമെന്നും ബൈഡൻ പറഞ്ഞു. വളരെ നാളുകളായി സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാഷ്ട്രങ്ങളുടെ താല്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങളിൽ ശരിയായ രീതിയില്‍ പ്രതികരിക്കുന്നതിന് കൂടുതൽ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തേണ്ടതാണെന്നും ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ തുടങ്ങിയ രാജ്യങ്ങളേയും അതില്‍ ഉൾപ്പെടുത്തണമെന്നും ബൈഡൻ വാദിച്ചു. 2021 ഓഗസ്റ്റില്‍ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പ്രസിഡന്റ് ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു വേണ്ടി അമേരിക്ക സെക്യൂരിറ്റി കൗൺസിലിൽ…

തീവ്രവാദ ധനസഹായം: പത്ത് സംസ്ഥാനങ്ങളിൽ എൻഐഎയും ഇഡിയും റെയ്ഡ് നടത്തി; നൂറിലധികം പി‌എഫ്‌ഐ നേതാക്കൾ അറസ്റ്റിൽ

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി), സംസ്ഥാന പോലീസ് സേന എന്നിവയുടെ സംയുക്ത സംഘം 10 സംസ്ഥാനങ്ങളിലായി നടത്തിയ റെയ്‌ഡുകളിൽ നൂറിലധികം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) നേതാക്കളെ അറസ്റ്റ് ചെയ്‌തതായി വൃത്തങ്ങൾ അറിയിച്ചു. നാളിതുവരെയുള്ള ഏറ്റവും വലിയ അന്വേഷണ പ്രക്രിയയിൽ ഒന്നിലധികം സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നു. “ഭീകരവാദത്തിന് ധനസഹായം നൽകൽ, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ തീവ്രവാദിവൽക്കരിക്കൽ” എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ താമസസ്ഥലത്തും ഔദ്യോഗിക സ്ഥലങ്ങളിലുമാണ് തിരച്ചില്‍ നടക്കുന്നത്. “10 സംസ്ഥാനങ്ങളിലായി നടന്ന തിരച്ചിലില്‍ NIA, ED, സംസ്ഥാന പോലീസ് എന്നിവ 100 ലധികം PFI കേഡർമാരെ അറസ്റ്റ് ചെയ്തു,” വൃത്തങ്ങൾ പറഞ്ഞു. തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. പിഎഫ്ഐ കേസിൽ ഈ മാസം ആദ്യം…

ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ യുകെയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ന്യൂഡൽഹി: ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ യുണൈറ്റഡ് കിംഗ്ഡത്തെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും, അതിനാൽ ന്യൂഡൽഹിയും ലണ്ടനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് പറഞ്ഞു. “ഏകദേശം ഒരേ വലിപ്പമുള്ള രണ്ട് സമ്പദ്‌വ്യവസ്ഥകൾക്ക്, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ യുകെയെ മറികടന്ന് ഇന്ത്യ അതിവേഗം വളർന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും, അതിനാൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്,” ന്യൂഡൽഹിയിൽ ഇന്ത്യ-യുകെ ബിസിനസ് ഔട്ട്‌റീച്ച് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സഖ്യ പരിപാടിയിൽ എല്ലിസ് പറഞ്ഞു. ഈ വർഷം ദീപാവലിയോടെ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്‌ടിഎ) പൂർത്തിയാക്കാൻ ന്യൂഡൽഹിക്കും ലണ്ടനും ആഗ്രഹമുണ്ടെന്ന് ഹൈക്കമ്മീഷണർ പറഞ്ഞു, ഇത് അടുത്ത 25 വർഷത്തിനുള്ളിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ഇന്ത്യയ്ക്ക് സാമ്പത്തിക വികസനം കൊണ്ടുവരുകയും ചെയ്യും. ഇത് “ദീപാവലി ധമാക്ക” ആയിരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് “ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ…

ഓണം ഇമ്പമുള്ള ഓർമയാക്കി മാറ്റി വീണ്ടും വേൾഡ് മലയാളി കൗൺസിൽ

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രാെവിൻസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം “ഓണനിലാവ് ” പുത്തൻ അനുഭവമായി. ആർപ്പുവിളിച്ചും പാട്ടു പാടിയും സദ്യ കഴിച്ചുമൊക്കെ മലയാളി സമൂഹം ഒരിക്കൽ കൂടി ഒത്തുചേർന്നു. സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടന്ന പരിപാടി പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. സെപ്തംബർ 18 ന് ഞായറാഴ്ച വൈകുന്നേരം 5.30 യ്ക്ക് ആരംഭിച്ച പരിപാടികളിൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഫോർട്ട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, ഇന്ത്യയുടെ സിംഗിംഗ് പ്രീസ്റ്റ് (പാടും പാതിരി) എന്നറിയപ്പെടുന്ന ഫാദർ ഡോ. പോൾ പൂവത്തിങ്കൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലീക്ക് ആനയിച്ചത്. ഹൂസ്റ്റണിലെ ആസ്ഥാന മാവേലി തമ്പുരാൻ എന്നറിയപ്പെടുന്ന റെനി കവലയിൽ നേതൃത്വം നൽകിയ ‘മാവേലി എഴുന്നള്ളത്ത്’ പങ്കെടുത്തവരിൽ ആവേശമുണർത്തി. ‘റിവർ സ്റ്റോൺ ബാൻഡിന്റെ’ ചെണ്ടമേളം, വിഭവ സമൃദ്ധമായ ഓണസദ്യ…

ഓൾ ഇന്ത്യ യുഎസ് ഓപ്പൺ ബാഡ്മിൻറൺ ഡബിൾസ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 1, 2 തീയതികളിൽ ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ഓൾ ഇന്ത്യ യുഎസ് ഓപ്പൺ ബാഡ്മിൻറൺ ഡബിൾസ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ സ്മാഷ് ബ്രദേഴ്സ് സംഘടിപ്പിക്കുന്ന നാഷണൽ ബാഡ്മിൻറൺ ഡബിൾസ് ചാമ്പ്യൻഷിപ്പ് ഹൂസ്റ്റണിനടുത്തുള്ള ബ്രൂക്ഷയറിലുള്ള പതിനാറ് ബാഡ്മിൻറൺ കോർട്ടുകളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടി എറൈസ് സ്പോർട്സ് കോംപ്ലക്സിൽ വെച്ച് ഒക്ടോബർ 11 ന് ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയും ഒക്ടോബർ രണ്ട് ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയുമാവും നടത്തപ്പെടുക. ഹൂസ്റ്റണിൽ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന നാഷണൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാർ അണിനിരക്കുമ്പോൾ തീപാറുന്ന മത്സരങ്ങൾക്ക് ഹൂസ്റ്റൺ സാക്ഷ്യം വഹിക്കും. ഓപ്പൺ മെൻസ് വിഭാഗത്തിൽ 32 ടീമുകളും, വിമൻസ് ഓപ്പൺ വിഭാഗത്തിൽ പത്ത് ടീമുകളും, 50 വയസ്സിൽ മുകളിൽ ഉള്ളവർക്കായി നടത്തപ്പെടുന്ന സീനിയർ വിഭാഗത്തിൽ 10 ടീമുകളും മാറ്റുരയ്ക്കും. മെൻസ്…