ചിക്കാഗോ: ഉന്നത വിദ്യാഭ്യാസം നേടുന്നതിലും, അത് കുട്ടികള്‍ക്ക് ഉറപ്പു വരുത്തുന്നതിലും നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം കാണിക്കുന്ന ജാഗ്രത ഓരോ അമേരിക്കക്കാരനും മാതൃകയാക്കേണ്ടതാണെന്ന് ഇല്ലിനോയിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷണമൂര്‍ത്തി. ചിക്കാഗോ കെ.സി.എസ് 2022 ബിരുദധാരികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താരതമ്യേന ഒരു ചെറിയ കുടിയേറ്റ സമൂഹമായ ചിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റിയില്‍ നിന്നും മുപ്പതിലധികം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബിരുദം നേടിയപ്പോള്‍ 50-ലധികം കുട്ടികള്‍ വിവിധ ഹൈസ്‌കൂളുകളില്‍ നിന്നും ബിരുദം നേടി ഉന്നത പഠനത്തിനായി പോകുന്നു എന്നത് അഭിമാനകരമെന്ന് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകയായ ഷിജി അലക്‌സ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരി അദ്ധ്യക്ഷനായിരുന്നു. ലിന്‍സണ്‍ കൈതമല, ജോസ്…
Year: 2022
പ്രമേഹ രോഗി ഇന്‍സുലിന്‍ ലഭിക്കാതെ ജയിലില്‍ മരിച്ചു; കുടുംബത്തിന് 2.7 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം
മിസിസിപ്പി: 2014 സെപ്റ്റംബര്‍ 24ന് ജോര്‍ജ് കൗണ്ടി റീജിയണല്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ മരിച്ച വില്യം ജോയല്‍ ഡിക്‌സന്റെ കുടുംബത്തിന് 2.7 മില്യന്‍ ഡോളര്‍ നല്‍കുന്നതിന് ധാരണയായി. മരിക്കുന്നതിന് മുന്‍പുള്ള ഏഴു ദിവസങ്ങളില്‍, പ്രമേഹ രോഗിയായിരുന്ന വില്യമിനു ഇന്‍സുലിന്‍ നിഷേധിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വില്യമിന് ആവശ്യമായ ഇന്‍സുലിന്‍ മാതാവ് ജയിലധികൃതരെ ഏല്‍പിച്ചിരുന്നുവെങ്കിലും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജയിലിലെ മുന്‍ നഴ്‌സിന് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഇന്‍സുലിനുവേണ്ടി വില്യം ജയിലധികൃതരുടെ മുന്നില്‍ യാചിച്ചെങ്കിലും അധികൃതര്‍ അത് തള്ളികളയുകയും മയക്കുമരുന്നു ലഭിക്കാത്തതാണ് വില്യംമിന്റെ ക്ഷീണത്തിനു കാരണമെന്ന് ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു. മകന്റെ മരണത്തിന് ഉത്തരവാദികള്‍ ജയിലധികൃതരാണെന്ന് ചൂണ്ടികാട്ടി അമ്മ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് ജോര്‍ജ് കൗണ്ടി അധികൃതര്‍ ഒത്തുതീര്‍പ്പിന് തയാറായത്. ജോര്‍ജ് കൗണ്ടി സൂപ്പര്‍ വൈസറാണ് തുക നല്‍കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. ജോര്‍ജ് കൗണ്ടി അധികൃതര്‍ വില്യമിന്റെ കുടുംബത്തോടു…
ഇറാനുമായുള്ള ആണവ ചർച്ചകളിൽ പൊട്ടിത്തെറിച്ച് മൈക്ക് പെന്‍സ്
വാഷിംഗ്ടണ്‍: ആണവ കരാറുമായി ബന്ധപ്പെട്ട് ബൈഡൻ ഭരണകൂടം ഇറാനുമായി നടത്തിയ ചർച്ചകളെ വിമർശിച്ച് മുൻ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ പെൻസിന്റെ കാലത്ത്, വൈറ്റ് ഹൗസ് ഇറാനോട് പ്രത്യേകിച്ച് ആക്രമണാത്മക നിലപാട് സ്വീകരിച്ചിരുന്നു. ടെഹ്‌റാനുമായുള്ള 2015 ആണവ കരാറിൽ നിന്ന് പിന്മാറുകയും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഉപരോധം വർദ്ധിപ്പിക്കുകയും ചെയ്തു. “ഇപ്പോൾ പ്രസിഡന്റ് ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും ടെഹ്‌റാനിലെ സ്വേച്ഛാധിപത്യ ഭരണത്തെ പാർശ്വവത്കരിക്കുന്നതിൽ ഞങ്ങൾ കൈവരിച്ച എല്ലാ പുരോഗതിയും അനാവരണം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു,” അൽബേനിയയിൽ നാടുകടത്തപ്പെട്ട ഇറാനിയൻ പ്രതിപക്ഷ ഗ്രൂപ്പായ പീപ്പിൾസ് മുജാഹിദീൻ ഓഫ് ഇറാൻ (MEK) യിലെ ആയിരക്കണക്കിന് അംഗങ്ങളെ അഭിസംബോധന ചെയ്യവേ പെൻസ് പറഞ്ഞു. ടെഹ്‌റാനുമായുള്ള എല്ലാ ആണവ ചർച്ചകളിൽ നിന്നും ഉടൻ പിന്മാറാൻ ഞങ്ങൾ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു എന്നും പെൻസ് കൂട്ടിച്ചേർത്തു. ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ…
യുക്രെയിന് 450 മില്യന്‍ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യുഎസ്
വാഷിംഗ്ടണ്‍: അമേരിക്ക യുക്രെയിന് അനുവദിച്ച 450 മില്യന്‍ ഡോളര്‍ മിലിറ്ററി പാക്കേജിന്റെ ഭാഗമായി നാലു ദീര്‍ഘദൂര റോക്കറ്റ് വാഹിനികള്‍ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. റഷ്യ ആക്രമണം ശക്തിപ്പെടുത്തിയതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം അയയ്ക്കുന്നതിന് തീരുമാനിച്ചത്. അമേരിക്ക സഖ്യകക്ഷികളുമായി സഹകരിച്ചു കൂടുതല്‍ ആയുധങ്ങള്‍ അയക്കുന്നതിന് തീരുമാനിച്ചതായി ആക്ടിങ് പെന്റഗണ്‍ പ്രസ് സെക്രട്ടറി ടോഡ് ബ്രാസ്സില്ലാ പറഞ്ഞു. ഇത്തരത്തിലുള്ള സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോഓര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി അറിയിച്ചു. ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയിന്‍ അധിനിവേശം റഷ്യ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ആയിരകണക്കിനു നിരപരാധികള്‍ മരിക്കുകയും ലക്ഷകണക്കിന് യുക്രെയിന്‍ സ്വദേശികള്‍ അഭയാര്‍ഥികളായി രാജ്യം വിടുകയും ചെയ്തു.
മാവോയിസ്റ്റ് റിക്രൂട്ട്‌മെന്റ് കേസ്: നഗരത്തിൽ നിന്ന് വനിതാ അഭിഭാഷക ഉൾപ്പെടെ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു
ഹൈദരാബാദ് : ഹൈക്കോടതിയിലെ അഭിഭാഷകയും സിപിഐ (മാവോയിസ്റ്റ്) മുന്നണി സംഘടനയായ ചൈതന്യ മഹിളാ സംഘം (സിഎംഎസ്) അംഗവുമായ ചുക്ക ശിൽപയെ വ്യാഴാഴ്ച ഹൈദരാബാദിലെ വസതിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് കൂട്ടാളികളെയും ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ രംഗ റെഡ്ഡി, മേഡക്, സെക്കന്തരാബാദ് ജില്ലകളിലെ മൂന്നു സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തുകയും ഡോംഗരി ദേവേന്ദ്ര, ദുബാസി സ്വപ്ന, ചുക്ക ശിൽപ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സിപിഐ (മാവോയിസ്റ്റ്) മുന്നണി സംഘടനയായ ചൈതന്യ മഹിളാ സംഘം (സിഎംഎസ്) അംഗങ്ങൾ നിരോധിത തീവ്രവാദ സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ലേക്ക് ഗൂഢാലോചന നടത്തി ഒരു കോളജ് വിദ്യാർഥിയെ റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ പെദ്ദബയലു പിഎസിൽ എഫ്‌ഐആർ നമ്പർ 01/2022 ജനുവരിയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ മൂന്നിന്…
എം.എ. യൂസഫലിയുടെ കാരുണ്യ ഹസ്തം; സൗദി അറേബ്യയില്‍ മരണപ്പെട്ട ബാബുവിന് ജന്മനാട്ടില്‍ അന്ത്യ വിശ്രമം
തിരുവനന്തപുരം: സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ അപകടത്തില്‍ പെട്ട് മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം എം എ യൂസഫലിയുടെ ഇടപെടലിനെത്തുടര്‍ന്ന് ജന്മനാട്ടിലെ വീട്ടിലെത്തിച്ചു. സൗദി അറേബ്യയിലെ കമീസ് മുഷൈത്തില്‍ വെച്ചാണ് ബാബു കെട്ടിടത്തില്‍ നിന്നു വീണ് മരണപ്പെട്ടത്. പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നപ്പോഴാണ്സബാബുവിന്റെ മകന്‍ എബിന്‍ ലോക കേരള സഭയിലെത്തി ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ നേരിട്ടു കണ്ട് സഹായംഭര്‍ത്ഥിച്ചത്. അതനുസരിച്ച് യൂസഫലിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ഇന്ന് (ജൂണ്‍ 23 വ്യാഴാഴ്ച) മൃതദേഹം ബാബുവിന്റെ വീട്ടിലെത്തിച്ച ശേഷം രാത്രി എട്ടുമണിയോടെ ചെക്കക്കോണം സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടത്തി. സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ഥിച്ച് ബാബുവിന്‍റെ മകൻ എബിന്‍ ലോക കേരള സഭയിലെ ഓപ്പണ്‍ ഫോറത്തില്‍ യൂസഫലിയെ സമീപിച്ചതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള…
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം: വ്യാജ ആരോപണങ്ങൾ ഉന്നയിച്ച സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കള്ളക്കേസ് ചുമത്തി ജയിലിലടച്ച രണ്ടുപേർക്ക് ജാമ്യവും ഒരാൾക്ക് മുൻകൂർ ജാമ്യവും അനുവദിച്ചത് തങ്ങളുടെ നിരപരാധിത്വം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. പ്രതിഷേധം മുഖ്യമന്ത്രിയോടുള്ള വ്യക്തിവൈരാഗ്യമല്ലെന്ന് നിരീക്ഷിച്ച കോടതി എയർപോർട്ട് മാനേജരുടെ റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിയോടെ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വികൃതമായ മുഖം രക്ഷിക്കാനാണ് ഇത്തരത്തില്‍ ഒരു കള്ളക്കേസ് കെട്ടിച്ചമച്ചത്. ഗുരുതര ആരോപണ വിധേയനായ മുഖ്യമന്ത്രി എല്ലാ പ്രതിഷേധങ്ങള്‍ക്കും അതീതനാണെന്ന സിപിഎമ്മിന്റെ കാഴ്ചപ്പാട് മൗഢ്യമാണ്. കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷ നേതാവിനെയും കെപിസിസി ഓഫിസ് ആക്രമിച്ച് എകെ ആന്റണിയെയും വകവരുത്താന്‍ ശ്രമിച്ചവരാണ് സിപിഎം…
PM Narendra Modi’s brother visited Mata Amritanandamayi Devi
Kollam: Prime Minister Mr.Narendra Modi’s brother Mr. Prahalad Modi visited Mata Amritanandamayi Devi at the Mata Amritanandamayi Math, Amritapuri in Kollam on Thursday. Mr. Modi arrived at the Math at 4.30 pm and sought the blessings of Amma. After spending an hour with Amma in the Math, Mr. Modi left at 5:30 pm.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു
കൊല്ലം: പ്രധാനമന്ത്രി ‘നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് പ്രഹ്ളാദ് മോദി കൊല്ലം അമ്യതപുരി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മാതാ അമൃതാനന്ദമയി ദേവിയെ ദർശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം അഞ്ചരയോടെ അദ്ദേഹം മടങ്ങി.
തെലങ്കാനയിൽ ഹിന്ദു സ്ഥലങ്ങളിൽ പുരാതന പള്ളികളൊന്നും നിർമ്മിച്ചിട്ടില്ല: എഎസ്ഐ
ഹൈദരാബാദ്: തെലങ്കാനയിലെ തങ്ങളുടെ അധികാരപരിധിയിലുള്ള പുരാതന മസ്ജിദുകൾ ഹൈന്ദവ ആരാധനാലയങ്ങളിൽ നിർമ്മിച്ചതിന് തെളിവുകളില്ലെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഹൈദരാബാദ് സര്‍ക്കിളിന്റെ പ്രസ്താവന ഹിന്ദുത്വ ഗ്രൂപ്പുകളുടെ മുഖത്ത് അടിയേറ്റ പോലെയായി. ബിജെപി നേതാവ് ബന്ദി സഞ്ജയ് അടുത്തിടെ തന്റെ അനുയായികളോട് “പള്ളികൾ കുഴിച്ച്” ശിവലിംഗങ്ങൾ തിരയാൻ ആഹ്വാനം ചെയ്തിരുന്നു. വിവരാവകാശ പ്രവർത്തകനായ റോബിൻ സാച്ചൂസാണ് (Robin Zaccheus) ഈ വിഷയത്തിൽ വിവരാവകാശ നിയമപ്രകാരം എഎസ്‌ഐയോട് അന്വേഷണം ആവശ്യപ്പെട്ടത്. ഹിന്ദു മതപരമായ സ്ഥലങ്ങളിലോ ക്ഷേത്രങ്ങളിലോ നിർമ്മിച്ചതായി കരുതപ്പെടുന്ന “പുരാതന മസ്ജിദുകളുമായി ബന്ധപ്പെട്ട” തെളിവുകൾ അദ്ദേഹം ആവശ്യപ്പെട്ടു. തെലങ്കാനയുടെ കീഴിൽ വരുന്ന എഎസ്‌ഐയുടെ ഹൈദരാബാദ് സർക്കിളിൽ നിന്നാണ് പ്രതികരണം വന്നത്. തെലങ്കാനയിൽ, ചാർമിനാർ, ഗോൽക്കൊണ്ട കോട്ട എന്നിവയുൾപ്പെടെ എട്ടോളം സ്മാരകങ്ങൾ ASI യുടെ കീഴിൽ ഉണ്ട്. തെലങ്കാനയിലെ ഹൈദരാബാദ് സർക്കിളിലെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അധികാരപരിധിയിലുള്ള സ്മാരകങ്ങളിലോ…
