യു.എസ്സില്‍ ഭീകരാക്രമണ ഭീഷണിയെന്ന് ഹോംലാന്റ് സെക്യൂരിറ്റി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭീകരാക്രമണ ഭീഷിണി വര്‍ദ്ധിച്ചതായി ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ജൂണ്‍ 7ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗര്‍ഭഛിദ്രനിയമം ഭരണഘടനാ വിരുദ്ധമെന്നും, രാജ്യവ്യാപകമായി നിരോധിക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുകയും, യു.എസ്. മെക്‌സിക്കൊ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചു വരികയും, അടുത്ത ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പില്‍ ഗവണ്‍മെന്റിനെതിരെ വ്യാപക പ്രതിഷേധത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് ഹോം ലാന്റ് സെക്യൂരിറ്റി ഇങ്ങനെയൊരു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഈയിടെ ന്യൂയോര്‍ക്ക് ബഫല്ലൊയില്‍ നടന്ന വെടിവെപ്പിലെ പ്രതി കറുത്തവര്‍ഗ്ഗക്കാരെ മാത്രം ലക്ഷ്യമിട്ടതു വംശീയ ആക്രമണത്തിന്റെ ഭാഗമാണെന്നും, ആന്റി സെമിറ്റില്‍ കോണ്‍സ്പിരസി തിയറി ശക്തി പ്രാപിക്കുന്നതും, മാസ് ഷൂട്ടിംഗുകള്‍ വര്‍ദ്ധിച്ചുവരുന്നതും ഇതിന്റെ സൂചനയാണെന്ന് ഡി.എച്ച്. എസ്സ് വിലയിരുത്തുന്നു. ബ്രൂക്കിലിനില്‍ ഏപ്രില്‍ സബാവെ മാസ് ഷൂട്ടിംഗ് അല്‍ക്വിയ്ദയും, ഇസ്ലാമിക് സ്റ്റേറ്റും ആഘോഷമാക്കി മാറ്റിയത്, ജനുവരിയില്‍ ടെക്‌സസ് കോളിവില്ലിയില്‍ സിനഗോഗ് ഹോസ്‌റ്റേജ് അവസരമുണ്ടാക്കിയതും, മതപരമായ സ്ഥാപനങ്ങള്‍ക്കുനേരെ…

തോക്ക് നിയമ ചര്‍ച്ച ഒത്തുതീർപ്പിലേക്ക് അടുക്കുന്നതായി യുഎസ് സെനറ്റ് ഡെമോക്രാറ്റുകൾ

വാഷിംഗ്ടണ്‍: തോക്കുകളുടെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻമാരുമായുള്ള ചർച്ചകൾ തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി ചൊവ്വാഴ്ച യുഎസ് സെനറ്റിലെ ഡെമോക്രാറ്റുകൾ അവകാശപ്പെട്ടു. എന്നാൽ, തോക്ക് അക്രമം തടയുന്നതിന് ആവശ്യമായ എല്ലാ നടപടികളിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ലെന്ന് മുന്നറിയിപ്പും അവര്‍ നൽകി. എല്ലാ ദിവസവും ഞങ്ങൾ ഒരു കരാറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് കണക്റ്റിക്കട്ടിലെ സെനറ്റർ ക്രിസ് മർഫി പറഞ്ഞു. ടെക്സാസിലെ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിനുമായി സാധ്യമായ കരാറിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് ബഫല്ലോയിൽ നടന്ന കൂട്ട വെടിവയ്പ്പിന് ശേഷം ഇരുപക്ഷവും പൊതുവായ നില കണ്ടെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി സെനറ്റിലെ ഉന്നത റിപ്പബ്ലിക്കൻ മിച്ച് മക്കോണൽ പറഞ്ഞു. ഉവാള്‍ഡെ (ടെക്സസ്), തുള്‍സ (ഒക്‌ലഹോമ) തുടങ്ങി മറ്റിടങ്ങളിലും നടന്ന കൂട്ട വെടിവെയ്പ് ഗൗരവമായി കണക്കിലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഒരു മാറ്റമുണ്ടാക്കുന്ന ഫലം യഥാർത്ഥത്തിൽ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരാറിലെത്താൻ ആഴ്ച…

ഡാളസില്‍ ആദ്യത്തെ മങ്കിപോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തു

ഡാളസ്: ഡാളസ് കൗണ്ടിയില്‍ 2022ലെ ആദ്യത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് വാംഗ് പ്രസ്താവിച്ചു. ജൂണ്‍ 7 ചൊവ്വാഴ്ചയായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായത്. മങ്കിപോക്‌സ് രോഗം വ്യാപകമായ ഒരു രാജ്യത്തില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി എത്തിയ ആളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതിനെക്കുറിച്ച് ഭീതി വേണ്ടെന്നും, പൊതു ജനങ്ങള്‍ക്കു ഭീഷിണിയില്ലെന്നും ഡയറക്ടര്‍ പറഞ്ഞു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവിന്‍ഷ്യല്‍ ഡാറ്റ പ്രകാരം, അമേരിക്കയില്‍ ഇതുവരെ 32 മങ്കിപോക്‌സ് രോഗികളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് മങ്കിപോക്‌സ് വൈറസ് കണ്ടെത്തിയതെങ്കിലും ഒരു വര്‍ഷം മുമ്പ് ഡാളസ് ആശുപത്രികളില്‍ ഇതേ വൈറസ് ബാധിച്ച സെന്‍ട്രല്‍ ആന്റ് വെസ്റ്റ് ഏഷ്യയില്‍ നിന്നുള്ളവരെ ചികിത്സിച്ചിരുന്നതായി ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന് ലഭ്യമായ കണക്കുകളനുസരിച്ച് മെയ് 13…

അഫ്‌സൽ കുടുംബത്തിന്റെ കൊലപാതകം: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് കനേഡിയന്‍ മുസ്ലിം സമൂഹം

ഒട്ടാവ: ഒരു മുസ്ലീം കുടുംബത്തിലെ നാല് പേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം കാനഡയിലെ മുസ്ലീം കമ്മ്യൂണിറ്റി നേതാക്കൾ ഇസ്ലാമോഫോബിയ കൈകാര്യം ചെയ്യണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യങ്ങൾ ഉന്നയിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും തലസ്ഥാനമായ ഒട്ടാവയിൽ നിയമനിർമ്മാതാക്കളുമായും അവർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി, ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യത്ത് നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയയും വിദ്വേഷ കുറ്റകൃത്യങ്ങളും പരിഹരിക്കുന്നതിനുള്ള അർത്ഥവത്തായ നടപടികൾക്ക് ആഹ്വാനം ചെയ്തു. ലണ്ടനിലെ ഒന്റാറിയോയിൽ അഫ്‌സൽ കുടുംബത്തിലെ നാല് പേർ ഹീനമായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയർന്നത്. ആയിരക്കണക്കിന് പ്രദേശവാസികൾ ഞായറാഴ്ച പ്രതിഷേധ റാലിയുമായി തെരുവിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണിത്. സൽമാൻ അഫ്‌സൽ (46), ഭാര്യ മദിഹ (44), 74കാരിയായ അമ്മ തലത്, 15 വയസ്സുള്ള മകൾ യുംന എന്നിവർക്ക് നേരെ 20 കാരനായ നഥാനിയേൽ വെൽറ്റ്മാൻ തന്റെ…

750,000 ആളുകൾ ‘പട്ടിണിയോ മരണമോ’ നേരിടുന്നു: യു എന്‍ പഠന റിപ്പോര്‍ട്ട്

ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിക്കുന്നത് യെമനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലായി 750,000 ആളുകളെ “പട്ടിണിയോ മരണമോ” എന്ന അവസ്ഥയിലാക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഒരു പുതിയ റിപ്പോർട്ടില്‍ പറയുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമും (WFP) ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (FAO) പുറത്തിറക്കിയ ഹംഗർ ഹോട്ട്‌സ്‌പോട്ട് റിപ്പോർട്ട് അനുസരിച്ച്, കുടിയൊഴിപ്പിക്കപ്പെട്ടവരിൽ 400,000-ത്തിലധികം പേർ എത്യോപ്യയിലെ ടൈഗ്രേ മേഖലയിലാണ്. ബാക്കിയുള്ളവർ അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലാണ്. ഭക്ഷ്യസുരക്ഷ അളക്കുന്നതിനുള്ള ആഗോള നിലവാരത്തിൽ “ദുരന്തം” (ഐപിസി 5) വിഭാഗത്തിലാണ്ത റിപ്പോർട്ട് അടിയന്തരാവസ്ഥയെ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയിറക്കപ്പെട്ടവർ 46 രാജ്യങ്ങളിലായി 49 ദശലക്ഷം ആളുകള്‍ “എക്കാലത്തെയും ഉയർന്ന” അപകടാവസ്ഥയില്‍ ഉൾപ്പെടുന്നു. ഇവര്‍ പട്ടിണി അല്ലെങ്കിൽ ക്ഷാമം പോലുള്ള അവസ്ഥകൾക്ക് കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 81 രാജ്യങ്ങളിലായി മൊത്തം 276 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്നും, ഉക്രെയ്‌നിലെ സംഘർഷത്തിന്റെ…

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിച്ചു

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും (KSNJ ) വൈറ്റാലെന്റ് ഗ്രൂപ്പും (Vitalent .org ) സംയുക്തമായി മെയ് 22 നു ന്യൂജേഴ്‌സിയിലെ ബർഗെൻഫീൽഡിൽ രക്‌തദാന ചടങ്ങു സംഘടിപ്പിച്ചു. ഇരുപത്തിഒൻപതു പേർ രക്‌തദാനത്തിൽ പങ്കെടുത്തു. കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഭാരവാഹികളായ റ്റോമി തോമസ്, ജിയോ ജോസഫ്, സെബാസ്റ്റ്യൻ ചെറുമഠത്തിൽ, സിറിയക് കുര്യൻ,നിധിഷ് തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.  

എലിസബത്ത് ഏബ്രഹാം മണലൂർ – മർഫി സിറ്റി പ്രൊടെം മേയർ

മര്‍ഫി (ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിനെ പ്രൊടെം മേയറായി സിറ്റി കൗണ്‍സിലില്‍ തിരഞ്ഞെടുത്തു .ജൂൺ 7 ചൊവാഴ്ച ഐക്യ കണ്ടേനേയാണ് ജിഷ തിരഞ്ഞെടുക്കപ്പെട്ടത്. മെയ് മാസം പ്ലേസ് ഒന്നിൽ നിന്നും മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് (ജിഷ) പോള്‍ ചെയ്ത വോട്ടുകളില്‍ 74 .18 ശതമാനം നേടി വിജയിച്ചിരുന്നു. രണ്ടാം തവണയായിരുന്നു മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് മണലൂര്‍ തിരഞ്ഞെടുക്കപ്പെട്ടത് .2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് വ ൻ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ട സൗത്ത്ഏഷ്യയിൽ നിന്നുള്ള ആദ്യ വനിതാ മലയാളിയായിരുന്നു ഇവർ മര്‍ഫി സിറ്റിയിലെ സാമൂഹ്യ സാംസ്ക്കാര പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാണ്. സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ബി.എ., ഫിനാന്‍സ് വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. മര്‍ഫി ബോര്‍ഡ് ഓഫ് അഡ്ജസ്റ്റ്‌മെന്റ് മെമ്പറായും , പ്ലാനിംഗ് ആന്റ് സോണിംഗ് ബോര്‍ഡ്…

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രവേശന ഫീസ് പകുതിയാക്കി

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസിളവ് നൽകാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവ് അനുവദിക്കണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുമ്പാകെ കോഴിക്കോട് ഹ്യൂമൻ റൈറ്റ്‌സ് ഫോറം നൽകിയ നിവേദനത്തിലും ഈ ആവശ്യമുയർന്നിരുന്നു. ടൂറിസം വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ സമിതിക്ക് മുമ്പാകെ റിപ്പോർട്ടും സമർപ്പിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 50 ശതമാനം ഫീസിളവ് നൽകാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു.

നുണകള്‍ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തിയെ ആര്‍ക്കും തകർക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതികളുമായി ചിലർ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനക്ഷേമം ലക്ഷ്യമിട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാൽ, നുണകൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഏറ്റെടുക്കുന്നതും ഗൂഢപദ്ധതിയുടെ ഭാഗമായാണ്. അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയും. ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയ താത്പര്യമാണെന്നും പിണറായി വിജയന്‍ ആരോപിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത്തിയത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്…

തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി

തൃശൂർ: ഒരു കോടിയിലധികം വിലമതിക്കുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറ് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗവും ഈസ്റ്റ് പോലീസും ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പിടികൂടിയത്. മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരെയാണ് ഇന്ന് പുലർച്ചെ മൂന്നിന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്.