പുതിയ യുഎസ് നാവികസേനാ മേധാവി, ആദ്യ വനിത, അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിക്കു സെനറ്റ് സ്ഥിരീകരണം

വാഷിംഗ്ടൺ :വ്യാഴാഴ്ച അലബാമ റിപ്പബ്ലിക്കൻ സെനറ്റർ ടോമി ട്യൂബർവില്ലെ ഉയര്‍ത്തിയ പ്രതിബന്ധങ്ങള്‍ മറികടന്ന് നാവികസേനയെ നയിക്കാൻ അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിയുടെ നോമിനേഷൻ സെനറ്റ്  സ്ഥിരീകരിച്ചു, ഇതോടെ പെന്റഗൺ സർവീസ് മേധാവിയായ ആദ്യ വനിതയും ജോയിന്റ് ചീഫ്സിലെ ആദ്യ വനിതാ അംഗവുമായി ലിസ ഫ്രാഞ്ചെറ്റി. യുഎസ് എയര്‍ഫോഴ്സിന്റെ ചീഫ് ഓഫ് സ്റ്റാഫായി ജനറല്‍ ഡേവിഡ് ആല്‍വിനെയും തെരഞ്ഞെടുത്തു. 95-1 എന്ന വോട്ടിനാണ് ഇരുവരുടെയും നിയമനം സെനറ്റ് അംഗീകരിച്ചത്. . അഫ്ഗാനിസ്ഥാനിലടക്കം പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യോമസൈനികനാണ് ആല്‍വിന്‍. നാവികസേനയുടെ വൈസ് ഓപ്പറേഷൻസ് ചീഫ് ഫ്രാഞ്ചെറ്റി, യുഎസ് ആറാമത്തെ ഫ്ലീറ്റിന്റെയും യുഎസ് നേവൽ ഫോഴ്‌സ് കൊറിയയുടെയും തലവനായിരുന്നു. ഫോർ-സ്റ്റാർ അഡ്മിറലായി സ്ഥാനക്കയറ്റം ലഭിക്കുന്ന രണ്ടാമത്തെ വനിതയായിരുന്നു അവർ, നാവികസേന ഡിസ്ട്രോയറിന്റെ കമാൻഡറായും എയർക്രാഫ്റ്റ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് കമാൻഡറാ യി  രണ്ട് തവണയും  പ്രവർത്തിച്ചിരുന്നു

ഡാലസിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിച്ചു

കൊപ്പേൽ / ഡാളസ് :  വേൾഡ് മലയാളി കൗസിലിന്റെയും, ഡാളസ് സെന്റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ചർച്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ഹൂസ്റ്റൺ  ഡാലസിൽ ഏകദിന ക്യാമ്പ് നടത്തി. ക്യാംമ്പിൽ  വിവിധ കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കി. ഒക്ടോബർ  28  ശനിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ കൊപ്പേൽ സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്. കോൺസുലാർ അസിസ്റ്റന്റ് ആയുഷ് ശർമയുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരാണ് വിസിറ്റിനെത്തിയത്.   മുൻ‌കൂട്ടി രജിസ്റ്റർ ചെയ്തവരും നേരിട്ടെത്തിയവരും കോണ്സുലേറ്റിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.  വിസാ, പാസ്പോർട്ട്  പുതുക്കൽ , ഒസിഐ തുടങ്ങി വിവിധ അപേക്ഷകൾ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു പ്രവാസികൾക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കി. വേൾഡ് മലയാളി കൗസിലിൽ  രജിസ്‌ട്രേഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ…

ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചു ടെക്സസിന്റെ അചഞ്ചലമായ പിന്തുണ ആവർത്തിച്ചു ഗവർണർ ആബട്ട്

ഓസ്റ്റിൻ ഇസ്രായേൽ-ഹമാസ്  പോരാട്ടം തുടരുന്നതിനിടെ ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ചു. “ടെക്സസിന്റെ അചഞ്ചലമായ പിന്തുണ വീണ്ടും ഉറപ്പിക്കുന്നതിനായി” ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വെള്ളിയാഴ്ച രാവിലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ‘മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും ശക്തമായ സഖ്യകക്ഷി’ എന്നാണ് ആബട്ട് ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഹമാസ് ഭീകരാക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിലുള്ള തന്റെ വിശ്വാസം ആബട്ട് തന്റെ സന്ദർശനത്തിൽ ആവർത്തിച്ചു.ഒക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു “ടെക്സസും ഇസ്രായേലും തമ്മിൽ അഗാധമായ ശാശ്വതമായ ബന്ധമുണ്ട്, സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങളും ജാഗ്രതയുടെ ഭാരങ്ങളും നമ്മുടെ ഇരുവരുടെയും ചരിത്രങ്ങളിൽ ഉൾക്കൊള്ളുന്നു,” ആബട്ട് വ്യാഴാഴ്ച ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. “നിർഭാഗ്യവശാൽ, ഇസ്രായേലിലെ സ്വാതന്ത്ര്യം   പ്രതിരോധിക്കാൻ ഇസ്രായേൽ ജനതശക്തമായി പോരാടുകയാണ്,”ഹമാസിനെപ്പോലുള്ള ക്രൂരമായ ഭീകരസംഘടനകൾക്കെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് ഞങ്ങളുടെ…

വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു

നോർത്തേൺ വിർജിനിയായിലുള്ള സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഒക്‌ടോബർ 29ന് ആയിരുന്നു പെരുന്നാൾ ആഘോഷം. ഇടവക രൂപീകരണത്തിന് ശേഷമുള്ള അഞ്ചാമത്തെ തിരുനാളായിരുന്നു ഈ വര്ഷം നടന്നത്. കഴിഞ്ഞ 6 മാസക്കാലമായി ഇടവക വികാരി ഫാ. നിക്കോളാസ് തലകോട്ടൂരിന്റെ നേതൃത്വത്തിൽ പ്രെസുദേന്തിമാരും, ഇടവക ജനങ്ങളും ഇതിനായി പ്രാർത്ഥനയിലൂടെ ഒരുങ്ങുകയായിരുന്നു. ഒക്ടോബർ ഇരുപതാം തീയതി കൊടിയേറ്റത്തോടു കൂടി ഇടവകയുടെ പ്രധാന തിരുന്നാളിന് ആരംഭം കുറിച്ചു. “പാടും പാതിരി” എന്നറിയപ്പെടുന്ന ഫാ.പോൾ പൂവത്തിങ്കലിന്റെ കാർമ്മികത്വത്തിൽ പാട്ടുകുർബാനയോടു കൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്നുള്ള ഓരോ ദിവസവും പ്രേത്യേക നിയോഗങ്ങൾ സമർപ്പിച്ചു കൊണ്ടുള്ള കുർബാനയും, വിശുദ്ധനോടുള്ള നൊവേനയും നടത്തപ്പെട്ടു. ഒൻപതു ദിവസത്തെ ഈ കുർബാനയിലും, നൊവേനയിലും, ഫാ .ബെന്നി ജോസ്, ഫാ.ഷെനോയ് ജോൺ , ഫാ.ജോസഫ് അലക്സ് എന്നിവർ പങ്കെടുത്തു. നൊവേനയുടെ ആറാം ദിവസം ഫാ. മനോജ് മാമ്മൻ…

കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട 20വയസ്സുകാരൻ സ്റ്റേറ്റ് കസ്റ്റഡിയിൽ മരിച്ചു

ടെന്നസി:15 വയസ്സിൽ  കുറ്റാരോപിതനായി, കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട  ടെന്നസി യുവാവ് (20), സ്റ്റേറ്റ് കസ്റ്റഡിയിൽ മരിച്ചു മൗണ്ട് ജൂലിയറ്റ് ഹൈസ്‌കൂൾ വിദ്യാർത്ഥിയെ വെടിവച്ചുകൊന്ന കേസിൽ 15 വയസ്സുള്ള വിൽസൺ കൗണ്ടി മുൻ വിദ്യാർത്ഥിയാണ്  സംസ്ഥാന കസ്റ്റഡിയിൽ മരിച്ചത് ഇപ്പോൾ 20 വയസ്സുള്ള ഏഥൻ വാൻഡർപൂൾ, 2022 സെപ്തംബറിൽ, 2018-ൽ ജയ്ഷോൺ ടെയ്‌ലറുടെ (16) മരണത്തിൽ രണ്ടാം ഡിഗ്രി കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടു. ജനുവരിയിൽ ഈ കുറ്റകൃത്യത്തിന് അയാൾക്ക് 22 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. വാണ്ടർപൂൾ ശനിയാഴ്ച മരിച്ചുവെന്ന് ടെന്നസി ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ വക്താവ് ഡോറിൻഡ കാർട്ടർ പറഞ്ഞു. ടിപ്ടൺവില്ലിലെ നോർത്ത് വെസ്റ്റ് കറക്ഷണൽ കോംപ്ലക്സിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്ന് കാർട്ടർ പറഞ്ഞു. വിൽസൺ കൗണ്ടി ജയിലിൽ നിന്ന് ഫെബ്രുവരിയിലാണ് വാണ്ടർപൂളിനെ സംസ്ഥാന ജയിലിലേക്ക് മാറ്റിയത്. മരണകാരണം  മെഡിക്കൽ എക്സാമിനർ ഇതുവരെ  സ്ഥിരീകരിച്ചിട്ടില്ല. വാണ്ടർപൂളിന്റെ മരണത്തെക്കുറിച്ച് ടെയ്‌ലർ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന്…

തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

എടത്വ: തലവടി ടൗൺ ബോട്ട് ക്ലബിൻ്റെ നേതൃത്വത്തിൽ തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ , തലവടി ചുണ്ടൻ വള്ള സമിതി സംയൂക്തമായി പ്രസിദ്ധികരിച്ച സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു.തലവടി തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിൽ ക്ലബ് പ്രസിഡൻ്റ് കെ.ആർ ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ നറുക്കെടുപ്പ് നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് മുഖ്യ സന്ദേശം നല്കി. കൺവീനർമാരായ അരുൺ പുന്നശ്ശേരിൽ, ഡോ. ജോൺസൺ വി. ഇടിക്കുള, ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ, കമ്മിറ്റി അംഗം അനിൽ കുന്നംപള്ളിൽ, ഓഹരി ഉടമ സുനിൽ സാഗർ എന്നിവർ നേതൃത്വം നല്കി. ഒന്നാം സമ്മാനം മൂന്ന് പവൻ സ്വർണ്ണ നാണയം , രണ്ടാം സമ്മാനം 2 പവൻ സ്വർണ്ണ നാണയം മൂന്നാം സമ്മാനം…

രാശിഫലം (03-11-2023 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. തൊഴിൽ മേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും. കന്നി : ഒരു ഇടവേള എടുത്ത് നിങ്ങൾക്കായി സമയം ചെലവഴിക്കുന്നത് ഫലപ്രദമായേക്കാം. ഇന്ന് നിങ്ങളുടെ സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ ക്ഷമയോടെ എതിരിടുക. പ്രണയ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് കാണും. തുലാം : വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമ പ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വച്ച് അത് തീർപ്പായേക്കാം. ജോലിഭാരം സാധാരണമായി തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ ചില മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്ക് സാധിക്കും. വൃശ്ചികം : ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. ഇന്ന് സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. ധനു : വളരെ…

യുഎൻ സ്കൂളിന് സമീപം ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു

ഗാസയില്‍ ജബാലിയ അഭയാർത്ഥി ക്യാമ്പിലെ യുഎൻ സ്കൂളിന് സമീപം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 27 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും നിരവധി പേർക്ക് പരിക്കേറ്റതായും മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ-ഖുദ്ര പറഞ്ഞു. യുഎൻ ഏജൻസി ഫോർ ഫലസ്തീനിയൻ റഫ്യൂജീസ് (UNRWA) ആണ് സ്കൂള്‍ നടത്തുന്നത്. ബുറൈജ് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസയിലെ സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. നാലാഴ്ചയോളമായി ഇസ്രായേൽ നടത്തുന്ന വ്യോമാക്രണങ്ങളിലും സമീപകാലത്തെ കര ആക്രമണത്തിലും 9,061 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ ഗാസയിൽ നിന്ന് അതിർത്തി കടന്ന് ഇസ്രായേല്‍ ആക്രമിച്ചപ്പോൾ 1,400 ഓളം പേരോളം കൊല്ലപ്പെട്ടതായി ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു.    

കോടതിയിൽ കപിൽ സിബലിന്റെ ആരോഗ്യനില വഷളായി; വാദം കേൾക്കൽ നിർത്തിവച്ചതിന് പിന്നാലെ സഹായവുമായി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് രംഗത്തെത്തി

ന്യൂഡല്‍ഹി: മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് സുപ്രീം കോടതിയിലെ വാദം കുറച്ചു നേരത്തേക്ക് നിർത്തിവയ്ക്കേണ്ടിവന്നു. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച വിഷയം സുപ്രീം കോടതിയിൽ വാദം കേൾക്കുന്ന സമയത്താണ് സിബലിന് അസ്വസ്ഥതയുണ്ടെന്ന് കണ്ടത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കുറച്ച് മിനിറ്റുകൾ മാറ്റിവെച്ച് അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ട് വന്നു. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുന്നത്. വാദം കേൾക്കലിന്റെ മൂന്നാം ദിവസമായ ഇന്ന് (വ്യാഴാഴ്ച) സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെ പെട്ടെന്ന് നിർത്തി, സിബൽ എവിടെയാണെന്നറിയാൻ തിരിഞ്ഞുനോക്കി. തുടർന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സിബലിന്റെ സംഘം തുഷാർ മേത്തയോട് കാര്യങ്ങൾ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ദേഹത്തോട് ചോദിച്ചു. ഇത് വ്യക്തിപരമായ കാര്യമാണെന്നും…

പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ സുപ്രധാന കണ്ടെത്തലുകളുമായി അമിക്കസ് ക്യൂറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും ഉൾപ്പെട്ട ‘മാസപ്പടി’ വിവാദത്തിൽ സുപ്രധാനമായ കണ്ടെത്തലുകളുമായി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് തെറ്റാണെന്നാണ് അമിക്കസ് ക്യൂറിയുടെ വാദം. കേസിൽ തെളിവുകളൊന്നും കണ്ടെത്താത്ത കീഴ്‌ക്കോടതിയുടെ ഉത്തരവ് തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അമിക്കസ് ക്യൂറി വ്യക്തമാക്കി. കൂടാതെ, കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) സിഇഒയും സിഎഫ്ഒയും രാഷ്ട്രീയക്കാർക്ക് പണം നൽകിയതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് വിചാരണക്കോടതി ഹരജി അനുവദിക്കണമായിരുന്നുവെന്ന് അമിക്കസ് ക്യൂറി അഭിപ്രായപ്പെട്ടു. അമിക്കസ് ക്യൂറിയുടെ വാദം കേട്ട കോടതി ഹർജിയിൽ വിധി പറയാനായി മാറ്റിവച്ചു. ഹർജിയിൽ ഗിരീഷ് ബാബുവിന്റെ കുടുംബം താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ആദ്യം…