ഇന്ത്യയുടെ പ്രവർത്തനങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുസ്സഹമാക്കുന്നു: കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരായ ഇന്ത്യൻ സർക്കാർ നടപടി ഇരു രാജ്യങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകളുടെ സാധാരണ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തങ്ങളുടെ പദവി ഏകപക്ഷീയമായി പിൻവലിക്കുമെന്ന ഇന്ത്യൻ ഭീഷണിയെ തുടർന്ന് 41 നയതന്ത്രജ്ഞരെ പിൻവലിച്ചതായി കാനഡ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. കാനഡയിൽ ജൂണിൽ നടന്ന സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർ ഉൾപ്പെട്ടിരിക്കാമെന്ന് ട്രൂഡോ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടതിൽ ന്യൂഡൽഹി രോഷാകുലരാണ്. “ഇന്ത്യയിലെയും കാനഡയിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് സാധാരണ ജീവിതം തുടരാൻ ഇന്ത്യൻ സർക്കാർ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടിക്കുന്നു. നയതന്ത്രത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമായാണ് അവർ അത് ചെയ്യുന്നത്,” ട്രൂഡോ പറഞ്ഞു. “ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് തങ്ങളുടെ ഉത്ഭവം കണ്ടെത്തുന്ന ദശലക്ഷക്കണക്കിന് കനേഡിയൻമാരുടെ ക്ഷേമത്തിലും സന്തോഷത്തിലും എന്നെ വളരെയധികം ഉത്കണ്ഠാകുലനാക്കുന്ന കാര്യമാണിത്,” ഒന്റാറിയോയിലെ ബ്രാംപ്ടണിൽ ഒരു ടെലിവിഷൻ പത്രസമ്മേളനത്തിൽ അദ്ദേഹം മാധ്യമ പ്രവർത്തകരോട്…

ഹൗസ് സ്പീക്കർ വോട്ട് മൂന്നാം തോൽവി, ജിം ജോർദാനെ റിപ്പബ്ലിക്കൻ പാർട്ടി ഒഴിവാക്കി

വാഷിംഗ്ടൺ – ഈ ആഴ്‌ച മൂന്ന് തവണ ഭൂരിപക്ഷം വോട്ടുകൾ  നേടാനാകാതെ വന്നതിനെ തുടർന്ന് റിപ്പബ്ലിക്കൻ പ്രതിനിധി ജിം ജോർദാനെ സ്പീക്കർ സ്ഥാനത്തേക്കുള്ള  നോമിനിയാക്കാനുള്ള തീരുമാനം പിൻവലിക്കാൻ  ഹൗസ് റിപ്പബ്ലിക്കൻ വോട്ട് ചെയ്തു. ജോർദാനെ പുറത്താക്കാനുള്ള നീക്കം ഹൗസ് ഫ്ലോറിൽ മൂന്നാം  റൗണ്ടിൽ  നടന്ന വോട്ടെടുപ്പിനെ തുടർന്നാണ് 427 അംഗങ്ങളുടെ ഹാജർ രേഖപ്പെടുത്തി.427 അംഗങ്ങൾ ഹാജരായി. അതിനർത്ഥം ഭൂരിപക്ഷത്തിന് 214 വോട്ടുകൾ ആവശ്യമാണ്.  ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസിന് 210 വോട്ടുകൾ ലഭിച്ചപ്പോൾ ജോർദാന്  194 വോട്ടുകൾ നേടി., ചൊവ്വാഴ്ച ആദ്യ റൗണ്ടിൽ 200 ഉം ബുധനാഴ്ച രണ്ടാം റൗണ്ടിൽ 199 ഉം വോട്ടുകളുമാണ്  ജോർദാന് നേടാനായത് . ജോർദാൻ ഇതര പ്രതിഷേധ സ്ഥാനാർത്ഥികൾക്കായി വോട്ട് ചെയ്യുന്ന റിപ്പബ്ലിക്കൻമാരുടെ എണ്ണം വെള്ളിയാഴ്ച 20 മുതൽ 22 വരെ 25 ആയി മൂന്ന് റൗണ്ടുകളിൽ വർദ്ധിച്ചു. ഹൗസ് റിപ്പബ്ലിക്കൻ…

“കാദീശ്” മ്യൂസിക്കൽ ആൽബം ഗ്രാൻഡ് റിലീസ് ഇന്ന്

ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിലെ  മിഡ് ലാൻഡ് പാർക്ക്  സൈന്റ്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയ വികാരി റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച പതിനഞ്ചു  ക്രിസ്തീയ ഭക്തിഗാനങ്ങൾ അടങ്ങിയ മ്യൂസിക്കൽ ആൽബം “കാദീശ്” ന്റ്റെ ഗ്രാൻഡ് റിലീസ് ഇന്ന്. പരിശുദ്ധ മാർത്തോമാ മാത്യൂസ് തൃദീയൻ കത്തോലിക്കാ ബാവാ   ആൽബത്തിന്റെ ഗ്രാൻഡ് റിലീസ് ഉത്‌ഘാടന കർമം  നിർവഹിക്കും. വൈകിട്ട്  നാലു മണിക്ക്  സൈന്റ്റ്  സ്റ്റീഫൻസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിലാണ്  ഗ്രാൻഡ് റിലീസ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പരിശുദ്ധ ബാവാ തിരുമേനിയുടെ പരുമല കാൻസർ സെന്ററിന് വേണ്ടിയുള്ള സഹോദരൻ പ്രോജെക്റ്റിനുള്ള സഹായഹസ്തമേകാനാണ് ആൽബം ഒരുക്കിയിരിക്കുന്നത്.റവ ഫാ ഡോ ബാബു കെ മാത്യു രചിച്ച  അത്താണി, ആരാധ്യൻ, ആഷിഷമാരി എന്നീ പ്രശസ്ത മ്യൂസിക്കൽ  ആൽബങ്ങൾക്കു ശേഷമാണു  കാദീശ്  ആൽബം റിലീസിന് ഒരുങ്ങുന്നത്  . ആൽബം തയ്യാറാക്കുന്നതിൽ പരിശുദ്ധ ബാവാ…

പരിശോധനകൾ ജീവിതത്തെ നിരാശപെടുത്തുന്നതിനല്ല ശുദ്ധീകരിക്കുന്നതിനാണ്: റവ. റെജീവ് സുകു

ഡാളസ്: ജീവിതത്തിൽ തുടർച്ചയായി പ്രതിസന്ധികളും പരിശോധനകളും വരുന്നത് നിരാശയിലേക്കു നയിക്കുന്നതിനല്ല മറിച്ചു ജീവിതത്തെ സമൂലമായി   ശുദ്ധീകരിക്കുന്നതിനു വേണ്ടിയാണെന്ന് വിശുദ്ധ വേദപുസ്തകത്തിൽ നിന്നും ഇയ്യോന്റെ ജീവിതത്തെ സവിസ്തരം പ്രതിവാദിച്ചുകൊണ്ടു സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡള്ളാസിന്റ വികാരിയും, പ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനുമായ  റവ. റെജീവ് സുകു അഭിപ്രായപ്പെട്ടു ഒക്ടോബർ 20 മുതൽ  സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ വച്ച് പാരിഷ് മിഷനും, യുവജനസഖ്യവും സംയുക്തമായി സംഘടിപ്പിച്ച കൺവെൻഷനിൽ പ്രാരംഭരാത്രി ഇയ്യോബു 42-മത്  അധ്യായത്തെ അധികരിച്ചു വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു റവ..റെജീവ് സുകു. ഇയ്യോബു ഭക്തനായ പുരുഷനാണെന്ന് ദൈവവും, സാത്താനും, ഭാര്യയും , കൂട്ടുകാരും ഒരുപോലെ സാക്ഷ്യപെടുത്തിയിരിക്കുന്നതു നമ്മുടെ മുൻപിൽ വച്ചിരിക്കുന്ന വലിയൊരു വെല്ലുവിളിയാണെന്ന് അച്ചൻ പറഞ്ഞു.നമ്മളെക്കുറിച്ചു അങ്ങനെ ഒരു സാക്ഷ്യം ലഭിക്കുമോ ?അച്ചൻ ചോദിച്ചു. ജീവിതത്തിൽ എല്ലാം സുരക്ഷിതമാണെന്നും ,ശാന്തമാണെന്നു നിനച്ചിരിക്കുമ്പോൾ  ആഞ്ഞടിച്ച ചുഴലി ഇയോബിനുണ്ടായിരുന്ന സർവ്വതും കവർന്നെടുത്തപ്പോൾ…

സോളിഡാരിറ്റി കൊച്ചി സിറ്റി നടത്തുന്ന സമൂഹ നടത്തം ഒക്ടോബര്‍ 22ന്

ആരോഗ്യ സംരക്ഷണ വിഷയത്തിലെ പ്രവാചക അദ്ധ്യാപനങ്ങളുടെ പ്രചാരണാർഥം, സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ ആഭിമുഖ്യത്തിൽ 22 ഒക്ടോബർ 2023 രാവിലെ 7 മണിക്ക് കലൂർ അന്താരാഷ്ട്ര സ്റ്റഡിയത്തില്‍ വെച്ച് നടത്തുന്ന സമൂഹ നടത്തം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്ലയര്‍ കാണുക.

രാശിഫലം (21-10-2023 ശനി)

ചിങ്ങം: ഈ ദിവസം സന്തോഷകരമായി ചെലവിടും. ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്‌പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്‍റെ സൃഷ്‌ടിവൈഭവത്തെ കുറിച്ചും കവിത എഴുതാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. മക്കളുടെ അഭിവൃദ്ധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സ്നേഹിതമാരില്‍ നിന്നുള്ള നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും സാധ്യത. കന്നി: ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. അമ്മയുടെ ശാരീരികപ്രശ്‌നങ്ങള്‍ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. ഹൈഡ്രോഫോബിയ (വെള്ളത്തിനെ പേടി) നിങ്ങള്‍ക്ക് ഇന്ന് പ്രശ്‌നമായേക്കാം. ആക്ഷേപിക്കപ്പെടാൻ സാധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിനും സാധ്യത. തുലാം: ഏറെ ക്രിയാത്മകമായ ദിവസം. സഹോദരന്മാരുമായുള്ള ബന്ധം നല്ലനിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും.…

ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനിലുടെ കാണിച്ച് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് പൂട്ടു വീഴുന്നു; പോലീസ് ആസ്ഥാനത്ത് സം‌വിധാനമൊരുക്കി സൈബര്‍ പോലീസ്

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനിലിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിംഗ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരാതി നല്‍കാം. നേരിട്ടു വിളിക്കാനാവില്ല. വാട്ട്സാപ്പിലൂടെയുള്ള ഈ സേവനം 24 മണിക്കൂറും പ്രവര്‍ത്തിക്കും.ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. പിആര്‍ഡി, കേരള സര്‍ക്കാര്‍

ഗോത്ര സംസ്‌കൃതിയുടെ നേർക്കാഴ്ചയുമായി ‘ആദിമം ദി ലിവിംഗ് മ്യൂസിയം’ കനകക്കുന്നില്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തിൽ ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം. കേരള സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ലിവിങ് മ്യൂസിയം സജ്ജീകരിക്കുന്നത്. കേരളത്തിലെ കാണി, മന്നാൻ, ഊരാളികൾ, മാവിലർ, പളിയർ, എന്നീ അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയും നവംബർ ഒന്നു മുതൽ ഏഴുവരെ ‘ആദിമം ദി ലിവിങ് മ്യൂസിയം’ എന്നു പേരിട്ട ഈ ലിവിങ് മ്യൂസിയത്തിൽ പുനരാവിഷ്‌കരിക്കും. കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയത്തിന്റെ കാൽനാട്ടൽ ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കനകക്കുന്ന് കൊട്ടാരവളപ്പിൽ നിർവഹിച്ചു. അഞ്ച് ഊരു മൂപ്പന്മാരുടെ അനുഗ്രഹാശിസുകളോടെയായിരുന്നു ചടങ്ങുകൾ. ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ആരംഭം. നഗാര, തുടി, മത്താളം, കൊക്കര എന്നീ ഗോത്ര വാദ്യങ്ങളുടെ താളം…

ഈ വർഷത്തെ കാമ്പസ് തിരഞ്ഞെടുപ്പ് മലപ്പുറത്തെ പല ഏകാധിപത്യ കോട്ടകളെയും ജനാധിപത്യവൽക്കരിക്കുന്ന തിരഞ്ഞെടുപ്പാകും: കെ എം ഷെഫ്രിൻ

മലപ്പുറം: ഈ വർഷത്തെ കാമ്പസ് തിരഞ്ഞെടുപ്പ് മലപ്പുറത്തെ പല ഏകാധിപത്യ കോട്ടകളെയും ജനാധിപത്യവൽക്കരിക്കുന്ന തിരഞ്ഞെടുപ്പാകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷെഫ്രിൻ. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ നയിച്ച മൂന്ന് ദിവസത്തെ കാമ്പസ് കാരവൻ സമാപിച്ചു. പി എസ് എം ഓ കോളേജിൽ നിന്ന് ആരംഭിച്ച കാരവൻ എം ഇ എസ് മമ്പാട് കോളേജിൽ സമാപിച്ചു. സമാപനം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം വ്യത്യസ്ഥ കാമ്പസിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, തശ്രീഫ് കെ പി, ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, സാബിറ ശിഹാബ്, വൈസ് പ്രസിഡന്റ്‌ വി ടി എസ് ഉമർ തങ്ങൾ, ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ്‌, സുമയ്യ ജാസ്മിൻ, ജില്ലാ സെക്രട്ടറി നുഹാ മറിയം, സുജിത് അങ്ങാടിപ്പുറം, തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വ്യത്യസ്ഥ പന്തിഞ്ചു…

ഗഗൻയാൻ ബഹിരാകാശയാത്രിക ദൗത്യം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ മുൻഗണനാ വിഭാഗത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഒരു പ്രധാന പരിപാടിയിൽ, ബഹിരാകാശ പര്യവേക്ഷണം ഉൾപ്പെടെ വിവിധ മേഖലകളിലെ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട്, ബഹിരാകാശ പര്യവേക്ഷണത്തിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടി, ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആസന്നമായ മുന്നേറ്റത്തെ പ്രധാനമന്ത്രി മോദി അഭിമാനത്തോടെ പ്രഖ്യാപിച്ചു. സാഹിബാബാദിൽ നിന്ന് ദുഹായ് ഡിപ്പോ വരെയുള്ള 17 കിലോമീറ്റർ മുൻഗണനാ വിഭാഗത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ, ഒരു ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള രാജ്യത്തിന്റെ അഭിലാഷം അദ്ദേഹം അനാവരണം ചെയ്തു, ഇത് പ്രപഞ്ചത്തിൽ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കും. ഇന്ത്യയുടെ കന്നി അതിവേഗ റെയിൽ സർവീസ് “നമോ ഭാരത്” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഈ നേട്ടത്തെ രാജ്യത്തിന്റെ ചരിത്ര നിമിഷമാണെന്ന് വിശേഷിപ്പിച്ചു. “ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ എല്ലാ മേഖലകളിലും വിജയത്തിന്റെ ശ്രദ്ധേയമായ…