കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രവാസിശ്രീ വനിതാ സമ്മേളനം സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള വനിതാ സമ്മേളനം കെ.പി.എ വനിതാ വിഭാഗമായ പ്രവാസിശ്രീയുടെ നേതൃത്വത്തിൽ സല്‍മാനിയ സഗയ്യയിലെ കെ.സി.എ ഹാളില്‍ വച്ചു സംഘടിപ്പിച്ചു. പ്രവാസിശ്രീ യൂണിറ്റ് സമ്മേളനം, പൊതുസമ്മേളനം എന്ന രണ്ടു സെഷനായിട്ടായിരുന്നു വനിതാ സമ്മേളനം. ആദ്യ സെഷനിൽ പ്രവാസിശ്രീ 10 യൂണിറ്റുകളുടെ റിപ്പോർട്ട് അവതരണവും, യൂണിറ്റ് പുനഃസംഘടനയും നടന്നു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച യോഗത്തിനു കോ-ഓർഡിനേറ്റർ മനോജ് ജമാൽ സ്വാഗതവും, നവാസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. 10 യൂണിറ്റു ഹെഡുകൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറിന് റിപ്പോര്‍ട്ട് കൈമാറി. വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു. ഡബ്ലിയു. എം. എഫ്.…

തിക്കിലും തിരക്കിലും പെട്ട് റാലിയെ അഭിസംബോധന ചെയ്യാതെ രാഹുലും അഖിലേഷും വേദി വിട്ടു

പ്രയാഗ്‌രാജ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ഞായറാഴ്ച ഫുൽപൂരിൽ നടന്ന സംയുക്ത തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാതെ വേദി വിട്ടു. റാലിയിൽ പങ്കെടുക്കാൻ നിരവധി കോൺഗ്രസ്, എസ്പി അനുഭാവികൾ വേദിയിൽ എത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. യാദവ് വേദിയിൽ എത്തിയപ്പോൾ, സ്റ്റേജിന് മുന്നിൽ നിന്ന ജനക്കൂട്ടം ബാരിക്കേഡുകൾ തകർത്ത് അവിടെയെത്തി. എസ്പിയുടെയും കോൺഗ്രസിൻ്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച ഒരു വീഡിയോ ക്ലിപ്പിൽ, വേദിയിലുള്ള ആളുകൾ ജനക്കൂട്ടത്തോട് പിന്നോട്ട് പോകാൻ ആവശ്യപ്പെടുന്നത് കേൾക്കാം. എന്നാല്‍, വേദിയിൽ നിന്ന് നടത്തിയ അഭ്യർത്ഥനകൾ ജനക്കൂട്ടത്തെ സ്വാധീനിക്കുന്നതിൽ പരാജയപ്പെട്ടു. രാഹുലും അഖിലേഷും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞപ്പോൾ വേദി വിടുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് എന്തെങ്കിലും സംസാരിച്ചതല്ലാതെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നില്ല. ഫുൽപൂർ ലോക്‌സഭാ സീറ്റിൽ എസ്പി ടിക്കറ്റിൽ മത്സരിക്കുന്ന അമർനാഥ് മൗര്യയെ അനുകൂലിച്ചാണ്…

ഒഡീഷയിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലേക്കും 35 നിയമസഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

ഭുവനേശ്വർ: 102 കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) കനത്ത സുരക്ഷയില്‍ ഒഡീഷയിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലേക്കും 35 നിയമസഭാ സീറ്റുകളിലേക്കും തിങ്കളാഴ്ച 305 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. മെയ് 15 ന് ഖല്ലിക്കോട്ടിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള അക്രമത്തിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പിലെ അക്രമ സംഭവങ്ങളിൽ സംസ്ഥാന സർക്കാർ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നാല് ലോക്‌സഭാ സീറ്റുകളിലേക്കും 28 നിയമസഭാ സീറ്റുകളിലേക്കുമുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 37 ലോക്‌സഭാ, 243 നിയമസഭാ സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നതിനായി 75.68 ശതമാനം വോട്ടർമാർ കഴിഞ്ഞ മെയ് 13ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിരുന്നു. മത്സരാർത്ഥികളിൽ നിന്ന് അഞ്ച് ലോക്‌സഭാ സ്ഥാനാർത്ഥികളെയും 35 നിയമസഭാ സ്ഥാനാർത്ഥികളെയും തിരഞ്ഞെടുക്കുന്നതിനായി 9148 പോളിംഗ് ബൂത്തുകളിൽ 79.62 ലക്ഷം വോട്ടർമാർ തങ്ങളുടെ ഫ്രാഞ്ചൈസി ഉപയോഗിക്കുമെന്ന് ഒഡീഷ ചീഫ് ഇലക്ടറൽ…

‘മന്ദിർ-മസ്ജിദ്’ അല്ല ഞങ്ങളുടെ പ്രശ്നം, വികസനമാണ്: അയോദ്ധ്യയിലെ മുസ്ലിങ്ങള്‍

അയോദ്ധ്യ: രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷം അയോദ്ധ്യ ആദ്യമായി വോട്ട് ചെയ്യാൻ ഒരുങ്ങുമ്പോൾ, തീർത്ഥാടന നഗരത്തിലെ മുസ്ലീം വോട്ടർമാർ “മന്ദിർ-മസ്ജിദ്” (ക്ഷേത്രം-പള്ളി) തങ്ങൾക്ക് ഒരു പ്രശ്നമല്ലെന്നും തൊഴിലും വികസനവുമാണ് തങ്ങളുടെ പ്രാഥമിക ആശങ്കകളെന്നും പറയുന്നു. രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ വാദിയായ ഇഖ്ബാൽ അൻസാരി ഉൾപ്പെടെയുള്ള ചിലർ അയോദ്ധ്യയുടെ വികസനത്തിന് ബി.ജെ.പിക്ക് അർഹമായ ക്രെഡിറ്റ് നൽകുന്നു, മറ്റുള്ളവർ നേട്ടങ്ങൾ എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ വളരെയധികം ചെയ്യണമെന്നും വിശ്വസിക്കുന്നു. “തിരഞ്ഞെടുപ്പ് വരുമ്പോൾ, രാഷ്ട്രീയ നേതാക്കൾ അവരുടെ പാർട്ടി ഭേദമില്ലാതെ ദൈവത്തെ സ്മരിക്കാൻ തുടങ്ങും. എന്നാൽ, ജനങ്ങള്‍ക്ക് ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും സുരക്ഷയും വേണം,” അൻസാരി പറഞ്ഞു. “അയോദ്ധ്യയിൽ ബിജെപി മികച്ച പ്രവർത്തനമാണ് നടത്തിയത്. അതിനാൽ, അതിന് അർഹമായ ക്രെഡിറ്റ് ലഭിക്കണം. ഇവിടെ ബിജെപിക്ക് മുൻതൂക്കമുണ്ട്. തെരഞ്ഞെടുപ്പിൽ എനിക്ക് വലിയ താൽപ്പര്യമില്ലെങ്കിലും, പോളിംഗ് ദിവസം ഞാൻ തീർച്ചയായും വോട്ട് ചെയ്യും, ”അദ്ദേഹം പറഞ്ഞു.…

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പിടിച്ചെടുത്ത കാറിൽ രക്തക്കറകൾ കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടരന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത കാറിൽ സംശയാസ്പദമായ രക്തക്കറ കണ്ടെത്തി. രാഹുൽ പി. ഗോപാലിൻ്റെ ഉടമസ്ഥതയിലുള്ള കാർ ഫോറൻസിക് സംഘം പരിശോധിക്കും. ഇരയായ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടിവരാനുള്ള സാധ്യതയാണ് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ശാരീരിക മർദ്ദനത്തെ തുടർന്ന് ബോധരഹിതയായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ കാറിൽ രക്തത്തുള്ളികൾ വീണിരിക്കാമെന്നാണ് നിഗമനം. കുറ്റവാളിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടെ, പോലീസിൻ്റെ നടപടികൾ ചോർത്തി രാജ്യം വിടാൻ പരോക്ഷമായി സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥനെന്ന് സംശയിക്കുന്ന ശരത് ലാലിനെയാണ് സസ്‌പെൻഡ് ചെയ്തത്. കുറ്റവാളിയെന്നു സംശയിക്കുന്ന രാഹുലിനെതിരെ ചുമത്തിയ വകുപ്പുകൾ വെളിപ്പെടുത്തി ശരത് ലാല്‍ രാഹുലിന് രാജ്യം വിടാൻ പ്രേരിപ്പിച്ചതായി സംശയിക്കുന്നതായി…

കനത്ത മഴ: ഇടുക്കിയില്‍ റെഡ് അലർട്ട്; വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിയന്ത്രണം

ഇടുക്കി: ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇടുക്കിയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും (ഡിടിപിസി) ടൂറിസം വകുപ്പിനും നിർദേശം നൽകി. ഞായർ, തിങ്കൾ ദിവസങ്ങളിൽ കൊളുക്കുമല ജീപ്പ് സഫാരി നിർത്തിവെച്ചതായി ഇടുക്കി ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് അറിയിച്ചു. റെഡ് അലർട്ടിൻ്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ ഡിടിപിസി കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടാൽ വാഗമണിലെ കാൻ്റിലിവർ ഗ്ലാസ് പാലത്തിലേക്കുള്ള പ്രവേശനവും ഡിടിപിസിയുടെ കീഴിലുള്ള ബോട്ടിംഗ് സർവീസുകളും നിർത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങളായി ജില്ലയിൽ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഡിടിപിസി കേന്ദ്രങ്ങളും ഞായർ, തിങ്കൾ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കുമെന്നും കാലാവസ്ഥാ സാഹചര്യത്തെ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഞായർ, തിങ്കൾ…

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും റെഡ് അലർട്ട്

തിരുവനന്തപുരം: ചൊവ്വാഴ്ച (മെയ് 21) വരെ കേരളത്തിലെ ചില ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരത്തെ കാലാവസ്ഥാ അപ്‌ഡേറ്റിൽ, മെയ് 19 (ഞായർ), മെയ് 20 (തിങ്കൾ) തീയതികളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു. ഈ മൂന്ന് ജില്ലകളിലും എറണാകുളത്തും ചൊവ്വാഴ്ച അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് ഇപ്പോൾ, IMD ഓറഞ്ച് അലേർട്ടിൽ ആക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലെ അപ്‌ഡേറ്റുകൾ തീർച്ചപ്പെടുത്തിയിട്ടില്ല. മെയ് 22 വരെ താഴേത്തട്ടിൽ ശക്തമായ പടിഞ്ഞാറൻ / തെക്കുപടിഞ്ഞാറൻ കാറ്റ് കേരള മേഖലയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അവയുടെ സ്വാധീനത്തിൽ, മെയ് 19 ന് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ വ്യാപകമാകാന്‍…

നായർ ബനവലന്റ് അസോസിയേഷന്റെ ട്രസ്റ്റീ ബോർഡ് ഭാരവാഹികൾ ചുമതലയേറ്റു

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-25 പ്രവർത്തന വർഷത്തെ ട്രസ്റ്റീ ബോർഡ് ചുമതലയേറ്റു. ട്രസ്റ്റീ അംഗങ്ങൾ ചേർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാനായി ന്യൂജേഴ്സിയിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണൻ നായരെയും റിക്കോർഡിംഗ് സെക്രട്ടറിയായി റോക്ക്‌ലാന്റില്‍ നിന്നുള്ള ജി. കെ. നായരെയും തെരഞ്ഞെടുത്തു. ഉണ്ണിക്കൃഷ്ണ മേനോൻ, രാമചന്ദ്രൻ നായർ, വനജ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചേർന്ന് പൂർണ സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് ചുമതലയേറ്റുകൊണ്ട് ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. വാര്‍ത്ത: ജയപ്രകാശ് നായർ

ഗജരാജ സമർപ്പണത്തിന് പനിനീര്‍മഴ തൂകി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

ഹൂസ്റ്റണ്‍: ഗൂരുവായൂര്‍ കേശവന്റെ നെറ്റിത്തടത്തില്‍ നെറ്റിപ്പട്ടം ചാര്‍ത്തിയപ്പോള്‍ ആകാശത്ത് ഇടി മുഴങ്ങി. പ്രകൃതി പനിനീര്‍ തുകുന്നതുപോലെ ചാറ്റല്‍മഴ പെയ്തിറങ്ങി. വിശ്വാസത്തിന്റേയും ഭക്തിയുടേയും നിറവിൽ മറ്റൊരു ദൃശ്യത്തിനാണ് ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയവര്‍ സാക്ഷ്യം വഹിച്ചത്. ലോകത്തിലെ ഇന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ക്ഷേത്രാങ്കണത്തില്‍ സ്ഥാനം പിടിച്ചു. തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പൂജാരി സൂരജ് നമ്പൂതിരിയാണ് ഗജപൂജ നടത്തി ശില്‍പത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ചത്. പ്രതിമയിലേയ്ക്ക് നെറ്റിപ്പെട്ടം ചാര്‍ത്തിയപ്പോഴാണ് ഇടിമുഴക്കവും ചാറ്റല്‍ മഴയും ഉണ്ടായത്. പ്രശസ്ത വാദ്യമേള വിദഗ്ദ്ധര്‍ പല്ലാവൂർ ശ്രീധരൻ, പല്ലാവൂർ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതിമയുമായി നടന്ന ചുറ്റുപ്രദക്ഷിണത്തില്‍ ക്ഷേത്രം പ്രസിഡന്റ് സുനില്‍ നായരുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍, മുന്‍ ഭരണസമിതി അംഗങ്ങള്‍, ഭജനസംഘങ്ങള്‍ തുടങ്ങി നിരവിധി പേര്‍ അണിനിരന്നു ഗുരുവായൂര്‍ അമ്പലനടയില്‍ കണ്ണനെ കണ്ടു…

കെഎൽഎസ്‌ – ലാന സം‌യുക്ത സമ്മേളനം അത്യുജ്വലമായി

ഡാളാസ് : ടെക്സാസ്‌ റാഞ്ചിൽ നോർത്ത് അമേരിക്ക സാഹിത്യ സംഘടനകൾ ( കെ എൽ എസ്‌ – ലാന ) സിനിമ-സാഹിത്യ ക്യാമ്പ്മെ യ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ സംഘടിപ്പിച്ചു. നൂതനവും വൈവിദ്യമാര്‍ന്നതുമായ ഈ ക്യാമ്പ് കേരള ലിറ്റററി സൊസൈറ്റി ആതിഥേയത്വം വഹിച്ചു.മെയ് പത്താം തീയതി വെള്ളിയാഴ്ച്ച കെ എൽ എസ് പ്രസിഡൻറ് ഷാജു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം പ്രമുഖ ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി ഉത്ഘാടനം ചെയ്തു. തുടർന്ന് തമ്പി ആന്റണി പ്രധാന കഥാപാത്രമായി അഭിനയിച്ചതും കേരള ക്രിട്ടിസ് അവാർഡ് നേടിയതുമായ ‘ഹെഡ്മാസ്റ്റർ’ എന്ന സിനിമ പ്രദർശനം ചെയ്‌യുകയുണ്ടായി. ( മണ്മറഞ്ഞ സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപിള്ളയുടെ പ്രശസ്ത നോവലായ പൊതിച്ചോറാണ്‌ മൂലകഥ). സിനിമ ഒരു…