നൂറാം വയസ്സിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ടുചെയണമെന്ന ആഗ്രഹം സഫലീകരിച്ചു ജിമ്മി കാർട്ടർ

പ്ലെയിൻസ് (ജോർജിയ ):മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടർ തൻ്റെ സ്വന്തം സംസ്ഥാനമായ  ജോർജിയയിൽ ഏർലി  വോട്ടെടുപ്പിൻ്റെ രണ്ടാം ദിവസമായ ബുധനാഴ്ച  പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ   കമലാ ഹാരിസിന് വോട്ട് ചെയ്തു. ഒക്‌ടോബർ 16 ന് കാർട്ടർ മെയിൽ വഴി വോട്ട് ചെയ്‌തതായി കാർട്ടർ സെൻ്റർ ബുധനാഴ്ച സ്ഥിരീകരിച്ചു. ഈ മാസം ആദ്യം 100 വയസ്സ് തികഞ്ഞ മുൻ പ്രസിഡൻ്റ്, ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് വോട്ടുചെയണമെന്ന ആഗ്രഹം സഫലീകരിച്ചു ബുധനാഴ്ച, തൻ്റെ ജന്മനാടായ പ്ലെയിൻസിനടുത്തുള്ള സമ്മർ കൗണ്ടി കോർട്ട്‌ഹൗസിലെ ഡ്രോപ്പ് ബോക്‌സിൽ തൻ്റെ സഹ ഡെമോക്രാറ്റിനായി ഒരു ബാലറ്റ് പൂരിപ്പിച്ചാണ്  അദ്ദേഹം തൻ്റെ ആഗ്രഹം നിറവേറ്റിയത് . ഉപാധ്യക്ഷ കമലാ ഹാരിസിന് വോട്ട് ചെയ്യാൻ കഴിയുന്നത്ര കാലം ജീവിക്കണമെന്ന തൻ്റെ ആഗ്രഹം നിറവേറ്റിക്കൊണ്ടാണ് അദ്ദേഹം മെയിൽ വഴി വോട്ട് ചെയ്തതെന്ന് കാർട്ടർ സെൻ്റർ അറിയിച്ചു. ഈ…

ഡാളസിൽ മാർത്തോമ്മാ യുവജന സഖ്യം കൺവെൻഷന്‍: വികാരി ജനറാൾ വെരി.റവ.കെ.വൈ ജേക്കബ് മുഖ്യ സന്ദേശം നൽകും

ഡാളസ് : മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 18 വെള്ളി മുതൽ 20 ഞായർ വരെ നടത്തപ്പെടുന്ന കൺവെൻഷന് മാർത്തോമ്മാ സഭയുടെ വികാരി ജനറാൾ ആയിരുന്ന വെരി.റവ.കെ.വൈ ജേക്കബ് മുഖ്യ സന്ദേശം നൽകും. നിങ്ങളെത്തന്നെ വിശുദ്ധീകരിപ്പിൻ (Consecrate Yourselves) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 ന് ആരംഭിക്കും. ഞായറാഴ്ച ആരാധനക്കും, വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും ശേഷം സമാപിക്കും. യുവജന സഖ്യത്തിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും. നാളെ (വെള്ളി ) മുതൽ ആരംഭിക്കുന്ന കൺവെൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.വൈ.അലക്സ്‌, സഹ വികാരി റവ.എബ്രഹാം തോമസ്, കൺവെൻഷൻ കൺവീനർ ജോ ഇട്ടി, യുവജന സഖ്യം ചുമതലക്കാർ എന്നിവർ അറിയിച്ചു.

അന്വേഷണാത്മക പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ മുൻ ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരന് 28 വർഷം തടവ്

ലാസ് വെഗാസ് : രണ്ട് വർഷം മുമ്പ് ഓഫീസിലെ പെരുമാറ്റത്തെ വിമർശിച്ച് ലേഖനങ്ങൾ എഴുതിയ അന്വേഷണാത്മക പത്രപ്രവർത്തകനെ കൊലപ്പെടുത്തിയതിന് ലാസ് വെഗാസ് ഏരിയയിലെ ഡെമോക്രാറ്റിക് പാർട്ടി മുൻ ഉദ്യോഗസ്ഥനെ ബുധനാഴ്ച നെവാഡ സ്റ്റേറ്റ് ജയിലിൽ കുറഞ്ഞത് 28 വർഷം തടവിന് ശിക്ഷിച്ചു. ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിൽ റോബർട്ട് ടെല്ലെസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം ഓഗസ്റ്റിൽ ജൂറി നിശ്ചയിച്ച ഏറ്റവും കുറഞ്ഞ 20 വർഷം മുതൽ ജീവപര്യന്തം വരെയുള്ള ശിക്ഷയിൽ എട്ട് വർഷം കൂടി ചേർക്കാൻ മാരകായുധം ഉപയോഗിച്ചതിന്  ജഡ്ജി ശിക്ഷ   വർധിപ്പിച്ചു. “ജഡ്ജിക്ക് പ്രതിയെ  കൂടുതൽ സമയം ശിക്ഷിക്കാൻ കഴിയില്ല,”  ഈ ശിക്ഷ സമൂഹത്തിൻ്റെ നീതിയെ പ്രതിനിധീകരിക്കുന്നു. “ജഡ്ജി അവന് പരമാവധി ശിക്ഷ കൊടുത്തുവെന്നും ക്ലാർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്റ്റീവ് വൂൾഫ്സൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു 2022 സെപ്റ്റംബറിൽ ലാസ് വെഗാസ് റിവ്യൂ-ജേണൽ റിപ്പോർട്ടർ ജെഫ്…

നിജ്ജാർ കൊലപാതകം: ഇന്ത്യയ്ക്കെതിരെ “ശക്തമായ തെളിവുകള്‍” ഇല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: കഴിഞ്ഞ വർഷം ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാരുടെ പങ്കുണ്ടെന്ന് ആരോപിച്ചപ്പോൾ തനിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും “ശക്തമായ തെളിവ്” ഉണ്ടായിരുന്നില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചു. ഫെഡറൽ തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ സ്ഥാപനങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള പൊതു അന്വേഷണത്തിന് മുമ്പാകെ സാക്ഷ്യപ്പെടുത്തിയ ട്രൂഡോ, ഇന്ത്യൻ നയതന്ത്രജ്ഞർ നരേന്ദ്ര മോദി സർക്കാരിനോട് വിയോജിപ്പുള്ള കാനഡക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും അത് ഇന്ത്യൻ സർക്കാരിലെയും ലോറൻസ് ബിഷ്ണോയി ക്രിമിനൽ സംഘം പോലുള്ളവര്‍ക്ക് കൈമാറുകയും ചെയ്തതായി അവകാശപ്പെട്ടു. ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷന് മുമ്പാകെയാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ഫെഡറൽ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ വിഷയങ്ങളിലും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന കമ്മിഷനാണ് ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മിഷൻ. ‘കാനഡയിൽ ഇന്ത്യൻ നയതന്ത്രജ്ഞര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതിന് ഫൈവ് ഐസ് സഖ്യകക്ഷികളിൽ നിന്നും…

കൂനം പ്ലാക്കൽ പോൾസൺ (75)അന്തരിച്ചു

ഫ്ലോറിഡ/ തൃശ്ശൂർ: ചീനികടവ് കൂനം പ്ലാക്കൽ പോൾസൺ (75 )തൃശൂർ കണ്ണാറയിൽ അന്തരിച്ചു. പരേതരായ തൃശൂർ നെല്ലിക്കുന്ന് കൂനം പ്ലാക്കൽ റിട്ടയേർഡ് പോലീസ് ഓഫീസർ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്. അമേരിക്കയിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുള്ള പോൾസനു വലിയൊരു സുഹൃദ് ബദ്ധമാണിവിടെയുള്ളത് ഭാര്യ :ലീല മക്കൾ :ഡേവിഡ് (ഫ്ലോറിഡ), തോംസൺ(കാനഡ) മരുമക്കൾ: ജോയ്സ്, ബ്ലെസ്സി സംസ്കാര ശുശ്രൂഷ ശനിയാഴ്ച തൃശൂർ ആൾപാറ ഐപിസി ഹോളിൽ

ശബരിമല നട ഇന്ന് തുറക്കും; പുതിയ മേല്‍ശാന്തിമാരുടെ തിരഞ്ഞെടുപ്പ് നാളെ

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാകും നടതുറപ്പ്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നട തുറക്കുമെങ്കിലും പ്രത്യേക പൂജകള്‍ ഇന്നില്ല. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും. മേല്‍ശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തില്‍ നിന്ന് ഋഷികേശ് വര്‍മയേയും വൈഷ്ണവിയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാകും ക്ഷേത്ര നടകള്‍ തുറക്കുക. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നവംബര്‍ 15-ന് ക്ഷേത്രനട വീണ്ടും തുറക്കും. അതേസമയം, മണ്ഡല – മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.…

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം: ജനരോഷം ആളിക്കത്തുന്നു; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: കണ്ണൂർ ഡെപ്യൂട്ടി കളക്ടറും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ നവീൻ ബാബുവിൻ്റെ ആത്മഹത്യയെച്ചൊല്ലി ജനരോഷം ആളിക്കത്തുന്നു. നവീന്‍ ബാബുവിൻ്റെ മരണത്തിന് പിന്നിൽ സിപിഐഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പിപി ദിവ്യയാണെന്ന് കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ആരോപിച്ചു. കണ്ണൂരിലെ ചെങ്കളയിലെ പെട്രോൾ പമ്പിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി ആരോപിച്ച്, തിങ്കളാഴ്ച ജില്ലാ കലക്‌ടറേറ്റിൽ ബാബുവിൻ്റെ ഔദ്യോഗിക യാത്രയയപ്പിന് ശ്രീമതി ദിവ്യ ക്ഷണിക്കപ്പെടാതെ എത്തിയതായി ഇരുവിഭാഗവും ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ബാബുവിനെ കണ്ണൂരിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ദിവ്യയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്, ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) പ്രവർത്തകർ കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ബിജെവൈഎം പ്രവർത്തകർ ദിവ്യയുടെ കോലം കത്തിച്ചു. ബാബുവിൻ്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ എഡിഎമ്മായി ചുമതലയേൽക്കേണ്ടിയിരുന്നെങ്കിലും കഷ്ടിച്ച് ഏഴ്…

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര കലഹം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാംകൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു . പാലക്കാട് സീറ്റിൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം എ.ഐ.സി.സി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ പി. സരിൻ തീരുമാനമെടുത്തതിലുള്ള തൻ്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. വടകര മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി നേതാവ് ഷാഫി പറമ്പിൽ ഒഴിഞ്ഞതിനെ തുടർന്നാണ് ഈ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് അനിവാര്യമായത്. ഏതാനും വ്യക്തികളുടെ താൽപ്പര്യങ്ങൾക്കനുസൃതമായി പാർട്ടിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവരെ പാർട്ടി തിരുത്തിയില്ലെങ്കിൽ, പാലക്കാട് മറ്റൊരു ഹരിയാനയായി മാറിയേക്കാമെന്ന് മണ്ഡലത്തിലേക്കുള്ള കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി നിർണയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സരിൻ ഇവിടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്നെയുമല്ല, രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിയമസഭാ സീറ്റിൽ എത്തിച്ചതിൽ ഷാഫി പറമ്പിലിൻ്റെ പങ്കിനെക്കുറിച്ച് പരോക്ഷമായി അതൃപ്തി അറിയിച്ചു. വളരെ കരുതലോടെയാണ് സരിന്‍റെ നീക്കം…

മെലീഹ നാഷണൽ പാർക്കിന്റെ സംരക്ഷണവേലി നിർമാണമാരംഭിച്ചു

ഷാര്‍ജ: ഷാർജയിൽ പുതുതായി പ്രഖ്യാപിച്ച മെലീഹ നാഷണൽ പാർക്കിന്റെ സംരക്ഷണവേലിയുടെ നിർമാണം ആരംഭിച്ചു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തിൽ 34.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി ഒരുങ്ങുന്ന ദേശീയോദ്യാനത്തിലെ പ്രകൃതിദത്തവും ചരിത്രപരവുമായ അപൂർവകാഴ്ചകൾ സംരക്ഷിക്കാനും സന്ദർശനങ്ങൾ നിയന്ത്രിക്കാനുമാണ് പുതിയ നിർമാണം. ഷാർജ പബ്ലിക് വർക്ക് ഡിപാർട്മെന്റിന്റെ നേതൃത്വത്തിലുള്ള നിർമാണ പ്രവൃത്തികൾ ഈ വർഷം അവസാനപാദത്തോടെ പൂർത്തിയാകും. യുഎഇയിലെയും മേഖലയിലെയും തന്നെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തുശേഷിപ്പുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മെലീഹ. നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരികവിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഇവിടെ ഖനനം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. അപൂർവയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന പ്രദേശം വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ മെയ് മാസമാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷണൽ പാർക്ക് പ്രഖ്യാപിച്ചത്. “ഈ പ്രദേശത്തിന്റെ സാംസ്കാരികവും പ്രകൃതിദത്തവുമായ…

മദ്രസകൾ അടച്ചു പൂട്ടാനുള്ള തീരുമാനം വംശീയ അജണ്ടയുടെ ഭാഗം: കെ.എ ഷഫീഖ്

മക്കരപ്പറമ്പ് : വിവിധ സംസ്ഥാനങ്ങളിൽ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മദ്രസ സ്ഥാപനങ്ങൾ അടച്ചു പൂട്ടണമെന്ന ബാലവകാശ കമ്മീഷന്റെ നിർദേശം സംഘ്പരിവാർ സർക്കാരിന്റെ വംശീയ ഉന്മൂലന അജണ്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീഖ് അഭിപ്രായപ്പെട്ടു. വെർഫെയർ പാർട്ടി മക്കരപ്പറമ്പ്‌ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മക്കരപ്പറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കും സർക്കാർ നൽകുന്ന സഹായങ്ങൾ നിർത്തലാക്കണമെന്ന കമ്മീഷന്റെ നിർദേശം പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുവാനുളള ബോധപൂർവ ശ്രമത്തിന്റെ ഭാഗമാണെന്നും, മദ്രസാ സ്ഥാപനങ്ങൾ സമുദായത്തിലെ അഭ്യുദയകാംക്ഷികളുടെ ഉദാരമായ സഹായങ്ങൾ കൊണ്ട് മാത്രമാണ്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സർക്കാർ പാർലമെന്റിലവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിന്റ തുടർച്ചയാണ് ഈ പുതിയ നിർദേശമെന്നും അദ്ദേഹം സൂചിപ്പിച്ചു. വംശീയ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സംഘ്പരിവാർ സർക്കാരിന്റെ…