ബംഗ്ലാദേശ്: ഷെയ്ഖ് ഹസീനയുടെ പതനത്തിനു ശേഷം രാഷ്ട്രീയ കലഹം രൂക്ഷമാകുന്നു; എതിരാളികൾക്കിടയിൽ ഐക്യം വർദ്ധിക്കുന്നു!

ബംഗ്ലാദേശിന്റെ സായുധ സേനാ ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസും മുൻ പ്രധാനമന്ത്രി ഖാലിദ സിയയും വേദി പങ്കിട്ടു. ആറ് വർഷത്തിന് ശേഷമാണ് ഒരു സുപ്രധാന പരിപാടിയിൽ ഖാലിദ സിയ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ധാക്ക: ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കിയതിന് ശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് കാണുന്നത്. ഹസീനയുടെ പ്രധാന എതിരാളിയായ ഖാലിദ സിയ ആറ് വർഷത്തിന് ശേഷം ഒരു സുപ്രധാന പരിപാടിയിൽ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു, അവിടെ അവരുടെ സാന്നിധ്യം നിരവധി രാഷ്ട്രീയ സൂചനകൾ നൽകിയിരിക്കുകയാണ്. ഈ പരിപാടിയിൽ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും ഖാലിദയുടെ തൊട്ടടുത്ത കസേരയിൽ ഇരുന്നു എന്നതാണ് പ്രത്യേകത. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ സെനകുഞ്ജയിൽ സായുധ സേനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. 12 വർഷത്തിന് ശേഷമാണ് 79 കാരിയായ…

ഒരു കാലത്ത് സമ്പന്നമായിരുന്ന ടോക്കിയോ നഗരം ഇന്ന് ലൈംഗിക വ്യാപാരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു; ശാരീരിക ചൂഷണം കാരണം സ്ത്രീകള്‍ കഷ്ടപ്പെടുന്നു: റിപ്പോര്‍ട്ട്

ജപ്പാൻ്റെ തലസ്ഥാനമായ ടോക്കിയോ ഇപ്പോൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ദുർബ്ബലമായ സാമ്പത്തിക സ്ഥിതിയാണ് ഇവിടുത്തെ പല സ്ത്രീകളെയും ലൈംഗികവ്യാപാരത്തിലേക്ക് തള്ളിവിട്ടത്. കൂടാതെ, ഈ പ്രതിസന്ധി കാരണം ജപ്പാനിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പുരുഷന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ടോക്കിയോ: ഒരു കാലത്ത് ഏഷ്യയുടെ സാമ്പത്തിക ശക്തിയുടെ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ജപ്പാൻ്റെ തലസ്ഥാനമായ ടോക്കിയോ ഇപ്പോൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വർദ്ധിച്ചുവരുന്ന ദാരിദ്ര്യവും യെൻ തകർച്ചയും സമ്പദ്‌വ്യവസ്ഥ ദുർബലമാകുന്നതും ടോക്കിയോയെ കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുന്നു. ഒരു കാലത്ത് ആഗോള സാമ്പത്തിക ശക്തിയായി ഉയർന്നുവന്ന നഗരം ഇപ്പോൾ സെക്‌സ് ടൂറിസത്തിൻ്റെ കേന്ദ്രമായി അംഗീകരിക്കപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഒരു റിപ്പോർട്ട് അനുസരിച്ച്, ഒരു കാലത്ത് ജാപ്പനീസ് പുരുഷന്മാർ തങ്ങളുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദേശത്തേക്ക് പോകുമായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി നേരെ വിപരീതമാണ്. വിദേശികളായ പുരുഷന്മാർ സെക്‌സിനായി ജപ്പാനിലേക്ക്…

എൽ.ഡി.എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമായെന്നതിന് തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളങ്ങുന്ന വിജയം നൽകിയത്. പാലക്കാട്ട് മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽഡിഎഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന -ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധി. എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശം. ഭരണ വിരുദ്ധ വികാരമെന്ന പ്രചാരണം ലവലേശം പോലും ജനങ്ങളെ സ്വാധീനിച്ചിട്ടില്ല എന്നും വിവാദ-നുണ പ്രചാരകരെ ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നും തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞെങ്കിലും എൽഡിഎഫ്…

‘ഒത്തുപിടിച്ചാല്‍ മലയും പോരും’: തന്റെ മിന്നും വിജയത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ച വെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. എല്ലാവരും ഒരു ടീം ആയാണ് പ്രവർത്തിച്ചതെന്നും, ഉപതെരഞ്ഞെടുപ്പ് ജയത്തിൽ താന്‍ അതീവ സന്തോഷവാനാണെന്നും രാഹുല്‍ പറഞ്ഞു. വോട്ടർമാരെ കാണുക എന്നത് മാത്രമായിരുന്നു തന്റെ ജോലി എന്നും മുതിർന്ന നേതാക്കളാണ് ബാക്കി എല്ലാ കാര്യങ്ങളും ചെയ്തതെന്നും പറഞ്ഞ രാഹുൽ ആദ്യമായാണ് മുന്നണി ഒരു അവസരം തരുന്നത് എന്നും സ്ഥാനാർത്ഥി എന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ഒരാൾ ഉണ്ടോ എന്ന് അറിയില്ല രാഹുൽ പ്രതികരിച്ചു. ശനിയാഴ്ച (നവംബർ 23, 2024) നടന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് റെക്കോർഡ് വിജയം നേടി. രാഹുൽ മാങ്കൂട്ടത്തില്‍ ബി ജെ പിയുടെ സി. കൃഷ്ണകുമാറിനെയും എൽ ഡി എഫിലെ പി സരിനെയും 18,724 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.…

വയനാട് ഉപതെരഞ്ഞെടുപ്പ്: പാർലമെന്റിൽ താന്‍ വയനാടിന്റെ ശബ്ദമാകുമെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ലോക്​സഭാ ഉപതെരഞ്ഞെടുപ്പിലെ മിന്നും ജയത്തിൽ വയനാട്ടിലെ വോട്ടർമാർക്ക്​ നന്ദി അറിയിച്ച്​ പ്രിയങ്ക ഗാന്ധി. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഒരുങ്ങിക്കഴിഞ്ഞുവെന്ന്​ അവർ സമൂഹ മാധ്യമത്തിൽ കുറിച്ചു. മലയാളത്തിലും പ്രിയങ്ക വോട്ടർമാരോട് നന്ദി പറഞ്ഞു.നിങ്ങളെന്നിലർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാനുറപ്പുതരുന്നതായി പ്രിയങ്ക പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രചാരണ സമയത്ത് എനിക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. എന്‍റെ സഹോദരൻ രാഹുൽ ഗാന്ധി വളരെ മികച്ച ഒരു നേതാവായാണ് വയനാടിന് വേണ്ടി പ്രവർത്തിച്ചത്. വയനാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ആ വിശ്വാസമാണ് ജനങ്ങൾ എന്നിലും അർപ്പിച്ചിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങൾ എന്നെയും വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കാൻ…

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിൻ്റെ വൻ വിജയം സിപിഐഎമ്മിൻ്റെയും ബിജെപിയുടെയും വർഗീയ പ്രചാരണത്തിനുള്ള സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടിയും ബിജെപിയും അഴിച്ചുവിടുന്ന വർഗീയ പ്രചാരണത്തിന് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾ നൽകിയ സന്ദേശമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാംകൂട്ടത്തിൽ നേടിയ വൻ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിശേഷിപ്പിച്ചു. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ശനിയാഴ്ച (2024 നവംബർ 23) നടന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ അഞ്ചിരട്ടി ഭൂരിപക്ഷം മാങ്കൂട്ടത്തിൽ നേടിയെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, യു.ഡി.എഫിന് മാത്രമേ അതിനു കഴിയൂ എന്ന സന്ദേശമാണ് ഈ വിധിയിലൂടെ ഉളവാക്കുന്നതെന്ന് സതീശൻ പറഞ്ഞു. പാലക്കാട്ട് സിപിഐഎമ്മും ബിജെപിയും സംയുക്തമായാണ് യുഡിഎഫിനെ നേരിട്ടത്. യഥാർത്ഥത്തിൽ കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്താനാണ് സിപിഐഎം ശ്രമിച്ചതെന്നും ബിജെപിയെയല്ലെന്നും അദ്ദേഹം പറഞ്ഞു.…

റഷ്യ ഉക്രെയ്ൻ യുദ്ധം: മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചു! റഷ്യ ഉക്രൈനിൽ പുതിയ ഹൈപ്പർസോണിക് മിസൈൽ വിക്ഷേപിച്ചു

റഷ്യയും ഉക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കൂടുതൽ ഗുരുതരമാവുന്നു. മൂന്നാം ലോക മഹായുദ്ധത്തിൻ്റെ ഭയവുമുണ്ട്. 2024 നവംബർ 21 ന്, റഷ്യ അതിൻ്റെ പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ‘ഒറാഷ്നിക്’ (ഹേസൽ ട്രീ) ഉക്രേനിയൻ നഗരമായ ഡിനിപ്രോയിൽ വിക്ഷേപിച്ചു. ഈ ആക്രമണം റഷ്യയുടെ സൈനിക ശക്തിയുടെ പ്രകടനമായി കണക്കാക്കപ്പെടുന്നു, കൂടാതെ ഇത് പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പായും കണക്കാക്കപ്പെടുന്നു. ഉക്രേനിയൻ സൈന്യം പറയുന്നതനുസരിച്ച്, ഈ ആക്രമണത്തിൽ ഒരു ഹൈപ്പർസോണിക് മിസൈലും ഏഴ് ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടു. റഷ്യയുടെ പുതിയ ഹൈപ്പർസോണിക് മിസൈൽ “ഒറാഷ്നിക്” വളരെ നൂതനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്നു, അത് അതിൻ്റെ ഉയർന്ന വേഗതയും ആണവ ശേഷിയും കാരണം തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. ശബ്ദവേഗതയേക്കാൾ പലമടങ്ങ് വേഗത്തിലാണ് ഈ മിസൈൽ അതിൻ്റെ ലക്ഷ്യത്തെ ആക്രമിക്കുന്നത്. അസ്ട്രഖാൻ മേഖലയിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ 700 കിലോമീറ്റർ പിന്നിട്ട്…

ചേലക്കര ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്; ഭൂരിപക്ഷം 10,000 കടന്നു

തൃശൂര്‍: ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് ലീഡ് ചെയ്യുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പ്രദീപ് 10,955 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. അന്നത്തെ എംഎൽഎയും മുൻ ദേവസ്വം മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ഈ വർഷം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ വർഷങ്ങളായി ഇടതുപക്ഷ കോട്ടയായ ചേലക്കര മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്‍റെ മുന്നേറ്റം.  ചേലക്കരയില്‍ പി വി അൻവറിന്‍റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. ചേലക്കരയിലെ…

പാലക്കാട് ഡോ. പി സരിന്റെ സ്വപ്നം പൊലിഞ്ഞു; യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചരിത്ര വിജയത്തിലേക്ക് മുന്നേറുന്നു

പാലക്കാട്: പാലക്കാട് യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റം. മുൻ വർഷങ്ങളിൽ പാലക്കാട് നഗരസഭാ മേഖലകളിൽ ബിജെപി നേടിയ മേൽക്കൈ തകർത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാൽ ബിജെപി ശക്തികേന്ദ്രമായ ഈ മേഖലകൾ എല്ലാം എണ്ണിത്തീരുമ്പോൾ കോൺഗ്രസാണ് ഇവിടം മുന്നിൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിജയിക്കുമെന്ന് വി ടി ബൽറാം എംഎൽഎയും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദമായ…

നക്ഷത്ര ഫലം (23-11-2024 ശനി)

ചിങ്ങം: സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്‌തു തീര്‍ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും ടെണ്ടറുകളില്‍ മത്സരിക്കാനും ഉചിതമായ നാള്‍. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്തു നിന്ന് നേട്ടങ്ങള്‍ വന്നുചേരും. അസഹിഷ്‌ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക. കന്നി: ക്ഷിപ്രകോപമോ അസഹിഷ്‌ണുതയോ കാണിക്കരുത്. കാരണം ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‍നമാകും. സുഹൃത്തുക്കളെപ്പോലും അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവയ്‌ക്കുക, ശാന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. കീഴ്‌ജീവനക്കാരെ ജോലിയില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക. തുലാം: എല്ലാ സുഖഭോഗങ്ങളും ആസ്വദിക്കണം. ജോലിയുടെ കാര്യത്തിൽ, തെരഞ്ഞെടുക്കേണ്ട ഘട്ടത്തില്‍ എത്തിയിരിക്കുന്നുഎന്നാല്‍…